Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drug Bust

കാട്ടൂരിൽ വൻ ലഹരിവേട്ട; എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

തൃശൂർ: 20 ഗ്രാം എംഡിഎംഎയുമായി നിരവധി ക്രമിനൽ കേസുകളിൽ പ്രതികളായ രണ്ടുയുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട കാട്ടൂരിൽ നടന്ന സംഭവത്തിൽ എടതിരിഞ്ഞി വടക്കുമുറി സ്വദേശി മിഥുൻ, പോത്താനി സ്വദേശി അനന്തകൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്.

മിഥുന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. ലഹരിമരുന്ന് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസ്, ചില്ലറ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 56 സിപ് ലോക്ക് കവറുകൾ, ലഹരിമരുന്ന് വിൽപ്പനയിലൂടെ ലഭിച്ചെന്നു കരുതുന്ന 1,36,700 രൂപയും പൊലിസ് പിടിച്ചെടുത്തു.

ഇരുവരും വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലിസ് അറിയിച്ചു. കാട്ടൂർ  സ്റ്റേഷൻ പരിധിയിൽ ഒരു കിലോ കഞ്ചാവുമായി പിടിയിലായ കേസിലും പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച കേസിലും മിഥുൻ പ്രതിയാണ്. കാട്ടൂർ, ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധികളിലായി മോഷണം, സ്ഫോടകവസ്തു നിയമം, അടിപിടി, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്യൽ തുടങ്ങിയ ആറ് കേസുകളിൽ അനന്തകൃഷ്ണനും പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.

National

ലഹരിവേട്ട; രണ്ടു കിലോ ഹെറോയിനും 21 തോക്കുകളും പിടികൂടി

ചണ്ഡിഗഡ്: പഞ്ചാബിലെ ഫസിൽക്ക ജില്ലയിൽ പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന തേജാ രുഹേലാ ഗ്രാമത്തിൽ ബിഎസ്എഫിന്‍റെ സഹായത്തോടെ പഞ്ചാബ് പോലീസ് നടത്തിയ ലഹരിവേട്ടയിൽ രണ്ടു കിലോ ഹെറോയിനും 21 കൈത്തോക്കുകളും പിടികൂടി.

കനത്ത മൂടൽമഞ്ഞും പ്രതികൂല കാലാവസ്ഥയും മുതലെടുത്താണ് പാക്കിസ്ഥാനിൽനിന്ന് ലഹരി കടത്താൻ ശ്രമം നടത്തിയതെന്ന് അസിസ്റ്റന്‍റ് പോലീസ് ഇൻസ്പെക്ടർ ജനറൽ ഗുർസേവക് സിംഗ് ബ്രാർ പറഞ്ഞു.

Kerala

ജില്ലയിലെ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ട; അരൂരിൽ അരക്കിലോ എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി പിടിയിൽ

ആലപ്പുഴ: അരൂരിൽ അരക്കിലോയോളം എംഡിഎംഎയുമായി കോഴിക്കോട് ഫറൂക്ക് സ്വദേശി പിടിയിലായി. ഫറൂഖ് സ്വദേശിയായ ശ്രീമോനാണ് പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അരുർ പോലീസും ചേർന്ന് അരൂരിലെ ഇയാളുടെ വാടക വീട്ടിൽനിന്നാണ് പിടികൂടിയത്. ജില്ലയിലെ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിതെന്ന് പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ഒരുമാസമായി ഇയാൾ അരൂരിൽ ഭാര്യയ്ക്കൊപ്പം വാടക വീട്ടിൽ താമസിച്ച് ലഹരിവിൽപ്പന നടത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി ശ്രീമോൻ പോലീസ് നിരീക്ഷണത്തിലായിരുന്നു. തുടർന്നാണ് ബുധനാഴ്ച പുലർച്ചെ വീട്ടിൽ എത്തി പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

പിടിയിലായ ശ്രീമോൻ സോഫ്റ്റ്‌‌‌വെയർ എൻജിനീയ‍റാണ്. ഇയാൾ മുമ്പ് ലഹരിക്കേസുകളിലും പോക്സോ കേസിലും അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Latest News

Corehub Up