Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gun

മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിടെ വെടിവയ്പ്പ്; ട്രംപിനെയും മെലാനിയയെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി, അക്രമി പിടിയിൽ

വാഷിംഗ്‌ടൺ ഡിസി: വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിടെയുണ്ടായ വെടിവയ്പ്പിനെത്തുടർന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സീക്രട്ട് സർവീസ് സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. വിരുന്നിനിടെ പെട്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഹാളിലേക്ക് ഇരച്ചുകയറി. എല്ലാവരോടും താഴെ കിടക്കാൻ അവർ നിർദേശിച്ചു. തുടർന്ന് ട്രംപിനെ വേദിയിൽനിന്നു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

31കാരനായ കോൾ തോമസ് അലൻ ആണ് ആക്രമണം നടത്തിയത്. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ ചിത്രം ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടു. സംഭവത്തിൽ ഒരു സീക്രട്ട് സർവീസ് ഏജന്‍റിന് പരിക്കേറ്റു. ട്രംപ്, മെലാനിയ, വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ് എന്നിവരുൾപ്പെടെയുള്ളവർ വേദിയിൽ ഉണ്ടായിരുന്നപ്പോഴാണ് വെടിവയ്പ്പ് നടന്നത്. അക്രമത്തിന്‍റെ കാരണം വ്യക്തമല്ല.

കോൾ തോമസ് അലന്‍റെ കൈയിൽ ഷോട്ട്ഗൺ, കൈത്തോക്ക്, നിരവധി കത്തികൾ എന്നിവ ഉണ്ടായിരുന്നു. ഇയാൾ ഹോട്ടലിൽതന്നെ താമസിച്ചിരുന്നെന്നും അതിനാലാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് അകത്തുകയറാൻ കഴിഞ്ഞതെന്നുമാണ് അധികൃതർ പറയുന്നത്.

Kerala

സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് അഭിഭാക്ഷകന് ദാരുണാന്ത്യം

കോട്ടയം: സ്വന്തം തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റ് അഭിഭാക്ഷകൻ മരിച്ചു. ഉഴവൂർ സ്വദേശി അഡ്വ. ജോബി ഓക്കാട്ടാണ് മരിച്ചത്.

തോക്കുമായി സ്കൂട്ടറിൽ പോകുമ്പോൾ നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞു. ഇതിനിടയിൽ തോക്കിൽ നിന്നും വെടിയേൽക്കുകയായിരുന്നു.

ഉടന്‍ തന്നെ ജോബിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തോക്കിന് ലൈസൻസ് ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.

NRI

ഇത് തീക്കളി; ജനങ്ങളുടെ കെെയിൽ നിന്ന് തോക്കുകൾ തിരിച്ചുവാങ്ങാനൊരുങ്ങി ഓസ്ട്രേലിയൻ സർക്കാർ

കാൻബറ: ബോണ്ടി ബീച്ച് ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ കൈവശമുള്ള തോക്കുകൾ തിരികെ വാങ്ങാൻ പദ്ധതി അവതരിപ്പിച്ച് ഓസ്ട്രേലിയൻ സർക്കാർ.

അധികമായി കൈവശം വച്ചിരിക്കുന്നത്, പുതുതായി നിരോധിച്ചവ, നിയമവിരുദ്ധം എന്നീ ഗണത്തിൽപ്പെടുന്ന തോക്കുകൾ തിരികെ വാങ്ങി നശിപ്പിച്ചുകളയാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

40 ലക്ഷത്തിലധികം തോക്കുകളാണ് ഓസ്ട്രേലിയയിലുള്ളതെന്നു പ്രധാനമന്ത്രി ആന്‍റണി ആൽബനീസ് പറഞ്ഞു. ജനങ്ങൾ ഇത്രയധികം തോക്കുകൾ കൈവശം വയ്ക്കേണ്ട കാര്യമില്ലെന്ന് ആൽബനീസ് പറഞ്ഞു.

ബോണ്ടി ബീച്ചിൽ യഹൂദരുടെ ആഘോഷത്തിനു നേർക്കു വെടിയുതിർത്ത ഭീകരരിൽ സാജിദ് അക്രം ലൈസൻസ് ഉപയോഗിച്ച് ആറു തോക്കുകളാണു കൈവശം വച്ചിരുന്നത്.

ഭീകരാക്രമണത്തിനു പിന്നാലെ ചേർന്ന നാഷണൽ കാബിനറ്റ് യോഗത്തിൽ തോക്കുനിയമങ്ങൾ കർശനമാക്കാൻ തീരുമാനിച്ചിരുന്നു.

തോക്ക് ലൈസൻസുള്ള ഏകദേശം 41 ശതമാനം പേരും സിഡ്നി, ന്യൂകാസിൽ, വോല്ലൊൻഗോംഗ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ താമസിക്കുന്നവരാണ് എന്നാണ് റിപ്പോർട്ട്.

35 പേർ മരിച്ച 1996ലെ പോർട്ട് ആർതർ കൂട്ടക്കൊലയ്ക്കു പിന്നാലെ ഓസ്ട്രേലിയൻ സർക്കാർ തോക്ക് തിരികെ വാങ്ങൽ പദ്ധതി നടപ്പാക്കിയിരുന്നു.

6.4 ലക്ഷം തോക്കുകളാണ് അന്ന് ജനങ്ങളിൽനിന്നു തിരികെ വാങ്ങിയത്.

International

ജന്മദിനാഘോഷ പാർട്ടിക്കിടെ വെടിവയ്പ്; നാല് മരണം, 10 പേർക്ക് പരിക്ക്

കലിഫോർണിയ: വടക്കൻ കലിഫോർണിയയിലെ സ്റ്റോക്ടനിലുള്ള ലൂസീൽ അവന്യുവിൽ ജന്മദിനാഘോഷ പാർട്ടിക്കിടെയുണ്ടായ വെടിവയ്പിൽ നാല് പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു.

കുട്ടികൾക്കും മുതി‍ർന്നവർക്കും വെടിയേറ്റതായി പോലീസ് പറഞ്ഞു. വെടിവച്ചയാളെ പിടികൂടാനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

ആസുത്രണം ചെയ്‌തു നടത്തിയ ആക്രമണമെന്നാണ് പ്രാഥമിക സൂചനയെന്ന് പറഞ്ഞ പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും അറിയിച്ചു.

NRI

ഓസ്റ്റിനിൽ വെടിവയ്പ്: മൂന്ന് മരണം, പ്രതി പിടിയിൽ

വാഷിംഗ്ടൺ ഡിസി: ടെക്സസിലെ ഓസ്റ്റിനിൽ നടന്ന വെടിവയ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ടാർഗെറ്റ് സ്റ്റോറിന്‍റെ പാർക്കിംഗ് സ്ഥലത്താണ് വെടിവയ്പുണ്ടായത്.

പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ കാർ മോഷ്‌ടിച്ച് രക്ഷപെടാൻ ശ്രമിച്ച ഇയാളെ സൗത്ത് ഓസ്റ്റിനിൽ വച്ച് പോലീസ് സാഹസികമായിയാണ് പിടികൂടിയത്.

30 വയസ് പ്രായമുള്ള ആളാണ് പിടിയിലായതെന്നും ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സംശയമുണ്ടെന്നും ഓസ്റ്റിൻ പോലീസ് മേധാവി ലിസ ഡേവിസ് പറഞ്ഞു.

NRI

മോഷണ ശ്രമം: ഹൂസ്റ്റണിൽ കള്ളന്മാർക്ക് നേരെ വെടിയുതിർത്ത് കട ഉടമ

ഹൂസ്റ്റൺ: വടക്കൻ ഹൂസ്റ്റണിൽ ചെമ്പ് വയർ മോഷ്‌ടിക്കാൻ ശ്രമിച്ച രണ്ട് കള്ളന്മാരെ കടയുടമ വെടിവച്ചു. പുലർച്ചെ 4.30 ഓടെ നോർത്ത് ഫ്രീവേയ്ക്ക് സമീപം ഇ ബറസ് സ്ട്രീറ്റിലാണ് സംഭവം.

ചെമ്പ് വയർ മോഷ്ടിക്കാൻ ശ്രമിക്കുന്നത് കണ്ടതിനെ തുടർന്ന് ഉടമ കള്ളന്മാരുമായി ഏറ്റുമുട്ടുകയും വെടിയുതിർക്കുകയുമായിരുന്നു. വെടിവയ്പിൽ ഒരാളുടെ മുഖത്താണ് വെടിയേറ്റത്.

സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

Latest News

Corehub Up