Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congratulations

Kottayam

നിയുക്ത സഹായമെത്രാന് അനുമോദനങ്ങൾ അർപ്പിച്ച് മന്ത്രി മോൻസ് ജോസഫ്

കോട്ടയം: കോട്ടയം അതിരൂപതനിയുക്ത സഹായമെത്രാൻ മോൺ. തോമസ് ആനിമൂട്ടിലിനെ ബിഷപ് ഹൗസിലെത്തി മന്ത്രി മോൻസ് ജോസഫ് സംസ്ഥാന സർക്കാരിനുവേണ്ടി അനുമോദിച്ചു. ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് , സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരി, സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം, വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, പ്രൊക്യുറേറ്റർ ഫാ. എബ്രഹാം പറമ്പേട്ട്, കത്തീഡ്രൽ വികാരി ഫാ.തോമസ് ആതോപ്പളളി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കോട്ടയം അതിരൂപത സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് ക്രിസ്തുരാജ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന സമൂഹ ബലിയിലും തുടർന്ന് നടന്ന പതാക ഉയർത്തൽ ചടങ്ങിലും മന്ത്രി പങ്കെടുത്തു.

Kerala

സതീശന് ആശംസകൾ; ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് ചെന്നിത്തല

ഗുരുവായൂർ: മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തെരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സതീശന് ആശംസകൾ നേരുന്നുവെന്നും ചെന്നിത്തല ഗുരുവായൂരിൽ പറഞ്ഞു.

ഗുരുവായൂരിലെത്തി നിർമാല്യം തൊഴുതശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെയാണ് ചെന്നിത്തല ഗുരുവായൂരിലെത്തിയത്.

പാർലമെന്‍ററി പാർട്ടി യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഗുരുവായൂരിൽ വ്യാഴാഴ്ച രാത്രി എത്തിയ ശേഷവും അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായിരുന്നില്ല.

പത്ത് വർഷത്തെ ഇടതുപക്ഷത്ത ഭരണത്തിൽനിന്നും കേരളത്തെ മോചിപ്പിക്കുക എന്ന് ഉത്തരവാധിത്വമാണ് വി.ഡി. സതീശൻ സർക്കാരിനുള്ളത്. അതിനുള്ള പിന്തുണ സർക്കാരിനുണ്ടാകണമെന്ന് ജനങ്ങളോട് അഭ്യർഥിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിസഭയിൽ ആരോക്കെ ഉണ്ടാകണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു.

District News

എംഎല്‍എ ആയിട്ട് 25 വര്‍ഷം; ഉണ്ണിയാടന് അഭിനന്ദനം

ഇരിങ്ങാലക്കുട: അഡ്വ. തോമസ് ഉണ്ണിയാടന്‍ ആദ്യമായി എംഎല്‍എ ആയതിന്‍റെ ഇരുപത്തഞ്ചാം വാര്‍ഷികദിനത്തില്‍ അദ്ദേഹത്തെ അഭിനന്ദിച്ച് യുഡിഎഫ്. രാജീവ്ഗാന്ധി മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ കണ്‍വീനറും നഗരസഭാ അധ്യക്ഷനുമായ എം.പി. ജാക്‌സണ്‍ ഉണ്ണിയാടനെ ആദരിച്ചു.

കെപിസിസി ജനറല്‍ സെക്രട്ടറി സോണിയ ഗിരി, ഡിസിസി സെക്രട്ടറിമാരായ ആന്‍റോ പെരുമ്പുള്ളി, ടി.വി. ചാര്‍ലി, സതീഷ് വിമലന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് സോമന്‍ ചിറ്റേത്ത്, നഗരസഭ ഉപാധ്യക്ഷ ചിന്ത ധര്‍മരാജന്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, നിയോജകമണ്ഡലം പ്രസിഡന്‍റ് റോക്കി ആളൂക്കാരന്‍, ജില്ലാ സെക്രട്ടറി സേതുമാധവന്‍ പറയംവളപ്പില്‍, പി.ടി. ജോര്‍ജ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സി.എസ്. അബ്ദുല്‍ ഹഖ് എന്നിവര്‍ പ്രസംഗിച്ചു.

2001 മേയ് 13 നാണ് തോമസ് ഉണ്ണിയാടൻ ആദ്യമായി എംഎല്‍എ ആകുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ടി. ശശിധരനെ 406 വോട്ടിനു പരാജയപ്പെടുത്തിയാണ് അതുവരെ എല്‍ഡിഎഫ് കുത്തകയായി വച്ചിരുന്ന ഇരിങ്ങാലക്കുട മണ്ഡലത്തെ തോമസ് ഉണ്ണിയാടന്‍ യുഡിഎഫ് പക്ഷത്തേക്കു കൊണ്ടുവന്നത്.

തുടര്‍ന്ന് 2006 ല്‍ 7995 വോട്ടിന്‍റെയും 2011 ല്‍ 12404 വോട്ടിന്‍റെയും ഭൂരിപക്ഷത്തില്‍ ഉണ്ണിയാടന്‍ സീറ്റ് യുഡിഎഫിനായി നിലനിര്‍ത്തി. 2026 ല്‍ വീണ്ടും 10212 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വീണ്ടും ജയിച്ചിരിക്കുകയാണ്. മണ്ഡലത്തിന്‍റെ ചരിത്രത്തിലെ വലിയ ഭൂരിപക്ഷങ്ങള്‍ ഇപ്പോഴും തോമസ് ഉണ്ണിയാടന്‍റെ പേരില്‍തന്നെയാണ്.

District News

സമ്പാദ്യം ചികിത്സാസഹായത്തിന് നൽകിയ അഡോണിന് അഭിനന്ദനപ്രവാഹം

കുമരകം: പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കുന്നത്തുകളത്തിൽ വീട്ടിൽ അരുൺ ഷാജിക്ക് (36) ചികിത്സാ സഹായനിധി സമാഹരിക്കുന്നതിന്‍റെ ഭാഗമായി ഇഴാംകാട് അഡോൺ പി. അനീഷിന്‍റെ (ഏഴ്) ഭവനത്തിലെത്തിയ പ്രവർത്തകരുടെ മനം നിറഞ്ഞു.

കുമരകം സെന്‍റ് ജോൺസ് യുപി സ്കൂളിലെ ഒന്നാം ക്ലാസ്‌ വിദ്യാർഥിയായ അഡോൺ തന്‍റെ സമ്പാദ്യമായ കുടുക്കയിലെ പണം എണ്ണിനോക്കുകപോലും ചെയ്യാതെ സംഭാവന ചെയ്തു. അത് എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ 1,260 രൂപയുണ്ടായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെയാണ് സംഭാവന ചെയ്തത്.

കുഞ്ഞിന്‍റെ സന്മനസ് അറിഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഗോപി അഡോണിന്‍റെ വീട്ടിലെത്തി കുട്ടിയെ അനുമോദിക്കുകയും രക്ഷാകർത്താക്കളെ അഭിനന്ദിക്കുകയും ചെയ്തു. പിന്നാലെ നാട്ടുകാരുടെ അഭിനന്ദന പ്രവാഹവും അഡോണിനു ലഭിച്ചു.

Latest News

Corehub Up