Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jerusalem

ജറൂസലെമിൽ കന്യാസ്ത്രീയെ മൃഗീയമായി ആക്രമിച്ച യഹൂദന് ശിക്ഷയില്ല; ആനുകൂല്യം മാനസികാരോഗ്യത്തിന്‍റെ പേരിൽ

 ടെൽ അവീവ്: ജെറൂസലെമിൽ കന്യാസ്ത്രീയെ ആക്രമിച്ച യഹൂദനെ കോടതി കുറ്റവിമുക്തനാക്കി. പ്രതി യോനാ ഷ്റെയ്ബറിന്‍റെ മാനസികാരോഗ്യനില പരിഗണിച്ചാണ് ജറൂസലെം മജിസ്ട്രേറ്റ് കോടതിയുടെ നടപടി.

ഇസ്രേലി അധിനിവേശ പ്രദേശമായ ഈസ്റ്റ് ജറൂസലെമിലെ ഓൾഡ് സിറ്റി ഭാഗത്ത് ഇക്കഴിഞ്ഞ ഏപ്രിലിലുണ്ടായ സംഭവം അന്താരാഷ്‌ട്രതലത്തിൽ വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

ഫ്രഞ്ച് ബിബ്ലിക്കൻ ആൻഡ് ആർക്കിയോളജിക്കൽ സ്കൂളിൽ ഗവേഷണം നടത്തുകയായിരുന്ന കന്യാസ്ത്രി നടന്നുപോകവേ അക്രമി പിറകിൽനിന്ന് ഓടിവന്ന് തള്ളിയിടുന്നതും തൊഴിക്കുന്നതും സിസിടിവിയിൽ പതിഞ്ഞിരുന്നു.

കല്ല് പാകിയ വഴിയിൽ മുഖമടിച്ചുവീണ കന്യാസ്ത്രീക്ക് എഴുന്നേൽക്കാനായില്ല. സ്ഥലംവിടാൻ ശ്രമിച്ച അക്രമി തിരിച്ചുവന്ന്, നിലത്തുകിടന്ന കന്യാസ്ത്രീയെ മൃഗീയമായി തൊഴിച്ചു. സംഭവം കണ്ട് ഓടിവന്നൊരാളെയും ഇയാൾ ആക്രമിച്ചു.

36 വയസുള്ള പ്രതിക്കെതിരേ മതവിദ്വേഷമടക്കമുള്ള കുറ്റങ്ങളാണു ചുമത്തിയത്. ആക്രമണ സമയത്ത് പ്രതിയുടെ മാനസികനില തകരാറിലായിരുന്നുവെന്നും വിചാരണ നേരിടാനുള്ള ശേഷി ഇയാൾക്കില്ലെന്നും ജില്ലാ ജില്ലാ സൈക്യാട്രിസ്റ്റ് റിപ്പോർട്ട് നല്കി.

സൈക്യാട്രിസ്റ്റിന്‍റെ അഭിപ്രായം അംഗീകരിക്കുന്നതായി വ്യക്തമാക്കിയ പ്രോസിക്യൂഷൻ പ്രതിയെ കുറ്റവിമുക്തനാക്കി ചികിത്സ നല്കണമെന്നാവശ്യപ്പെട്ടു. പ്രതി കന്യാസ്ത്രീയെ ആക്രമിച്ചെന്ന കുറ്റം തെളിഞ്ഞെങ്കിലും മാനസികാരോഗ്യത്തിന്‍റെ പേരിൽ കുറ്റവിമുക്തനാക്കുന്നതായി കോടതിയും പ്രഖ്യാപിച്ചു.

International

ജറൂസലെമിലെ ഓശാന ഞായര്‍ പ്രദക്ഷിണം റദ്ദാക്കി

ജറൂസലെം: യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ വര്‍ഷവും ആയിരങ്ങള്‍ പങ്കെടുത്തുകൊണ്ടിരുന്ന ജറൂസലെമിലെ ഓശാന ഞായര്‍ പ്രദക്ഷിണം റദ്ദാക്കി.

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഒലിവുമലയില്‍നിന്ന് ജറൂസലെമിലേക്കുള്ള പരമ്പരാഗത ഓശാന ഞായര്‍ ഘോഷയാത്ര ഒഴിവാക്കുകയാണെന്ന് ജറൂസലെമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ് അറിയിച്ചു.

ഇതിനുപകരം മറ്റൊരു സ്ഥലത്ത് നഗരത്തിനായുള്ള പ്രാര്‍ഥന നടത്തുമെന്നും ജറൂസലെമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബത്തിസ്ത പിസബെല്ല അറിയിച്ചു.

എന്നിരുന്നാലും പാത്രിയാര്‍ക്കേറ്റിന്‍റെ പള്ളികള്‍ തുറന്നിരിക്കുമെന്നും പ്രാര്‍ഥനയും ഈസ്റ്റര്‍ ആചരണത്തില്‍ വിശ്വാസികളുടെ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിന് ഇടവക വൈദികരും മറ്റും പരമാവധി ശ്രമിക്കുമെന്നും ലാറ്റിന്‍ പാത്രിയാര്‍ക്കീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

International

ജറൂസലെമിലെ തിരുവുത്ഥാന പള്ളിക്കു സമീപം മിസൈൽ വീണു

ജറൂസലെം: പുണ്യനഗരമായ ജറൂസലെമിലെ തിരുവുത്ഥാന പള്ളിക്കു സമീപം മിസൈലിന്‍റെ അവശിഷ്‌ടം വീണത് ആശങ്കയ്ക്കിടയാക്കി.

പള്ളിക്കു സമീപമുള്ള ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കേറ്റ് കെട്ടിടത്തിനുമുകളിലാണ് ഇന്നലെ പുലർച്ചെ മിസൈലിന്‍റെ അവശിഷ്‌ടം പതിച്ചത്. ഇതിനുപുറമെ അൽ-അഖ്സ മോസ്കിനു സമീപമുള്ള ടെമ്പിൾ മൗണ്ടിലും മിസൈൽ വീണതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ജറൂസലെമിലെ ഓഫീസിനു സമീപവും മിസൈൽ പതിച്ചതായി റിപ്പോർട്ടുണ്ട്. ജറൂസലെമിലെ പുണ്യസ്ഥലങ്ങളിൽ മിസൈലുകൾ വിക്ഷേപിച്ച ഇറാന്‍റെ നടപടിയെ ഇസ്രയേൽ സർക്കാർ അപലപിച്ചു.

ജറൂസലെം പാത്രിയാർക്കീസ് തിയോഫിലോസ് മൂന്നാമനുമായി താൻ സംസാരിച്ചെന്നും ഇറാൻ കരുതിക്കൂട്ടി രാഷ്‌ട്രീയലക്ഷ്യങ്ങൾക്കുനേരേയും ക്രൈസ്‌തവ, മുസ്‌ലിം, യഹൂദ ആരാധനാലയങ്ങൾക്കുനേരേയും ആക്രമണം നടത്തുകയാണെന്നും ഇസ്രേലി വിദേശകാര്യമന്ത്രി ഗിദെയോൻ സാർ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 28ന് ഇറാനെതിരേ യുഎസ്-ഇസ്രേലി ആക്രമണം ആരംഭിച്ചതോടെ സുരക്ഷ മുൻനിർത്തി തിരുവുത്ഥാന പള്ളി അടച്ചിട്ടിരിക്കുകയാണ്.

ചരിത്രത്തിലാദ്യമായാണ് ഇത്രയും ദിവസം ഈ തീർഥാടനദേവാലയം അടച്ചിടുന്നത്. വിശുദ്ധവാരത്തിലെങ്കിലും പള്ളി തുറക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

International

ഇസ്രയേലിനെതിരേയുള്ള യുദ്ധം അബദ്ധമെന്ന് മുൻ ഹമാസ് നേതാവ്

ജറൂസലെം: ഹമാസ് ഭീകരര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഹമാസ് നേതാവ് അഹമ്മദ് യൂസഫ്. ഇസ്രയേലിനെതിരേ നടത്തിയ യുദ്ധം വലിയ അബദ്ധമായിരുന്നുവെന്നും തങ്ങള്‍ക്ക് എല്ലാം നഷ്ടമായെന്നും അഹമ്മദ് യൂസഫ് തുറന്നടിച്ചു.

ഒരുകാലത്ത് ഹമാസിന്‍റെ ഉന്നത നേതാവായിരുന്ന യൂസഫ് ഇപ്പോള്‍ തെക്കന്‍ ഗാസയിലെ മവാസി ക്യാമ്പിലാണു കുടുംബസമേതം കഴിയുന്നത്. ഹമാസില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ഇദ്ദേഹം പറയുന്നു.

2006-2007 കാലത്ത് മുഴുവന്‍ പലസ്തീന്‍ പ്രവിശ്യയുടെയും 2007 -2014 വരെ ഗാസയുടെയും പ്രധാനമന്ത്രിയായിരുന്ന ഇസ്മയില്‍ ഹനിയയുടെ ഉപദേഷ്ടാവായിരുന്നു അഹമ്മദ് യൂസഫ്. ഹമാസിലെ മിതവാദിയെന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

Latest News

Corehub Up