Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Islamabad

ഇസ്‌ലാമബാദിൽ വീണ്ടും ചർച്ച; സ്ഥിരീകരിക്കാതെ ഇറാൻ

വാഷിംഗ്ടൺ ഡിസി: യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാനും അമേരിക്കയും വീണ്ടും ചർച്ചാമേശയിലേക്ക്.

രണ്ടാംവട്ട ചർച്ച വൈകാതെ പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമബാദിൽ നടന്നേക്കുമെന്നാണ് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും വെള്ളി മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ നടക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ഇക്കാര്യം സ്ഥിരീകരിക്കാൻ ഇറാൻ തയാറായില്ല. ഇറാനും അമേരിക്കയ്ക്കും ഇടയിൽ മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാനുമായി ഇറേനിയൻ നേതൃത്വം സന്ദേശങ്ങൾ കൈമാറുന്നുണ്ടെങ്കിലും അടുത്ത ചർച്ചയ്ക്കു തീരുമാനമായി എന്നതിനെക്കുറിച്ച് വിവരമില്ലെന്നാണ് ഇറേനിയൻ സർക്കാർ മാധ്യമമായ ഇർന റിപ്പോർട്ട് ചെയ്തത്.

ഇതിനിടെ, ഇറാൻ -യുഎസ് ചർച്ച രണ്ടു ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് ഇന്നലെ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ ഉണ്ടാക്കാനായി ഇറാൻ ബന്ധപ്പെടുന്നതായി അദ്ദേഹം നേരത്തേ അവകാശപ്പെട്ടിരുന്നു.

ഇറാന്‍റെ പക്കലുള്ള സന്പുഷ്ട യുറേനിയം നീക്കം ചെയ്യണമെന്നതിലും ഇറാൻ അണ്വായുധം സ്വന്തമാക്കില്ലെന്ന് ഉറപ്പാക്കാനായി ഒരു സംവിധാനം സ്ഥാപിക്കണം എന്നതിലും ട്രംപ് ഉറച്ച തീരുമാനം എടുത്തതായി വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും പറഞ്ഞു. ഇസ്‌ലാമബാദിലെ ആദ്യചർച്ചയിൽ അമേരിക്കയെ നയിച്ചത് ജെ.ഡി. വാൻസ് ആയിരുന്നു.

കഴിഞ്ഞയാഴ്ച ഇസ്‌ലാമാബാദിൽ നടന്ന ആദ്യ ഇറാൻ-അമേരിക്ക ചർച്ച പരാജയപ്പെട്ടിരുന്നു. തുടർന്ന് അമേരിക്ക ഇറാന് നാവിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിനിടയിലും നയതന്ത്രശ്രമങ്ങൾ ഊർജിതമായി തുടരുന്നു എന്ന സൂചനയാണ് വീണ്ടും ചർച്ചയെന്ന വാർത്തയിൽനിന്നു ലഭിക്കുന്നത്. അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവില ഇന്നലെ കുറയാനുള്ള കാരണവും ഇതാണ്.

അമേരിക്കയുടെ നാവിക ഉപരോധം ആഗോള ഊർജസുരക്ഷയെ ബാധിച്ചേക്കുമെന്ന ആശങ്ക ശക്തമാണ്.ഉപരോധത്തിൽ പങ്കാളിയാകില്ലെന്ന് ബ്രിട്ടനും ഫ്രാൻസും അറിയിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കാൻ മറ്റു മാർഗങ്ങൾ തേടണമെന്നും ഇരു രാജ്യങ്ങളും നിർദേശിച്ചു.

National

ഇസ്ലാമാബാദ് സ്ഫോടനം: ഷഹബാസ് ഷരീഫിന്‍റെ ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ നടന്ന ബോംബ് സ്ഫോടനത്തിന് പിന്നില്‍ ഇന്ത്യയാണെന്ന പാക് പ്രധാനമന്ത്രിയുടെ ആരോപണം തള്ളി ഇന്ത്യ. ഷഹബാസ് ഷരീഫിന്‍റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അന്താരാഷ്ട്ര സമൂഹത്തിന് യാഥാർഥ്യം അറിയാമെന്നും സ്വന്തം പൗരന്മാരെ തെറ്റിധരിപ്പിക്കാനുള്ള പതിവ് തന്ത്രമാണിതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ശ്രദ്ധ മാറ്റാനുള്ള പാക് തന്ത്രങ്ങളിൽ ലോകരാജ്യങ്ങൾ വീഴില്ലെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

ഇസ്ലാമാബാദ് കോടതിക്ക് സമീപം നടന്ന ചാവേറാക്രമണത്തിലും അഫ്ഗാൻ അതിർത്തിക്ക് സമീപം വാനയിലെ കേഡറ്റ് കോളജിൽ നടന്ന ആക്രമണത്തിലും ഇന്ത്യയ്ക്ക് പങ്കുണ്ടെന്നായിരുന്നു ഷഹബാസ് ഷരീഫിന്‍റെ ആരോപണം.

International

പാക്കിസ്ഥാനിൽ സ്ഫോടനം; 12 പേർ മരിച്ചു; 21 പേർക്ക് പരിക്കേറ്റു

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍റെ തലസ്ഥാമായ ഇസ്ലാമാബാദിൽ സ്ഫോടനം. ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. 12 പേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു.

ഇസ്ലാമാബാദിലെ ജില്ലാ കോടതി വളപ്പിലാണ് സ്ഫോടനം നടന്നത്. ഡൽഹിയിലെ സ്ഫോടനത്തിന് സമാനമായ നിലയിലാണ് ഇപ്പോള്‍ ഇസ്ലാമാബാദിലും സ്ഫോടനമുണ്ടായിരിക്കുന്നത്. ജില്ലാ കോടതി വളപ്പിൽ പാര്‍ക്ക് ചെയ്തിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്.

കാറിലെത്തിയ ചാവേർ എന്ന് റിപ്പോർട്ടാണ് പുറത്തുവന്നിട്ടുള്ളത്. ഉച്ചയോടെയാണ് സംഭവം നടന്നത്. കാറിന്‍റെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചുള്ള അപകടമെന്നാണ് ആദ്യ വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാൽ പിന്നീട് പോലീസ് തന്നെ, ഇതൊരു ചാവേര്‍ ആക്രമണമാണെന്ന് സ്ഥിരീകരിച്ചു.

ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. കോടതിയിലെത്തിയ സാധാരണക്കാരായ ജനങ്ങളാണ് കൊല്ലപ്പെട്ടതെന്ന വിവരമാണ് പുറത്തുവരുന്നത്.

 

Latest News

Corehub Up