ലണ്ടൻ: ഇന്ത്യൻ മഹാസമുദ്രത്തിലെ ചേഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിനു കൈമാറാനുള്ള കരാർ മരവിപ്പിച്ചത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടു മൂലമാണെന്ന് യുകെ സ്ഥിരീകരിച്ചു. ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡെവലപ്മെന്റ് ഓഫീസ്(എഫ്സിഡിഒ) മന്ത്രി സ്റ്റീഫൻ ഡോട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
ചേഗോസ് ദ്വീപുകളിലൊന്നായ ഡീയേഗോ ഗാർസ്യയിലാണ് യുഎസ്-യുകെ സൈനികതാവളം സ്ഥിതി ചെയ്യുന്നത്. അറുപതോളം ദ്വീപുകളാണ് ചേഗോസിലുള്ളത്. മൗറീഷ്യസിനു ചേഗോസ് ദ്വീപുകൾ കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ജനുവരിയിൽ യുകെ പ്രധാനമന്ത്രി കീയർ സ്റ്റാർമറോട് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ഫ്രഞ്ച് കോളനിയായിരുന്ന മൗറീഷ്യസ് ചേഗോസ് ദ്വീപുകളും 1845ൽ ബ്രിട്ടനു കൈമാറിയതാണ്. 1968ൽ മൗറീഷ്യസ് സ്വാതന്ത്ര്യം നേടി. അന്നുമുതൽ അവർ ചേഗോസിനുമേൽ അവകാശവാദം ഉന്നയിക്കുന്നു.