Business
നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) സഹകരണത്തോടെ സംഘടിപ്പിക്കുന്ന രാജ്യാന്തര കാർഗോ ബിസിനസ് സമ്മിറ്റ് ഇന്നും നാളെയുമായി നടക്കും.
സിയാൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന സമ്മിറ്റിൽ വാണിജ്യ കൂടിക്കാഴ്ചകൾ, എക്സിബിഷൻ, പാനൽ ചർച്ചകൾ എന്നിവ ഉണ്ടാകും.പൊതുജനങ്ങൾക്ക് എക്സിബിഷനിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.
ഇന്നു രാവിലെ 9.30 ന് നടക്കുന്ന വിഷയാവതരണത്തോടെ സമ്മിറ്റിന് തുടക്കമാകും. പത്തുമുതൽ ഗ്ലോബൽ ട്രേഡ്, താരിഫ്, എയർ കാർഗോ, മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ഓപ്പറേഷൻസ്, റഗുലേറ്ററി കംപ്ലയൻസ്, ഇ കൊമേഴ്സ് എന്നീ വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടക്കും.
കാർഗോ, ലോജിസ്റ്റിക്സ് മേഖലകളിലെ വിദഗ്ധർ പങ്കെടുക്കും. നാളെ രാവിലെ 11.30 ന് നടക്കുന്ന പ്ലീനറി സെഷൻ സിയാൽ ചെയർമാൻകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കാർഗോ രംഗത്തെ മികച്ച കമ്പനികളെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിക്കും.
Business
നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ഫിക്കിയുമായി സഹകരിച്ച് രാജ്യാന്തര കാർഗോ ബിസിനസ് സമ്മിറ്റ് സംഘടിപ്പിക്കുന്നു. സിയാലിനെ ആഗോള എയർ കാർഗോ ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.
31, ഫെബ്രുവരി ഒന്ന് തീയതികളിൽ സിയാൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന സമ്മിറ്റിൽ വാണിജ്യ കൂടിക്കാഴ്ചകൾ, എക്സിബിഷൻ, പാനൽ ചർച്ചകൾ എന്നിവ നടക്കും. 31ന് രാവിലെ 9.30 ന് സമ്മിറ്റിനു തുടക്കമാകും. തുടർന്ന് വിവിധ വിഷയങ്ങളിൽ പാനൽ ചർച്ചകൾ.
ഫെബ്രുവരി ഒന്നിന് രാവിലെ 11.30 ന് നടക്കുന്ന പ്ലീനറി സെഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിയാൽ എംഡി എസ്. സുഹാസ്, മന്ത്രി പി. രാജീവ് എന്നിവർ പങ്കെടുക്കും. കാർഗോരംഗത്തെ മികച്ച കമ്പനികളെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിക്കും.
എയർലൈൻസ്, ഫ്രെയ്റ്റ് ഫോർവേഡേഴ്സ്, കസ്റ്റംസ് ബ്രോക്കേഴ്സ്, കയറ്റുമതി, ഇറക്കുമതി, കാർഗോ ഓട്ടമേഷൻ സപ്ലയർമാർ, ലോജിസ്റ്റിക്സ് സ്കിൽ ഡെവലപ്മെന്റ് സ്ഥാപനങ്ങൾ, പൊതുമേഖലാസ്ഥാപനങ്ങൾ എന്നീ മേഖലകളിൽനിന്നുള്ള 54 എക്സിബിഷൻ സ്റ്റാളുകളുമുണ്ടാകും. ബിസിനസ് സമ്മിറ്റിൽ പങ്കെടുക്കുന്നതിനായി മുൻകൂട്ടി 9746903555 എന്ന ഫോൺനമ്പറിൽ രജിസ്റ്റർ ചെയ്യണം.
Business
നെടുമ്പാശേരി : യാത്രക്കാരുടെ സുരക്ഷാപരിശോധന വേഗത്തിലാക്കുന്നതിനായി കൊച്ചി വിമാനത്താവളത്തിൽ സ്ഥാപിച്ച ഫുൾ ബോഡി സ്കാനർ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.
പരിശോധന സമയത്ത് കാബിൻ ബാഗേജുകളുടെ നീക്കം വേഗത്തിലാക്കുന്ന ഓട്ടോമേറ്റഡ് ട്രേ റിട്രീവൽ സിസ്റ്റവും ഇതോടൊപ്പമുണ്ട്.
District News
നെടുമ്പാശേരി: കൊച്ചി രാജ്യന്തര വിമാനത്താവള ലിമിറ്റഡ്(സിയാൽ) ദേശീയ ദുരന്തനിവാരണ അഥോറിറ്റിയുമായി(എൻഡിഎംഎ) സഹകരിച്ച് അന്താരാഷ്ട്ര ടെർമിനൽ (ടി-3) അറൈവൽ ഏരിയയിൽ ദുരന്തനിവാരണ ഉപകരണ പ്രദർശനം സംഘടിപ്പിച്ചു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയായിരുന്നു പ്രദർശനം. പ്രദർശനത്തോടൊപ്പം തത്സമയ പ്രകടനങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു.
സിയാലിന്റെ എയർക്രാഫ്റ്റ് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗ് വിഭാഗം, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ്, സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി എന്നിവയ്ക്കൊപ്പം മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രാതിനിധ്യവും ഉണ്ടായിരുന്നു. വിവിധ ഏജൻസികളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദുരന്തനിവാരണ മോക് ഡ്രിൽ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ വൈകുന്നേരം അഞ്ച് വരെ നടക്ക
Business
നെടുമ്പാശേരി: കയറ്റുമതി ചരക്കുകളുടെ സംഭരണശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിപുലീകരിച്ച എക്സ്പോർട്ട് കാർഗോ വെയർഹൗസ് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു.
ഇതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എക്സ്പോർട്ട് കാർഗോ കൈകാര്യം ചെയ്യൽ ശേഷി 75,000 മെട്രിക് ടണ്ണിൽനിന്ന് 1.25 ലക്ഷം മെട്രിക് ടണ്ണായി ഉയർന്നു.
രണ്ട് അധിക എക്സ് റേ മെഷീനുകളും എക്സ്പ്ലോസീവ് ഡിറ്റക്ഷൻ മെഷീനുകളുമുൾപ്പെടെ അപകടകരമായ ചരക്കുകൾ സൂക്ഷിക്കുന്നതിനുള്ള സംവിധാനം നിലവിൽ വന്നു. +2° സെൽഷസ് മുതൽ +8° സെൽഷ്യസ് വരെ താപനില നിലനിർത്തുന്ന രണ്ട് കോൾഡ് റൂമുകൾ, റേഡിയോ ആക്ടീവ് കാർഗോ മുറി, വിലപിടിപ്പുള്ള ചരക്കുകൾക്കായുള്ള പ്രത്യേക മുറി എന്നിവയുമുണ്ട് .
ഇതോടെ, എളുപ്പം കേടാവുന്ന തരം ചരക്കുകൾ, ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ, അപകടകരമായ ചരക്കുകൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ, വിലയേറിയ കൺസൈൻമെന്റുകൾ എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള കയറ്റുമതി ചരക്കുകൾ കൈകാര്യം ചെയ്യുന്നതിനുള്ള കൊച്ചി വിമാനത്താവളത്തിലെ ശേഷി വർധിച്ചു.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ഇ. വികാസ്, ജനറൽ മാനേജരും കാർഗോ വിഭാഗം മേധാവിയുമായ സതീഷ് കുമാർ പൈ, എയർപോർട്ട് ഡയറക്ടർ ജി. മനു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Sports
കൊച്ചി: ജിയോജിത് കൊച്ചിന് ഓപ്പണ്‍ ഗോള്‍ഫ് ടൂര്‍ണമെന്റ് നാളെ നെടുമ്പാശേരി സിയാല്‍ ഗോള്‍ഫ് കോഴ്സില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഗോള്‍ഫ് കളി നിലവില്‍വന്നതിന്റെ 100-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കൂടിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. രാജ്യത്തുടനീളമുള്ള ക്ലബ്ബുകളില്‍നിന്നായി നൂറിലേറെ ടീമുകള്‍ പങ്കെടുക്കും.
Kerala
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു. അടിയന്തര ലാൻഡിംഗ് നടത്തിയ വിമാനത്തിന്റെ ടയറുകൾ പൊട്ടി.
ജിദ്ദയിൽ നിന്നു കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം ലാൻഡിംഗ് ഗിയറിലെ തകരാറിനെ തുടർന്നാണ് കൊച്ചിയിൽ അടിയന്തിരമായി ഇറക്കിയത്. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും സുരക്ഷിതരാണെന്ന് സിയാൽ അധികൃതർ അറിയിച്ചു.
Kerala
നെടുമ്പാശേരി: ഇന്ത്യയിലെ ആദ്യത്തെ ചാർട്ടർ ഗേറ്റ് വേ എന്ന ആശയത്തോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ആരംഭിച്ച ബിസിനസ് ജെറ്റ് ടെർമിനൽ ഇതുവരെ പൂർത്തിയാക്കിയത് 2000 സർവീസുകൾ. 2022 ഡിസംബർ പത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ ഉദ്ഘാടനം ചെയ്തത്.
രാജ്യത്തെ ഏറ്റവും വലിയ പ്രൈവറ്റ് ജെറ്റ് ടെർമിനലാണു സിയാലിലേത്. 2022 - 23 സാമ്പത്തികവർഷത്തിൽ 242 ചാർട്ടർ സർവീസുകളാണ് ഇവിടെ പൂർത്തിയാക്കിയത്. 2023 - 24 ൽ 708 സർവീസുകളും 2024 - 25 ൽ 714 പ്രൈവറ്റ് ജെറ്റ് ഓപ്പറേഷനുകളും സിയാൽ കൈകാര്യം ചെയ്തു.
നടപ്പ് സാമ്പത്തികവർഷത്തിൽ ഇതുവരെ 344 സർവീസുകളാണു പൂർത്തിയായത്. ഗൾഫ് രാജ്യങ്ങൾക്കുപുറമെ ലണ്ടൻ, മാലദ്വീപ്, ഹോങ്കോംഗ്, മോണ്ടെനിഗ്രോ, ഇന്ത്യൻ നഗരങ്ങളായ മുംബൈ, ഡൽഹി, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പൂനെ, തിരുപ്പതി എന്നിവിടങ്ങളിൽനിന്നാണു പ്രധാനമായും സർവീസുകൾ നടത്തുന്നത്.
2022 ഡിസംബറിൽ കൊച്ചിയിൽ നടന്ന ഐപിഎൽ ലേലം, 2023 മാർച്ച് മുതൽ ജൂൺ വരെ സംഘടിപ്പിച്ച വിവിധ ജി - 20 സമ്മേളനങ്ങൾ, 2022 ഡിസംബർ മുതൽ 2023 ഏപ്രിൽ വരെ സംഘടിപ്പിക്കപ്പെട്ട കൊച്ചി മുസിരിസ് ബിനാലെ പോലുള്ള രാജ്യാന്തര സമകാലിക കലാ - സാംസ്കാരിക പ്രദർശനങ്ങൾ എന്നിവയോടനുബന്ധിച്ച് സിയാൽ ബിസിനസ് ജെറ്റ് ടെർമിനലിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പ്രൈവറ്റ് ജെറ്റുകൾ പറന്നിറങ്ങി.
2023 ഏപ്രിലിൽ ലക്ഷദ്വീപിൽ നടന്ന ജി - 20 യോഗത്തിൽ പങ്കെടുക്കാനായി വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളുമായി ഒരു ഡസനോളം ചാർട്ടർ വിമാനങ്ങളാണു നെടുമ്പാശേരിയിലെത്തിയത്.