Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inflation

ജൂണിൽ വിലക്കയറ്റം ഉയർന്ന നിരക്കിൽ

ന്യൂഡൽഹി: ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ജൂണിൽ ഉയർന്നു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ടു താത്കാലിക കണക്കുകൾ പ്രകാരം ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ജൂണിൽ 4.38 ശതമാനമായി വർധിച്ചു. 2025 ജനുവരിക്കുശേഷം (4.24 ശതമാനം) ആദ്യമായാണ് പണപ്പെരുപ്പ നിരക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലക്ഷ്യമായ നാലു ശതമാനത്തിനു മുകളിലെത്തുന്നത്.

ഭക്ഷ്യ-ഇന്ധന വിലക്കയറ്റം, പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ക്രമരഹിതമായ കാലവർഷത്തെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ വിലക്കയറ്റ സമ്മർദം ശക്തമായി നിലനിർത്തിയതിനെത്തുടർന്നാണ് കഴിഞ്ഞ മാസം രാജ്യത്ത് ചില്ലറ വിലക്കയറ്റമുണ്ടാക്കിയത്.

മേയ് മാസത്തെ 3.93 ശതമാനമാത്തിൽനിന്നാണ് 17 മാസത്തിനുശേഷം ആദ്യമായി ചില്ലറ പണപ്പെരുപ്പ നിരക്ക് നാലു ശതമാനത്തിനു മുകളിലെത്തുന്നത്.

ഈ വർഷം ജനുവരിയിൽ പുതിയ അടിസ്ഥാന വർഷവും പുതുക്കിയ ഉപഭോഗരീതികളും ഉൾപ്പെടുത്തി ഇന്ത്യ തങ്ങളുടെ ഉപഭോക്തൃവില സൂചിക ശ്രേണി പരിഷ്കരിച്ചതിനുശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണ് ജൂണിലേത്.

2026 ഏപ്രിൽ ഒന്നു മുതൽ 2031 മാർച്ച് 31 വരെയുള്ള അഞ്ച് വർഷ കാലയളവിൽ, ചില്ലറ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നാലു ശതമാനമായി നിലനിർത്താൻ ആർബിഐക്ക്് നിയമപരമായ ചുമതലയുണ്ട്. അതേസമയം, ഈ നിരക്ക് കുറഞ്ഞത് രണ്ടു ശതമാനം മുതൽ പരമാവധി ആറു ശതമാനം വരെയുള്ള പരിധിക്കുള്ളിൽ നിൽക്കാൻ അനുവദിക്കുകയും ചെയ്യാം.

മേയിൽ 4.78 ശതമാനമായിരുന്ന ചില്ലറ ഭക്ഷ്യ പണപ്പെരുപ്പം ജൂണിൽ 5.32 ശതമാനമായി ഉയർന്നു. ഗ്രാമീണ മേഖലയിലെ ഭക്ഷ്യ പണപ്പെരുപ്പം 5.45 ശതമാനവും നഗരമേഖലയിലേത് 5.09 ശതമാനവുമാണ്.

മേയ് മാസത്തിൽ പൊതുമേഖലാ എണ്ണക്കന്പനികൾ നാലു തവണ ഇന്ധനവില വർധിപ്പിച്ചതിനെത്തുടർന്ന് ജൂണിൽ ഗതാഗത പണപ്പെരുപ്പം 4.31 ശതമാനമായി ഉയർന്നു. ഇത് വിപണിയിലെ പൊതുവായ വിലക്കയറ്റ സമ്മർദം വർധിപ്പിച്ചു. ചരക്ക് സേവന മേഖലയിലെ പണപ്പെരുപ്പം 7.70 ശതമാനമായാണ് രേഖപ്പെടുത്തിയത്.

തെലുങ്കാന ഒന്നാമത്

വിലക്കയറ്റത്തോത് ഉയർന്ന സംസ്ഥാനങ്ങളിൽ കേരളം ജൂണിലും ആദ്യ അഞ്ചിന് പുറത്ത് തുടർന്നു. മേയിലെ 4.30 ശതമാനത്തിൽനിന്ന് ജൂണിൽ 4.34 ശതമാനമായാണ് കൂടിയത്.

ആദ്യ അഞ്ചിലുള്ള സംസ്ഥാനങ്ങളുടെയും വിലക്കയറ്റതോത് അഞ്ചു ശതമാനമാനത്തിനു മുകളിലാണ്. 6.36 ശതമാനവുമായി തെലങ്കാനയാണ് സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇക്കുറിയും ഒന്നാം സ്ഥാനത്ത്. 5.39 ശതമാനം വിലക്കയറ്റത്തോത് രേഖപ്പെടുത്തിയ ആന്ധ്രാപ്രദേശാണ് രണ്ടാമത്. തമിഴ്നാട് (5.24 ശതമാനം), ഒഡിഷ (5.15 ശതമാനം), മധ്യപ്രദേശ് (5.09 ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ യഥാക്രമം 5.39 ശതമാനം, 5.08 ശതമാനം രേഖപ്പെടുത്തി.

കർണാടക, രാജസ്ഥാൻ, ഉത്തർപ്രദേശ്, കേരളം, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഗുജറാത്ത് സംസ്ഥാനങ്ങൾ ആർബിഐയുടെ നിരക്കിനു മുകളിൽ തുടർന്നു.

വിലക്കയറ്റ തോത് ഏറ്റവും കുറവ് മിസോറാം (1.63 ശതമാനം) രേഖപ്പെടുത്തി. ത്രിപുര (1.65%), അരുണാചൽ പ്രദേശ് (2.47%), മേഘാലയ (2.64%), നാഗാലാൻഡ് (2.83%), മണിപ്പുർ (2.94%), ഡൽഹി (2.96%) എന്നിങ്ങനെയാണ്.

National

രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവ്: മന്ത്രി നിർമല

ന്യൂഡൽഹി: വിലക്കയറ്റം ഇപ്പോഴത്തേതുപോലെ മുന്പൊരിക്കലും കുറഞ്ഞിട്ടില്ലെന്നും രാജ്യത്തു പണപ്പെരുപ്പ പ്രതിസന്ധിയില്ലെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. തൊഴിലില്ലായ്മ വളർച്ച യുപിഎ കാലത്തെ കഥയായിരുന്നുവെന്നും രാജ്യസഭയിൽ ബജറ്റ് ചർച്ചയ്ക്ക് ഇന്നലെ നൽകിയ മറുപടിയിൽ മന്ത്രി പറഞ്ഞു.

കേരളമടക്കം ഏതെങ്കിലുമൊരു സംസ്ഥാനത്തിനോ പദ്ധതിക്കോ ഫണ്ട് നിഷേധിക്കുകയോ നിർത്തുകയോ ചെയ്യുന്നില്ലെന്ന് നിർമല പറഞ്ഞു. കേന്ദ്രത്തിന്‍റെ ഫണ്ടുകൾ ഒരു സൗജന്യ പണ ശേഖരമല്ല. ഫണ്ട് വെട്ടിക്കുറയ്ക്കുകയല്ല, നികുതിദായകരുടെ പണത്തിലെ ഓരോ രൂപയും ഉത്തരവാദിത്വപൂർവം വിതരണം ചെയ്യുകയാണ്.

ചെലവുകളിൽ സുതാര്യത ഉറപ്പാക്കി. യഥാർഥത്തിൽ ഫണ്ട് ചെലവഴിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കാതെയാണ് മുൻകാലങ്ങളിൽ ട്രഷറിയിൽനിന്നു പണം പുറത്തേക്കു തള്ളിയിരുന്നതെന്ന് മന്ത്രി ആരോപിച്ചു.

അടിസ്ഥാനതല ആവശ്യകതകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഫണ്ടുകൾ നൽകുന്നതെന്ന് നിർമല അവകാശപ്പെട്ടു. വർധിച്ചുവരുന്ന രാജ്യത്തിന്‍റെ കടബാധ്യതയിൽ കോണ്‍ഗ്രസ് മുതലക്കണ്ണീർ പൊഴിക്കുകയാണെന്നും നിർമല ആരോപിച്ചു.

Business

പണപ്പെരുപ്പനിരക്ക് ഡിസംബറിൽ ഉ‍യർന്നു

ന്യൂഡൽഹി: ഇന്ത്യയുടെ പണപ്പെരുപ്പ നിരക്ക് വർധിച്ചു. 2025 ഡിസംബറിൽ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 1.33 ശതമാനമായി ഉയർന്നു. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കാണിത്.

പേഴ്സണൽ കെയർ ഉത്പന്നങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം, മുട്ട, സുഗന്ധവ്യഞ്ജനങ്ങൾ, പയറുവർഗങ്ങൾ എന്നിവയിലുണ്ടായ വില വർധനയാണ് പണപ്പെരുപ്പം ഉയരാനിടായാക്കിയത്. നവംബറിലെ പണപ്പെരുപ്പ നിരക്കിനെ അപേക്ഷിച്ച് ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പണപ്പെരുപ്പ നിരക്ക് ഡിസംബറിൽ ഉയർന്നു. 

ഗ്രാമമേഖലയിൽ 0.76 ശതമാനമായി ഉയർന്നപ്പോൾ നഗരമേഖലയിൽ 2.03 ശതമാനത്തിലെത്തി.

നവംബറിൽ 0.71 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്. ഡിസംബറിൽ പണപ്പെരുപ്പ നിരക്ക് ഉയർന്നെങ്കിലും കഴിഞ്ഞ ആറു മാസത്തിൽ അഞ്ചിലും ഉപഭോക്തൃവില സൂചികകയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള 2-6 ശതമാനം എന്ന പരിധിയുടെ താഴെയുള്ള (രണ്ടു ശതമാനം) എന്ന പരിധിക്ക് താഴെ തന്നെയാണ്. തുടർച്ചയായ നാലാം മാസമാണ് ഈ നിരക്കിൽ തുടരുന്നത്. 2025ൽ ശരാശരി 2.2 ശതമാനമായിരുന്നു പണപ്പെരുപ്പ നിരക്ക്.

ഭക്ഷ്യസാധനങ്ങൾക്കുണ്ടായ വിലക്കുറവാണ് ഇതിനു കാരണമായത്. തുടർച്ചയായ ഏഴാം മാസവും ഭക്ഷ്യസാധനങ്ങളുടെ വിലയിടിവ് തുടർന്നു.
2024 ഡിസംബറിനെ അപേക്ഷിച്ച് 2025 ഡിസംബറിലെ ഭക്ഷ്യ വില സൂചിക അടിസ്ഥാനമാക്കിയുള്ള വാർഷിക പണപ്പെരുപ്പ നിരക്ക് -2.71% ആണ്. നവംബറിൽ -3.9 ആയിരുന്നു. ഗ്രാമപ്രദേശങ്ങളിലെയും നഗരപ്രദേശങ്ങളിലെയും പണപ്പെരുപ്പ നിരക്കുകൾ യഥാക്രമം -3.08% ഉം -2.09% ഉം ആണ്.

വിലക്കയറ്റത്തോതിൽ കേരളം മുന്നിൽ തന്നെ

രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തോതിൽ തുടർച്ചയായ 12-ാം മാസവും കേരളം മുന്നിൽതന്നെ. കേരളത്തിൽ പണപ്പെരുപ്പ നിരക്ക് 9.49 ശതമാനമാണ്. നവംബറിലെ 8.27 ശതമാനത്തിൽ നിന്നാണ് കുതിച്ചുകയറ്റം. രണ്ടാമതുള്ള കർണാടകയിൽ 2.99 ശതമാനമേയുള്ളൂ. ആന്ധ്രാപ്രദേശ് (2.71%), തമിഴ്നാട് (2.67 %), ജമ്മു കാഷ്മീർ (2.26%) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടു പിന്നിൽ.

Latest News

Corehub Up