Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Escapes

ഗോവയിൽ കാസിനോ ഉടമയ്ക്ക് നേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

 പനാജി: ഗോവയിൽ കാസിനോ ഉടമയ്ക്ക് നേരെ വെടിവയ്പ്പ്. കർണാടക സ്വദേശിയായ ശ്രീനിവാസ് നായക്കിന് നേരെയാണ് ആക്രമണം നടന്നത്. ശ്രീനിവാസ് നായക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പനാജിയിലെ നിയോ മജസ്റ്റിക് ഹോട്ടലിന് സമീപത്താണ് സംഭവം നടന്നത്.

ശ്രീനിവാസ് നായക് ഓഫീസിൽ നിന്ന് പുറത്തിറങ്ങി കാറിൽ കയറാൻ ശ്രമിക്കവേയാണ് ആക്രമണം നടന്നത്. കാത്തിരുന്ന രണ്ട് അക്രമികൾ ഇയാൾക്ക് നേരെ മൂന്ന് റൗണ്ട് വെടിയുതിർത്തു. ആക്രമണം നടന്നയുടൻ ശ്രീനിവാസ് നായക് ഹോട്ടൽ ലോബിയിലേക്ക് പിന്മാറുകയും, ഒപ്പമുണ്ടായിരുന്ന അംഗരക്ഷകർ അക്രമികൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. പിന്നാലെ അക്രമികൾ സമീപത്തെ ദേശീയപാത മുറിച്ചുകടന്ന് ഓടി രക്ഷപ്പെട്ടു.

വെടിവയ്പ്പിന്‍റെയും അക്രമികൾ രക്ഷപ്പെടുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. ബിസിനസ് തർക്കങ്ങളാണ് സംഭവത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.

 

 

Kerala

വിയ്യൂരിൽ തടവുകാരൻ ജയിൽചാടി

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും തടവുകാരൻ ജയിൽച്ചാടി. ബാലമുരുകൻ എന്ന തടവുകാരനാണ് ജയിൽ ചാടിയത്. കറുത്ത ഷർട്ടും വെളുത്ത മുണ്ടും ആയിരുന്നു ജയിൽ ചാടുമ്പോഴുള്ള വേഷം.

പോലീസ് തൃശൂർ നഗരത്തിൽ വ്യാപക പരിശോധന നടത്തുകയാണ്. തമിഴ്നാട് കോടതിയിൽ ഹാജരാക്കി തിരിച്ച് കൊണ്ടുവരുന്നതിടെയാണ് ജയിൽ ചാടിയത്. ഒരു വർഷം മുൻപും ബാലമുരുകൻ ജയിൽ ചാടിയിരുന്നു.

അധികദൂരം കടന്നു കളയാനുള്ള സാധ്യതയില്ലെന്നാണ് പോലീസ് പറയുന്നത്. ഒരു കാറിൽ ബാലമുരുകൻ രക്ഷപ്പെട്ടുവെന്ന തരത്തിൽ ഒരു സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതിയാണ് ബാലമുരുകനെന്ന് പോലീസ് പറയുന്നു.

Kerala

കൊല്ലത്ത് മോഷണക്കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

കൊല്ലം: മോഷണക്കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കൊല്ലം കടയ്ക്കൽ ചെറുകുളത്ത് വെച്ചാണ് സംഭവം.

ആയൂബ് ഖാൻ, സെയ്താലി എന്നിവരാണ് രക്ഷപ്പെട്ടത്. അച്ഛനും മകനും ആണ് പ്രതികള്‍. തിരുവനന്തപുരം പാലോട് പൊലീസ് പ്രതികളെ വയനാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടുവരികയായിരുന്നു.

കൊല്ലത്ത് വച്ച് ഡ്രൈവർക്ക് ഫോൺ വന്നു. സംസാരിക്കാന്‍ വേണ്ടി വണ്ടിയൊതുക്കി പുറത്തേക്കിറങ്ങുകയും ചെയ്തു. ഇതിനിടെയാണ് പ്രതികൾ ഓടിപ്പോയത്.

കൈ വിലങ്ങുമായാണ് ഇവർ രക്ഷപ്പെട്ടത്. പ്രതികൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്.

Latest News

Corehub Up