Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MadhyaPradeshNews

Viral

റോഡില്ല, ആംബുലൻസുമില്ല; ഒടുവിൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആ ഗോത്രവനിതയ്ക്ക് ജീവൻ നഷ്ടമായി

ആംബുലൻസും കൃത്യമായ റോഡുമില്ലാത്തതിനെ തുടർന്ന് മധ്യപ്രദേശിലെ റേവ ജില്ലയിൽ രോഗിയായ ഗോത്രവർഗ സ്ത്രീയെ കട്ടിലിൽ ചുമന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്ന ദാരുണ സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.

ചെളിനിറഞ്ഞ കാട്ടുപാതയിലൂടെ ഗ്രാമവാസികൾ കിലോമീറ്ററുകളോളം ഇവരെ ചുമലിലേറ്റി ഓടിയെങ്കിലും, ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ ആ സ്ത്രീ മരണത്തിന് കീഴടങ്ങി. ‌

ഗ്രാമവാസികളുടെ ഈ ദുസഹമായ യാത്രയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംസ്ഥാന ആരോഗ്യ മന്ത്രിയുടെ സ്വന്തം ജില്ലയിലാണ് ഈ ദുരന്തം നടന്നതെന്നത് ജനരോഷം ഇരട്ടിയാക്കിയിരിക്കുകയാണ്.

ഗ്രാമീണ-ഗോത്ര മേഖലകളിൽ അടിസ്ഥാന റോഡ് സൗകര്യങ്ങളോ അടിയന്തര വൈദ്യസഹായമോ ഉറപ്പാക്കാൻ സർക്കാരിന് കഴിയുന്നില്ലെന്ന് കാണിച്ച് വലിയ രാഷ്ട്രീയ വിമർശനവും പ്രതിപക്ഷം ഉയർത്തുന്നുണ്ട്.

സംഭവത്തെക്കുറിച്ച് അന്വേഷണം ഉണ്ടാകുമെന്നാണ് സൂചനയെങ്കിലും, സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 

Viral

വനമധ്യത്തിലെ ക്രൂര കൊലപാതകം: പോലീസിനെ തുണച്ചത് ഓംലെറ്റും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും

മധ്യപ്രദേശിലെ ഗ്വാളിയോറിൽ വനത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതിയുടെ കൊലപാതകത്തിന് പിന്നിലെ ദുരൂഹതകൾ നീക്കാൻ പോലീസിനെ സഹായിച്ചത് കേവലം ഒരു കഷ്ണം ഓംലെറ്റും ആധുനിക സാങ്കേതികവിദ്യയുമാണ്.

മുഖം തിരിച്ചറിയാൻ പോലും കഴിയാത്ത വിധം ക്രൂരമായി കൊലചെയ്യപ്പെട്ട ഈ കേസിൽ പ്രതിയെ കുടുക്കിയ പോലീസിന്‍റെ അന്വേഷണ മികവ് ഏറെ ശ്രദ്ധേയമാണ്.

കഴിഞ്ഞ ഡിസംബർ 29-നാണ് ഗോല കാ മന്ദിർ പോലീസ് സ്റ്റേഷൻ പരിധിയിലെ കാടിനുള്ളിൽ യുവതിയുടെ മൃതദേഹം കാണപ്പെട്ടത്. പാറക്കല്ല് ഉപയോഗിച്ച് തലയും മുഖവും തകർത്ത നിലയിലായിരുന്നതിനാൽ മൃതദേഹം ആരുടേതാണെന്ന് കണ്ടെത്തുക തുടക്കത്തിൽ പോലീസിന് അസാധ്യമായിരുന്നു.

എന്നാൽ സംഭവസ്ഥലത്തെ പരിശോധനയ്ക്കിടെ മൃതദേഹത്തിന് അരികിൽ നിന്നും ലഭിച്ച ഒരു കഷ്ണം ഓംലെറ്റ് ആണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

ഇതിന്‍റെ ചുവടുപിടിച്ച് പരിസരത്തുള്ള തട്ടുകടകളിൽ പോലീസ് നടത്തിയ പരിശോധനയിൽ, ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും അവിടെ വന്ന് ഓംലെറ്റ് കഴിച്ചിരുന്നതായി വിവരം ലഭിച്ചു.

കടയിലെ സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ ഇടപാട് രേഖകളും പരിശോധിച്ചപ്പോൾ സച്ചിൻ സെൻ എന്ന പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു.

മരിച്ച യുവതിയെ തിരിച്ചറിയാനായി പോലീസ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ അവരുടെ രൂപരേഖ തയ്യാറാക്കിയിരുന്നു.

ഈ ചിത്രം മറ്റ് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലേക്ക് അയച്ചുനൽകിയതോടെയാണ് കൊല്ലപ്പെട്ടത് ടികാംഗഡ് സ്വദേശിനിയാണെന്ന് സ്ഥിരീകരിച്ചത്.

വിവാഹിതയായ ഇവർ ഏതാനും ദിവസങ്ങളായി സച്ചിൻ സെന്നിനൊപ്പമായിരുന്നു താമസം. യുവതിക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

കൃത്യമായ പ്ലാനിംഗോടെ വനമേഖലയിൽ എത്തിച്ച ശേഷം പ്രതി ഇവരെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഫോറൻസിക് തെളിവുകളും ഡിജിറ്റൽ രേഖകളും സമന്വയിപ്പിച്ചുകൊണ്ട് നടത്തിയ കൃത്യമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ പോലീസ് വലയിലാക്കി.

Latest News

Corehub Up