Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Madrid

മാഡ്രിഡിന് പുതിയ ലാൻഡ്മാർക്ക്

മാഡ്രിഡ്: ചരിത്രമുറങ്ങുന്ന മാഡ്രിഡ് നഗരത്തിനു തിലകക്കുറിയായി ഇനിയൊരു കുരിശുമുണ്ടാകും.

സ്പെയിൻ സന്ദർശനത്തിനിടെ മാഡ്രിഡിലെ പ്ലാസ ദെ ലിമയിൽ ലെയോ പതിനാലാമൻ മാർപാപ്പ യുവാക്കൾക്കൊപ്പം നടത്തിയ നിശാ ജാഗരണ പ്രാർഥനാവേദിയിൽ താത്കാലികമായി സ്ഥാപിച്ച 82 അടി ഉയരമുള്ള കുരിശാണ് നഗരത്തിന്‍റെ ആകാശക്കാഴ്ചയിലെ സ്ഥിരമായ ലാൻഡ്മാർക്കാകാൻ പോകുന്നത്.

സിറ്റി കൗൺസിലിന്‍റെ സെക്കൻഡ് ഡെപ്യൂട്ടി മേയറായ ബോർജ കാരബന്‍റെ സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

“ലെയോ പതിനാലാമൻ മാർപാപ്പ യുവാക്കൾക്കൊപ്പം നടത്തിയ പ്രാർഥനാസമ്മേളനത്തിനു സാക്ഷ്യം വഹിച്ച ഈ വലിയ കുരിശ് ആ ചരിത്രപരമായ സന്ദർശനത്തിന്‍റെ ഓർമ്മപ്പെടുത്തലായും നമ്മുടെ ക്രൈസ്തവ പാരമ്പര്യത്തിന്‍റെ പ്രതീകമായും മാഡ്രിഡിൽതന്നെ നിലനിൽക്കും”ബോർജ അറിയിച്ചു.

കുരിശ് നിലനിർത്തുമെന്ന് ഉറപ്പായെങ്കിലും അതു നിലവിലുള്ള സ്ഥലത്തുതന്നെ സൂക്ഷിക്കണോ അതോ മറ്റേതെങ്കിലും സ്ഥലത്തേക്കു മാറ്റണോ എന്ന കാര്യത്തിൽ നഗരസഭ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.

പ്രാർഥനാസമ്മേളനം നടന്ന സ്ഥലത്തെ അടയാളപ്പെടുത്തുന്ന ഒന്നായതുകൊണ്ട്, മാഡ്രിഡിലെയും സ്പെയിനിലെയും ഭൂരിഭാഗം ആളുകളും കുരിശ് അതിന്‍റെ യഥാർഥ സ്ഥാനത്തുതന്നെ നിലനിർത്തുന്നതാണു നല്ലതെന്ന് കരുതുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സാന്‍റിയാഗൊ ബെർണബ്യൂ സ്റ്റേഡിയത്തിനു സമീപമുള്ള പ്ലാസ ദെ ലിമയിൽ കഴിഞ്ഞ ആറിന് മാർപാപ്പയുടെ നേതൃത്വത്തിൽ നടന്ന ജാഗരണപ്രാർഥനയിൽ അഞ്ചു ലക്ഷത്തോളം യുവതീയുവാക്കളാണു പങ്കെടുത്തത്.

Sports

വിനി, എംബപ്പെ; മാഡ്രിഡ്

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡിനു ഹോം ജയം. സ്വന്തം തട്ടകമായ സാന്‍റിയാഗൊ ബര്‍ണബ്യുവില്‍ ആല്‍വെസിന് എതിരേ ഇറങ്ങിയ റയല്‍ മാഡ്രിഡ് 2-1ന്‍റെ ജയം സ്വന്തമാക്കി. സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബപ്പെ (30), വിനീഷ്യസ് ജൂണിയര്‍ (50) എന്നിവരായിരുന്നു റയല്‍ മാഡ്രിഡിന്‍റെ ഗോള്‍ നേട്ടക്കാര്‍.

32 മത്സരങ്ങളില്‍നിന്ന് 73 പോയിന്‍റുമായി റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്ത് തുടരുന്നു. 31 മത്സരങ്ങളില്‍നിന്ന് 79 പോയിന്‍റുമായി എഫ്‌സി ബാഴ്‌സലോണയാണ് ലീഗിന്‍റെ തലപ്പത്ത്.

Sports

കോപ്പ ഡെല്‍ റേ ആദ്യപാദ സെമിയില്‍; അത്‌ലറ്റിക്കോ മാഡ്രിഡിന് ജയം

മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെല്‍ റേ ഫുട്‌ബോളിന്‍റെ ആദ്യപാദ സെമിയില്‍ എഫ്‌സി ബാഴ്‌സലോണയെ ഞെട്ടിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ്.

സ്വന്തം ഗ്രൗണ്ടില്‍ അരങ്ങേറിയ മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് മറുപടിയില്ലാത്ത നാല് ഗോളിന് ബാഴ്‌സലോണയെ ഞെട്ടിച്ചു. മെട്രൊപൊലിറ്റാനൊ സ്റ്റേഡിയത്തില്‍ ആറാം മിനിറ്റില്‍ എറിക് ഗാര്‍സ്യയുടെ സെല്‍ഫ് ഗോളില്‍ അത്‌ലറ്റിക്കോ മുന്നിലെത്തി.

14-ാം മിനിറ്റില്‍ ആന്ത്വാന്‍ ഗ്രീസ്മാന്‍ ലീഡ് ഉയര്‍ത്തി. അഡെമോല ലുക്ക്മാന്‍റെ (33) വകയായിരുന്നു മൂന്നാം ഗോള്‍. ആദ്യപകുതിയുടെ സ്റ്റോപ്പേജ് ടൈമില്‍ ജൂലിയന്‍ ആല്‍വരെസ് (45+2) ബാഴ്‌സലോണയുടെ വല നാലാം തവണയും കുലുക്കി.

അതോടെ ആദ്യ പകുതിയില്‍ത്തന്നെ അത്‌ലറ്റിക്കോയ്ക്ക് 4-0ന്‍റെ ലീഡ്. 85-ാം മിനിറ്റില്‍ കടുത്ത ഫൗള്‍ ചെയ്തതിനു എറിക് ഗാര്‍സ്യ ചുവുപ്പു കാര്‍ഡ് കണ്ടതോടെ ബാഴ്‌സയുടെ പതനം പൂര്‍ണം.തുടര്‍ന്നുള്ള മിനിറ്റുകളില്‍ 10 പേരുമായാണ് ബാഴ്സ മത്സരം പൂര്‍ത്തിയാക്കിയത്.

മറ്റൊരു ആദ്യപാദ സെമിയില്‍ റയല്‍ സോസിഡാഡ് 1-0ന് അത്‌ലറ്റിക് ബില്‍ബാവൊയെ തോല്‍പ്പിച്ചു. ബെനാറ്റ് ടുറിയന്‍റ്‌സിന്‍റെ (62) വകയായിരുന്നു സോസിഡാഡിന്‍റെ ഗോള്‍.

ബാഴ്‌സലോണ x അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാംപാദ സെമി മാര്‍ച്ച് നാലിനും സോസിഡാഡ് x ബില്‍ബാവൊ പോരാട്ടം മാര്‍ച്ച് അഞ്ചിനും നടക്കും. കോപ്പ ഡെല്‍ റേയില്‍ എഫ്‌സി ബാഴ്‌സലോണയാണ് നിലവിലെ ചാമ്പ്യന്മാര്‍.

Sports

ലാലീഗ: അത്‌ലറ്റിക്കോ മാഡ്രിഡിന് തകർപ്പൻ ജയം

മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിന് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ ജിറോണയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.

കൊക്കെ, കോണർ ഗല്ലാഗെർ, അന്‍റോയിൻ ഗ്രിസ്‌മൻ എന്നിവരാണ് അത്‌ലറ്റിക്കോയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. കൊക്കെ 13-ാം മിനിറ്റിലും, ഗല്ലാഗെർ 38-ാം മിനിറ്റിലും ഗ്രിസ്മൻ 90+2-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.

വിജയത്തോടെ അത്‌ലറ്റിക്കോയ്ക്ക് 37 പോയിന്‍റായി. നിലവിൽ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് അത്‌ലറ്റിക്കോ.

Latest News

Corehub Up