Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DrRam

ഡോ. റാമിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അനാറ്റമി വിഭാഗം മേധാവി ഡോ. എം.കെ. റാമിനെ ഇന്നലെ ഇടച്ചേരിയിലെ വീട്ടിലെത്തിച്ചു തെളിവെടുത്തു.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജീവൻ ജോർജിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് തെളിവെടുപ്പു നടത്തിയത്. വീട്ടിൽ സൂക്ഷിച്ച മൊബൈൽ ഫോൺ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.

കസ്റ്റഡിയിലെടുത്ത ഫോൺ പോലീസ് വിശദമായ പരിശോധനയ്ക്കു വിധേയമാക്കും. ഇന്ന് ഡോ. റാമിനെ അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളജിലെത്തിച്ചും തെളിവെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. 

Kerala

നിതിൻ രാജിന്‍റെ മരണം: ഡോ. റാമിനെ അറസ്റ്റ് ചെയ്യാൻ അനുമതി തേടി പ്രോസിക്യൂഷൻ കോടതിയിൽ

തലശേരി: അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് കോളജ് കെട്ടിടത്തില്‍നിന്നു ചാടിമരിച്ച സംഭവത്തില്‍ ഒന്നാംപ്രതിയായ ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാൻ അനുമതി തേടി പ്രോസിക്യൂഷൻ ജില്ലാ സെഷൻസ് കോടതിയിൽ ഹർജി നൽകി. ഹർജി വാദം കേൾക്കാനായി 23 ലേക്കു മാറ്റി.

കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് നിതിൻ രാജിന്‍റെ മരണം. ഹീനമായ കുറ്റകൃത്യം നടത്തിയ പ്രതിയാണ് ഡോ. റാം. ഇയാൾ നടത്തിയ കുറ്റകൃത്യത്തിന്‍റെ കാഠിന്യം കൊണ്ടാണ് സെഷൻസ് കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും ഇയാൾക്ക് മുൻകൂർ ജാമ്യം അനുവദിക്കാതിരുന്നത്.

കുറ്റകൃത്യം ചെയ്ത ശേഷം നിയമത്തെ വെല്ലുവിളിച്ച് ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ഒളിവിൽ കഴിയാൻ ഇയാളെ സഹായിച്ചവരേയും പ്രതിയെ സംരക്ഷിച്ചവരേയും കണ്ടെത്താനും കേസിന്‍റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും റാമിനെ അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ ഹർജിയിൽ പറഞ്ഞു.

Latest News

Corehub Up