Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Navy

'ഒരു സമുദ്രം ഒരു ദൗത്യം': ഐഒഎസ് സാഗർ ദൗത്യം പൂർത്തിയാക്കി ഐഎൻഎസ് സുനൈന കൊച്ചിയിലെത്തി

കൊച്ചി: ഐഒഎസ് സാഗർ ദൗത്യം പൂർത്തിയാക്കി ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് സുനൈന കൊച്ചിയിലെത്തി. ഇന്ന് രാവിലെ പത്തോടെയാണ് ഐഎൻഎസ് സുനൈന കൊച്ചി നേവൽ ബേസിൽ എത്തിയത്. 16 രാജ്യങ്ങളിൽ നിന്നുള്ള 38 നാവിക ഉദ്യോഗസ്ഥരാണ് ദൗത്യത്തിൽ പങ്കെടുത്തത്.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സൗഹൃദ രാജ്യങ്ങളുമായി നടത്തുന്ന നാവിക സഹകരണവും കൂട്ടായ്‌മയുമാണ് ഇന്ത്യന്‍ ഓഷ്യന്‍ഷിപ്പ് സാഗര്‍ (ഐഒഎസ് സാഗര്‍) ദൗത്യം. ഒരു സമുദ്രം ഒരു ദൗത്യം എന്ന ആശയം മുൻനിർത്തി നടത്തിയ ഐഒഎസ് സാഗർ, സഹകരണാധിഷ്ഠിതവും നിയമപരവുമായ സമുദ്ര സുരക്ഷാ ക്രമത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത വീണ്ടും തെളിയിച്ചതായി നാവികസേന വ്യക്തമാക്കി.

ബംഗ്ലാദേശ്, ഇന്തോനേഷ്യ, കെനിയ, മലേഷ്യ, മൗറീഷ്യസ്, മാലദ്വീപ്, മൊസാംബിക്ക്, മ്യാൻമർ, സീഷെൽസ്, സിംഗപ്പുർ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ടാൻസാനിയ, തായ്‌ലൻഡ്, ടിമോർ ലെസ്റ്റെ, യുഎഇ എന്നീ രാജ്യങ്ങളുമായി ചേർന്നായിരുന്നു ദൗത്യം.

ഐഒഎസ് സാഗർ ദൗത്യം, പ്രാദേശിക സമുദ്ര സഹകരണത്തിലും കൂട്ടായ സുരക്ഷയിലും ഇന്ത്യയുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തിയതായും ഇന്ത്യൻ നാവികസേന അറിയിച്ചു. ദൗത്യത്തിനിടെ മാലി, ഫുക്കറ്റ്, ജക്കാർത്ത, സിംഗപ്പുർ, യാങ്കൂൺ, ചറ്റോഗ്രാം, കൊളംബോ എന്നിവിടങ്ങളിൽ ഐഎൻഎസ് സുനൈന സന്ദർശനം നടത്തി. വിവിധ നാവിക പരിശീലനങ്ങൾ, സുരക്ഷാ ചർച്ചകൾ, സംയുക്ത പ്രവർത്തനങ്ങളും നടന്നു.

കടൽ കവർച്ച, അനധികൃത മത്സ്യബന്ധനം, ആയുധ - മയക്കുമരുന്ന് കടത്ത് തുടങ്ങിയ സമുദ്ര ഭീഷണികളെ നേരിടാനുള്ള മേഖലാ രാജ്യങ്ങളുടെ കൂട്ടായ ശേഷി വർധിപ്പിക്കുന്നതിൽ ഐഒഎസ് സാഗർ നിർണായക പങ്കുവഹിച്ചുവെന്നും നാവികസേന വ്യക്തമാക്കി.

National

ഇറാൻ യുദ്ധക്കപ്പൽ തകർത്ത സംഭവം; ആദ്യ പ്രതികരണവുമായി നാവികസേന

ന്യൂഡൽഹി: ഇറാൻ യുദ്ധക്കപ്പൽ ഐറിസ് ദേന അന്തര്‍വാഹിനി ആക്രമണത്തിൽ തകർത്ത സംഭവത്തിൽ ആദ്യ പ്രതികരണവുമായി ഇന്ത്യ. ശ്രീലങ്കൻ തീരത്തിനോട് ചേർന്ന് യുഎസിന്‍റെ ആണവ അന്തര്‍വാഹിനി ടോര്‍പിഡ‍ോ നടത്തിയ ആക്രമണത്തിലാണ് ഐറിസ് ദേന തകർന്നത്.

യുഎസ് ആക്രമണത്തിന് പിന്നാലെ ഇന്ത്യയും രക്ഷാപ്രവര്‍ത്തനത്തിന് നടപടി ആരംഭിച്ചിരുന്നതായാണ് നാവികസേന വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കിയത്. ശ്രീലങ്കൻ നേവിയിൽ നിന്ന് വിവരം ലഭിച്ച ഉടനെ ഹെലികോപ്ടറുകളും കപ്പലുകളും അയച്ചിരുന്നുവെന്നും നാവികസേന അറിയിച്ചു.

എന്നാൽ ഇന്ത്യൻ കപ്പലുകൾ എത്തിയപ്പോഴേക്കും ശ്രീലങ്കൻ സേന രക്ഷാപ്രവർത്തനം നടത്തിയെന്നും ഇവർക്ക് വേണ്ട മറ്റു സഹായങ്ങൾ നൽകിയെന്നും നാവികസേന പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പറയുന്നു.

കൊച്ചിയിൽ നിന്ന് ഐഎൻഎസ് ഇഷ്ക് കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിലിന്‍റെ ഭാഗമായി സംഭവ സ്ഥലത്തെത്തിയിരുന്നു. മറ്റു നടപടികൾ പുരോഗമിക്കുകയാണെന്നും നാവികസേന വാർത്തക്കുറിപ്പിൽ കൂട്ടിച്ചേർത്തു.

National

തീരം സുരക്ഷിതം; ഡോൾഫിൻ ഹണ്ടർ ഇന്ത്യൻ സമുദ്രത്തിൽ

ചെന്നൈ: ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർധിപ്പിച്ച് ഐഎൻഎസ് അഞ്ജദീപ് ജലംതൊട്ടു. അന്തർവാഹിനി പ്രതിരോധ യുദ്ധക്കപ്പലായ അഞ്ജദീപ് നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി ചെന്നൈ തുറമുഖത്ത് കമ്മീഷൻ ചെയ്തു.

എട്ട് ആന്‍റി-സബ്മറൈൻ വാർഫെയർ-ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ മൂന്നാമത്തേതാണിത്. കപ്പലിൽ തദ്ദേശീയമായി നിർമിച്ച, അത്യാധുനിക ആന്‍റി-സബ്മറൈൻ ആയുധങ്ങളും സെൻസറുകളുമുണ്ട്. കൂടാതെ ഭാരംകുറഞ്ഞ ടോർപ്പിഡോകളും എഎസ്ഡബ്ല്യൂ റോക്കറ്റുകളും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

കോൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്‌സ് ആൻഡ് എൻജിനീയേഴ്‌സാണ് കപ്പൽ നിർമിച്ചത്. ഡോൾഫിൻ ഹണ്ടർ എന്ന വിശേഷണമുള്ള ഈ കപ്പലിന് 77 മീറ്റർ നീളമാണുള്ളത്. തീരപ്രദേശത്തിനു സമീപത്തുള്ള ശത്രു അന്തർവാഹിനികളെ കണ്ടെത്തി നിർവീര്യമാക്കാനുള്ള സജ്ജീകരണങ്ങളോടെയാണ് കപ്പലിന്‍റെ രൂപകല്പന.

Kerala

ഐഎൻഎസ് സുദർശിനി ലോകപര്യടനം തുടങ്ങി

കൊച്ചി: ഇന്ത്യൻ നാവികസേനയുടെ പരിശീലന കപ്പലായ ഐഎൻഎസ് സുദർശിനി സമുദ്രാന്തര പര്യവേക്ഷണത്തിനായി (ലോകയാൻ 26) പുറപ്പെട്ടു.

കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്ത് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ സമീർ സക്‌സേന കപ്പലിന്‍റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.

ഇന്ത്യയുടെ സമുദ്രയാത്രാ പൈതൃകം ആവിഷ്കരിക്കുന്ന പ്രദർശനം കപ്പലിലുണ്ട്.

CAREER DEEPIKA

നേവിയിൽ 44 ഓഫീസർ

ഇന്ത്യൻ നേവിയിൽ എക്സിക്യുട്ടീവ് ആൻഡ് ടെക്ന‌ിക്കൽ ബ്രാഞ്ചിലെ ഓഫീസർ തെരഞ്ഞടുപ്പിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്‌ടു (ബിടെക്) എൻട്രി സ്‌കീം മുഖേനയാണ് തിരഞ്ഞെടുപ്പ്. പെർമനന്‍റ് കമ്മീഷൻ നിയമനമാണ്.

44 ഒഴിവുണ്ട്. ഇതിൽ ഏഴ് ഒഴിവ് വനിതകൾക്കാണ്. 2025-ലെ ജെഇഇ മെയിൻ റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ്. 2026 ജൂലായിൽ ഏഴിമലയിലെ നാവിക അക്കാദമിയിൽ കോഴ്സ‌് ആരംഭിക്കും.

യോഗ്യത: പ്ലസ്ടു‌/ തത്തുല്യം.ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലായി ആകെ 70 ശതമാനം മാർക്കും ഇംഗ്ലീഷിൽ 50 ശതമാനവും (പത്താംക്ലാസ്/പന്ത്രണ്ടാം തലം) മാർക്കുമുണ്ടായിരിക്കണം. അപേക്ഷകർ 2025-ലെ ജെഇഇ മെയിൻ പരീക്ഷ എഴുതിയവരായിരിക്കണം.

പ്രായം: അപേക്ഷകർ 2007 ജനുവരി രണ്ടിനും 2009 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.joinindiannavy.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

National

നാവികസേനയ്ക്ക് എംഎച്ച്-60 ആർ ഹെലികോപ്റ്ററുകൾ

ന്യൂഡൽഹി: നാവികസേനയ്ക്കുവേണ്ടി 7,995 കോടിരൂപ മുടക്കി അത്യാധുനിക എംഎച്ച്-60 ആർ ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനിന് ഇന്ത്യയും യുഎസും ധാരണയിലെത്തി.

നാവികസേനയുടെ 24 സീഹോക്ക് ഹെലികോപ്റ്റർ വ്യൂഹത്തെ പിന്തുണയ്ക്കുകയെന്ന ദൗത്യമാണ് എംഎച്ച്-60 ആർ ഹെലികോപ്റ്റർ വ്യൂഹത്തിന്. അഞ്ചുവർഷംകൊണ്ടാണ് കൈമാറ്റം പൂർത്തിയാകുകയെന്നു പ്രതിരോധമന്ത്രാലയം അറിയിച്ചു.

ഓഗസ്റ്റിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയതോടെ പ്രതിസന്ധിയിലായ ഉഭയകക്ഷിബന്ധം മെച്ചപ്പെടുന്നു എന്നതിന്‍റെ സൂചനയാണു കരാർ. ഹെലികോപ്റ്റർ ഇടപാടു സംബന്ധിച്ച് 2020 ഫെബ്രുവരിയിലാണ് ഇരു രാജ്യങ്ങളും കരാറിലൊപ്പിട്ടത്.

CAREER DEEPIKA

നേവിയിൽ ഐടി അവസരം

ഇന്ത്യൻ നേവിയുടെ എക്‌സിക്യൂട്ടീവ് ബ്രാഞ്ചിലെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ ഷോർട്ട് സർവീസ് കമ്മീഷൻ നിയമനം. 15 ഒഴിവ്. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കുമാണ് അവസരം. ഓഗസ്റ്റ് 17 വരെ ഓൺലൈനായി അപേക്ഷിക്കാം. 2026 ജനുവരിയിൽ ഏഴിമല നാവിക അക്കാദമിയിൽ ആരംഭിക്കുന്ന പരിശീലനത്തിലൂടെയാണു നിയമനം.

യോഗ്യത: എംഎസ്‌സി/ബിഇ/ബിടെക്/എംടെക് (കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജി./കംപ്യൂട്ടർ എൻജി./ഐടി/സോഫ്റ്റ്‌വേർ സിസ്റ്റംസ്‌/സൈബർ സെക്യൂരിറ്റി/സിസ്റ്റം അഡ്‌മിനിസ്ട്രേഷൻ ആൻഡ് നെറ്റ്‌വർക്കിംഗ്/കംപ്യൂട്ടർ സിസ്റ്റംസ് ആൻഡ് നെ‌റ്റ്‌വർക്കിംഗ്/ഡേറ്റ അനലിറ്റിക്‌സ്/ആർട്ടിഫിഷൽ ഇന്‍റലിജൻസ്).

അല്ലെങ്കിൽ എംസിഎ, ബിസിഎ/ബിഎസ്‌സി (കംപ്യൂട്ടർ സയൻസ്/ഐടി). യോഗ്യതകൾ 60% മാർക്കോടെ നേടിയതാകണം. പത്താം ക്ലാസ്/പ്ലസ് ടുവിന് ഇംഗ്ലീഷിന് 60% മാർക്ക് വേണം.

പ്രായം: 2001 ജനുവരി 2നും 2006 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവർ. ശമ്പളം: 56,100. www.joinindiannavy.gov.in

Latest News

Corehub Up