Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M.V.Govindan

വിമതരായി മത്സരിച്ചവർ വർഗവഞ്ചകർ; ജയരാജനെ തള്ളി എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: ടി.കെ.ഗോവിന്ദനും വി.കുഞ്ഞികൃഷ്ണനും തെറ്റ് തിരുത്തിയാൽ തിരികെ വരുന്നതിൽ തടസമില്ലെന്ന എം.വി.ജയരാജന്‍റെ പ്രസ്താവന തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഓരോരുത്തർ ചാനലുകളിൽ കയറി പറയുന്നതിന് മറുപടി പറയേണ്ട കാര്യം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജയരാജന്‍റേത് പാർട്ടി നേതൃത്വത്തിന്‍റെ ഔദ്യോഗിക നിലപാടല്ല. പാർട്ടിയുടെ ഭാഗമായല്ല അദ്ദേഹം സംസാരിച്ചത്. തെറ്റു തിരുത്തിയാൽ ആരെയും തിരിച്ചെടുക്കും എന്നത് ശരിയാണ്. എന്നാൽ വർഗവഞ്ചന എന്നത് വലിയ തെറ്റാണ്. ജി.സുധാകരനും ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയെ വഞ്ചിച്ച് പോയവരാണ്.

പാർട്ടിക്ക് ബദലായി വിമതരായി മത്സരിച്ചവർ വർഗവഞ്ചകരാണ്. അവരെ കടുത്ത ഭാഷയിൽ വിമർശിക്കുന്നത് തുടരുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. പാർട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കെ സംസ്ഥാന സെക്രട്ടറിയുടെ ഈ പ്രതികരണം സിപിഎമ്മിനുള്ളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

Kerala

ബിജെപി ജയിക്കാതിരിക്കാനുള്ള നിലപാടാണ് എസ്ഡിപിഐ സ്വീകരിക്കുന്നത്: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: എസ്ഡിപിഐ പിന്തുണയിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മതേതരജനാധിപത്യ മുന്നണിയുടെ വിജയത്തിനാണ് എസ്ഡിപിഐ പിന്തുണ നൽകുന്നത്. എൽഡിഎഫ് നേതാക്കൾ എസ്ഡിപിഐ പിന്തുണ തേടിയിട്ടില്ല.

ബിജെപി ജയിക്കാതിരിക്കാനുള്ള നിലപാട് സ്വീകരിക്കുമെന്നാണ് അവർ പറയുന്നത്. അത് വേണ്ടെന്നു പറയാനുള്ള ഉത്തരവാദിത്വം ഞങ്ങൾക്കില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. മഞ്ചേശ്വരത്ത് ലീഗ് നേതൃത്വം ഇടപെട്ടിട്ടാണ് എസ്ഡിപിഐ സ്ഥാനാർഥിയെ പിൻവലിപ്പിച്ചത്. അവിടെ ബിജെപി ജയിക്കാതിരിക്കാനാണെന്നാണ് പറയുന്നത്. അതുതന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നത്.

എസ്ഡിപിഐ വോട്ടുവേണ്ടന്ന വി.ഡി.സതീശന്‍റെ നിലപാട് അവസരവാദമാണ്. മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാർഥി എസ്ഡിപിഐ പിന്തുണ വാങ്ങുമെന്ന് പറഞ്ഞില്ലേ. പിന്നെ വോട്ടുവേണ്ടെന്ന് വി.ഡി.സതീശൻ അസംബന്ധം പറയുകയാണ്. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

Kerala

ശബരിമല യുവതീ പ്രവേശനം; സിപിഎം നിലപാടിൽ മാറ്റമില്ലെന്ന് എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ പാർട്ടി നിലപാടിൽ മാറ്റമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഉചിതമായ നിലപാട് സർക്കാർ സുപ്രീം കോടതിയിൽ അറിയിക്കും.

നിയമപരമായ കാര്യങ്ങൾ നോക്കിയിട്ട് ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസികളുടെ വിശ്വാസം എക്കാലത്തും സംരക്ഷിച്ചിട്ടുണ്ട്. പാർട്ടി എല്ലാക്കാലത്തും വിശ്വാസികൾക്കൊപ്പമാണ്. പാർട്ടി നിലപാടിൽ നിലവിൽ മാറ്റമൊന്നും ഉദ്ദേശിക്കുന്നില്ല.

കഴിഞ്ഞ തവണ സമർപ്പിച്ച സത്യവാംഗ്മൂലത്തിൽ ഉറച്ചുനിൽക്കുന്നു. ഇന്നത്തെ സാമൂഹ്യ പരിതസ്ഥിതി കൂടി കണക്കിലെടുത്ത് നിയമപരമായ കാര്യങ്ങൾ പരിശോധിച്ചു മുന്നോട്ടുപോകാനാണ് പാർട്ടിയുടെ തീരുമാനം. ആചാരങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ പണ്ഡിതരും വിദഗ്‌ധരുമായി ചർച്ച നടത്തി വേണം നിലപാട് സ്വീകരിക്കാൻ.

അതേസമയം ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ നിലപാടിൽ  സംസ്ഥാന സർക്കാർ മലക്കംമറിഞ്ഞു. യുവതീ പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്താനാണ് സർക്കാർ ഒരുങ്ങുന്നത്. ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന് സർക്കാർ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും.

Kerala

ആരോഗ്യപ്രശ്നം; വികസന മുന്നേറ്റ യാത്രയിൽ പങ്കെടുക്കില്ലെന്ന് പി.കെ.ശശി

പാലക്കാട്: സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന പി.കെ.ശശി പാർട്ടി വിടുമെന്ന് സൂചന. എം.വി.ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ യാത്രയിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച വൈകുന്നേരം നാലിന് ജാഥ മണ്ണാർക്കാട്ടെത്തും.

ആരോഗ്യപ്രശ്നങ്ങൾ കൊണ്ടാണ് ജാഥയിൽ പങ്കെടുക്കാത്തതെന്നാണ് പി.കെ.ശശിയുടെ വിശദീകരണം. ശശിക്ക് പാർട്ടിയുമായി പ്രശ്നമുണ്ട്. അതു കൊണ്ടാണ് ബ്രാഞ്ചിൽ ഇരിക്കുന്നത്. ശശിയല്ല ആരു പോയാലും സിപിഎമ്മിന് പ്രശ്നമില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞിരുന്നു.

ജാഥയിൽ പങ്കെടുക്കില്ലെന്ന് പാർട്ടിയെ അറിയിച്ചിട്ടില്ലെന്ന് ശശി പ്രതികരിച്ചു. അതിന്‍റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുഡിഎഫ് സ്ഥാനാർഥിയായി പി.കെ.ശശി ഒറ്റപ്പാലത്ത് മത്സരിക്കാൻ നീക്കമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

Kerala

ശബരിമല യുവതീപ്രവേശനം; ഉരുണ്ട് കളിച്ച് എം.വി. ഗോവിന്ദൻ

പാലക്കാട്: ശബരിമല യുവതീ പ്രവേശനത്തിൽ ഉരുണ്ട് കളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സർക്കാർ കോടതിയിൽ പറയുന്ന കാര്യം എന്താണെന്ന് തനിക്ക് പറയാൻ കഴിയില്ല. കോടതി പറയുന്ന നിലപാടാണ് തങ്ങൾക്കുള്ളത്.

വിശ്വാസികളോട് ഏറ്റവും കൂറുള്ളത് തങ്ങൾക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി കയറ്റാൻ പറഞ്ഞപ്പോൾ കയറ്റി. കയറ്റണ്ടെന്ന് പറഞ്ഞാൽ കയറ്റിയില്ല. കോടതിയുടെ നിലപാട് വരട്ടെ. സർക്കാർ നിലപാട് കോടതിയിൽ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ സിപിഎം നിലപാട് മാറുമോയെന്ന ചോദ്യത്തിന് മാറാത്തതായി ഒന്നുമില്ലെന്നായിരുന്നു എം.വി. ഗോവിന്ദന്‍റെ മറുപടി. ആഗോള അയ്യപ്പ സംഗമം ഓഡിറ്റ് റിപ്പോര്‍ട്ട് പൂര്‍ണമല്ല. ദേവസ്വം ബോര്‍ഡിന്‍റെ മുന്നില്‍ റിപ്പോര്‍ട്ട് വന്നിട്ടില്ല.

പൂര്‍ണ റിപ്പോര്‍ട്ട് വരട്ടെ അപ്പോൾ പ്രതികരിക്കാം. തികച്ചും തെറ്റായ അപാകത നിറഞ്ഞ റിപ്പോര്‍ട്ടാണിത്. അതില്‍ പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പി.കെ.ശശിയ്ക്ക് പാർട്ടിയുമായി പ്രശ്നമുണ്ട്. അതു കൊണ്ടാണ് ബ്രാഞ്ചിൽ ഇരിക്കുന്നത്. ശശിയല്ല ആരു പോയാലും സിപിഎമ്മിന് പ്രശ്നമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

Kerala

എം.വി.ഗോവിന്ദന്‍റെ ജാഥയ്ക്ക് സ്വീകരണവുമായി അതിഥി തൊഴിലാളികൾ

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥയ്ക്ക് സ്വീകരണമൊരുക്കി അതിഥി തൊഴിലാളികൾ. ധർമടം നിയോജക മണ്ഡലത്തിലെ ആദ്യ സ്വീകരണ കേന്ദ്രമായ മമ്പറത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സ്വീകരണം.

പശ്ചിമബംഗാളിൽ നിന്നുള്ള 200 ഓളം അതിഥി തൊഴിലാളികളാണ് സ്വീകരണം ഒരുക്കിയത്. വികസന മുന്നേറ്റ ജാഥയ്ക്ക് അതിഥി തൊഴിലാളികളുടെ ആശംസകൾ എന്ന് ഹിന്ദി ഭാഷയിലെഴുതിയ ബാനറും എൽഡിഎഫ് സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചാണ് തൊഴിലാളികൾ ജാഥയെ വരവേറ്റത്.

തുടർന്ന് ജാഥാ ക്യാപ്റ്റനായ എം.വി.ഗോവിന്ദനെ ഇവർ ചുവന്ന ഷാളണിയിച്ച് സ്വീകരിച്ചു. ഞായറാഴ്ചയാണ് എം.വി.ഗോവിന്ദൻ നയിക്കുന്ന ജാഥയ്ക്ക് തുടക്കമായത്.

Kerala

മുകേഷ് പാർട്ടി മെമ്പറല്ല; സംഘടനയിൽ ഇല്ലാത്ത ആൾക്കെതിരെ എങ്ങനെ നടപടിയെടുക്കും: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസ് പുറത്താക്കിയതിനു പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേട്ടുകേൾവിയില്ലാത്ത പരാതികളാണ് വരുന്നത്. രാഹുലിനെ സംരക്ഷിക്കാൻ കോൺഗ്രസ് പരമാവധി ശ്രമിച്ചു.

കോടതി മുൻകൂർ ജാമ്യപേക്ഷ തള്ളിയതോടെയാണ് പാർട്ടി നടപടി സ്വീകരിച്ചത്. രാഹുലിന്‍റെ രാജി കേരളം മുഴുവൻ ആവശ്യപ്പെടും. രാഹുലിന്‍റെ കേസും മുകേഷ് എംഎൽഎയുടെ കേസും വ്യത്യസ്ഥമാണ്. മുകേഷ് പാർട്ടി മെമ്പറല്ല.

മുകേഷിനെതിരെ പാർട്ടി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. സംഘടനയിൽ ഇല്ലാത്ത ആൾക്കെതിരെ എങ്ങനെ നടപടിയെടുക്കുമെന്നും എം.വി.ഗോവിന്ദൻ ചോദിച്ചു.

 

 

 

Latest News

Corehub Up