National
ബംഗളൂരു: ഭാര്യ സഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി യുവാവ്. ബംഗളൂരുവിലാണ് സംഭവം. ബൈറപ്പനാഹള്ളി സ്വദേശി ശ്രീനിവാസ്(30) ആണ് ഭാര്യ സഹോദരൻ രഞ്ജിത്തിനെ (24) കൊലപ്പെടുത്തിയത്.
സഹോദരിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം. ശ്രീനിവാസിന്റെ ഭാര്യയുടെ ഇളയ സഹോദരനാണ് കൊല്ലപ്പെട്ട രഞ്ജിത്ത്. വിവാഹിതയായ തന്റെ ഇളയ സഹോദരിയുമായി രഞ്ജിത്തിന് വിവാഹേതര ബന്ധമുണ്ടെന്നാണ് ശ്രീനിവാസിന്റെ ആരോപണം.
ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. സംഭവദിവസം വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് അറിയിച്ച് രഞ്ജിത്തിനെ ശ്രീനിവാസ് ബന്നേര്ഘട്ടയിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
തലയ്ക്ക് അടിയേറ്റ രഞ്ജിത്ത് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. പിന്നാലെ ശ്രീനിവാസ് മൃതദേഹം കാറില്‍ കയറ്റി ബന്നേര്‍ഘട്ട പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
National
ബംഗളൂരു: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ രാജ്യത്ത് എൽപിജി പ്രതിസന്ധി തുടരുന്നതിനിടെ കർണാടകയിൽ സിലിണ്ടർ മോഷണം. ബംഗളൂരുവിലാണ് സംഭവം. ആർസി ലേയൗട്ടിലെ വിശ്വപ്രിയ അപ്പാർട്ട്മെന്റിലാണ് സംഭവം.
ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ട് യുവാക്കളാണ് സിലിണ്ടറുകളുമായി കടന്നുകളയുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതോടകം പ്രചരിച്ചിട്ടുണ്ട്. മോഷ്ടാക്കളിൽ ഒരാൾ ഗേറ്റിന് പുറത്ത് കാത്തുനിൽക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ഒപ്പമുണ്ടായിരുന്ന യുവാവ് അപ്പാർട്ട്മെന്റിന്റെ മുറ്റത്ത് കയറി രണ്ട് പാചകവാതക സിലിണ്ടറുകൾ കടത്തിക്കൊണ്ടുവന്ന് ടൂവീലറിൽ കയറ്റി കൊണ്ടുപോവുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ബംഗളൂരു: കർണാടക കോറമംഗലയിൽ മലയാളിക്ക് നേരെ ഓൺലൈൻ ഡെലിവറി ജീവനക്കാരന്റെ ആക്രമണം. ഓൺലൈനിൽ ഓർഡർ നൽകിയ സാധനങ്ങൾ ഡെലിവറി ചെയ്യാനെത്തിയ ഏജന്റ് മൂക്കിടിച്ച് തകർത്തതായാണ് പരാതി.
മലയാളിയായ പോൾ ജെ. വിതയിലിന് നേരെയാണ് ആക്രമണമുണ്ടായത്. പോൾ ബ്ലിംഗിറ്റ് വഴിയാണ് സാധനങ്ങൾ ഓർഡർ ചെയ്തത്. പുലർച്ചെ രണ്ടോടെ ഡെലിവറി ചെയ്യാനെത്തിയ ഏജന്റിന് വിലാസം തെറ്റി മറ്റൊരിടത്ത് പോയി.
തുടർന്ന് ഇയാൾ പോളിന്റെ വിലാസത്തിലെത്തിയിരുന്നു. പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ യുവാവ് പോളിനെ ആക്രമിച്ചതായാണ് പരാതി. ഇതേ തുടർന്നാണ് പോൾ കോറമംഗല പോലീസിൽ പരാതി നൽകിയത്.
പ്രതിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ ആപ്പായ ബ്ലിംഗിറ്റിൽ നിന്ന് യുവാവിന്റെ വിശദാംശങ്ങൾ തേടിയതായി പോലീസ് അറിയിച്ചു.
National
ബെലഗാവി: കർണാടകയിൽ സ്ത്രീധനബാക്കി നൽകിയില്ലെന്ന് ആരോപിച്ച് ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ ഭർത്താവും ഭർതൃപിതാവും പിടിയിൽ. ചിക്കോടി അലഖന്നൂർ സ്വദേശിനി ദീപ മഗദുമ്മ ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ യുവതിയുടെ ഭർത്താവ് അഭിഷേകും ഇയാളുടെ പിതാവുമാണ് പിടിയിലായത്. കഴുത്തിൽ കയറിട്ട് മുറുക്കിയായിരുന്നു ദീപ മഗദുമ്മയെ കൊലപ്പെടുത്തിയത്. ഏഴ് മാസം ഗർഭിണിയായിരുന്നു യുവതി.
കൃത്യത്തിന് ശേഷം ഭാര്യയുടേത് സ്വാഭാവിക മരണമാണെന്ന് വരുത്തിതീർക്കാൻ അഭിഷേക് ശ്രമിച്ചിരുന്നു. എന്നാൽ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്ന യുവതിയുടെ മൃതദേഹത്തിൽ കഴുത്തിൽ പാടുകൾ കണ്ടെത്തിയതോടെ ബന്ധുക്കൾ പോലീസിനെ വിവരം അറിയിച്ചു.
പോലീസ് നടത്തിയ പരിശോധനയിൽ ദീപയുടെ കൈകളിൽ ഉൾപ്പെടെ ബ്ലേഡ് കൊണ്ട് വരഞ്ഞതിന് സമാനമായ നിരവധി മുറിവുകളും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഭിഷേകും പിതാവും ചേർന്ന് ദീപയെ ക്രൂരമായി ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതെന്ന് പോലീസ് കണ്ടെത്തിയത്.
National
മാണ്ഡ്യ: കർണാടകയിൽ പ്രണയവിവാഹത്തിന് പിന്തുണച്ചതിന് മധ്യവയസ്കന്റെ കാൽപാദം തല്ലിതകർത്തു. കർണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. പാണ്ഡവപുരത്തിന് സമീപം ബൊമ്മലപുര സ്വദേശി പ്രകാശിന്റെ കാൽ ആണ് പെൺകുട്ടിയുടെ ബന്ധുക്കൾ കല്ലുകൊണ്ട് തല്ലിതകർത്തത്.
ഞായറാഴ്ചയാണ് പ്രകാശിനും മരുമകൻ നവീനും നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ പ്രകാശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൊമ്മലപുരയിൽ പ്രണയവിവാഹത്തിന് പെൺകുട്ടിക്ക് കൂട്ടുനിന്ന സംഭവത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്.
പ്രണയ വിവാഹത്തിന് കൂട്ടുനിന്നെന്ന് ആരോപിച്ച് പ്രകാശിനെയും നവീനെയും പെൺകുട്ടിയുടെ സഹേദരൻ ഗിരീഷും ബന്ധു സഞ്ജുവും ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രകാശിനെയും മരുമകൻ നവീനെയും പിന്തുടർന്ന് സംഘം ആക്രമിച്ചത്.
പെൺകുട്ടിയുടെ പിതാവും സഹോദരനും ബന്ധുക്കളും ചേർന്നാണ് ഇരുവരെയും ആക്രമിച്ചത്. അക്രമി സംഘം കല്ലുകൊണ്ട് കാൽപാദം തല്ലി തകർക്കുകയായിരുന്നു.
National
ബംഗുളൂരു: അമ്മയ്ക്കൊപ്പം മറ്റേണിറ്റി ഷൂട്ടിനായി വന്ന മൂന്ന് വയസുകാരൻ ഫോട്ടോ ഷൂട്ടിനായി നിർമിച്ച കൃത്രിമ കുളത്തിൽ വീണു മരിച്ചു. ചരൺ - സ്വാതി ദമ്പതികളുടെ മകൻ ലക്ഷ്മീർ ആണ് മരിച്ചത്. എട്ട് മാസം ഗർഭിണിയായ സ്വാതി മറ്റേണിറ്റി ഷൂട്ടിനായി ലക്ഷ്മീറിനൊപ്പമാണ് എത്തിയത്.
ഫോട്ടോഷൂട്ടിനിടെ, സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷികാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. വിദേശത്ത് ജോലി ചെയ്യുന്ന ലക്ഷ്മീറിന്റെ പിതാവ് ചരൺ ഇന്ന് ബംഗുളൂരുവിൽ മടങ്ങി എത്തുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
National
ബംഗുളൂരു: കർണാടക മന്ത്രിയുടെ ഓഫീസിലെത്തിയ ആളുടെ പണവും സ്വർണവും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. കർണാടകത്തിലെ നഗര വികസന മന്ത്രി ബൈരതി സുരേഷയുടെ ഓഫീസിലെത്തിയ നവീൻ എന്നയാളുടെ ബാഗ് ആണ് മോഷണം പോയത്.
സംഭവത്തിൽ ഡി ഗ്രൂപ്പ് ജീവനക്കാരൻ ആന്റണി പിടിയിലായി. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. നവീൻ മന്ത്രിയെ കാണാനായി ഓഫീസിൽ എത്തിയിരുന്നു. തിരികെ ഇറങ്ങിയപ്പോൾ കൈവശമുണ്ടായിരുന്ന ഹാൻഡ് ബാഗെടുക്കാൻ മറന്നു.
300 ഗ്രാം സ്വർണവും ഒന്നര ലക്ഷം രൂപയും ബാഗിൽ ഉണ്ടായിരുന്നു. ഇതേ തുടർന്ന് വിധാൻസൗധ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പിന്നാലെ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് ആന്റണിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.
National
ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ജീവനൊടുക്കിയ സംഭവത്തിൽ ആദായ നികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് അന്വേഷണ സംഘം. ഇൻകം ടാക്സ് ജോയിന്റ് ഡയറക്ടർ കൃഷ്ണപ്രസാദ്, നിതിൻ എന്നിവരെയാണ് ചോദ്യം ചെയ്തത്.
സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്തേക്കും. ശനിയാഴ്ച രാത്രി വൈകിയും കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിൽ പരിശോധന നടന്നിരുന്നു. അതേസമയം സി.ജെ. റോയ്യുടെ സംസ്കാരം ഇന്ന് നടക്കും.
രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ മൃതദേഹം ബണ്ണാർഘട്ടയിലെ റോയ്യുടെ ഉടമസ്ഥതയിലുള്ള റിസോർട്ടായ നേച്ചേഴ്സ് ലക്ഷ്വറിയിൽ പൊതുദർശനത്തിന് വയ്ക്കും. 2.30ന് കൽക്കെരെ സെന്റ് ജോസഫ്സ് പള്ളിയിൽ സംസ്കാരശുശ്രൂഷകൾക്ക് ശേഷം നാലോടെയാണ് സംസ്കാരം.
National
ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ജീവനൊടുക്കിയ സംഭവത്തിൽ ആദായനികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. റോയ്യുടെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
വെസ്റ്റ് സോൺ ജോയിന്റ് പോലീസ് കമ്മീഷണർ സി. വംശി കൃഷ്ണയ്ക്കാണ് എസ്ഐടിയുടെ ചുമതല. സൗത്ത് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ലോകേഷ് ജഗൽസാറാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ.
ഇന്ന് ആദായനികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണസംഘം കടക്കുമെന്നാണ് റിപ്പോർട്ടുകൾ. റോയ് ജീവനൊടുക്കാൻ കാരണം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദം ആണെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഇതുസംബന്ധിച്ച് സഹോദരൻ സി.ജെ. ബാബു പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, എല്ലാ നിയമങ്ങളും പാലിച്ചാണ് റെയ്ഡ് നടന്നതെന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് റോയിയുടെ മൊഴിയെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വതന്ത്ര സാക്ഷിയുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച പൂര്‍ത്തിയാക്കിയിരുന്നുവെന്നും ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.
National
ബംഗളൂരു: കർണാടകയിൽ പുരുഷവേഷം ധരിച്ച് വീടുകളിൽ മോഷണം നടത്തിയിരുന്ന രണ്ട് യുവതികൾ പിടിയിൽ. രേഷ്മ, നീലു എന്നിവരാണ് കേസിൽ പിടിയിലായത്. സമ്പിഗെഹള്ളിയിലെ വീട്ടിൽ നടന്ന മോഷണത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ഇരുചക്രവാഹനത്തിലെത്തിയാണ് പ്രതികൾ മോഷണം നടത്തിയത്. ഇവിടെനിന്ന് ഇവർ 30 ഗ്രാം സ്വർണവും 60 ഗ്രാം വെള്ളിയും പണവും മോഷ്ടിച്ചിരുന്നു. വീട്ടിൽ ആളില്ലാത്ത സമയം വാതിൽ കുത്തിത്തുറന്നാണ് യുവതികൾ മോഷണം നടത്തിയത്.
സംഭവത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അറസ്റ്റിലായ രേഷ്മ ഇത്തരത്തിൽ സ്ഥിരമായി മോഷണം നടത്താറുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
അന്വേഷണം വഴിതിരിച്ച് വിടാനും പിടിക്കപ്പെടാതിരിക്കാനുമാണ് പുരുഷ വേഷത്തിൽ കവർച്ച നടത്തുന്നതെന്ന് പിടിയിലായ പ്രതികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
National
ബംഗളൂരു: ബാങ്ക് ഉദ്യോഗസ്ഥയെ ഭർത്താവ് നടുറോഡിൽ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്. പ്രതി ബാലമുരുകൻ സേലം സ്വദേശിയായ വാടക കൊലയാളിയെ ബന്ധപ്പെട്ടുവെന്നാണ് പോലീസ് കണ്ടെത്തൽ.
ഡിസംബർ 23ന് ആണ് ബാലമുരുകനിൽ നിന്ന് അകന്നുകഴിയുകയായിരുന്ന ഭുവനേശ്വരിയെ നടുറോഡിൽ വെടിവച്ച് കൊലപ്പെടുത്തിയത്. വെടിയേറ്റ ഭുവനേശ്വരി സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. തുടർന്ന് ബാലമുരുകൻ തോക്കുമായി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു.
തോക്ക് എവിടെ നിന്ന് ലഭിച്ചു എന്ന അന്വേഷണത്തിനൊടുവിലാണ് സേലം സ്വദേശി മൗലേഷ് എന്ന ഗുണ്ട അറസ്റ്റിലായത്. ഭാര്യയെ കൊല്ലാൻ സഹായം തേടി മൗലേഷിനെ സമീപിച്ചിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ ബാലമുരുകൻ വെളിപ്പെടുത്തുകയായിരുന്നു.
പണം വാങ്ങി മൗലേഷ് തോക്ക് നൽകി ബാലമുരുകനെ തിരിച്ചയച്ചു. നേരിട്ടെത്താമെന്നും സിസിടിവി ക്യാമറകൾ ഇല്ലാത്ത സ്ഥലത്ത് വച്ച് കൊലപ്പെടുത്താമെന്നുമായിരുന്നു വാഗ്ദാനം. മൗലേഷ് ബംഗളൂരുവിലെത്തി സ്ഥലം നിരീക്ഷിച്ചെങ്കിലും കൂടുതൽ പണം ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ നേരിട്ട് കൊലപ്പെടുത്താൻ ബാലമുരുകൻ തീരുമാനിക്കുകയായിരുന്നു. തുടർന്നായിരുന്നു കൊലപാതകം.
National
ബംഗളൂരു: വിദ്യാരണ്യപുരയിലെ വ്യവസായിയുടെ വീട്ടിൽ നിന്ന് അരക്കിലോയിലേറെ സ്വർണം മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ. വ്യവസായിയായ ഗോപാൽ ഷിൻഡെയുടെ ലക്ഷ്മിപുര ക്രോസിലെ വില്ലയിലായിരുന്നു വൻ കവർച്ച നടന്നത്.
ഡിസംബർ 24ന് കുടുംബം ക്രിസ്മസ് അവധി ആഘോഷിക്കാൻ പോയ സമയത്താണ് മോഷണം. സംഭവത്തിൽ ഷിൻഡെയുടെ ഡ്രൈവറും വീട്ടുജോലിക്കാരനും ഉൾപ്പെടെ നാല് പേരാണ് പിടിയിലായത്. മൂന്ന് കിലോ വെള്ളിയും മൂന്ന് ലക്ഷം രൂപയും പ്രതികളിൽ നിന്ന് കണ്ടെടുത്തു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രണ്ടുപേരുടെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇവരെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് ഡ്രൈവറും വീട്ടുജോലിക്കാരനും കൃത്യത്തിൽ പങ്കാളികളാണെന്ന് പോലീസ് കണ്ടെത്തുന്നത്.
വീട്ടുജോലിക്കാരനായ മഞ്ജിത്തും ഡ്രൈവറായ നരേന്ദ്രയുമാണ് കവർച്ച ആസൂത്രണം ചെയ്തത്. ബിഹാർ സ്വദേശിയായ മഞ്ജിത്ത് സുഹൃത്തായ ചന്ദനെയും ദൊഡ ബെല്ലാപുര സ്വദേശി നരേന്ദ്ര കൂട്ടുകാരനായ മഞ്ജുനാഥിനെയും സഹായത്തിനായി ഒപ്പം കൂട്ടി.
മഞ്ജുനാഥ് ചെറുകിട മോഷണങ്ങൾ പതിവാക്കിയിരുന്ന ആളാണെന്ന് പോലീസ് പറയുന്നു. ക്രിസ്മസ് ആഘോഷം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് ഷിൻഡെ മോഷണവിവരം മനസിലാക്കിയത്.
Kerala
ബംഗളുരു: കർണാടകയിൽ കോൺഗ്രസ് പ്രതിഷേധത്തിനിടെ വനിത എഎസ്ഐയുടെ സ്വർണമാല കവർന്നതായി പരാതി. എഎസ്ഐ അമൃതയുടെ അഞ്ച് പവൻ തൂക്കം വരുന്ന മാല നഷ്ടപെട്ടതായാണ് പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശിവമോഗയിൽ നാഷണൽ ഹെറാൾഡ് കേസിലെ ഇഡി നടപടിയിലും തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തിലും കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയാണ് സംഭവം.
ശിവമോഗയിലെ ബിജെപി ഓഫീസിന് മുന്നിലായിരുന്നു കോൺഗ്രസ് പ്രതിഷേധം. സ്വർണമാല നഷ്ടപ്പെട്ട വിവരം അമൃത തന്നെയാണ് സഹപ്രവർത്തകരെ അറിയിച്ചത്. തുടർന്ന് പരിസരത്താകെ പരിശോധന നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല.
തിരക്കിനിടയിൽ ആരോ മാലയിൽ പിടിച്ചു വലിക്കുകയായിരുന്നുവെന്ന് അമൃത പറഞ്ഞു. ചാനലുകളുടെ ഉൾപ്പെടെ നിരവധി ക്യാമറകൾ പ്രദേശത്തുണ്ടായിരുന്നതിനാൽ മാല മോഷണത്തിൽ തുമ്പ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
National
ബംഗളൂരു: വിവാഹ ദിനത്തിൽ മുൻകാമുകിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ. കർണാടകയിലാണ് വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന പരാതിയിൽ റായ്ചൂർ സ്വദേശി റിഷഭ് പിടിയിലായത്. കൊപ്ല സ്വദേശിയായ യുവതിയുടേതാണ് പരാതി.
ബെല്ലാരിയിലെ ഡിഗ്രി പഠനകാലത്ത് ഇരുവരും പ്രണയത്തിലായിരുന്നതായും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നുമാണ് പരാതി. റിഷഭിന്റെ വിവാഹ ദിനത്തിലായിരുന്നു കേസിൽ പോലീസ് നടപടിയുണ്ടായത്.
നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയമാക്കിയെന്നും യുവതിയുടെ പരാതിയിലുണ്ട്. റിഷഭിന്റെ വിവാഹത്തെ കുറിച്ച് ഇൻസ്റ്റാഗ്രാമിലൂടെ വിവരം ലഭിച്ചതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
ബംഗളൂരു: മലയാളി യുവതിയെ ക്യാബ് ഡ്രൈവറും സംഘവും കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതി വ്യാജമെന്ന് കർണാടക പോലീസ്.
മലയാളി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതി വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ക്യാബ് ഡ്രൈവറുമായുള്ള ബന്ധം ആൺസുഹൃത്തിൽ നിന്ന് മറച്ചുവയ്ക്കാനാണ് യുവതി വ്യാജ ആരോപണം ഉന്നയിച്ചത്.
നാട്ടിലെത്തിയ യുവതിയുടെ കഴുത്തിലെ മുറിപ്പാടിനെക്കുറിച്ച് ആൺസുഹൃത്ത് അന്വേഷിച്ചപ്പോഴാണ് കൂട്ടബലാത്സംഗത്തിനിരയായെന്ന് യുവതി വെളിപ്പെടുത്തിയത്.
ഇതേത്തുടർന്ന് യുവാവ് യുവതിയുമായി ബംഗളൂരുവിലെത്തി മഡിവാള പോലീസിൽ പരാതി നൽകി. കേസ് പിന്നീട് ബാനസ് വാടി പോലീസിന് കൈമാറുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്.ബംഗളൂരുവിലെത്തിയ യുവതി ക്യാബ് ഡ്രൈവറെ പരിചയപ്പെടുകയും അടുപ്പത്തിലാവുകയും ചെയ്തു. ഇതേത്തുടർന്നുണ്ടായ കഴുത്തിലെ മുറിപ്പാടാണ് വ്യാജ പരാതിയിലേക്കു നയിച്ചത്.
National
ബംഗളൂരു: മലയാളി യുവതിയെ ക്യാബ് ഡ്രൈവറും സംഘവും കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതി വ്യാജമെന്ന് കർണാടക പോലീസ്. മലയാളി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതി വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
ക്യാബ് ഡ്രൈവറുമായുള്ള ബന്ധം ആൺസുഹൃത്തിൽ നിന്ന് മറച്ചുവയ്ക്കാനാണ് യുവതി വ്യാജ ആരോപണം ഉന്നയിച്ചത്. നാട്ടിലെത്തിയ യുവതിയുടെ കഴുത്തിലെ മുറിപ്പാടിനെ കുറിച്ച് ആൺസുഹൃത്ത് അന്വേഷിച്ചപ്പോഴാണ് കൂട്ടബലാത്സംഗത്തിനിരയായെന്ന് യുവതി വെളിപ്പെടുത്തിയത്.
ഇതേതുടർന്ന് യുവാവ് യുവതിയുമായി ബംഗളൂരുവിലെത്തി മഡിവാള പോലീസിൽ പരാതി നൽകി. കേസ് പിന്നീട് ബാനസ് വാടി പോലീസിന് കൈമാറുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്.
ബംഗളൂരുവിലെത്തിയ യുവതി ക്യാബ് ഡ്രൈവറെ പരിചയപ്പെടുകയും അടുപ്പത്തിലാവുകയും ചെയ്തു. തുടർന്ന് ഇരുവരും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഇതേ തുടർന്നുണ്ടായ കഴുത്തിലെ മുറിപ്പാടാണ് വ്യാജ പരാതിയിലേക്ക് നയിച്ചത്.
National
ബംഗളൂരു: സയൻസ് എക്സിബിഷൻ പരിപാടിക്കിടെ എട്ടാം ക്ലാസ് വിദ്യാർഥിക്ക് എയർ ഗണ്ണിൽ നിന്ന് വെടിയേറ്റു. ആനേക്കൽ താലൂക്കിലെ ന്യൂ ബാൾഡ്വിൻ ഇന്റർനാഷണൽ റെസിഡൻഷ്യൽ സ്കൂളിലാണ് സംഭവം നടന്നത്.
ശനിയാഴ്ച ചിക്കതിരുപ്പതിയിൽ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാർഥി ചരൺ തേജിന് ആണ് വെടിയേറ്റത്. ലഘുഭക്ഷണം കഴിക്കുന്നതിനിടെ സമീപത്ത് എയർ ഗൺ ഉപയോഗിച്ച് ബലൂൺ പൊട്ടിക്കുന്ന സ്റ്റാളിൽ നിന്നാണ് ചരൺ തേജിന് വെടിയേറ്റത്.
ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ശസ്ത്രക്രിയ നടത്തി. വിദ്യാർഥി അപകടനില തരണം ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. സ്കൂൾ മേധാവി വേണുഗോപാൽ വീഴ്ച സമ്മതിച്ച് രംഗത്തെത്തിയിട്ടുണ്ട്.