Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SocialMediaDebate

Viral

റീൽസ് കളി ക്ഷേത്ര നടയിൽ വേണ്ട! പെൺകുട്ടിയെ ശാസിച്ച് പുറത്താക്കി പോലീസ്

ക്ഷേത്ര ദർശനത്തിനായുള്ള വരിയിൽ നിൽക്കുന്നതിനിടെ മൊബൈൽ ക്യാമറയ്ക്ക് മുന്നിൽ നൃത്തം ചെയ്ത കുട്ടിയെ പോലീസ് ഉദ്യോഗസ്ഥൻ തടയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

വരിയിൽ നിന്ന് നൃത്തം ചെയ്യുന്ന കുട്ടിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഉടൻ തന്നെ അവിടെനിന്നും മാറ്റുന്നത് വീഡിയോയിൽ കാണാം. ഈ ദൃശ്യങ്ങളിലെ ഓഡിയോ വ്യക്തമല്ലെങ്കിലും, പോലീസുകാരന്‍റെ നടപടിയെ പിന്തുണച്ചുകൊണ്ട് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.

ആരാധനാലയങ്ങളെ കേവലം റീൽസ് ചിത്രീകരണ വേദികളാക്കി മാറ്റുന്ന പ്രവണതയ്‌ക്കെതിരെ കടുത്ത അമർഷമാണ് പലരും പങ്കുവെക്കുന്നത്. ക്ഷേത്രങ്ങളെ വെറും വിനോദസഞ്ചാര കേന്ദ്രങ്ങളായി കാണുന്നതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്നും, ആരാധനാലയങ്ങളിൽ മൊബൈൽ ഫോണുകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തണമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആവശ്യപ്പെടുന്നുണ്ട്.

പ്രശസ്തിക്കും കാഴ്ചക്കാർക്കും വേണ്ടി പാരമ്പര്യത്തെയും ആചാരങ്ങളെയും വിനോദോപാധിയാക്കി മാറ്റുന്നത് സംസ്കാരത്തിന് യോജിച്ചതല്ലെന്ന തരത്തിലുള്ള വിമർശനങ്ങളും ശക്തമാണ്.

ചാർ ധാം തീർഥാടന കേന്ദ്രങ്ങളിലെ മൊബൈൽ ഫോൺ വിലക്ക് പോലെ എല്ലാ ആരാധനാലയങ്ങളിലും കർശന നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യവും ഇതോടെ വീണ്ടും സജീവമായിരിക്കുകയാണ്.

Viral

"ഒരു ജൂതന് കീഴിൽ ജോലി ചെയ്യാൻ താല്പര്യമില്ല"; ഇന്‍റേൺഷിപ്പ് ഓഫർ നിരസിച്ച് വിദ്യാർഥിയുടെ വംശീയ അധിക്ഷേപം

ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന VryfID എന്ന സ്റ്റാർട്ടപ്പ് കമ്പനിയിൽ നിന്നുള്ള സമ്മർ ഇന്‍റേൺഷിപ്പ് ഓഫർ നിരസിച്ചുകൊണ്ട് കോർണൽ യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാർഥി അയച്ച ജൂതവിരുദ്ധ സന്ദേശം ഇന്‍റർനെറ്റിൽ വലിയ രീതിയിലുള്ള ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.

ജൂത സഹോദരന്മാരായ ഗേബ് ഐൻഹോണും എയ്ഡൻ ഐൻഹോണും ചേർന്ന് നടത്തുന്ന ഈ കമ്പനിയിലേക്ക് ജോലിക്ക് അപേക്ഷിച്ച 19 കാരനായ വിദ്യാർഥിയാണ് വംശീയ അധിക്ഷേപം നടത്തിയത്.

ഹാൻഡ്‌ഷേക്ക് എന്ന തൊഴിൽ പ്ലാറ്റ്‌ഫോം വഴി വിദ്യാർഥി അയച്ച മറുപടിയുടെ സ്ക്രീൻഷോട്ട് ഗേബ് ഐൻഹോൺ തന്‍റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തനിക്ക് ഒരു ജൂതന് കീഴിൽ ജോലി ചെയ്യാൻ താല്പര്യമില്ലെന്നായിരുന്നു വിദ്യാർഥിയുടെ മറുപടി.

അപേക്ഷ സ്വീകരിച്ച ശേഷമുള്ള ഈ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തിയെന്നും സോഷ്യൽ മീഡിയയിൽ നിന്നും ക്യാമ്പസുകളിൽ നിന്നും ലഭിക്കുന്ന തെറ്റായ അറിവുകളാകാം ഇത്തരം ചിന്താഗതിക്ക് പിന്നിലെന്നും ഗേബ് കുറിച്ചു.

ഈ പോസ്റ്റ് ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ ശ്രദ്ധ നേടുകയും പ്രമുഖ ടെക് വ്യവസായിയായ പാലാന്‍റിർ സഹസ്ഥാപകൻ ജോ ലോൺസ്‌ഡേൽ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു.

ഇത്തരം വിദ്വേഷം കാണിക്കുന്നവർക്ക് കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകണമെന്നും വിദ്യാർഥിയുടെ പേര് വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും ലോൺസ്‌ഡേൽ ഗേബിനോട് ആവശ്യപ്പെട്ടു.

ആദ്യം മടിച്ചുനിന്നുവെങ്കിലും, ഇത്തരം വിദ്വേഷ പ്രചാരകർക്ക് നിയമനടപടികളോ മറ്റ് പ്രത്യാഘാതങ്ങളോ നേരിടേണ്ടി വരില്ലെന്ന ധൈര്യമാണ് അജ്ഞാതരായിരുന്ന് അധിക്ഷേപങ്ങൾ നടത്താൻ ആളുകൾക്ക് പ്രേരണ നൽകുന്നതെന്ന യാഥാർഥ്യം ഉൾക്കൊണ്ട് ഗേബ് പിന്നീട് ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വിദ്യാർഥിയുടെ പേര് വെളിപ്പെടുത്തി.

തന്‍റെ ജീവിതത്തിൽ ഇത്രയും നേരിട്ടുള്ള വംശീയ അധിക്ഷേപം ആദ്യമായാണ് നേരിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം വിവാദമായതോടെ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട കോർണൽ യൂണിവേഴ്സിറ്റി അധികൃതർ, എല്ലാത്തരം വിദ്വേഷ പ്രചാരണങ്ങളെയും ജൂതവിരുദ്ധതയെയും തങ്ങൾ ശക്തമായി അപലപിക്കുന്നതായി ഔദ്യോഗികമായി അറിയിച്ചു.

Viral

ആഗ്രയിലെ തെരുവിൽ 'പൂവാലശല്യമോ'? റഷ്യൻ ടൂറിസ്റ്റിന്‍റെ വീഡിയോ വൈറൽ; ഒടുവിൽ പോലീസ് രംഗത്ത്

ആഗ്രയിൽ റോഡിലൂടെ നടന്നുപോയ റഷ്യൻ വനിതയ്ക്ക് നേരിടേണ്ടിവന്ന മോശം അനുഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.

താജ്മഹലിന്‍റെ മണ്ണിൽ എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയെക്കുറിച്ചും പൊതുസ്ഥലങ്ങളിലെ ജനങ്ങളുടെ പെരുമാറ്റത്തെക്കുറിച്ചുമുള്ള വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ സൈക്കോളജിസ്റ്റ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന കീര സുവോറോവയാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്. ആഗ്രയിലെ ഒരു കടയിലേക്ക് നടന്നുപോകാൻ തീരുമാനിച്ച തങ്ങൾക്ക് ഉണ്ടായ അനുഭവം ചൂണ്ടിക്കാട്ടി, ഇത്തരം യാത്രകൾ ആരും ദയവായി ചെയ്യരുതെന്ന കുറിപ്പോടെയാണ് യുവതി വീഡിയോ പോസ്റ്റ് ചെയ്തത്.

യമുനാ കിനാര റോഡിൽ വെച്ച് ചിത്രീകരിച്ചതെന്ന് കരുതപ്പെടുന്ന ഈ ദൃശ്യങ്ങളിൽ, യുവതി റോഡരികിലൂടെ നടക്കുമ്പോൾ ഒരു ഓട്ടോറിക്ഷാ ഡ്രൈവറും മറ്റൊരു വ്യക്തിയും ഇവരെ സമീപിക്കുന്നത് കാണാം.

പശ്ചാത്തലത്തിൽ ചില നാട്ടുകാർ മാഡം എന്ന് വിളിച്ച് പുറകെ കൂടുന്നതും ഇതിൽ വ്യക്തമാണ്. ഈ സമയം വിദേശവനിത അതീവ അസ്വസ്ഥയായി മുന്നോട്ട് നടന്നുപോവുകയായിരുന്നു.

കൂടെയുണ്ടായിരുന്ന സുഹൃത്ത് പകർത്തിയ 23 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ പതിനായിരക്കണക്കിന് ആളുകളാണ് കാണുകയും പങ്കുവെക്കുകയും ചെയ്തത്.

വിദേശ വിനോദസഞ്ചാരിക്ക് നേരിട്ട ദുരനുഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് നിരവധിപ്പേർ രംഗത്തെത്തുകയും ചെയ്തു. എന്നാൽ വിഷയം വലിയ വിവാദമായതോടെ സംഭവത്തിൽ വ്യക്തതയുമായി ആഗ്ര പോലീസ് രംഗത്തെത്തി.

ഇന്‍റർനെറ്റിൽ പ്രചരിക്കുന്ന വാർത്തകൾ പലതും അതിശയോക്തി കലർന്നതാണെന്നും തെറ്റിദ്ധാരണാജനകമാണെന്നും അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർ സുകന്യ ശർമ്മ അറിയിച്ചു.

യുവതിക്ക് നേരെ യാതൊരുവിധത്തിലുള്ള അതിക്രമങ്ങളോ പീഡനശ്രമങ്ങളോ ഉണ്ടായിട്ടില്ലെന്നും ചില പ്രൊഫൈലുകൾ ബോധപൂർവ്വം തെറ്റായ കഥകൾ പ്രചരിപ്പിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

വിനോദസഞ്ചാരിയായ യുവതി നടന്നുപോകുമ്പോൾ ഉണ്ടായ അസ്വസ്ഥത പങ്കുവെച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ പലരും ഇതിന് തെറ്റായ വ്യാഖ്യാനങ്ങൾ നൽകുകയായിരുന്നു.

വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ തങ്ങൾ എന്നും പ്രതിജ്ഞാബദ്ധരാണെന്നും, സംഭവത്തെക്കുറിച്ച് വ്യാജവും പ്രകോപനപരവുമായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Viral

"നിനക്ക് ഉയരത്തിൽ ചാടാൻ പറ്റുമോ? വോളിബോൾ കളിക്കണ്ട, ഫുട്ബോൾ മതി"; കൊച്ചു പെൺകുട്ടിയോട് ഡൊണാൾഡ് ട്രംപ്

അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും ഒരു കൊച്ചു പെൺകുട്ടിയും തമ്മിൽ ഓവൽ ഓഫീസിൽ വെച്ച് നടന്ന സംഭാഷണം സമൂഹമാധ്യമങ്ങളിൽ വലിയ വാദപ്രതിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

മിഷേൽ ഒബാമയുടെ കായിക പദ്ധതിക്ക് പകരമായി 'പ്രസിഡൻഷ്യൽ ഫിസിക്കൽ ഫിറ്റ്‌നസ് ടെസ്റ്റ്' പുനരാരംഭിക്കുന്ന ചടങ്ങിനിടെയാണ് ഈ വൈറൽ സംഭവം അരങ്ങേറിയത്. ചടങ്ങിൽ പങ്കെടുത്ത പെൺകുട്ടിയോട് അവളുടെ കായിക താല്പര്യങ്ങളെക്കുറിച്ച് ട്രംപ് അന്വേഷിച്ചു.

താൻ വോളിബോൾ കളിക്കാറുണ്ടെന്നും വരാനിരിക്കുന്ന വേനൽക്കാലത്ത് ഫുട്ബോൾ പരീക്ഷിക്കാൻ ആഗ്രഹമുണ്ടെന്നും പെൺകുട്ടി മറുപടി നൽകി. എന്നാൽ പെൺകുട്ടിയുടെ ഉയരത്തെ പരാമർശിച്ചുകൊണ്ട് വോളിബോളിൽ മികച്ച രീതിയിൽ സ്മാഷ് ചെയ്യാനും ഉയരത്തിൽ ചാടാനും അവൾക്ക് സാധിക്കുമോ എന്നായി ട്രംപിന്‍റെ അടുത്ത ചോദ്യം.

തനിക്ക് അത്ര ഉയരത്തിൽ ചാടാൻ കഴിയില്ലെന്ന് കുട്ടി വ്യക്തമാക്കിയതോടെ, വോളിബോളിനേക്കാൾ അവൾക്ക് നല്ലത് ഫുട്ബോൾ ആയിരിക്കുമെന്ന് ട്രംപ് പ്രതികരിക്കുകയായിരുന്നു. പ്രസിഡന്‍റിന്‍റെ ഈ മറുപടി നിമിഷങ്ങൾക്കകം തന്നെ സൈബർ ലോകത്ത് വലിയ ചർച്ചയായി മാറി.

ഒരു കൊച്ചു കുട്ടിയോട് ഇത്രയും പരുഷമായും അവളുടെ ആത്മവിശ്വാസം തകർക്കുന്ന രീതിയിലും സംസാരിക്കുന്നത് ഉചിതമല്ലെന്ന് ഒരു വിഭാഗം വിമർശിക്കുമ്പോൾ, പ്രായോഗികമായ ഒരു നിർദ്ദേശം നൽകുക മാത്രമാണ് അദ്ദേഹം ചെയ്തതെന്ന് അനുകൂലികൾ വാദിക്കുന്നു.

എന്നാൽ ഈ സംഭാഷണങ്ങളിലുടനീളം പെൺകുട്ടി വളരെ ശാന്തതയോടെയും ബഹുമാനത്തോടെയുമാണ് പ്രതികരിച്ചത് എന്നത് ശ്രദ്ധേയമാണ്.

ഇതേ ചടങ്ങിൽ വെച്ച് തന്നെ വെയ്റ്റ്ലിഫ്റ്റിംഗിൽ താല്പര്യമുള്ള മറ്റൊരു കുട്ടിയോട് സംസാരിക്കവെ, വനിതാ കായിക മത്സരങ്ങളിൽ ട്രാൻസ്‌ജെൻഡർ താരങ്ങൾ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള തന്‍റെ രാഷ്ട്രീയ നിലപാടുകളും ട്രംപ് പങ്കുവെച്ചു. ഇതും വീഡിയോയുടെ പ്രചാരം വർധിപ്പിച്ചു.

തമാശയാണോ അതോ അനാവശ്യമായ പരിഹാസമാണോ ട്രംപിന്‍റെ വാക്കുകളിൽ ഉണ്ടായിരുന്നത് എന്ന കാര്യത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോഴും ഭിന്നാഭിപ്രായങ്ങൾ തുടരുകയാണ്.

 

Viral

"ഇത് നടപ്പാതയാണ്, റോഡല്ല"; നിയമം ലംഘിച്ച ബൈക്ക് യാത്രക്കാരെ തടഞ്ഞ് പെൺകുട്ടികളുടെ മാസ് എൻട്രി

നടപ്പാതകൾ കയ്യേറി ബൈക്ക് ഓടിക്കുന്നവർക്കെതിരെ ചോദ്യം ചെയ്ത ഒരു കൂട്ടം പെൺകുട്ടികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു.

കാൽനടയാത്രക്കാരുടെ സുരക്ഷയെ കരുതി തത്സമയം പ്രതിഷേധം അറിയിച്ച പെൺകുട്ടികളുടെ നടപടി പ്രശംസയും ഒപ്പം ആശങ്കയും ഒരുപോലെ ഉയർത്തുകയാണ്.

നടപ്പാതകൾ കാൽനടയാത്രക്കാർക്ക് മാത്രമുള്ളതാണെന്നും അവിടെ വാഹനങ്ങൾക്ക് പ്രവേശനമില്ലെന്നും ബൈക്ക് യാത്രക്കാരോട് പെൺകുട്ടികൾ തർക്കിക്കുന്നതാണ് വീഡിയോയിലുള്ളത്.

സമൂഹമാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ വൈറലായതോടെ, ഇത്തരത്തിൽ നിയമലംഘനങ്ങളെ നേരിടാൻ കാണിച്ച പെൺകുട്ടികളുടെ പൗരബോധത്തെ വലിയൊരു വിഭാഗം ആളുകൾ അഭിനന്ദിക്കുന്നുണ്ട്.

എന്നാൽ, ഇത്തരം സംഭവങ്ങൾ പെട്ടെന്നുള്ള സംഘർഷങ്ങൾക്കോ പ്രശ്നങ്ങൾക്കോ കാരണമായേക്കാമെന്ന് മുന്നറിയിപ്പ് നൽകുന്നവരും കുറവല്ല. ഈ ചെറിയ സംഭവം വഴി പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട അച്ചടക്കത്തെക്കുറിച്ചും പൗരധർമ്മത്തെക്കുറിച്ചുമുള്ള വലിയൊരു സാമൂഹിക ചർച്ചയാണ് വീണ്ടും സജീവമായിരിക്കുന്നത്.

നിയമലംഘനങ്ങളെ കണ്ടില്ലെന്ന് നടിക്കാതെ ചോദ്യം ചെയ്യുന്ന ശീലം സമൂഹത്തിൽ അത്യാവശ്യമാണെന്ന വാദവും, അതേസമയം നിയമം കൈയിലെടുക്കുമ്പോഴുള്ള സുരക്ഷാപരമായ ഭയവും ഇതിലൂടെ പ്രകടമാകുന്നുണ്ട്.

Viral

ടിക്-ടോക്ക് തമാശകൾ അതിരു കടക്കുന്നുവോ?

സോഷ്യൽ മീഡിയയിലെ തമാശകൾ പലപ്പോഴും സമൂഹത്തിൽ വലിയ ചർച്ചകൾക്കും അഭിപ്രായ ഭിന്നതകൾക്കും വഴിവെക്കാറുണ്ട്. ഇതിനൊരു പുതിയ ഉദാഹരണമായി മാറിയിരിക്കുകയാണ് ഗർഭിണിയായ ഒരു യുവതി ടിക്-ടോക്കിൽ പങ്കുവെച്ച വീഡിയോയെ ചുറ്റിപ്പറ്റി നടക്കുന്ന വിവാദങ്ങൾ.

തന്‍റെ ഗർഭകാലത്ത് എബിബ ബാൻഡിന്‍റെ പ്രശസ്തമായ ഗാനങ്ങൾ വയറ്റിലെ കുഞ്ഞിനായി കേൾപ്പിക്കുന്നതും, വരാനിരിക്കുന്ന കുഞ്ഞ് ഭാവിയിൽ ഒരു സ്വവർഗാനുരാഗിയായി വളരണമെന്ന് ആഗ്രഹിക്കുന്നുവെന്ന രീതിയിൽ തമാശരൂപേണയുള്ള കുറിപ്പുകൾ ഉൾപ്പെടുത്തിയതുമാണ് ആളുകളെ ചൊടിപ്പിച്ചത്.

ടിക്-ടോക്കിൽ ഇത്തരത്തിലുള്ള തമാശകൾ സാധാരണമാണെങ്കിലും, ഇന്‍റർനെറ്റിലെ കൺസർവേറ്റീവ് മാധ്യമപ്രവർത്തകനായ കാം ഹിഗ്ബി ഈ വീഡിയോയുടെ സ്‌ക്രീൻഷോട്ടുകൾ എക്സിൽ പങ്കുവെച്ചതോടെയാണ് സംഭവം വലിയൊരു തർക്കത്തിലേക്ക് നീങ്ങിയത്.

കുഞ്ഞിനെ കാര്യത്തിൽ മാതാപിതാക്കൾ ഇത്തരത്തിലുള്ള വിഷയങ്ങൾ തമാശയായി കാണുന്നത് ശരിയല്ലെന്ന് ഹിഗ്ബി വാദിച്ചു. ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ പോസ്റ്റ് സോഷ്യൽ മീഡിയയെ രണ്ട് ചേരികളിലാക്കി.

മാതാപിതാക്കൾ കുട്ടികളുടെ വളർച്ചയെയും വ്യക്തിത്വത്തെയും സംബന്ധിച്ച കാര്യങ്ങളിൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ഇത്തരത്തിലുള്ള തമാശകൾ അതിരുകടന്നതാണെന്നും ഒരു വിഭാഗം ആളുകൾ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ മറുഭാഗത്ത്, ഇന്‍റർനെറ്റിലെ തമാശകളെ അമിത ഗൗരവത്തിൽ കാണേണ്ടതില്ലെന്നും, ഇത് ടിക്-ടോക്കിലെ ഒരു ട്രെൻഡ് മാത്രമാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

സന്ദർഭത്തിനനുസരിച്ചുള്ള തമാശകൾ പലപ്പോഴും പുറത്തുള്ള ആളുകൾ കാണുമ്പോൾ അതിന്‍റെ അർഥം മാറുന്നുവെന്നതാണ് ഇവിടെ സംഭവിക്കുന്നതെന്നാണ് ഇവരുടെ വാദം. ഈ വിവാദങ്ങൾക്കിടയിൽ ലൈംഗിക ആഭിമുഖ്യത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ വസ്തുതകളും ചർച്ചയായിട്ടുണ്ട്.

വ്യക്തികളുടെ ലൈംഗിക ആഭിമുഖ്യം എന്നത് ജനിതകവും ജൈവികവുമായ ഘടകങ്ങളാൽ മാത്രം തീരുമാനിക്കപ്പെടുന്ന ഒന്നാണെന്നും, മാതാപിതാക്കളുടെ ഇടപെടലോ അല്ലെങ്കിൽ കുട്ടിക്കാലത്ത് കേൾക്കുന്ന പാട്ടുകളോ കാണുന്ന വീഡിയോകളോ ഇതിനെ സ്വാധീനിക്കില്ലെന്നും വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്.

എങ്കിലും, ഓൺലൈൻ ഇടങ്ങളിൽ ഇത്തരം വിഷയങ്ങൾ ശാസ്ത്രീയ അടിത്തറയേക്കാൾ വൈകാരികവും രാഷ്ട്രീയവുമായ ചർച്ചകൾക്കാണ് വേദിയാകുന്നത്.

ടിക്-ടോക് പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഇന്ന് കുടുംബജീവിതത്തെയും രക്ഷാകർതൃത്വത്തെയും കുറിച്ചുള്ള ആശയങ്ങൾ പങ്കുവെക്കുന്ന പ്രധാന ഇടമായി മാറുമ്പോൾ, അവിടുത്തെ ചെറിയ ഉള്ളടക്കങ്ങൾ പോലും വലിയ തോതിൽ തെറ്റിദ്ധരിക്കപ്പെടാനും വലിയ സാമൂഹിക ചർച്ചകൾക്ക് തുടക്കമിടാനും കാരണമാകുന്നു.

തമാശയും ഗൗരവവും തമ്മിലുള്ള അതിർവരമ്പുകൾ മായുന്ന ഈ കാലഘട്ടത്തിൽ ഡിജിറ്റൽ ലോകത്തെ ഇത്തരം സംഭവങ്ങൾ കുടുംബമൂല്യങ്ങളെയും സാമൂഹിക ബോധത്തെയും എങ്ങനെ ബാധിക്കുന്നുവെന്നത് ചിന്തിക്കേണ്ട കാര്യമാണ്.

Viral

വിശപ്പ് സഹിക്കാനായില്ല, അമ്മയെ തലങ്ങും വിലങ്ങും ഇടിച്ച് വീഴ്ത്തി മകൻ

ഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ 12 വയസുകാരൻ സ്വന്തം അമ്മയെ അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വിശപ്പ് സഹിക്കാനാകാതെ ഭക്ഷണം ചോദിച്ച കുട്ടിയോട് ഇനി നൽകാനില്ലെന്ന് അമ്മ പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്.

അമേരിക്കയിൽ നിന്നുള്ളതെന്ന പേരിൽ പ്രചരിക്കുന്ന ഈ വീഡിയോയിൽ, ഒരു കുട്ടി തന്‍റെ അമ്മയെ തുടർച്ചയായി തലയ്ക്ക് ഇടിച്ച് വീഴ്ത്തുന്നതും അവർക്ക് പ്രതിരോധിക്കാൻ പോലും സമയം നൽകാതെ മർദ്ദനം തുടരുന്നതും കാണാം. മകന്‍റെ ഇടികൊണ്ട് പലതവണ നിലത്തുവീണിട്ടും കുട്ടി അവരെ വിടാതെ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള ഭിന്നാഭിപ്രായങ്ങളാണ് സൈബർ ഇടങ്ങളിൽ ഉയരുന്നത്. കുട്ടിയുടെ ഭാഗത്തുനിന്നുണ്ടായ ഈ അക്രമാസക്തമായ പെരുമാറ്റം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും അവനെ ശരിയായ രീതിയിൽ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നും ഒരു വിഭാഗം വാദിക്കുന്നു.

എന്നാൽ വിശക്കുന്ന കുട്ടിയോട് ഭക്ഷണം ഇല്ലെന്ന് പറയുന്നത് ക്രൂരതയാണെന്നും മാതാപിതാക്കളുടെ നിഷേധം കുട്ടിയെ പ്രകോപിപ്പിച്ചതാകാമെന്നുമാണ് മറ്റൊരു പക്ഷത്തിന്‍റെ നിലപാട്. കുട്ടിയെ അനുസരണയും മര്യാദയും പഠിപ്പിക്കുന്നതിൽ രക്ഷിതാക്കൾ പരാജയപ്പെട്ടുവെന്ന കുറ്റപ്പെടുത്തലുകളും സജീവമാണ്.

അതേസമയം, ഈ സംഭവത്തെ കുട്ടികളുടെ അമിതവണ്ണവും അവരുടെ മാനസികാരോഗ്യവും തമ്മിലുള്ള ബന്ധമായി കാണാനാണ് വിദഗ്ധരും മറ്റ് ചിലരും ശ്രമിക്കുന്നത്. ചെറുപ്പം മുതലേ അനാരോഗ്യകരമായ ഭക്ഷണരീതികളും ഫാസ്റ്റ് ഫുഡും ശീലിപ്പിച്ചതിന്‍റെ ദുരന്തഫലമാണ് ഇതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

അമിതവണ്ണമുള്ള കുട്ടികളിൽ ശാരീരികമായ അസ്വസ്ഥതകൾക്കൊപ്പം വൈകാരികമായ പ്രതികരണവും കൂടുതലായിരിക്കാൻ സാധ്യതയുണ്ട്. ഇത്തരം കുട്ടികൾക്ക് ഭക്ഷണത്തോടുള്ള അമിതമായ ആസക്തി നിയന്ത്രിക്കാൻ കൃത്യമായ കൗൺസിലിംഗും ചികിത്സയുമാണ് വേണ്ടത്.

മർദ്ദനത്തിലൂടെയോ ഭക്ഷണ നിഷേധത്തിലൂടെയോ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്നും, ആരോഗ്യകരമായ ഭക്ഷണശീലങ്ങളും പെരുമാറ്റരീതികളും കുട്ടിക്കാലം മുതലേ മാതാപിതാക്കൾ വളർത്തിയെടുക്കണമെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.

Viral

പുണ്യനദിയിൽ 11,000 ലിറ്റർ പാലൊഴുക്കി ഭക്തിപ്രകടനം; വിശ്വാസത്തിന്‍റെ പേരിലെ ഈ ധൂർത്ത് ആരെ പ്രീണിപ്പിക്കാൻ?

മധ്യപ്രദേശിലെ നർമ്മദാ നദിയിൽ ഭക്തിയുടെ പേരിൽ ആയിരക്കണക്കിന് ലിറ്റർ പാൽ ഒഴുക്കിവിട്ട സംഭവം രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും വഴിതെളിച്ചിരിക്കുകയാണ്. ആത്മീയമായ നേർച്ച നിറവേറ്റുന്നതിന്‍റെ ഭാഗമായി ഭക്തർ ഏകദേശം 11,000 ലിറ്റർ പാലാണ് പുഴയിലേക്ക് ഒഴിച്ചത്.

നദിയിലെ ജലജീവികൾക്ക് ഭക്ഷണമായും പുണ്യനദിയോടുള്ള ആദരവായുമാണ് ഈ വഴിപാട് നടത്തിയതെന്ന് സംഘാടകർ അവകാശപ്പെടുമ്പോഴും, സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.

വിശ്വാസത്തിന്‍റെ പേരിൽ നടത്തുന്ന ഇത്തരം പാഴാക്കലുകൾ അനാചാരമാണെന്നും ഇത് പരിസ്ഥിതിക്കും സമൂഹത്തിനും വലിയ ദോഷമുണ്ടാക്കുമെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വാദം.

ഇന്ത്യയുടെ പല ഭാഗങ്ങളിലും കുഞ്ഞുങ്ങൾ പോഷകാഹാരക്കുറവും പട്ടിണിയും നേരിടുമ്പോൾ, ഇത്ര വലിയ അളവിൽ പാൽ പുഴയിലൊഴുക്കുന്നത് സാമൂഹികമായ അനീതിയാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

സ്കൂളുകളിൽ കുട്ടികൾക്ക് നൽകുന്ന പാലിൽ പോലും മായം കലരുന്ന വാർത്തകൾ വരുന്ന പശ്ചാത്തലത്തിൽ, ദൈവപ്രീതിയുടെ പേരിൽ ഇത്തരമൊരു പ്രവർത്തി ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

മാത്രമല്ല, പാൽ നദിയിലേക്ക് ഒഴിക്കുന്നത് പരിസ്ഥിതിക്ക് ഒട്ടും നല്ലതല്ലെന്ന് ശാസ്ത്രലോകവും മുന്നറിയിപ്പ് നൽകുന്നു. പാലിലെ ഓർഗാനിക് ഘടകങ്ങൾ ബാക്ടീരിയകൾ വിഘടിപ്പിക്കുമ്പോൾ വെള്ളത്തിലെ ഓക്സിജന്‍റെ അളവ് ഗണ്യമായി കുറയുകയും, ഇത് മത്സ്യങ്ങളുടെയും മറ്റ് ജലജീവികളുടെയും കൂട്ടമരണത്തിന് കാരണമാവുകയും ചെയ്യും.

പാലിലെ കൊഴുപ്പ് വെള്ളത്തിന് മുകളിൽ ഒരു പാളിയായി രൂപപ്പെടുന്നത് ജലജീവികളുടെ ശ്വസനപ്രക്രിയയെ തടസപ്പെടുത്താനും സാധ്യതയുണ്ട്. ആചാരങ്ങൾ കാലത്തിനനുസരിച്ച് പരിഷ്കരിക്കണമെന്നും ഭക്തിയെന്നത് പ്രകൃതിയെയും മനുഷ്യനെയും കൂടി പരിഗണിക്കുന്നതാകണമെന്നുമാണ് ഈ വിവാദം ഇപ്പോൾ ഉയർത്തുന്ന പ്രധാന സന്ദേശം.

Viral

സ്കൂൾ യൂണിഫോമിന്‍റെ പേരിൽ പകൽക്കൊള്ള; സ്റ്റാറ്റസ് നോക്കി സ്കൂളിൽ ചേർത്താൽ ഇതാണ് അവസ്ഥ

ഇന്ത്യയിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ അമിതമായ വാണിജ്യവൽക്കരണത്തെയും രക്ഷിതാക്കൾ നേരിടുന്ന സാമ്പത്തിക ചൂഷണത്തെയും തുറന്നുകാട്ടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.

യുകെജി വിദ്യാർഥിക്ക് ഒരു അധ്യയന വർഷത്തേക്ക് സ്കൂളിൽ നിന്ന് നൽകിയ യൂണിഫോം സെറ്റുകൾ ഓരോന്നായി പുറത്തെടുക്കുന്ന ദൃശ്യങ്ങളാണ് ജനങ്ങളെ അമ്പരപ്പിക്കുന്നത്.

ഒരു കൊച്ചുക്കുട്ടിക്ക് എന്തിനാണ് ഇത്രയധികം വസ്ത്രങ്ങൾ എന്ന് ചോദിച്ചുകൊണ്ടാണ് ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ ഒരു ഹൂഡി പുറത്തെടുക്കുന്ന കുട്ടി, തുടർന്ന് നിരവധി ടി-ഷർട്ടുകളും പാന്‍റുകളും വരിവരിയായി നിരത്തുന്നു.

ഇതിനു പുറമെ കൈകളിൽ ധരിക്കുന്ന റിസ്റ്റ് ബാൻഡുകൾ, ഒന്നിലധികം ജോടി സോക്സുകൾ, അധികമായി നൽകിയിട്ടുള്ള ട്രൗസറുകൾ, ഷൂസുകൾ എന്നിങ്ങനെ ഒരു ചെറിയ വസ്ത്രശാല തന്നെ ആ ബാഗിനുള്ളിൽ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഉൽപ്പന്നങ്ങളുടെ എണ്ണം.

ഓരോ വസ്ത്രം പുറത്തെടുക്കുമ്പോഴും വീഡിയോ ചിത്രീകരിക്കുന്ന വ്യക്തി "ഇനിയുമുണ്ട്" എന്ന് ആവർത്തിക്കുന്നത് പരിഹസിക്കുന്നതിനോടൊപ്പം ഗൗരവകരമായ ഒരു സാമൂഹിക പ്രശ്നത്തെ കൂടി ചൂണ്ടിക്കാണിക്കുന്നു.

കേവലം വസ്ത്രങ്ങളുടെ എണ്ണം മാത്രമല്ല, അവയുടെ ഗുണനിലവാരവും ഈ വീഡിയോയിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇത്രയധികം വസ്ത്രങ്ങൾ നൽകുന്നുണ്ടെങ്കിലും ഇവ അടുത്ത അധ്യയന വർഷം വരെ പോലും ഈടുനിൽക്കില്ലെന്നും നൽകുന്ന പണത്തിനനുസരിച്ചുള്ള മൂല്യം ഇവയ്ക്കില്ലെന്നും വീഡിയോയിൽ പറയുന്ന കമന്‍റുകൾ രക്ഷിതാക്കളുടെ ആശങ്കകളെയാണ് പ്രതിഫലിപ്പിക്കുന്നത്.

വെറും അഞ്ച് വയസുമാത്രം പ്രായമുള്ള ഒരു കുട്ടിയുടെ സ്കൂൾ വേഷത്തിനായി ഇത്രയധികം പണം ഈടാക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പകൽക്കൊള്ളയാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം.

കുട്ടികളുടെ മികച്ച ഭാവി ലക്ഷ്യമിട്ട് പ്രശസ്തമായ വിദ്യാലയങ്ങളെ സമീപിക്കുന്ന രക്ഷിതാക്കളുടെ വൈകാരികതയെ സ്കൂൾ അധികൃതർ ബിസിനസ് താൽപ്പര്യങ്ങൾക്കായി ചൂഷണം ചെയ്യുകയാണ്.

യൂണിഫോം, പാഠപുസ്തകങ്ങൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ പേരിൽ ഈടാക്കുന്ന വൻ തുക സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറയെ തന്നെ ബാധിക്കുന്നു. ഈ വിഷയത്തിൽ പ്രതികരിച്ച പലരും രക്ഷിതാക്കളുടെ കൂട്ടായ പ്രതിഷേധം അനിവാര്യമാണെന്ന് അഭിപ്രായപ്പെടുന്നു.

കേവലം പരാതികൾ പറയുന്നതിനേക്കാൾ ഇത്തരം കൊള്ളരുതായ്മകൾക്കെതിരെ സംഘടിതമായി ശബ്ദമുയർത്താൻ രക്ഷിതാക്കൾ തയ്യാറാകണമെന്നും സ്റ്റാറ്റസ് നോക്കി പ്രശസ്തമായ വിദ്യാലയങ്ങൾക്ക് പിന്നാലെ ഓടാതെ കൃത്യമായ അന്വേഷണം നടത്തി മാത്രം മക്കളെ സ്കൂളിൽ ചേർക്കാൻ ശ്രദ്ധിക്കണമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

സ്വകാര്യ സ്കൂളുകൾ നടത്തുന്ന ഇത്തരം സാമ്പത്തിക ചൂഷണങ്ങൾ തടയാൻ കർശനമായ സർക്കാർ നിയന്ത്രണങ്ങൾ വേണമെന്ന ആവശ്യവും ശക്തമാണ്. അടിസ്ഥാന വിദ്യാഭ്യാസ മേഖലയിലെ സുതാര്യത ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്ന് ഈ വൈറൽ വീഡിയോ നമ്മെ ഓർമ്മിപ്പിക്കുന്നു.

 

Viral

ഓർഡർ ക്യാൻസൽ ചെയ്ത ഉപഭോക്താവിന് മുന്നിലിരുന്ന് ഭക്ഷണം കഴിച്ച് ഡെലിവറി ബോയിയുടെ പ്രതിഷേധം

ഭക്ഷണ വിതരണ മേഖലയിലെ തൊഴിലാളികളും ഉപഭോക്താക്കളും തമ്മിലുള്ള ബന്ധം എത്രത്തോളം സങ്കീർണമാണെന്ന് വ്യക്തമാക്കുന്ന ഒരു സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

അർദ്ധരാത്രിയിൽ ഭക്ഷണവുമായി എത്തിയ സൊമാറ്റോ ഡെലിവറി പങ്കാളിയും ഉപഭോക്താവും തമ്മിലുണ്ടായ വാക്കേറ്റമാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ വൈറലായിരിക്കുന്നത്.

ജോലിയോടുള്ള ഉത്തരവാദിത്തവും തൊഴിലാളികൾ അർഹിക്കുന്ന മാന്യതയും തമ്മിലുള്ള അതിർവരമ്പുകളെ കുറിച്ചുള്ള ഗൗരവകരമായ സംവാദങ്ങളാണ് ഈ സംഭവത്തെത്തുടർന്ന് ചർച്ചചെയ്യപ്പെടുന്നത്.

അങ്കുർ താക്കൂർ എന്ന ഡെലിവറി ഏജന്‍റ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ സംഭവം പുറംലോകം അറിഞ്ഞത്.

പുലർച്ചെ രണ്ടരയ്ക്ക് ശേഷം നടന്ന സംഭവത്തിൽ, കെട്ടിടത്തിന്‍റെ താഴെ വരെ എത്തിയ തന്നോട് മുകളിലത്തെ നിലയിൽ വന്ന് ഭക്ഷണം നൽകാൻ ഉപഭോക്താവ് ആവശ്യപ്പെടുകയും അത് നിരസിച്ചപ്പോൾ ഫോണിലൂടെ വളരെ മോശമായി സംസാരിക്കുകയും ചെയ്തുവെന്ന് അങ്കുർ ആരോപിക്കുന്നു.

താൻ പണം നൽകുന്നത് ഭക്ഷണം വീട്ടുവാതിൽക്കൽ എത്തിക്കാനാണെന്നും അതിനാൽ ഡെലിവറി ഏജന്‍റ്, പറയുന്നത് അനുസരിക്കാൻ ബാധ്യസ്ഥനാണെന്നും ചൂണ്ടിക്കാട്ടിയാണ് ഉപഭോക്താവ് രോഷാകുലനായത്.

എന്നാൽ, പ്രതികൂല സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന തങ്ങളെപ്പോലുള്ളവർക്ക് പണത്തേക്കാളുപരി കുറഞ്ഞ പക്ഷം മനുഷ്യത്വപരമായ പരിഗണനയെങ്കിലും നൽകണമെന്നാണ് അങ്കുർ വീഡിയോയിലൂടെ സമൂഹത്തോട് വിളിച്ചുപറയുന്നത്.

തർക്കം മുറുകിയതോടെ ഓർഡർ റദ്ദാക്കുമെന്ന് ഉപഭോക്താവ് ഭീഷണിപ്പെടുത്തിയെങ്കിലും അതിന് വഴങ്ങാൻ അങ്കുർ തയ്യാറായില്ല. തുടർന്ന് ഓർഡർ റദ്ദാക്കപ്പെടുകയും തനിക്ക് ലഭിച്ച ബിരിയാണി കോംബോയും ഗുലാബ് ജാമും അടങ്ങുന്ന ഭക്ഷണം ക്യാമറയ്ക്ക് മുന്നിലിരുന്ന് കഴിച്ചുകൊണ്ട് അദ്ദേഹം തന്‍റെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.

ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പ്രകടമാകുന്നത്.

രാത്രി സമയത്ത് ജോലി ചെയ്യുന്ന തൊഴിലാളിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത ഉപഭോക്താവിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയപ്പോൾ, ഉപഭോക്താവ് നൽകുന്ന ഡെലിവറി ചാർജ് കൃത്യമായ സേവനത്തിനുള്ളതാണെന്നും വീട്ടുവാതിൽക്കൽ ഭക്ഷണം എത്തിക്കാത്തത് തൊഴിൽപരമായ വീഴ്ചയാണെന്നും മറുവിഭാഗം വാദിക്കുന്നു.

Viral

ഈ ക്രൂരത വെറുമൊരു അസൂയയല്ല, വലിയൊരു മാനസിക വൈകൃതമാണ്: സോഷ്യൽ മീഡിയയിൽ രോഷം പുകയുന്നു

മറ്റൊരാളുടെ വളർച്ചയിലോ നേട്ടങ്ങളിലോ തോന്നുന്ന അസൂയ ഒരു മനുഷ്യനെ എത്രത്തോളം തരംതാഴ്ന്ന പ്രവൃത്തികളിലേക്ക് നയിക്കാം എന്നതിന്‍റെ ഞെട്ടിക്കുന്ന ഉദാഹരണമായി മാറിയിരിക്കുകയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോ.

തിരിച്ചറിയാൻ പോലും കഴിയാത്ത വിധം ആഴത്തിലുള്ള പോറലുകൾ വീഴ്ത്തി ഒരു കാർ പൂർണമായും നശിപ്പിക്കപ്പെട്ട ദൃശ്യങ്ങൾ വലിയ തോതിലുള്ള ജനരോഷത്തിനാണ് വഴിതെളിച്ചിരിക്കുന്നത്.

ഇതൊരു യാദൃശ്ചികമായ അപകടമോ അല്ലെങ്കിൽ ചെറിയ തർക്കത്തിന്‍റെ ഭാഗമായുണ്ടായതോ അല്ലെന്ന് വീഡിയോ കാണുന്ന ആർക്കും ബോധ്യപ്പെടും. വളരെ ബോധപൂർവ്വം, കൃത്യമായ സമയമെടുത്ത് ചെയ്ത ഒരു പ്രതികാര നടപടിയായാണ് ഇതിനെ കാണുന്നത്.

'അസൂയ ഉപദ്രവമായി മാറുമ്പോൾ സംഭവിക്കുന്നത്' എന്ന കുറിപ്പോടെ ഉടമ പങ്കുവെച്ച ഈ ദൃശ്യങ്ങൾ നമ്മുടെ ഇടയിൽ വളരുന്ന അസഹിഷ്ണുതയുടെയും മാനസിക വൈകൃതങ്ങളുടെയും നേർചിത്രമാണ് നൽകുന്നത്.

ഈ സംഭവത്തോട് വൈകാരികമായാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിക്കുന്നത്. പൊതുമുതലിനോ സ്വകാര്യ സ്വത്തിനോ യാതൊരു വിലയും നൽകാത്ത ഒരു വിഭാഗം ആളുകൾക്കിടയിൽ പൗരബോധം എന്നത് വെറും വാക്കുകളിൽ മാത്രമായി ഒതുങ്ങുകയാണെന്ന് പലരും അഭിപ്രായപ്പെടുന്നു.

നിയമങ്ങൾ എത്ര കർക്കശമാക്കിയാലും മറ്റുള്ളവരുടെ അധ്വാനത്തെ ബഹുമാനിക്കാനുള്ള മാനസികാവസ്ഥ ജനങ്ങളിൽ ഉണ്ടാകാത്തിടത്തോളം കാലം ഇത്തരം ക്രൂരതകൾ ആവർത്തിക്കപ്പെടുമെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും ഭാവിയിൽ മറ്റൊരാളും ഇത്തരമൊരു പ്രവൃത്തിക്ക് മുതിരാത്ത വിധം വലിയ തുക പിഴയായി ഈടാക്കണമെന്നുമുള്ള ആവശ്യങ്ങൾ ശക്തമാണ്.

വെറുമൊരു വാഹനത്തിന് ഏറ്റ കേടുപാടുകൾ എന്നതിലുപരി, ആധുനിക നഗരജീവിതത്തിലെ മത്സരബുദ്ധിയും വ്യക്തിപരമായ വിദ്വേഷങ്ങളും മനുഷ്യനെ എത്രത്തോളം അന്ധനാക്കുന്നു എന്ന ഗൗരവകരമായ ചർച്ചയ്ക്കാണ് ഈ വീഡിയോ തുടക്കമിട്ടിരിക്കുന്നത്.

സാമ്പത്തികമായ ഉന്നതി കൈവരിക്കുമ്പോഴും സാംസ്കാരികമായി നാം എത്രത്തോളം പിന്നിലാണെന്ന് ഇത്തരം സംഭവങ്ങൾ ഓർമ്മിപ്പിക്കുന്നു.

വീഡിയോ കാലക്രമേണ വിസ്മരിക്കപ്പെട്ടേക്കാം, എങ്കിലും അത് ഉയർത്തുന്ന ചോദ്യങ്ങൾക്കും ജനങ്ങളുടെ പ്രതിഷേധത്തിനും വരുംദിവസങ്ങളിൽ വലിയ പ്രാധാന്യമുണ്ടാകും.

Latest News

Corehub Up