Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CCTV Footage

പാനൂരിലെ അധ്യാപികയുടെ ആത്മഹത്യ; പ്രതി ശരൺ യുവതിയെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ: പാനൂരിൽ അധ്യാപക ജീവനൊടുക്കിയ സംഭവത്തിൽനിർണ്ണായക തെളിവുകൾ പോലീസിന് ലഭിച്ചു. പ്രതിയും ആദിത്യയുടെ സുഹൃത്തുമായിരുന്ന ശരൺ യുവതിയെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. തലശേരി ബസ് സ്റ്റാൻഡ് പരിസരത്തുവെച്ച് നടന്ന മർദനത്തിന്‍റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്

ശരണുമായുള്ള സൗഹൃദത്തിൽ നിന്ന് പിന്മാറാൻ ആദിത്യ ശ്രമിച്ചതാണ് മർദനത്തിന് ഇടയാക്കിയതെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ.ആദിത്യയെക്കുറിച്ച് മോശമായ സന്ദേശങ്ങൾ ബന്ധുക്കൾക്ക് അയച്ചതിലൂടെ യുവതിയെ അപമാനിക്കാനും ശരണ്‍ ശ്രമിച്ചിരുന്നു. ഈ സംഭവങ്ങൾ ആദിത്യയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കി.

ഒരു വിവാഹാലോചന വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ആദിത്യയുടെ വീട്ടുകാർക്ക് ഈ വിവാഹത്തിൽ താൽപ്പര്യമില്ലാതിരുന്നതിനാൽ ബന്ധം നടന്നില്ല. എന്നാൽ, പിന്നീട് ഇരുവരും സൗഹൃദത്തിലായി. ആദിത്യയുടെ മറ്റ് സൗഹൃദങ്ങളിൽ ശരണിന് അതിയായ സംശയമുണ്ടായിരുന്നു. ഇതാണ് തർക്കത്തിലേക്ക് നയിച്ചത്.

കണ്ണൂർ സ‌ർവകലാശാലയിലെ ഗസ്റ്റ് അധ്യാപികയായിരുന്നു മരിച്ച ആദിത്യ. കഴിഞ്ഞ ഞായറാഴ്‌ച വീട്ടിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ആദിത്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലിരിക്കെയായിരുന്നു മരണം.

ശരണിന്‍റെ മർദനത്തെ തുടർന്നാണ് ആദിത്യ ജീവനൊടുക്കിയതെന്ന് കാട്ടി കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. ആദിത്യയു‌ടെ മരണശേഷം ഒളിവിലായിരുന്ന പ്രതിയെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പിടികൂടിയത്.

 

 

 

Kerala

മാളിക്കടവ് കൊലപാതകം; നിർണായക ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: മാളിക്കടവ് കൊലപാതകത്തിൽ നിർണായക ദൃശ്യങ്ങൾ പുറത്ത്. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം പ്രതി വൈശാഖനും ഭാര്യയും ചേർന്ന് കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഒന്നിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ച് വരുത്തി പ്രതി വൈശാഖൻ കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. ഇതിനുശേഷം യുവതി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വൈശാഖൻ പറഞ്ഞിരുന്നത്.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൃത്യത്തിന്‍റെ വിവരങ്ങൾ പുറത്തുവന്നത്. ഒന്നിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞാണ് യുവതിയെ വൈശാഖൻ‌ സ്വന്തം സ്ഥാപനത്തിൽ വിളിച്ചുവരുത്തിയത്.

ഇതിനായി രണ്ട് കുരുക്കുകൾ തയാറാക്കിയ വൈശാഖൻ യുവതിയുടെ കഴുത്തിൽ കുരുക്ക് മുറുക്കിയ ശേഷം സ്റ്റൂൾ തട്ടിമാറ്റുകയായിരുന്നു. 16 വയസുമുതൽ പ്രതി യുവതിയെ പീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന ഡയറി കുറിപ്പുകളും പോലീസിന് ലഭിച്ചിരുന്നു.

ഇതേ തുടർന്ന് വൈശാഖനെതിരെ പോക്സോ വകുപ്പ് ചുമത്തി മറ്റൊരു എഫ്ഐആറും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, സംഭവത്തിൽ പ്രതിയുമായി ഇന്ന് പോലീസ് തെളിവെടുപ്പ് നടത്തും. കൊല നടത്തിയ സ്ഥാപനത്തിലും ഉറക്കഗുളികയും ജ്യൂസും വാങ്ങിയ സ്ഥലത്തും പ്രതിയെ എത്തിക്കും.

Kerala

മൂന്നു ലക്ഷം വിലയുള്ള പോത്തുകളെ മോഷ്‌ടിച്ചു കടത്തി, ദൃശ്യം സിസിടിവിയിൽ

തലശേരി: കല്ലിക്കണ്ടിയിൽ മൂന്നു ലക്ഷം വില വരുന്ന രണ്ട് പോത്തുകളെ അജ്ഞാതൻ മോഷ്‌ടിച്ചു. ഷെഡിൽ കെട്ടിയിരുന്ന രണ്ടു പോത്തുകളെയാണ് മോഷ്ടിച്ചു കൊണ്ടുപോയത്. തൂവക്കുന്ന് കല്ലിക്കണ്ടിയിലെ കെ.കെ. ഷുഹൈബിന്‍റെ പരാതിയിൽ കൊളവല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പരാതിക്കാരന്‍റെ പിതാവിന്‍റെ ഉടമസ്ഥതയിലുള്ള തൃപ്രങ്ങോട്ടൂർ കല്ലിക്കണ്ടിയിലെ സ്ഥലത്തെ ഷെഡിൽ കെട്ടിയിരുന്ന ഒരു ലക്ഷത്തി അമ്പതിനായിരം രൂപവില വരുന്ന രണ്ടുപോത്തുകളെയാണ് അജ്ഞാതൻ മോഷ്ടിച്ചു കൊണ്ടുപോയത്. കഴിഞ്ഞ ദിവസം രാത്രി 11.14 നാണ് സംഭവമെന്ന് നിരീക്ഷണ ക്യാമറ ദൃശ്യത്തിൽ കണ്ടെത്തിയിരുന്നു.

ഷെഡിൽ വേറെയും പോത്തുകളുണ്ട്. കറുത്ത നിറത്തിലുള്ള പോത്തുകളെ തലയിൽ തുണി കെട്ടിയ ഒരാൾ കെട്ടഴിച്ച് കൊണ്ടുപോകുന്നത് ദൃശ്യങ്ങളിലുണ്ട്. കേസെടുത്ത പോലീസ് പല സിസിടിവി കളും നിരീക്ഷണ വിധേയമാക്കി അന്വേഷണം തുടങ്ങി.

District News

കരിയംകാപ്പിൽ പുലിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

അയ്ക്കാത്തോട്: കരിയം കാപ്പിൽ പുലിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ നാലിന് അടയ്ക്കാത്തോട് - രാമച്ചി റോഡിലുള്ള സ്കറിയാ പള്ളിവാതുക്കലിന്‍റെ തോട്ടത്തിലെ സിസിടിവി കാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. ജനവാസ മേഖലയിലേക്ക് നീങ്ങുന്നതായാണ് ദൃശ്യത്തിൽ ഉള്ളത്. തോട്ടം പാട്ടത്തിന് എടുത്തു ടാപ്പ് ചെയ്യുന്ന മഠത്തിൽ വിനു ജോസഫ് ആണ് പുലിയുടെ ദൃശ്യം സിസിടിവിയിൽ കണ്ടത്.

പുലി സാന്നിധ്യമുള്ള പ്രദേശമായതിനാൽ സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ തോട്ടത്തിൽ സിസിടിവി കാമറകൾ സ്ഥാപിച്ചിരുന്നു. കാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇവിടെ ടാപ്പ് ചെയ്യാൻ ഇറങ്ങുന്നത്. ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി പുലിയാണെന്ന് സ്ഥിരീകരിച്ചു. ജനവാസ മേഖല അല്ലാത്തതിനാലും വനം അടുത്തുള്ളതിനാലും പുലി വനത്തിലേക്ക് തിരികെ പോയതായി സംശയിക്കുന്നതായി വനപാലകർ പറഞ്ഞു.

മണത്തണ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ടി. പ്രമോദ്കുമാർ സ്ഥലത്തെത്തി. ജനങ്ങൾ നിർദേശിക്കുന്ന സ്ഥലത്ത് അടിയന്തരമായി മൂന്ന് ഓൺലൈൻ കാമറകൾ കൂടി സ്ഥാപിക്കാൻ തീരുമാനിച്ചു. രാത്രിയും പകലും പട്രോളിംഗ് നടത്താനും ഫോറസ്റ്റ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഇനിയും പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ കൂട് സ്ഥാപിച്ച് പുലിയെ പിടികൂടുന്നതിനുള്ള നടപടികൾ സ്വീകരിക്കും. റബർ ടാപ്പിംഗിനും മറ്റും പോകുന്ന ആളുകൾക്ക് തങ്ങളുടെ ജോലികൾ ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സ്ഥലം സന്ദർശിച്ച കേളകം പഞ്ചായത്ത് പ്രസിഡന്‍റ് ലിസി ജോസഫ് വനം വകുപ്പിനോട് ആവശ്യപ്പെട്ടു. കാമറ ദൃശ്യങ്ങൾ പഞ്ചായത്തിനും ആവശ്യപ്പെടുന്ന വ്യക്തികൾക്കും ലഭ്യമാക്കാനും ഇനിയും പുലിയുടെ സാന്നിധ്യം കാമറയിൽ പതിയുകയാണെങ്കിൽ കൂടുവച്ച് പിടികൂടാനുള്ള നടപടി സ്വീകരിക്കുമെന്നും വനം വകുപ്പ് ഉറപ്പു നല്കി. വൈസ് പ്രസിഡന്‍റ് ബിജു ചാക്കോ, വാർഡംഗം അബ്ദുൾസലാം തുടങ്ങിയവർ പ്രസിഡന്‍റിനൊപ്പം ഉണ്ടായിരുന്നു.

Kerala

കസ്റ്റഡി മർദനം: സിസിടിവി ദൃശ്യങ്ങൾ നൽകാൻ ഉത്തരവ്

തൃശൂർ: വലപ്പാട് പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനവും സ്ത്രീക്കെതിരായ ലൈംഗികാധിക്ഷേപവും സംബന്ധിച്ച പരാതിയിൽ, സംഭവദിവസത്തെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ നൽകാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. കിള്ളിക്കുളങ്ങര സ്വദേശി കെ.ആർ. റിജിത്ത് നൽകിയ അപ്പീലിലാണ് കമ്മീഷണർ എം. ശ്രീകുമാറിന്‍റെ ഉത്തരവ്.

മുൻ എസ്എച്ച്ഒ എം.കെ. രമേശിനെതിരായ പരാതിയിൽ, സിസിടിവി ദൃശ്യങ്ങൾ സ്വകാര്യതയെ ബാധിക്കുമെന്ന പോലീസ് വാദം കമ്മീഷൻ തള്ളി. പരാതിയിൽ ഉന്നയിച്ച കസ്റ്റഡി മർദനവും സ്ത്രീത്വത്തെ അപമാനിച്ചതും സംബന്ധിച്ച സത്യാവസ്ഥ പുറത്തുവരാൻ ദൃശ്യങ്ങൾ അനിവാര്യമാണെന്നു കമ്മീഷൻ നിരീക്ഷിച്ചു.

2024 നവംബർ 20നുണ്ടായ സംഭവവുമായി ബന്ധപ്പെട്ടാണ് പരാതി. സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കാൻ മുമ്പുതന്നെ ഡിഐജി നിർദേശം നൽകിയിരുന്നുവെന്നതും കമ്മീഷൻ പരിഗണിച്ചു. ഹർജിക്കാരനുവേണ്ടി നേർക്കാഴ്ച അസോസിയേഷൻ ഡയറക്ടർ പി.ബി. സതീഷിന്‍റെ വാദങ്ങൾ കമ്മീഷൻ പരിഗണിച്ചിരുന്നു.

Kerala

പോലീസിന്‍റെ കള്ളക്കഥ പൊളിച്ച് സിസിടിവി ദൃശ്യങ്ങൾ

കൊച്ചി: പോലീസ് കസ്റ്റഡിയിലെടുത്ത ഭർത്താവിനെ കാണാൻ കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ സിഐ അതിക്രൂരമായി മർദിക്കുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറംലോകം അറിഞ്ഞത് നിയമനടപടികളിലൂടെ ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽനിന്ന്.

2024 ജൂണ്‍ 20ന് നടന്ന മര്‍ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഹൈക്കോടതിയുടെ ഉത്തരവുപ്രകാരമാണു പരാതിക്കാരിയായ ഷൈമോള്‍ക്കു പോലീസ് കൈമാറിയത്.

സംഭവത്തിനു പിന്നാലെ ആരോപണം നിഷേധിച്ച പോലീസ് യുവതി കൈക്കുഞ്ഞുങ്ങളെ സ്റ്റേഷനിലേക്കു വലിച്ചിഴച്ചുവെന്നും പ്രശ്‌നം പരിഹരിക്കാന്‍ പോലീസ് ഇടപെടുകയുമായിരുന്നുവെന്നുമായിരുന്നു വിശദീകരിച്ചത്.

സിഐയെ പരാതിക്കാരി മര്‍ദിച്ചുവെന്നാരോപിച്ച് യുവതിക്കെതിരേ കേസെടുക്കുകയും ചെയ്തു. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ച ഷൈമോളെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിരുന്നു. തുടര്‍ന്ന് തന്നെ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് പരാതിക്കാരിയും ഭര്‍ത്താവും ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍ എന്നിവിടങ്ങളിലടക്കം പരാതി നല്‍കിയെങ്കിലും നടപടി വൈകുകയായിരുന്നുവെന്ന് ബെന്‍ജോ പറഞ്ഞു. ഇതോടെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ബെന്‍ജോ പ്രതിയായ കേസ് കോടതിയിലാണ്.

നടപടിയില്‍ സന്തോഷം

എസ്എച്ച്ഒയ്‌ക്കെതിരേ നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ സന്തോഷമുണ്ടെന്ന് ബെന്‍ജോയും ഷൈമോളും പ്രതികരിച്ചു. കേസില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഇരുവരും വ്യക്തമാക്കി.

Kerala

കെഎസ്എഫ്ഡിസി തീയറ്ററുകളിലെ കമിതാക്കളുടെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റിൽ; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ(കെഎസ്എഫ്ഡിസി) ഉടമസ്ഥതയിലുള്ള തീയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിക്കുന്നു.

തീയറ്ററുകളില്‍ സിനിമ കാണാനെത്തിയ കമിതാക്കളുടെ സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല വെബ്‌സൈറ്റുകളിലും ടെലിഗ്രാം അക്കൗണ്ടുകളിലും പ്രചരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കെഎസ്എഫ്‌സിയുടെ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരത്തെ കൈരളി, നിള, ശ്രീ തീയറ്ററുകളില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലുള്ളത്. ഇതിനൊപ്പം ടെലിഗ്രാം ചാനലുകളിലൂടെയും ഇത്തരം ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

പണംനല്‍കി വാങ്ങാവുന്ന രീതിയിലാണ് വീഡിയോകള്‍ സൈറ്റുകളിലുള്ളത്. 2023 മുതലുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇത്തരത്തില്‍ ചോര്‍ന്നിട്ടുള്ളത്. എന്നാല്‍, ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് സിസിടിവി വീഡിയോകള്‍ അശ്ലീല സൈറ്റുകളിലടക്കം ലഭ്യമായിത്തുടങ്ങിയതെന്നാണ് വിവരം.

പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളില്‍ തീയറ്ററിന്‍റെ പേരും സ്‌ക്രീന്‍ നമ്പരും തീയതിയും സമയവുമെല്ലാം വ്യക്തമായി കാണുന്നുണ്ട്. സംഭവത്തില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷനും സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്.

National

ഡല്‍ഹി സ്‌ഫോടനം; സിസിടിവി ദൃശ്യങ്ങൾ ചികയുന്നു

ന്യൂഡൽ‌ഹി: നിർണായക വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിൽ‌ ചെങ്കോട്ടയുടെ പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം ചികയുന്നു. പ്രദേശത്തെ മൊബൈൽഫോൺ ആശയവിനിമയത്തിന്‍റെ മൊത്തം വിവരങ്ങളും പരിശോധിക്കുന്നുണ്ട്.

ഹരിയാന രജിസ്ട്രേഷൻ നന്പർപ്ലേറ്റിലുള്ള ഹ്യുണ്ടായി ഐ 20 കാറിലാണു സ്ഫോടനമുണ്ടായത്. ഭീകരാക്രമണമെന്ന നിഗമനത്തിലാണ് അന്വേഷണം. നഗരത്തിന്‍റെ മുക്കിലും മൂലയിലും സ്പെഷൽ സെല്ലും ക്രൈംബ്രാഞ്ചും അരിച്ചുപെറുക്കുന്നുണ്ട്.

Latest News

Corehub Up