Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : InstagramReels

Viral

റീൽസ് കളി ക്ഷേത്ര നടയിൽ വേണ്ട! പെൺകുട്ടിയെ ശാസിച്ച് പുറത്താക്കി പോലീസ്

ക്ഷേത്ര ദർശനത്തിനായുള്ള വരിയിൽ നിൽക്കുന്നതിനിടെ മൊബൈൽ ക്യാമറയ്ക്ക് മുന്നിൽ നൃത്തം ചെയ്ത കുട്ടിയെ പോലീസ് ഉദ്യോഗസ്ഥൻ തടയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

വരിയിൽ നിന്ന് നൃത്തം ചെയ്യുന്ന കുട്ടിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഉടൻ തന്നെ അവിടെനിന്നും മാറ്റുന്നത് വീഡിയോയിൽ കാണാം. ഈ ദൃശ്യങ്ങളിലെ ഓഡിയോ വ്യക്തമല്ലെങ്കിലും, പോലീസുകാരന്‍റെ നടപടിയെ പിന്തുണച്ചുകൊണ്ട് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.

ആരാധനാലയങ്ങളെ കേവലം റീൽസ് ചിത്രീകരണ വേദികളാക്കി മാറ്റുന്ന പ്രവണതയ്‌ക്കെതിരെ കടുത്ത അമർഷമാണ് പലരും പങ്കുവെക്കുന്നത്. ക്ഷേത്രങ്ങളെ വെറും വിനോദസഞ്ചാര കേന്ദ്രങ്ങളായി കാണുന്നതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്നും, ആരാധനാലയങ്ങളിൽ മൊബൈൽ ഫോണുകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തണമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആവശ്യപ്പെടുന്നുണ്ട്.

പ്രശസ്തിക്കും കാഴ്ചക്കാർക്കും വേണ്ടി പാരമ്പര്യത്തെയും ആചാരങ്ങളെയും വിനോദോപാധിയാക്കി മാറ്റുന്നത് സംസ്കാരത്തിന് യോജിച്ചതല്ലെന്ന തരത്തിലുള്ള വിമർശനങ്ങളും ശക്തമാണ്.

ചാർ ധാം തീർഥാടന കേന്ദ്രങ്ങളിലെ മൊബൈൽ ഫോൺ വിലക്ക് പോലെ എല്ലാ ആരാധനാലയങ്ങളിലും കർശന നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യവും ഇതോടെ വീണ്ടും സജീവമായിരിക്കുകയാണ്.

Viral

ഭയ്യാ, നിങ്ങൾ സിംഗിൾ ആണോ?; റാപ്പിഡോ റൈഡറെ കണ്ട് അന്തംവിട്ട് യുവതി

സാധാരണഗതിയിൽ ഒരു റാപ്പിഡോ ബുക്ക് ചെയ്താൽ നമ്മൾ പ്രതീക്ഷിക്കുന്നത് ഒരു സാധാരണ സ്കൂട്ടറോ അല്ലെങ്കിൽ ബൈക്കോ ആയിരിക്കും. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ കഥയാകെ മാറുകയാണ്.

റോഡരികിൽ തന്‍റെ റൈഡിനായി കാത്തുനിന്ന യുവതിക്ക് മുന്നിലേക്ക് ഇരച്ചുപാഞ്ഞെത്തിയത് ലക്ഷങ്ങൾ വിലമതിക്കുന്ന ഒരു ബിഎംഡബ്ല്യു സൂപ്പർ ബൈക്കായിരുന്നു.

സ്റ്റൈലിഷ് ലുക്കിൽ ഗ്രേ ടിഷർട്ടും ബ്ലാക്ക് പാന്‍റും ധരിച്ചെത്തിയ യുവാവിനെ കണ്ടതും യുവതി അക്ഷരാർഥത്തിൽ അമ്പരന്നുപോയി. ഈ അപൂർവ നിമിഷം അവർ തന്‍റെ മൊബൈൽ ക്യാമറയിൽ പകർത്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് സംഭവം വാർത്തകളിൽ നിറഞ്ഞത്.

റാപ്പിഡോയെ ടാഗ് ചെയ്തുകൊണ്ട് ഈ യുവാവിന്‍റെ നമ്പർ ഒന്ന് തരുമോ എന്ന് തമാശരൂപേണ ചോദിച്ചുകൊണ്ടാണ് യുവതി വീഡിയോ പോസ്റ്റ് ചെയ്തത്.

താൻ ബുക്ക് ചെയ്ത റൈഡ് തന്നെയാണോ ഇതെന്ന് ഉറപ്പുവരുത്തിയ യുവാവ്, വളരെ മാന്യമായി പെരുമാറുകയും ബൈക്കിന്‍റെ ഫുട്‌റെസ്റ്റ് പോലും അവർക്കായി സൗകര്യപ്പെടുത്തി കൊടുക്കുകയും ചെയ്തു.

ഇതിനിടയിൽ "ഭയ്യാ, നിങ്ങൾ സിംഗിൾ ആണോ?" എന്ന് യുവതി ചോദിക്കുന്നതും വീഡിയോയിൽ കേൾക്കാം. ഈ വീഡിയോ പുറത്തുവന്നതോടെ രസകരമായ കമന്‍റുകളുടെ പെരുമഴയായിരുന്നു സോഷ്യൽ മീഡിയയിൽ.

റാപ്പിഡോ പ്രീമിയം എന്നൊരു പുതിയ ഫീച്ചർ ഡൽഹിയിൽ വന്നോ എന്നും, ഇനി പങ്കാളിയെ കണ്ടെത്താൻ മാട്രിമോണിയൽ സൈറ്റുകൾക്ക് പകരം റാപ്പിഡോ മതിയല്ലോ എന്നും പലരും പരിഹാസരൂപേണ കുറിച്ചു.

എന്നാൽ ഈ വൈറൽ വീഡിയോയ്ക്ക് പിന്നിൽ മറ്റൊരു രസകരമായ വസ്തുത കൂടിയുണ്ട്. വീഡിയോയിൽ കണ്ട ബൈക്ക് റൈഡർ യഥാർഥത്തിൽ യുവതിയുടെ സുഹൃത്താണ്.

ഒരു ബോഡി ട്രാൻസ്ഫോർമേഷൻ കോച്ചായ അദ്ദേഹം വെറും വിനോദത്തിന് വേണ്ടിയാണ് ഇത്തരമൊരു വീഡിയോ ചിത്രീകരിച്ചത്. തന്‍റെ "സൈഡ് ബിസിനസ്" സുഹൃത്ത് പരസ്യമാക്കിയല്ലോ എന്ന് അദ്ദേഹം തന്നെ വീഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്തിട്ടുണ്ട്.

ഇതിനുമുൻപും സമാനമായ രീതിയിൽ ഇവർ വീഡിയോകൾ ചെയ്തിട്ടുണ്ട്. അന്ന് ബിഎംഡബ്ല്യുവിന് പകരം തീ തുപ്പുന്ന ചുവന്ന ഡ്യുക്കാറ്റി സൂപ്പർ ബൈക്കിലായിരുന്നു യുവാവിന്‍റെ വരവ്.

ഡൽഹിയിലെ റാപ്പിഡോ യാത്രകൾ ഇങ്ങനെയൊക്കെയാണ് എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ ദൃശ്യങ്ങൾ പ്ലാൻ ചെയ്ത് ചിത്രീകരിച്ചതാണെങ്കിലും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്.

Viral

ഫ്രിഡ്ജിൽ നിന്ന് നേരെ ചട്ടിയിലേക്ക്; കവറോടെ വെന്ത ചിക്കൻ കറി സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നു

അടുക്കളയിലെ അബദ്ധങ്ങൾ പലപ്പോഴും തമാശകളായി മാറാറുണ്ടെങ്കിലും, കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയെ അക്ഷരാർഥത്തിൽ അമ്പരപ്പിച്ചിരിക്കുകയാണ്.

ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഫ്രോസൺ ചിക്കൻ കവറോടെ തന്നെ കറിയിൽ വേവിക്കാൻ വെച്ച ഒരു പാചകക്കാരിയുടെ അശ്രദ്ധയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്.

സൗരവ് ദേവ്റാണി എന്ന യുവാവ് പങ്കുവെച്ച ഈ ദൃശ്യങ്ങളിൽ, തിളച്ചു മറിയുന്ന മസാലയ്ക്കിടയിൽ കടയിൽ നിന്ന് വാങ്ങിയ അതേ പ്ലാസ്റ്റിക് പാക്കറ്റിൽ തന്നെ കിടക്കുന്ന ചിക്കൻ വ്യക്തമായി കാണാം.

തന്‍റെ വീട്ടിലെ ജോലിക്കാരിക്ക് പറ്റിയ ഈ അബദ്ധം കണ്ടു സഹിക്കവയ്യാതെ "ഞാൻ ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിടണോ?" എന്ന ചോദ്യവുമായാണ് സൗരവ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.

ഫ്രിഡ്ജിൽ നിന്ന് ചിക്കൻ എടുത്ത് പാകം ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ, അത് കവറിൽ നിന്ന് പുറത്തെടുക്കണമെന്ന സാമാന്യ വിവരം പോലും അവർ കാണിച്ചില്ലെന്നതാണ് ഉടമയെ വല്ലാതെ കുഴപ്പിച്ചത്.

മസാലയ്ക്കിടയിൽ പ്ലാസ്റ്റിക് കവർ കിടക്കുന്ന കാഴ്ച വളരെ പെട്ടെന്നുതന്നെ ഇന്‍റർനെറ്റിൽ വൈറലാവുകയും നൂറുകണക്കിന് രസകരമായ കമന്‍റുകൾ വരാൻ തുടങ്ങുകയും ചെയ്തു.

സീരിയലുകളിൽ ലാപ്ടോപ് സോപ്പിട്ട് കഴുകി വൃത്തിയാക്കിയ പ്രശസ്ത കഥാപാത്രമായ ഗോപി ബഹുവുമായാണ് പലരും ഈ പാചകക്കാരിയെ ഉപമിച്ചത്.

ചിലർ ഇത് പാചകക്കാരിയുടെ പ്രതിഷേധമായിരിക്കാം എന്ന് തമാശ രൂപേണ കുറിച്ചപ്പോൾ, മറ്റു ചിലർ ഉടമ തന്നെ വീഡിയോയ്ക്ക് വേണ്ടി ചെയ്തതാണോ എന്ന സംശയവും പ്രകടിപ്പിച്ചു.

തങ്ങളുടെ ജീവിതത്തിൽ നടന്ന സമാനമായ പാചക പരീക്ഷണങ്ങളും ഇതിനു താഴെ ആളുകൾ പങ്കുവെച്ചിട്ടുണ്ട്. മോര് കറിയിൽ പുഴുങ്ങിയ മുട്ട ചേർത്ത കഥയും ചായയിൽ ഉപ്പിട്ട സംഭവങ്ങളും ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു.

ചിരിക്ക് അപ്പുറം, പ്ലാസ്റ്റിക് കവറോടെ ആഹാരം പാകം ചെയ്യുന്നത് മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന മുന്നറിയിപ്പും ചിലർ നൽകുന്നുണ്ട്.

എന്തായാലും സാധാരണമായ ഒരു അടുക്കള നിമിഷം നിമിഷങ്ങൾക്കുള്ളിൽ ലോകം മുഴുവൻ ചർച്ച ചെയ്യുന്ന ഒരു വൈറൽ വാർത്തയായി മാറിയിരിക്കുകയാണ്.

Viral

വെക്കടാ ഇതിന് മുകളിലൊന്ന്; വിദ്യാർഥികളെ ഞെട്ടിച്ച് ടീച്ചറുടെ അഡാർ ചുവടുകൾ

കോളേജ് വിനോദയാത്രകളിലെ പതിവ് കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായി സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് ഒരു അധ്യാപികയുടെ ഡാൻസ് വീഡിയോ.

വിദ്യാർഥികൾക്കൊപ്പം ബസിനുള്ളിലെ ആവേശത്തിൽ പങ്കുചേർന്ന ടീച്ചറുടെ അപ്രതീക്ഷിത പ്രകടനം കണ്ട് കൂടെയുള്ളവരും കാഴ്ചക്കാരും ഒരുപോലെ അമ്പരന്നിരിക്കുകയാണ്.

സീറ്റിൽ ശാന്തമായിരുന്ന ടീച്ചർ പെട്ടെന്ന് എഴുന്നേൽക്കുകയും ഒരു വിദ്യാർഥിയുടെ കയ്യിൽ നിന്നും കൂളിംഗ് ഗ്ലാസ് വാങ്ങി ധരിച്ച് തകർപ്പൻ ചുവടുകൾ വെക്കുകയുമായിരുന്നു.

ധനുഷ് തകർത്തഭിനയിച്ച 'മാരി' എന്ന ചിത്രത്തിലെ തട്ടുപൊളിപ്പൻ പാട്ടിനാണ് അധ്യാപിക മെയ്‌വഴക്കത്തോടെ ചുവടുവെച്ചത്. 'വെക്കടാ ഇതിന് മുകളിലൊന്ന്' എന്ന ആവേശകരമായ അടിക്കുറിപ്പോടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കപ്പെട്ട വീഡിയോ നിമിഷനേരം കൊണ്ടാണ് സൈബർ ലോകം ഏറ്റെടുത്തത്.

ഇതിനോടകം 14.4 മില്യണിലധികം ആളുകളാണ് ഈ ദൃശ്യങ്ങൾ കണ്ടിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ വരുന്ന കമന്‍റുകളാണ് മറ്റൊരു ഹൈലൈറ്റ്.

പഴയകാലത്തെ കർക്കശക്കാരായ അധ്യാപകരെയും ഇപ്പോഴത്തെ 'വൈബ്' ഉള്ള അധ്യാപകരെയും താരതമ്യം ചെയ്തുകൊണ്ടാണ് മിക്കവരും പ്രതികരിക്കുന്നത്.

കെമിസ്ട്രി ക്ലാസിൽ രാമായണം ചൊല്ലുന്ന ടീച്ചർമാരെയും, ടൂറിനിടയിൽ ആൺകുട്ടികളോട് സംസാരിച്ചതിന് രക്ഷിതാക്കളെ വിളിച്ചുവരുത്തിയ ടീച്ചർമാരെയും ഓർത്തെടുക്കുന്ന വിരുതന്മാർ കമന്‍റ് ബോക്സിൽ ചിരി പടർത്തുന്നുണ്ട്.

സ്വന്തം പഠനകാലത്ത് ഇത്തരമൊരു അധ്യാപികയെ കിട്ടാത്തതിലുള്ള നിരാശയും ചിലർ തമാശരൂപേണ പങ്കുവെക്കുന്നു. വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള ദൂരം കുറയുന്നതും സൗഹൃദാന്തരീക്ഷത്തിൽ പഠനം മുന്നോട്ട് പോകുന്നതും ഇത്തരം മാറ്റങ്ങളുടെ ഗുണപരമായ വശമാണെന്ന് പലരും അഭിപ്രായപ്പെടുന്നു.

അധ്യാപനം എന്നത് കേവലം ക്ലാസ് മുറികളിൽ ഒതുങ്ങേണ്ട ഒന്നല്ലെന്നും, കുട്ടികളുടെ സന്തോഷങ്ങളിൽ പങ്കുചേരുന്നവർക്കേ അവരെ കൂടുതൽ സ്വാധീനിക്കാൻ കഴിയൂ എന്നും ഈ വീഡിയോ തെളിയിക്കുന്നു.

വൈറൽ അധ്യാപികയുടെ ഊർജ്ജസ്വലമായ പ്രകടനം കലാലയങ്ങളിലെ പുതിയകാലത്തെ സൗഹൃദക്കാഴ്ചകളുടെ നേർചിത്രമായി മാറുകയാണ്.

 

Viral

വൈറലാകാൻ ബസ് തടഞ്ഞുനിർത്തി പുഷ്-അപ്; യുവാക്കൾക്ക് എട്ടിന്‍റെ പണികൊടുത്ത് യുപി പോലീസ്

സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാൻ വേണ്ടി സാഹസിക പ്രകടനങ്ങളും വിചിത്രമായ പ്രവർത്തികളും കാട്ടിക്കൂട്ടുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായി ഉത്തർപ്രദേശ് പോലീസ്.

ആഗ്രയിൽ പൊതുഗതാഗതം തടസപ്പെടുത്തി റീൽസ് ചിത്രീകരിച്ച രണ്ട് യുവാക്കൾക്കെതിരെ പോലീസ് ഇപ്പോൾ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ്.

വഴിയിൽ ഓടിക്കൊണ്ടിരുന്ന ബസ് തടഞ്ഞുനിർത്തി അതിന് മുന്നിൽ പുഷ്-അപ് എടുത്ത യുവാവിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം ചർച്ചയായത്.

റോഡിന് നടുവിൽ ബസ് തടഞ്ഞ യുവാവ് അതിന് മുന്നിൽ വ്യായാമം ചെയ്യുകയും കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇത് മൊബൈലിൽ പകർത്തുകയുമായിരുന്നു.

ഈ സമയമത്രയും ബസ് ഡ്രൈവർക്കും മറ്റ് യാത്രക്കാർക്കും റോഡിൽ കാത്തുനിൽക്കേണ്ടി വന്നു. മറ്റ് വാഹനങ്ങളുടെ യാത്രയ്ക്കും ഇത് തടസമുണ്ടാക്കി.

പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം പ്രവണതകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ യുപി പോലീസ് അന്വേഷണം ആരംഭിക്കുകയും യുവാക്കളെ കണ്ടെത്തുകയുമായിരുന്നു.

ഗതാഗത നിയമങ്ങൾ ലംഘിച്ചതിനും പൊതുശല്യം ഉണ്ടാക്കിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ഈ വീഡിയോ പങ്കുവെച്ചുകൊണ്ട്, ഇത്തരം പ്രവർത്തികൾ ഗുരുതരമായ നിയമനടപടികൾ ക്ഷണിച്ചുവരുത്തുമെന്ന് പോലീസ് പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.

വൈറലാകാൻ വേണ്ടി സ്വന്തം ജീവനോ മറ്റുള്ളവരുടെ സുരക്ഷയോ പണയപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും പോലീസ് വ്യക്തമാക്കി.

Viral

ഇത് തൊലിക്കട്ടിയല്ല, കോൺക്രീറ്റാണ്: വടക്കാഞ്ചേരിയെ അമ്പരപ്പിച്ച് യുവാക്കളുടെ വൈറൽ പ്രകടനം

വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ അപ്രതീക്ഷിതമായി എത്തിയ 'മഞ്ജു വാര്യരെ' കണ്ടു അക്ഷരാർഥത്തിൽ അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ.

നീല സാരിയുടുത്ത്, കൂളിംഗ് ഗ്ലാസും ഷൂസും ധരിച്ച് സ്റ്റാൻഡിലൂടെ ഓടിനടന്ന് നൃത്തം ചെയ്യുന്ന യുവാവിന്‍റെ വീഡിയോ വെറും മൂന്ന് ദിവസം കൊണ്ട് 28 മില്യണിലധികം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.

യെദുകൃഷ്ണ, ജിസ്മോൻ സജി, ജിത്തു സജി, കിരൺ റാഫേൽ എന്നിവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെ പുറത്തുവന്ന ഈ ദൃശ്യങ്ങൾ ഇതിനോടകം തന്നെ ഇന്‍റർനെറ്റിൽ തരംഗമായി മാറിക്കഴിഞ്ഞു.

കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിലെ 'കൈതപ്പുവിൻ' എന്ന ഹിറ്റ് ഗാനത്തിനൊപ്പമാണ് യുവാക്കളുടെ ഈ രസകരമായ പ്രകടനം.

മഞ്ജു വാര്യരുടെ വേഷപ്പകർച്ചയിലെത്തിയ യുവാവിനൊപ്പം മോഹൻലാലിന്‍റെ ലുക്കിൽ മറ്റൊരു യുവാവും ചേർന്നതോടെ വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് ഒരു സിനിമാ സെറ്റായി മാറി. സ്കൂൾ കുട്ടികളും യാത്രക്കാരും നിറഞ്ഞുനിൽക്കുന്ന പൊതുമധ്യത്തിൽ യാതൊരു മടിയുമില്ലാതെയാണ് ഇവർ ചുവടുവെച്ചത്.

പെട്ടെന്നുണ്ടായ ഈ കാഴ്ച കണ്ടു പലരും അമ്പരന്നെങ്കിലും, ചിരിയോടെയും കൗതുകത്തോടെയുമാണ് അവിടെയുണ്ടായിരുന്നവർ ഈ പ്രകടനത്തെ വരവേറ്റത്. 'മഞ്ജു വാര്യരെ പോലെ തോന്നിയോ, എങ്കിൽ അല്ല.

വടക്കാഞ്ചേരിക്കാർ മടിച്ചു നിൽക്കാതെ കടന്നുവരൂ' എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി രസകരമായ കമന്‍റുകളാണ് നിറയുന്നത്.

ഇത്രയും ആളുകൾക്കിടയിൽ ഇത്തരമൊരു പ്രകടനം കാഴ്ചവെക്കാൻ കാണിച്ച ആത്മധൈര്യത്തെ പലരും വാനോളം പുകഴ്ത്തുന്നുണ്ട്. ഇത് വെറും തൊലിക്കട്ടിയല്ല, കോൺക്രീറ്റ് കരുത്തുള്ള ആത്മവിശ്വാസമാണെന്നാണ് ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നത്.

ജീവിതത്തിലെ പലവിധ പ്രയാസങ്ങൾക്കിടയിൽ യാത്ര ചെയ്യുന്നവർക്ക് ഒരു നിമിഷത്തെ ചിരി നൽകാൻ ഈ യുവാക്കൾക്ക് സാധിച്ചു എന്നതും അഭിനന്ദനാർഹമാണ്.

ഇതിനിടയിൽ, സാരിയുമുടുത്ത് ബസ് സ്റ്റാൻഡിലൂടെയുള്ള യുവാവിന്‍റെ ഓട്ടത്തെ പട്ടി ഓടിച്ചതാണെന്ന് കരുതിപ്പോയി എന്ന് തമാശ രൂപേണ കുറിച്ചവരുമുണ്ട്.

മുൻപും സമാനമായ രീതിയിലുള്ള പബ്ലിക് റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഈ സുഹൃത്ത് സംഘം, പുതിയ വീഡിയോയിലൂടെ തങ്ങളുടെ പ്രശസ്തി പുതിയ തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്.

Viral

ആചാരം പാളി, പക്ഷേ സംഗതി ഉഷാറായി: സോഷ്യൽ മീഡിയയിൽ ചിരിപടർത്തി ഒരു 'വരമാല' കല്യാണം

രാജസ്ഥാനിലെ ചരിത്രപ്രസിദ്ധമായ അലീല ഫോർട്ട് ബിഷൻഗഢിൽ വെച്ച് നടന്ന ഒരു അപൂർവ്വ വിവാഹ നിമിഷമാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ തരംഗമായിരിക്കുന്നത്.

ശുഭ് എന്ന ഇന്ത്യൻ യുവാവും വിദേശിയായ ലിസയും തമ്മിലുള്ള വിവാഹത്തിനിടയിൽ ആചാരങ്ങളിൽ സംഭവിച്ച ചെറിയൊരു പിഴവാണ് ലക്ഷക്കണക്കിന് ആളുകളെ ചിരിപ്പിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ ദശലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. സാധാരണയായി ഹിന്ദു വിവാഹങ്ങളിൽ വധുവും വരനും പരസ്പരം മാല അണിയിക്കുന്ന 'വരമാല' ചടങ്ങ് വളരെ പ്രധാനപ്പെട്ടതാണ്.

ഈ വിവാഹത്തിൽ മാലകൾ വേദിയിൽ എത്തിക്കാനുള്ള ചുമതല രണ്ട് കൊച്ചു കുട്ടികൾക്കായിരുന്നു. പാശ്ചാത്യ വിവാഹങ്ങളിൽ മോതിരം കൊണ്ടുപോകുന്ന കുരുന്നുകളെപ്പോലെ മാല വധൂവരന്മാർക്ക് കൈമാറാനായിരുന്നു അവർക്ക് ലഭിച്ച നിർദ്ദേശം.

എന്നാൽ ഇന്ത്യൻ വിവാഹ രീതികളെക്കുറിച്ച് ധാരണയില്ലാത്ത കുട്ടികൾ മാല വധൂവരന്മാർക്ക് നൽകുന്നതിന് പകരം അവരുടേതായ രീതിയിൽ ചടങ്ങ് പൂർത്തിയാക്കി. മറ്റൊന്നുമല്ല, ആ മനോഹരമായ മാലകൾ അവർ തന്നെ കഴുത്തിൽ അണിയിച്ചു.

കുട്ടികളുടെ ഈ നിഷ്കളങ്കമായ പ്രവർത്തി വേദിയിലുണ്ടായിരുന്ന അതിഥികൾക്കിടയിൽ ചിരി പടർത്തി. എന്നാൽ തമാശ അവിടെയും തീർന്നില്ല. മാല ചാർത്തിക്കഴിഞ്ഞാലുടൻ വധൂവരന്മാരെ ആശീർവദിക്കാനായി പൂമഴ പെയ്യിക്കാൻ തയ്യാറായി നിന്ന സംഘം കൃത്യസമയത്ത് തന്നെ അത് പ്രവർത്തിപ്പിച്ചു.

കുട്ടികൾ മാലയിട്ട ആ സെക്കൻഡിൽ തന്നെ ആവേശത്തോടെ പൂക്കൾ താഴേക്ക് പതിച്ചു. ആചാരം പാളിയെങ്കിലും കുട്ടികൾക്ക് ലഭിച്ച ഈ രാജകീയ സ്വീകരണം വീഡിയോയെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു.

സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ രസകരമായ നിരവധി അഭിപ്രായങ്ങളാണ് ഉയർന്നുവരുന്നത്. വിദേശ രാജ്യങ്ങളിൽ അതിഥികളെ ഹാരമണിയിച്ചു സ്വീകരിക്കുന്നത് കണ്ട് ശീലിച്ച കുട്ടികൾ ഇതൊരു ആദരവാണെന്ന് കരുതിക്കാണും എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ആചാരങ്ങൾ തെറ്റിയെങ്കിലും ഒട്ടും കൃത്രിമത്വമില്ലാത്ത ആ നിമിഷങ്ങൾ കാണാൻ നല്ല രസമാണെന്നും നിരവധി പേർ കുറിച്ചു. വിവാഹത്തിന്‍റെ ഗൗരവത്തെ ഒരു നിമിഷം കൊണ്ട് ആനന്ദമാക്കി മാറ്റിയ ആ കുരുന്നുകളുടെ പ്രവർത്തി ഇപ്പോൾ ലോകമെമ്പാടുമുള്ള മലയാളികൾ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഏറ്റെടുത്തിരിക്കുകയാണ്.

Latest News

Corehub Up