Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KEAM 2026

കോച്ചിംഗ് ഇല്ലെങ്കിലും ഹേമന്ദ്‌ നമ്പര്‍ വണ്‍

പെര്‍ള (കാസര്‍ഗോഡ്): കീം പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ എസ്ടി വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടി കാസര്‍ഗോഡ് പേർള ശ്രീ മഹാമായ കൃപ ഹൗസില്‍ പി.എം. ഹേമന്ദ്‌റാം.

എന്‍ട്രന്‍സ് കോച്ചിംഗിന് പോകാതെയാണ് തന്‍റെ ആദ്യശ്രമത്തില്‍ തന്നെ റാങ്ക് നേടിയെന്നത് ഹേമന്ദിന്‍റെ നേട്ടത്തിന്‍റെ തിളക്കം വര്‍ധിപ്പിക്കുന്നു. 600 ല്‍ 384.1113 ആണ് ഹേമന്ദിന്‍റെ സ്‌കോര്‍.

പൊതുവിഭാഗത്തില്‍ 9138-ാം റാങ്കാണ് നേടിയത്. ബദിയഡുക്ക ഹോളിഫാമിലി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍നിന്നും 98 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് പരീക്ഷയും കര്‍ണാടക വിട്‌ള അളികെ ശ്രീസത്യസായി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും 97 ശതമാനം മാര്‍ക്കോടെ പ്രീയൂണിവേഴ്‌സിറ്റി കോഴ്‌സും പാസായി.

തിരുവനന്തപുരം ഗവ. എന്‍ജിനിയറിംഗ് കോളജില്‍ കംപ്യൂട്ടര്‍ സയന്‍സ് പഠിക്കാനാണ് ആഗ്രഹമെന്ന് ഹേമന്ദ്‌റാം പറഞ്ഞു. പെരിയ ഗവ. പോളിടെക്‌നിക് കോളജിലെ ഇലക്്ട്രിക്കല്‍ വിഭാഗം ലക്ചറര്‍ എം. പുരന്ദരയുടെയും ബദിയഡുക്ക നവജീവന സ്‌കൂള്‍ അധ്യാപിക പൂർണിമയുടെയും മകനാണ്. സഹോദരന്‍ ഗഗന്‍‌ റാം മദ്രാസ് ഐഐടിയില്‍ എയറോസ്‌പേസ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയാണ്.

Kerala

കീം 2026: ദിയയ്ക്ക് ആഗ്രഹം ഡോക്‌ടറാകാൻ

മലപ്പുറം: ബിഫാം പരീക്ഷയിൽ മൂന്നാം റാങ്ക് നേടി മലപ്പുറത്തിന് അഭിമാനമായ കാവനൂർ സ്വദേശി എ.എൻ. ദിയ ഫാത്തിമയ്ക്ക് ആഗ്രഹം ഡോക്‌ടറാകാൻ.

കാര്യമായ തയാറെടുപ്പുകളില്ലാതെയാണ് പരീക്ഷയെഴുതിയതെന്ന് കാവനൂർ തക് വബാദ് സ്വദേശി നടുകണ്ടിയിൽ ദിയ ഫാത്തിമ പറയുന്നു.

നീറ്റ് പരീക്ഷയും എഴുതി ഫലത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് കീമിൽ റാങ്ക് കിട്ടിയത്. ആദ്യശ്രമത്തിൽ തന്നെ റാങ്കും കിട്ടി.

മഞ്ചേരി സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്‍റഗ്രേറ്റഡ് കോഴ്സിലായിരുന്നു പഠനം. മാതാപിതാക്കളുടെയും സഹോദരന്മാരുടെയും മികച്ച പിന്തുണയിലാണ് തന്‍റെ നേട്ടങ്ങളെന്ന് ദിയ ഫാത്തിമ പറഞ്ഞു. പത്താം ക്ലാസിലെത്തിയപ്പോഴാണ് ഡോക്‌ടറാകണമെന്ന മോഹം തോന്നി തുടങ്ങിയത്.

പിന്നീട് ആ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങുകയായിരുന്നുവെന്നും ദിയ പറഞ്ഞു. ടെയ്‌ലറായ ഇബ്രാഹിമിന്‍റെയും വീട്ടമ്മയായ നസീറ മോളുടെയും മകളാണ്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മുഹമ്മദ് അസ് ലം, പ്ലസ്ടു വിദ്യാർഥിയായ മുഹമ്മദ് റബീഹ്, മൂന്നാം ക്ലാസുകാരൻ മുഹമ്മദ് റാസി എന്നിവരാണ് സഹോദരങ്ങൾ.

Education

കീം 2026: പ്ലസ് ടു മാർക്ക് സമർപ്പിക്കാം

തിരുവനന്തപുരം: കീം 2026 എൻജിനിയറിംഗ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനായി യോഗ്യതാ പരീക്ഷയുടെ മാർക്ക് പരിശോധിക്കുന്നതിനും പുതുതായി സമർപ്പിക്കുന്നതിനും അവസരം.

സിബിഎസ്ഇ പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ച സാഹചര്യത്തിലും, ഇതുവരെയും മാർക്ക് അപ്‌ലോഡ് ചെയ്യാൻ കഴിയാതിരുന്നവർക്കുമായി യോഗ്യതാ പരീക്ഷയ്ക്ക് നേടിയ മാർക്കുകൾ പരിശോധിക്കുന്നതിനും പുതുതായി സമർപ്പിക്കുന്നതിനുമുള്ള അവസരം 23നു രാത്രി 11.59 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee. kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Kerala

കീം 2026: അപേക്ഷയിൽ ന്യൂനതകൾ ഉള്ളവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചവരിൽ വിവിധ കാറ്റഗറികളിൽ സംവരണം ക്ലെയിം ചെയ്ത (NRI ഒഴികെ) വിദ്യാർഥികളിൽ, അവർ സമർപ്പിച്ച രേഖകളിൽ ന്യൂനതകൾ ഉള്ളവരുടെ ലിസ്റ്റ് www.cee. kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

ന്യൂനതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ അപേക്ഷകൻ ഓൺലൈനായി തന്നെ 25നു വൈകുന്നേരം ആറിനു മുന്പായി അപ്‌ലോഡ് ചെയ്യണം.

അപാകതകൾ പരിഹരിക്കുന്നതിന് പിന്നീട് അവസരം നൽകുന്നതല്ല. നിശ്ചിത സമയത്തിനകം നേറ്റിവിറ്റി (Nativity) രേഖകളിലെ ന്യൂനതകൾ പരിഹരിക്കാത്തവരുടെ സാമുദായിക, പ്രത്യേക സംവരണാനുകൂല്യങ്ങൾ റദ്ദാക്കും.

Education

കീം 2026: ഭിന്നശേഷി വിഭാഗക്കാർക്കുള്ള ശാരീരിക പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ്/ആർക്കിടെക്ചർ/ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് മുഖേന അപേക്ഷ സമർപ്പിച്ചവരിൽ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുവാൻ അപേക്ഷ നൽകിയ വിദ്യാർഥികൾക്കായി മെഡിക്കല്‍ ബോർഡ് 20 മുതൽ 23 വരെ രാവിലെ 10.30 മുതൽ കോട്ടയം, കോഴിക്കോട് എന്നീ സർക്കാർ മെഡിക്കൽ കോളജുകളിലും 20 മുതൽ 21 വരെ രാവിലെ 10.30 മുതൽ തിരുവനന്തപുരം, സർക്കാർ മെഡിക്കൽ കോളജിലും നടത്തുന്നു. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് കാണുക.

Kerala

കീം 2026: പാലാ ബ്രില്യന്‍റിനു നേട്ടം; എട്ടു പേർക്ക് 100 പെർസന്‍റൈൽ

കോട്ടയം: സംസ്ഥാനത്തെ എൻജിനിയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ആറു ദിവസങ്ങളിലായി നടന്ന കീം പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചപ്പോൾ എല്ലാ ദിവസങ്ങളിലും 1-ാം സ്ഥാനത്തെത്തിയത് പാലാ ബ്രില്ല്യന്‍റ് സ്റ്റഡി സെന്‍ററിലെ വിദ്യാർഥികൾ.

8 വിദ്യാർഥികൾ 100 പെർസന്‍റൈൽ സ്കോറോടെ മിന്നും വിജയം സ്വന്തമാക്കി. എൻജിനിയറിംഗ് വിഭാഗത്തിൽ ഇ.എൻ.കെ. വൈഷ്ണവ്, ധ്യാൻതേജ് മണപ്പാട്ടി, കെ.ആർ. വിസ്മയ, കൃഷ്ണ ജെ. മേനോൻ, റോഷൻ രാജു, എച്ച്. രോഹിത് കൃഷ്ണ എന്നിവരും ഫാർമസി വിഭാഗത്തിൽ ജെസെ ജസ്റ്റിൻ, വിനായക് നാരായണൻ എന്നിവരും 100 പെർസന്‍റൈൽ നേടി.

ബ്രില്ല്യന്‍റിലെ 82 വിദ്യാർഥികളാണ് 99.9 പെർസന്‍റൈൽ സ്കോർ നേടിയത്. 99 പെർസന്‍റൈലിനു മുകളിൽ 710 പേരും 98 പെർസന്‍റൈലിനു മുകളിൽ 1220 പേരും 95 പെർസന്‍റൈലിനു മുകളിൽ 3050ലധികം വിദ്യാർഥികളും മികച്ച വിജയം കൈവരിച്ചു.

തൃശൂർ ജില്ലയിലെ നാട്ടിക ഇയ്യാനി ഞായക്കാട്ട് വീട്ടിൽ വിദേശമലയാളിയായ കൃതീഷിന്‍റെയും സന്ധ്യാ കൃതീഷിന്‍റെയും മകനാണ് ഇ.എൻ.കെ. വൈഷ്ണവ്. തൃശൂർ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിൽ പ്ലസ്ടു പഠനത്തോടൊപ്പം രണ്ടുവർഷമായി ബ്രില്ല്യന്‍റിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്. ഈ വർഷം നടന്ന ജെഇഇ മെയിൻ പരീക്ഷയിൽ ഓൾ ഇന്ത്യാ 454-ാം റാങ്ക് നേടി കേരളത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

കണ്ണൂർ ചെറുവൻഞ്ചേരി മണിയാട്ടുപറന്പ് വീട്ടിൽ അധ്യാപകനായ പ്രദീപ് മണപ്പാട്ടിയുടെയും അനീഷയുടെയും മകനാണ് ധ്യാൻ തേജ് മണപ്പാട്ടി. ഒരുവർഷമായി ബ്രില്ല്യന്‍റിൽ ജെഇഇ അഡ്വാൻസ്ഡ് ബാച്ചിൽ പരിശീലനം നേടിവരികയായിരുന്നു. ഈ വർഷത്തെ ജെഇഇ മെയിൻ പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 1868 റാങ്ക് കരസ്ഥമാക്കി ഉന്നതവിജയം നേടിയിരുന്നു.

തൃശൂർ മാള കൊച്ചുകടവ് കോഴിപ്പിള്ളി വീട്ടിൽ ബിസിനസുകാരനായ കെ.വി. രാജീവിന്‍റെയും ഗവണ്‍മെന്‍റ് ജീവനക്കാരിയായ സുജ എസ്. നായരുടെയും മകളാണ് കെ.ആർ. വിസ്മയ. ഒരു വർഷമായി ബ്രില്ല്യന്‍റിൽ ജെഇഇ അഡ്വാൻസ്ഡ് ബാച്ചിൽ പരിശീലനം നേടിവരികയായിരുന്നു. ഈ വർഷത്തെ ജെഇഇ മെയിൻ പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 5327 റാങ്ക് നേടിയിരുന്നു.

എറണാകുളം കടവന്തറ ശ്രീമംഗലം വീട്ടിൽ ഐടി പ്രഫഷണലായ ജയകൃഷ്ണന്‍റെയും ലക്ഷ്മിപ്രിയയുടെയും മകനാണ് കൃഷ്ണ ജെ. മേനോൻ. കാക്കനാട് ഭാവൻസ് സ്കൂളിൽ പ്ലസ്ടുപഠനത്തോടൊപ്പം ബ്രില്ല്യന്‍റിൽ രണ്ടു വർഷമായി എൻട്രൻസ് പരിശീലനം നേടിവരികയാണ്. ഈ വർഷത്തെ ജെഇഇ മെയിൻ പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 99 പെർസന്‍റൈൽ സ്കോർ നേടിയിരുന്നു.

റോഷൻ രാജു എറണാകുളം അയ്യൻപുഴ കാഞ്ചാപ്പിള്ളി വീട്ടിൽ കെഎസ്എഫ്ഇയിൽ മാനേജരായ കെ.കെ. രാജുവിന്‍റെയും അധ്യാപികയായ കെ.വി. ജാസ്മിന്‍റെയും മകനാണ്. മാന്നാനം കെഇ സ്കൂളിൽ പ്ലസ്ടു പഠനത്തൊടൊപ്പം ബ്രില്ല്യന്‍റിൽ എൻട്രൻസ് പരിശീലനം നടത്തിവരികയാണ്. ഈ വർഷത്തെ ജെഇഇ മെയിൻ പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 699 റാങ്ക് കരസ്ഥമാക്കിയിരുന്നു.

എച്ച്. രോഹിത് കൃഷ്ണ കൊച്ചി ആർഡിഎസ് റിഥം അപ്പാർട്ട്മെന്‍റിൽ ബിപിസിഎല്ലിൽ എൻജിനിയറായ ഹരികൃഷ്ണയുടെയും എറണാകുളം മെഡിക്കൽ സെന്‍റർ ഹോസ്പിറ്റലിൽ ഡോക്ടറായ അനുപമയുടെയും മകനാണ്. കാക്കനാട് നൈപുണ്യ സ്കൂളിൽ പ്ലസ്ടു പഠനത്തോടൊപ്പം ബ്രില്ല്യന്‍റിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്. ഈ വർഷത്തെ ജെഇഇ മെയിൻ പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 5103 റാങ്ക് നേടിയിരുന്നു.

തൃശൂർ ഒല്ലൂർ അക്കരവീട്ടിൽ ഇലക്ട്രിക്കൽ എൻജിനിയറായ ജസ്റ്റിൻ ജോസിന്‍റെയും റിൻസി സെബാസ്റ്റ്യന്‍റെയും മകനാണ് ജെസെ ജസ്റ്റിൻ. തൃശൂർ നിർമലമാതാ സെൻട്രൽ സ്കൂളിൽ പ്ലസ്ടു പഠനത്തോടൊപ്പം ബ്രില്ല്യന്‍റിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്.

വിനായക് നാരായണൻ തൃശൂർ പോട്ട കോഞ്ചത്ത് വീട്ടിൽ പി.എൻ. സജീവ് കുമാറിന്‍റെയും ഇന്ദുകല നായരുടെയും മകനാണ്. പ്ലസ്ടു പഠനത്തിനുശേഷം ബ്രില്ല്യന്‍റിൽ ഒരു വർഷമായി എൻട്രൻസ് പരിശീലനം നേടിവരികയായിരുന്നു.

അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നിർലോഭമായ സഹകരണമാണ് ബ്രില്യന്‍റ് സ്റ്റഡി സെന്‍ററിന്‍റെ എല്ലാ നേട്ടത്തിനും കാരണമെന്ന് ഡയറക്ടർമാർ പറഞ്ഞു.

Education

കീം 2026: തീയതി നീട്ടി

തിരുവനന്തപുരം: 2026-27 അധ്യയനവർഷത്തെ കേരള എൻജിനിയറിംഗ്/ആർക്കിടെക്ചർ/ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള (കീം2026) പ്രവേശനത്തിന് സമർപ്പിച്ച അപേക്ഷയിലെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപാകതകൾ പരിഹരിക്കുന്നതിനുമുള്ള അവസാന തീയതി മേയ് 17 വൈകുന്നേരം ആറുവരെയായി ദീർഘിപ്പിച്ചു.

വിശദവിവരങ്ങൾക്ക് www.cee.kerala. gov.in ൽ ഏപ്രിൽ 27ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക. ഫോൺ: 04712332120.

Education

കീം 2026: അപേക്ഷകന്‍റെ പ്രൊഫൈൽ പരിശോധിക്കുന്നതിന് അവസരം

തിരുവനന്തപുരം: 2026-27 അധ്യയനവർഷത്തെ കേരള എൻജിനിയറിംഗ് / ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് (NRI ഒഴികെ) അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനുമുള്ള അവസരം മേയ് പത്തിന് വൈകുന്നേരം ആറുവരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www. cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471 2332120.

Kerala

കീം 2026: എൻജിനിയറിംഗ് പരീക്ഷ ഉച്ചകഴിഞ്ഞ്; ഫാർമസി പരീക്ഷ രാവിലെ 10 മുതൽ

തിരുവനന്തപുരം: 2026-27 അധ്യയനവർഷത്തെ എൻജിനിയറിംഗ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷ (CBT) ഈമാസം 17 മുതൽ 22 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെ പരീക്ഷാകേന്ദ്രങ്ങളിലും , ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ, ഷാര്‍ജ, ബഹറിന്‍, കുവൈറ്റ് എന്നിവിടങ്ങളിലുമായി ആകെ 152 കേന്ദ്രങ്ങളിൽ നടക്കും.

എൻജിനിയറിംഗ് കോഴ്‌സിന് 1,08,409 വിദ്യാർഥികളും ഫാർമസി കോഴ്‌സിന് 39,737 വിദ്യാർഥികളും പ്രവേശനപരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുണ്ട്. എൻജിനിയറിംഗ് പരീക്ഷ ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് നടക്കുക.

ഫാര്‍മസി പരീക്ഷ 18 മുതൽ 20 വരെ രാവിലെ 10 മുതല്‍ 11.30 വരെയാണ് നടക്കുക. വിദ്യാർഥികൾ അഡ്മിറ്റ് കാർഡിനൊപ്പം ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട്, പാൻ കാർഡ്, ഇലക്‌ഷൻ ഐഡി, ആധാർ കാർഡ്/ഇ-ആധാർ, ഫോട്ടോ പതിച്ച ഹാൾ ടിക്കറ്റ്, അല്ലെങ്കിൽ പഠനം പൂർത്തിയാക്കിയ സ്ഥാപനമേധാവി/ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരിച്ചറിയൽ രേഖയായി കരുതണം.

പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ക്കു അഡ്മിറ്റ് കാർഡുകൾ പ്രവേശനപരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. കേരളത്തിലെ സർക്കാർ/കോസ്റ്റ് ഷെയറിംഗ്/സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ്, ഫാർമസി കോളജുകളിലേക്കുള്ള പ്രവേശനം കീം 2026 റാങ്ക് ലിസ്റ്റിന്‍റെ അടിസ്ഥാനമാത്തിലാണ് നടത്തുന്നത്.

സർക്കാർ, സ്വാശ്രയ എൻജിനിയറിംഗ് കോളജുകളെയും സ്വകാര്യ കംപ്യൂട്ടർ ലാബുകളെയുമാണ് പരീക്ഷാകേന്ദ്രങ്ങളായി തെരഞ്ഞെടുത്തിരിക്കുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് പരീക്ഷ നടക്കുന്നത്. പോലീസ്, ഫയർഫോഴ്സ്, വൈദ്യുതി വകുപ്പ്, കെഎസ്ആർടിസി തുടങ്ങിയ എല്ലാ വകുപ്പുകളുടെയും സഹായം പ്രവേശന പരീക്ഷ നടത്തുന്നതിനായി അഭ്യർഥിച്ചിട്ടുണ്ട്.

Education

കീം 2026: കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിന് അവസരം

തിരുവനന്തപുരം: കീം 2026 മുഖേന എൻജിനിയറിംഗ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ അല്ലെങ്കിൽ മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവയിൽ ഏതെങ്കിലും കോഴ്സുകളിലേക്ക് ഇതിനോടകം ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള അപേക്ഷകർക്ക്, ആവശ്യമെങ്കിൽ പുതിയ കോഴ്സുകൾ കൂടി അപേക്ഷയിൽ കൂട്ടിച്ചേർക്കുന്നതിനുള്ള (Course Addition)അവസരം ലഭ്യമാക്കി.

ആർക്കിടെക്ചർ (BArch): കോഴ്സ് കൂട്ടിച്ചേർക്കുന്നവർ കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന NATA പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം. മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകൾ കൂട്ടിച്ചേർക്കുന്നവർ NTA നടത്തുന്ന NEET-UG 2026 പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടണം.

കീം 2026ന് അപേക്ഷിച്ചവർക്ക് കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിന് 12നു വൈകുന്നേരം അഞ്ചുവരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in ലൂടെ സാധിക്കും. ഫോൺ: 04712332120.

Latest News

Corehub Up