x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബസിന് മുന്നിൽ നിർഭയം 'ലേഡി സിംഗം'; അക്രമാസക്തരായ പ്രതിഷേധക്കാരെ വിറപ്പിച്ച് വനിതാ എസിപി!


Published: July 31, 2026 06:21 PM IST | Updated: July 31, 2026 06:21 PM IST

മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ കർഷക പ്രതിഷേധത്തിനിടെ അരങ്ങേറിയ നാടകീയ സംഭവങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്.

പ്രക്ഷോഭകർ ബലമായി തള്ളിമാറ്റാൻ ശ്രമിച്ച ബസിന് മുന്നിൽ നിർഭയം പാറപോലെ ഉറച്ചുനിന്ന് പ്രതിഷേധത്തെ പ്രതിരോധിച്ച മുതിർന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ ധീരതയ്ക്കാണ് ഇപ്പോൾ വൻ തോതിൽ അഭിനന്ദനങ്ങൾ ലഭിക്കുന്നത്.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ സംഘടിപ്പിച്ച പ്രക്ഷോഭം ഭോപ്പാലിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നീങ്ങിയതോടെയാണ് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തത്.

സുരക്ഷയുടെ ഭാഗമായി പോലീസ് പാതയിൽ നിരത്തിയിരുന്ന ബാരിക്കേഡുകളും വാഹനങ്ങളും നീക്കം ചെയ്ത് സുരക്ഷാ വലയം ഭേദിക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചു.

ഇതിനിടെ നിർത്തിയിട്ടിരുന്ന പോലീസ് ബസുകളിലൊന്ന് പ്രക്ഷോഭകർ ബലമായി തള്ളി മാറ്റാൻ തുടങ്ങിയതോടെയാണ് അസിസ്റ്റന്‍റ് കമ്മീഷണർ ഓഫ് പോലീസ് മോനിക ശുക്ല രംഗത്തെത്തിയത്.

അക്രമാസക്തരായ നൂറുകണക്കിന് ആളുകൾക്ക് നടുവിൽ, നീങ്ങിക്കൊണ്ടിരുന്ന ബസിന് മുന്നിൽ യാതൊരു ഭയവുമില്ലാതെ അവർ നിലയുറപ്പിച്ചു.

ഉദ്യോഗസ്ഥയുടെ ഉറച്ച നിലപാടും നിശ്ചയദാർഢ്യവും കണ്ടതോടെ അപകടസാധ്യത മനസിലാക്കിയ പ്രതിഷേധക്കാർ ബസ് മുന്നോട്ട് നീക്കുന്നതിൽ നിന്ന് പിന്മാറാൻ നിർബന്ധിതരാവുകയായിരുന്നു.

പ്രദേശത്തുണ്ടായിരുന്നവർ പകർത്തുകയും തുടർന്ന് സോഷ്യൽ മീഡിയയിൽ പടരുകയും ചെയ്ത ദൃശ്യങ്ങൾ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

നാട്ടുകാർക്കിടയിൽ ഭോപ്പാലിന്‍റെ "ലേഡി സിംഗം" എന്നറിയപ്പെടുന്ന എസിപി മോനിക ശുക്ലയുടെ സമചിത്തതയോടെയുള്ള ഈ ഇടപെടലിന് വലിയ രീതിയിലുള്ള പ്രശംസയാണ് വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്.

പ്രകോപനപരമായ സാഹചര്യത്തിൽ പോലും അക്രമമാർഗം സ്വീകരിക്കാതെ, സ്വന്തം ജീവൻ പണയം വെച്ച് കടമ നിർവ്വഹിച്ച ഉദ്യോഗസ്ഥയുടെ പ്രവർത്തനത്തെ പലരും മാതൃകാപരമെന്ന് വിശേഷിപ്പിച്ചു.

അതേസമയം, ക്രമസമാധാന പാലനത്തിന് ഉപയോഗിക്കുന്ന പോലീസ് വാഹനങ്ങളും ബാരിക്കേഡുകളും തള്ളിമാറ്റി സംഘർഷത്തിന് വഴിവെച്ച പ്രതിഷേധക്കാരുടെ നടപടിക്കെതിരെ കടുത്ത വിമർശനവും ഉയരുന്നുണ്ട്.

Tags : ACPMonikaShukla LadySingham BhopalNews BhopalFarmersProtest MadhyaPradeshNews

Recent News

Corehub Up