Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.K. Shailaja

പുതിയ സർക്കാർ വരുമ്പോൾ അതൊക്കെ സ്വാഭാവികം; രാഗേഷിനെ തള്ളി കെ.കെ.ഷൈലജ

ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖ എംഡിയായിരുന്ന ദിവ്യ എസ്. അയ്യരെ മാറ്റിയതിന് പിന്നിൽ പ്രത്യേക ഡീൽ ഉണ്ടെന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്‍റെ ആരോപണം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ഷൈലജ തള്ളി. ദിവ്യ എസ്. അയ്യരെ മാറ്റിയ സംഭവം വിവാദമാക്കേണ്ട കാര്യമില്ല.

പുതിയ സർക്കാർ വരുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റുന്നത് സ്വാഭാവിക നടപടി മാത്രമാണെന്നും ഷൈലജ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നേതൃമാറ്റം വരുത്തുന്ന രീതി സിപിഎമ്മിലില്ല. ഇടതുപക്ഷം ക്ഷീണിക്കരുത് എന്നാണ് ജനാധിപത്യ വിശ്വാസികൾ ആഗ്രഹിക്കുന്നത്.

അതിനുള്ള തിരുത്തൽ നടപടികൾ പാർട്ടി നേതൃത്വം കൃത്യമായി കൈക്കൊള്ളുമെന്നും ഷൈലജ പറഞ്ഞു. ദിവ്യയെ മാറ്റിയത് സ്വാഭാവിക നടപടിയാണെന്നും വിഴിഞ്ഞത്തിന്‍റെ കാര്യത്തിൽ കെ.കെ.രാഗേഷിന് എന്താണ് പ്രത്യേക താൽപര്യമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

Kerala

സണ്ണി ജോസഫിനും കെ.കെ. ശൈലജ‍യ്ക്കും അപരന്മാർ

ഇരിട്ടി: നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ പേരാവൂരിൽ സണ്ണി ജോസഫിനും കെ.കെ.ശൈലജയ്ക്കും അപരന്മാർ. രണ്ടു സ്ഥാനാർഥികൾക്കും രണ്ടു വീതം ‌അപരന്മാരാണുള്ളത്.

സണ്ണി ജോസഫിന് അപരന്മാരായി കരിക്കോട്ടക്കരി കൊട്ടുകപ്പാറ സ്വദേശി സണ്ണി ജോസഫ്, എറണാകുളം വരാപ്പുഴ സ്വദേശി സണ്ണി എന്നിവരാണ് മത്സര രംഗത്തുള്ളത്.

കണ്ണാടിപ്പറന്പ് സ്വദേശിനി എ.വി. ശൈലജ, ചാവശേരി സ്വദേശിനി സി. ഷൈലജ എന്നിവരാണ് എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയുടെ അപരകൾ. പേരാവൂർ മണ്ഡലത്തിൽ ആകെ 22 പേരാണ് പത്രികകൾ സമർപ്പിച്ചിരിക്കുന്നത്.

District News

കെ.കെ. ശൈലജ ഫോറം 26 സത്യവാങ്മൂലം മറന്നു

ഇരിട്ടി: പേരാവൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയക്ക് പത്രികാസമർപ്പണത്തോടൊപ്പമുള്ള ഫോം 26 സത്യവാങ്മൂലം ചേർക്കാൻ വിട്ടു പോയി. ഇക്കാര്യം വരണാധികാരി ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് ഫോറം 26 തയാറാക്കി എത്തിക്കുന്നത് വരെ ഒന്നര മണിക്കൂറോളം സ്ഥാനാർഥി ഓഫീസിൽ ഇരിക്കേണ്ടി വന്നു.

പേരാവൂർ മണ്ഡലത്തിൽ തനതായ വികസന പ്രവർത്തനങ്ങൾ കൊണ്ടുവരുവാൻ മണ്ഡലത്തെ മൂന്ന് തവണപ്രതിനിധീകരിച്ച യുഡിഎഫ് എംഎൽഎയ്ക്ക് കഴിഞ്ഞില്ലെന്ന് പത്രികാ സമർപ്പണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ കെ.കെ. ശൈലജ പറഞ്ഞു.

വിജയിച്ചാൽ ഹെറിറ്റേജ് ടൂറിസത്തിന് പ്രാധാന്യം നൽകിക്കൊണ്ട് കൊട്ടിയൂരമ്പലം മാസ്റ്റർ പ്ലാൻ, ജിമ്മി ജോർജ് സ്പോർട്സ് കോംപ്ലക്സ് പഴശി ടൂറിസം ഉൾപ്പെടെ പദ്ധതികൾ നടപ്പാക്കുന്നതിന് മുൻഗണന നൽകുമെന്നും കെ.കെ. ശൈലജ പറഞ്ഞു.

പണം, സ്വർണം, സ്ഥിര നിക്ഷേപം എന്നിവയായി കെ.കെ. ശൈലജയ്ക്ക് 54,85,053 ലക്ഷം രൂപയും ഭർത്താവിന്‍റെ പേരിൽ 13,42,021 ലക്ഷം രൂപയുമുണ്ട്. സ്ഥലം ,വാഹനം, വീട് എന്നിവ ഉൾപ്പെടെ സ്ഥാനാർത്ഥിയുടെ പേരിൽ 36,57,500 ലക്ഷവും ഭർത്താവിന്‍റെ പേരിൽ 73, 28,200 രൂപയും ഉൾപ്പെടെ മൊത്തം 1,78,12,774 കോടി രൂപയാണ് ആസ്തി . വിവിധ ബാങ്കുകളിലായി ഭർത്താവിന് 8,66,429.39 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്.

 

Latest News

Corehub Up