Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : French

ഫ്രഞ്ച് പരിശീലകൻ ഇനി സിദാൻ

പാരിസ്: ഫ്രഞ്ച് ഇതിഹാസ താരവും മുൻ റയൽ മഡ്രിഡ് പരിശീലകനുമായ സിനദിൻ സിദാൻ ഫ്രഞ്ച് ദേശീയ ടീമിന്‍റെ മുഖ്യ പരിശീലകനായി ഒൗദ്യോഗികമായി കരാർ ഒപ്പിട്ടു. 2030 പകുതി വരെയാണ് 54കാരനായ സിദാൻ ഫ്രാൻസുമായി കരാറിലെത്തിയിരിക്കുന്നത്.

14 വർഷത്തെ നീണ്ട സേവനത്തിന് ശേഷം ഫ്രഞ്ച് പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന ദിദിയർ ദെഷാംപിനു പകരക്കാരനായാണ് സിദാൻ ചുമതലയേൽക്കുന്നത്. റയലിന്‍റെ പരിശീലകനായി തിളങ്ങി പടിയിറങ്ങിയ സിദാൻ പിന്നീട് മറ്റൊരു ടീമിനെയും പരിശീലിപ്പിച്ചിട്ടില്ല.

റയൽ മഡ്രിഡിന് തുടർച്ചയായി മൂന്ന് യുവേഫ ചാന്പ്യൻസ് ലീഗ് കിരീടങ്ങളും രണ്ട് ലാ ലിഗ ട്രോഫികളും സമ്മാനിച്ച ശേഷം പരിശീലക രംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു സിദാൻ. അദേഹത്തിന്‍റെ തിരിച്ചുവരവിനായി വർഷങ്ങളായി ആരാധകർ കാത്തിരിക്കുകയായിരുന്നു.

1998ൽ ദെഷാംപ് നായകനായി ലോകകപ്പ് ഉയർത്തുന്പോൾ ടീമിലെ നിർണായക താരമായിരുന്നു സിദാൻ. 1998ലെ ബാല്ലണ്‍ ഡി ഓർ ജേതാവ് കൂടിയാണ് മുൻ റയൽ മാഡ്രിഡ് ഇതിഹാസ താരമായ സിദാൻ.

Kerala

ഫ്രഞ്ച് വിങ്ങർ കെവിൻ യോക്കിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പുതിയ വിദേശ താരത്തെ സ്വന്തമാക്കി. ഫ്രഞ്ച് വിങ്ങർ കെവിൻ യോക്കിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്.

29 കാരനായ താരവുമായി കരാറിലെത്തിയ വിവരം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇരു വിങ്ങുകളിലും കളിക്കാൻ കഴിവുള്ള യോക്ക്, വേഗതയിലും പന്തുമായുള്ള മുന്നേറ്റങ്ങളിലും മികവ് പുലർത്തുന്ന താരമാണ്.

1.82 മീറ്റർ ഉയരമുള്ള താരം ഇരു പാദങ്ങൾ കൊണ്ടും പന്ത് നിയന്ത്രിക്കാൻ മിടുക്കനാണ്. ഇത് ബ്ലാസ്റ്റേഴ്‌സിന്‍റെ ആക്രമണങ്ങൾക്ക് കൂടുതൽ വൈവിധ്യം നൽകും. ഗ്രീസിലെ പ്രൊഫഷണൽ ഫുട്ബോൾ ലീഗുകളിൽ നിന്നുള്ള അനുഭവസമ്പത്തുമായാണ് കെവിൻ യോക്ക് ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.

2024-25 സീസണിൽ ഗ്രീക്ക് സൂപ്പർ ലീഗിൽ ലെവാഡിയാക്കോസ് എഫ്സിക്കായി കളിച്ച അദ്ദേഹം പിന്നീട് പിഎഇ ചാനിയയെയും പ്രതിനിധീകരിച്ചു. പിഎസ്ജി യൂത്ത് സിസ്റ്റത്തിലൂടെ വളർന്നുവന്ന യോക്ക്, കരിയറിൽ ഇതുവരെ 84 മത്സരങ്ങളിൽ നിന്നായി ഏഴ് ഗോളുകളും 13 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

Latest News

Corehub Up