x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോഡില്ല, ആംബുലൻസുമില്ല; ഒടുവിൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആ ഗോത്രവനിതയ്ക്ക് ജീവൻ നഷ്ടമായി


Published: July 6, 2026 07:44 PM IST | Updated: July 6, 2026 07:44 PM IST

ആംബുലൻസും കൃത്യമായ റോഡുമില്ലാത്തതിനെ തുടർന്ന് മധ്യപ്രദേശിലെ റേവ ജില്ലയിൽ രോഗിയായ ഗോത്രവർഗ സ്ത്രീയെ കട്ടിലിൽ ചുമന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്ന ദാരുണ സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.

ചെളിനിറഞ്ഞ കാട്ടുപാതയിലൂടെ ഗ്രാമവാസികൾ കിലോമീറ്ററുകളോളം ഇവരെ ചുമലിലേറ്റി ഓടിയെങ്കിലും, ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ ആ സ്ത്രീ മരണത്തിന് കീഴടങ്ങി. ‌

ഗ്രാമവാസികളുടെ ഈ ദുസഹമായ യാത്രയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംസ്ഥാന ആരോഗ്യ മന്ത്രിയുടെ സ്വന്തം ജില്ലയിലാണ് ഈ ദുരന്തം നടന്നതെന്നത് ജനരോഷം ഇരട്ടിയാക്കിയിരിക്കുകയാണ്.

ഗ്രാമീണ-ഗോത്ര മേഖലകളിൽ അടിസ്ഥാന റോഡ് സൗകര്യങ്ങളോ അടിയന്തര വൈദ്യസഹായമോ ഉറപ്പാക്കാൻ സർക്കാരിന് കഴിയുന്നില്ലെന്ന് കാണിച്ച് വലിയ രാഷ്ട്രീയ വിമർശനവും പ്രതിപക്ഷം ഉയർത്തുന്നുണ്ട്.

സംഭവത്തെക്കുറിച്ച് അന്വേഷണം ഉണ്ടാകുമെന്നാണ് സൂചനയെങ്കിലും, സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 

Tags : MadhyaPradeshNews RewaNews HealthcareShame BreakingNews ViralVideo

Recent News

Corehub Up