ക്ഷേത്ര ദർശനത്തിനായുള്ള വരിയിൽ നിൽക്കുന്നതിനിടെ മൊബൈൽ ക്യാമറയ്ക്ക് മുന്നിൽ നൃത്തം ചെയ്ത കുട്ടിയെ പോലീസ് ഉദ്യോഗസ്ഥൻ തടയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
വരിയിൽ നിന്ന് നൃത്തം ചെയ്യുന്ന കുട്ടിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഉടൻ തന്നെ അവിടെനിന്നും മാറ്റുന്നത് വീഡിയോയിൽ കാണാം. ഈ ദൃശ്യങ്ങളിലെ ഓഡിയോ വ്യക്തമല്ലെങ്കിലും, പോലീസുകാരന്റെ നടപടിയെ പിന്തുണച്ചുകൊണ്ട് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.
ആരാധനാലയങ്ങളെ കേവലം റീൽസ് ചിത്രീകരണ വേദികളാക്കി മാറ്റുന്ന പ്രവണതയ്ക്കെതിരെ കടുത്ത അമർഷമാണ് പലരും പങ്കുവെക്കുന്നത്. ക്ഷേത്രങ്ങളെ വെറും വിനോദസഞ്ചാര കേന്ദ്രങ്ങളായി കാണുന്നതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്നും, ആരാധനാലയങ്ങളിൽ മൊബൈൽ ഫോണുകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തണമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആവശ്യപ്പെടുന്നുണ്ട്.
പ്രശസ്തിക്കും കാഴ്ചക്കാർക്കും വേണ്ടി പാരമ്പര്യത്തെയും ആചാരങ്ങളെയും വിനോദോപാധിയാക്കി മാറ്റുന്നത് സംസ്കാരത്തിന് യോജിച്ചതല്ലെന്ന തരത്തിലുള്ള വിമർശനങ്ങളും ശക്തമാണ്.
ചാർ ധാം തീർഥാടന കേന്ദ്രങ്ങളിലെ മൊബൈൽ ഫോൺ വിലക്ക് പോലെ എല്ലാ ആരാധനാലയങ്ങളിലും കർശന നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യവും ഇതോടെ വീണ്ടും സജീവമായിരിക്കുകയാണ്.
पुलिसकर्मी ने अपनी ड्यूटी निभाते हुए सही काम किया।
— ʀᴜᴅʜʀᴀ ʏᴀᴅᴀᴠ?? (@Rudhrayadav001) July 14, 2026
आजकल कई लोग कहीं भी कैमरा निकालकर रील बनाने और नाचने लगते हैं,
जबकि हर जगह ऐसा करना उचित नहीं होता।
इस पूरे मामले में आखिर क्या हुआ, यह जानने के लिए पूरी वीडियो देखें। pic.twitter.com/iIYZUIhqHO
Tags : ViralVideo InstagramReels PublicOutrage SocialMediaDebate TrendingNow