Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Byelection

ഉപതെരഞ്ഞെടുപ്പ് ഉടനില്ല; ടിവികെയ്ക്ക് മുന്നിൽ വാതിലടച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ചെന്നൈ: തമിഴ്നാട്ടിൽ ഒഴിവുള്ള നിയമസഭാ സീറ്റുകളിൽ ഉടൻ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് ഹർജികളിൽ വിധി വരുന്നതിന് മുമ്പ് ഉപതെരഞ്ഞെടുപ്പ് നടത്താനാകില്ലെന്നാണ് കമ്മീഷന്‍റെ നിലപാട്.

1967ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. ഇതോടെ വിജയ് ഒഴിഞ്ഞ തിരുച്ചി ഈസ്റ്റ് ഉൾപ്പെടെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വൈകും.

തിരുനെൽവേലി സ്വദേശിയാണ് ഉപതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് ഹർജി നൽകിയത്. ഈ ഹർജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് അറിയിച്ചത്. കമ്മീഷന്‍റെ നിലപാടോടെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനായി ഭരണകക്ഷിയായ ടിവികെ ഇനിയും കാത്തിരിക്കേണ്ടിവരും.

ഈ മണ്ഡലങ്ങളിൽ വിജയിച്ച് നിയമസഭയിൽ സ്വന്തം നിലയിൽ കേവല ഭൂരിപക്ഷം ഉറപ്പിക്കാനാണ് ടിവികെയുടെ ശ്രമം. അതേസമയം ഹർജി സെപ്റ്റംബർ എട്ടിന് മദ്രാസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

 

Kerala

ഉപതെരഞ്ഞെടുപ്പ് വിജയം; കർണാടകയിൽ കോൺഗ്രസ് ഭരണം തുടരുമെന്ന സൂചനയാണ് നൽകുന്നത്: ഡി.കെ. ശിവകുമാർ

ബംഗളൂരു: 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കർണാടകയിൽ കോൺഗ്രസ് തന്നെ വിജയിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ജനങ്ങൾ കോൺഗ്രസ് ഭരണം തുടരാൻ ആഗ്രഹിക്കുന്നുവെന്ന സൂചനയാണ് ഉപതെരഞ്ഞെടുപ്പിലെ ഫലമെന്ന് ശിവകുമാർ അവകാശപ്പെട്ടു. ബാഗൾക്കോട്ട്, ദേവനാഗെര സൗത്ത് മണ്ഡലങ്ങളിൽ മികച്ച വിജയമാണ് കോൺഗ്രസ് നേടിയതെന്നും ശിവകുമാർ പറഞ്ഞു.

"സംസ്ഥാന സർക്കാർ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. ജനങ്ങൾ അത് അംഗീകരിച്ചു. വികസന പ്രവർത്തനങ്ങൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സർക്കാർ എന്നും ജനങ്ങൾക്കൊപ്പമുണ്ടാകും.'-ശിവകുമാർ കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ കോൺഗ്രസ് ഒറ്റക്കെട്ടാണ്. രണ്ട് മണ്ഡലങ്ങളിലും വിജയത്തിനായി എല്ലാവരും പ്രവർത്തിച്ചുവെന്നും ശിവകുമാർ പറഞ്ഞു. ബാഗൽക്കോട്ടിൽ 22332 വോട്ടിനും ദേവനാഗരെയിൽ 5708 വോട്ടിനും ആണ് കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചത്.

Latest News

Corehub Up