Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DrugCase

ലഹരിക്കേസ്; യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കി

കാസർഗോഡ്: ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പെരുമ്പാവൂർ വലിയകുളം യൂണിറ്റ് അംഗമായ മുഹമ്മദ് ഹുസൈനെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.

ലഹരി കേസ് പ്രതിയായ മുഹമ്മദ് ഹുസൈൻ വി.ഡി.സതീശൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. താൻ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോഡിനേറ്റർ ആണെന്നാണ് പ്രതി സമൂഹമാധ്യമങ്ങളിൽ അവകാശപ്പെട്ടിരുന്നത്.

പ്രതി മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദർശകനാണെന്നും ലഹരി വിമുക്ത പ്രവർത്തനങ്ങൾ നടത്തേണ്ടവർ തന്നെ ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതായും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. എന്നാൽ പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലോ സോഷ്യൽ മീഡിയ വിഭാഗത്തിലോ യാതൊരുവിധ ചുമതലകളും നൽകിയിട്ടില്ലെന്ന് മന്ത്രി ഒ.ജെ. ജനീഷ് വ്യക്തമാക്കി.

National

ലഹരിമരുന്ന് കേസ്: മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്‍റെ സഹോദരൻ പിടിയിൽ

ഇൻഡോർ: മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്‌വാരിയുടെ സഹോദരനെ മയക്കുമരുന്ന് കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ഇൻഡോറിൽ മാരക ലഹരിമരുന്നുമായി രണ്ട് പേരെ പിടികൂടിയതിന് പിന്നാലെയാണ് ജിതു പട്‌വാരിയുടെ സഹോദരനായ നാനാ പട്‌വാരിക്ക് കേസിൽ പങ്കുണ്ടെന്ന് പോലീസ് വെളിപ്പെടുത്തിയത്.

രാജേന്ദ്ര നഗർ പോലീസ് നടത്തിയ പരിശോധനയിൽ 10.8 ഗ്രാം ബ്രൗൺ ഷുഗറുമായി ഇർഫാൻ ഖാൻ (ഗോലു ചന്ദേരി), റാണി ഭായി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഈ ലഹരിമരുന്ന് എത്തിച്ചുനൽകാൻ ആവശ്യപ്പെട്ടവരിൽ പ്രധാനി നാനാ പട്‌വാരിയാണെന്ന് ഇൻഡോർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ നരേന്ദ്ര റാവത്ത് പറഞ്ഞു.

നാനാ പട്‌വാരിക്കെതിരെ ഒമ്പത് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കി. അതേസമയം പോലീസ് നടപടിക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ ജിതു പട്‌വാരി രംഗത്തെത്തി. വീട്ടുകാരെ മുൻകൂട്ടി അറിയിക്കാതെയാണ് പോലീസ് തന്‍റെ സഹോദരനെ കസ്റ്റഡിയിലെടുത്തതെന്നും ബിജെപി സർക്കാർ രാഷ്ട്രീയ പ്രതികാരം തീർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഗവൺമെന്‍റിനും മുഖ്യമന്ത്രി മോഹൻ യാദവിനും എതിരെ ശബ്ദമുയർത്തുന്നവരെ നിയമം ദുരുപയോഗം ചെയ്ത് നിശബ്ദരാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇത്തരം രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് മുന്നിൽ തങ്ങൾ വഴങ്ങില്ലെന്നും ജിതു പട്‌വാരി വ്യക്തമാക്കി.

Kerala

എക്സൈസ് സംഘത്തെ കണ്ട് മെത്താഫെറ്റമിൻ വിഴുങ്ങി; യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെ കണ്ട് മെത്താഫെറ്റമിൻ വിഴുങ്ങി യുവാവ്. തലയാട് കലാട് വാളക്കണ്ടിയിൽ റഫ്സിൻ (26) ആണ് പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെ കണ്ട് മെത്താഫെറ്റമിൻ വിഴുങ്ങിയത്.

ഇതേ തുടർന്ന് യുവാവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 0.20 മെത്ത ഫെറ്റമിൻ ഇയാൾ വിഴുങ്ങിയതായാണ് പ്രാഥമിക നിഗമനം.

ഇതുകൂടാതെ ഇയാളിൽ‌ നിന്ന് 0.544 ഗ്രാം മെത്താഫ്റ്റമിൻ എക്സൈസ് സംഘം കണ്ടെടുത്തു. മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവാവ് ചികിത്സയിൽ തുടരുകയാണ്.

 

Latest News

Corehub Up