Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Narcotics

ലഹരിക്കെതിരേ കടുത്ത നിയമവുമായി ഒമാൻ; കുറ്റം ആവർത്തിച്ചാൽ വധശിക്ഷ, സ്കൂൾ പരിസരത്തു വിറ്റാൽ ജീവപര്യന്തം

മസ്കറ്റ്: മയക്കുമരുന്ന് കുറ്റങ്ങൾക്ക് കഠിന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം ഒമാനിൽ പ്രാബല്യത്തിലായി. കടുത്ത മയക്കുമരുന്ന് കുറ്റങ്ങൾക്ക് വധശിക്ഷ ലഭിക്കാം. അതോടൊപ്പം തന്നെ മയക്കുമരുന്ന് വിധേയത്വം അവസാനിപ്പിക്കാൻ അഗ്രഹിക്കുന്നവർക്ക് ചികിത്സാ സഹായം വർധിപ്പിക്കുകയും ചെയ്യും.

മയക്കുമരുന്ന് ഉപയോഗത്തിനായും വിപണനത്തിനായും കൈവശം വയ്ക്കുന്നത് നിയമത്തിൽ കൃത്യമായി വിവേചിച്ചുണ്ട്. സ്വകാര്യ അവശ്യത്തിന് കൈവശം വയ്ക്കുന്ന കുറ്റങ്ങൾക്ക് ഒന്നു മുതൽ മൂന്നു വരെ വർഷം തടവും ആയിരം മുതൽ അയ്യായിരം വരെ ഒമാനി റിയാൽ പിഴയുമാണ് നിർദേശിക്കുന്നത്.

വിപണനത്തിനായി മയക്കുമരുന്ന് ഇറക്കുമതി ചെയ്യൽ, ഉത്പാദിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് കഠിനതടവും 35,000 മുതൽ 60,000 വരെ റിയാൽ പിഴയും ലഭിക്കാം.

നിമയപരിരക്ഷ, ലൈസൻസ് തുടങ്ങിയവയുടെ ദുരുപയോഗം, കുറ്റകൃത്യങ്ങൾ ആവർത്തിക്കൽ തുടങ്ങിയ സാഹചര്യങ്ങളിലാണ് വധശിക്ഷ പരിഗണിക്കുക.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, തടവറകൾ എന്നിവയിലോ ഇവയുടെ പരിസരങ്ങളിലോ മയക്കുമരുന്ന് വിൽക്കുന്ന കുറ്റങ്ങൾക്ക് ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാം.

ലഹരിവിധേയത്വമുള്ളവരെ ജീവതത്തിലേക്കു മടക്കിക്കൊണ്ടുവരാൻ കോടതിക്കു വിവിധ മാർഗങ്ങൾ പരിഗണിക്കാവുന്നതാണ്. ആറു മാസം മുതൽ ഒരു വർഷം വരെ നീളുന്ന പുനരധിവാസ ചികിത്സ ഇതിൽ ഉൾപ്പെടുന്നു.

സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് ചികിത്സ തെരഞ്ഞെടുത്തുകൊണ്ട് ക്രിമിനൽ നടപടികൾ ഒഴിവാക്കാവുന്നതാണ്. ചില സാഹചര്യങ്ങളിൽ ഇത്തരക്കാരുടെ ബന്ധുക്കൾക്കും ചികിത്സയ്ക്കായി അപേക്ഷ നല്കാം.

Kerala

ജയിലിൽ മൊബൈൽ ഫോണും മയക്കുമരുന്നും കടത്താൻ സഹായം; നാല് ഉദ്യോഗസ്ഥർ അറസ്റ്റിൽ‌

ദിസ്പുർ: ആസാമിൽ ജയിലിലേക്ക് മൊബൈൽ ഫോണുകളും മയക്കുമരുന്നുകളും കടത്തിവിടുന്നതിന് സഹായിച്ച ജയിൽ ജീവനക്കാർ അറസ്റ്റിൽ. ശ്രീഭൂമി ജില്ലയിലെ ജില്ലാ ജയിലിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി.

രുദ്ര ദിയോരി, സുഭാഷിഷ് ഘോഷ്, മസിദ് അലി ലാസ്കർ, ബിശ്വജിത് ബറുവ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ രണ്ടുപേർ അസിസ്റ്റന്‍റ് ജയിലർമാരും രണ്ടുപേർ വാർഡർമാരുമാണ്.

ഫെബ്രുവരി രണ്ടിന് ജില്ലാ ജയിലിൽ നടത്തിയ മിന്നൽ പരിശോധനയിൽ 29 മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, ചാർജറുകൾ, മറ്റ് നിരവധി നിരോധിത വസ്തുക്കൾ എന്നിവ ഉദ്യോഗസ്ഥർ കണ്ടെടുത്തു.

ചില തടവുകാർ ജയിലിന് പുറത്തുള്ള വ്യക്തികളുമായി പതിവായി സമ്പർക്കം പുലർത്തുന്നുണ്ടെന്ന ഇന്‍റലിജൻസ് വിവരങ്ങൾ ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.

Kerala

തൂഫാന് എല്ലാവിധ പിന്തുണയും നൽകുമെന്ന് കെസിബിസി; ആശുപത്രികളെ ദുർബലപ്പെടുത്താൻ നീക്കം

കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ലഹരി നിര്‍മാര്‍ജന പദ്ധതി ഒാപ്പറേഷൻ തൂഫാന്‍ എന്നതിനു സർവപിന്തുണയും നൽകുമെന്ന് കെസിബിസി. പാലാരിവട്ടം പിഒസിയിൽ നടന്നുവന്ന കെസിബിസി സമ്മേളനമാണ് ഈ തീരുമാനമെടുത്തത്. കേരളത്തിലെ കത്തോലിക്ക സഭയുടെ വിവിധ സ്ഥാപനങ്ങൾ ഈ പരിപാടിയുമായി പൂർണമായി സഹകരിക്കും.
ഉജ്വലവിജയം നേടി അധികാരത്തിലെത്തിയ യുഡിഎഫ് മന്ത്രിസഭയ്ക്കു കെസിബിസി അനുമോദനങ്ങളും ആശംസകളും അര്‍പ്പിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ പ്രതീക്ഷയോടെ കാണുന്നു. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് ആരംഭിച്ചതുള്‍ പ്പെടെയുള്ള മന്ത്രിസഭയുടെ ആദ്യ നീക്കങ്ങളെയും കെസിബിസി അഭിനന്ദിച്ചു.


വയനാട് - വിലങ്ങാട് പുനരധിവാസം

കെസിബിസിയുടെ വയനാട് - വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ വിലങ്ങാട് ഉരുള്‍പൊട്ടല്‍ മേഖലയിൽ എണ്‍പത് വീടുകൾ തീർത്തു. 180 ഭവനങ്ങള്‍ നിർമിക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയുടെ രണ്ടാം ഘട്ടം പുരോഗമിക്കുന്നു. പദ്ധതിക്ക് സഹായമേകിയ കേരളത്തിന് അകത്തും പുറത്തുമുള്ള രൂപതകള്‍, സന്യാസസമൂഹങ്ങള്‍, സംഘടനകള്‍, നിരവധി സുമനസുകള്‍ തുടങ്ങിവയ്ക്കു മെത്രാൻസമിതി നന്ദി പറഞ്ഞു.

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്

കേരളത്തിലെ ക്രൈസ്തവ സമൂഹം വലിയ പ്രതീക്ഷയോടെ കണ്ട ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ഗൗരവതരമായ നടപടി ഇനിയും ഉണ്ടായിട്ടില്ല. പുതിയ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ക്രിയാത്മക സമീപനം സ്വീകരിക്കുമെന്നു കെസിബിസി പ്രത്യാശ രേഖപ്പെടുത്തി. മുഖ്യമന്ത്രി മുന്‍കൈയെടുത്ത്, റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള പരിശ്രമങ്ങള്‍ അടിയന്തരമായി ആരംഭിക്കണം.

മുനമ്പം ജനതയ്ക്ക് നീതി

മുനമ്പം ജനതയുടെ ഭൂസ്വത്തിനു മേലുള്ള റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായുള്ള പോരാട്ടങ്ങള്‍ക്കു കെസിബിസി പിന്തുണ അറിയിച്ചു. നീതി നടത്തിക്കൊടുക്കുമെന്ന വാഗ്ദാനം പുതിയ സര്‍ക്കാര്‍ പാലിക്കണം.

ആശുപത്രികളിലെ സമരങ്ങൾ

സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതന നിരക്കിനേക്കാള്‍ കൂടിയ വേതനം നല്‍കുന്ന കത്തോലിക്കാ ആശുപത്രികളില്‍, ശമ്പള വര്‍ധന ആവശ്യപ്പെട്ടുള്ള സമരങ്ങള്‍ പതിവായിരിക്കുന്നത് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ ദുർബലപ്പെടുത്താനുള്ള നീക്കമായേ വിലയിരുത്താനാവൂ. സമരത്തിനു നേതൃത്വം നല്‍കുന്ന സംഘടന ആവശ്യപ്പെടുന്ന വിധത്തിലുള്ള ശമ്പള പരിഷ്‌കരണം ചികിത്സാ ചെലവ് സാധാരണക്കാര്‍ക്കു താങ്ങാനാവാത്ത വിധത്തില്‍ വര്‍ധിക്കാനും ആശുപത്രിയുടെ പ്രവര്‍ത്തനംതന്നെ നിലയ്ക്കാനും കാരണമാകും.

സര്‍ക്കാരിന്‍റെ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം ആശുപത്രികളെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇവയെന്നു സംശയിക്കണം. ഈ ഘട്ടത്തില്‍, 2026 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച, ശമ്പള പരിഷ്‌കരണത്തിന്‍റെ കരട് രേഖയില്‍ ലഭിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചുള്ള അന്തിമ ഉത്തരവ് പുറപ്പെടുവിക്കണമെന്നും അതുവഴി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും കെസിബിസി സര്‍ക്കാരി നോട് അഭ്യര്‍ഥിച്ചു. ആശുപത്രികളിലെ മിന്നല്‍ പണിമുടക്കുകള്‍ വഴി നൂറുകണക്കിനു രോഗികള്‍ പ്രതിസന്ധിയിലാകുന്ന സാഹചര്യം ഒഴിവാക്കാൻ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

വന്യമൃഗശല്യം

പുതിയ വനം മന്ത്രിയുടെ ആരംഭഘട്ട സമീപനങ്ങള്‍ വന - മലയോര മേഖലകളില്‍ ജീവിക്കുന്ന സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്നവയാണ്. ജനങ്ങളുടെ പക്ഷത്തുനിന്നു തീരുമാനങ്ങളെടുക്കാനും നിലപാടുകള്‍ സ്വീകരി ക്കാനും വനം വകുപ്പ് തയാറാകണം.

തീരദേശം, മല്‍സ്യത്തൊഴിലാളികള്‍

ഓരോ വര്‍ഷകാലം വരുമ്പോഴും ദാരിദ്ര്യത്തിലും ദുരിതങ്ങളിലും അകപ്പെടുന്ന തീരദേശ, മല്‍സ്യ തൊഴിലാളി കുടുംബങ്ങളുടെ അതിജീവന പ്രതിസന്ധിക്കു ശാശ്വത പരിഹാരമുണ്ടാകണം. അവരുടെ സാമ്പത്തികവും ഭൗതികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി കൈക്കൊള്ളണം.

മലയോര പ്രദേശങ്ങളും കര്‍ഷകരും

മലയോര പ്രദേശങ്ങളില്‍ ജീവിക്കുന്ന ജനങ്ങള്‍ നേരിടുന്ന അതിജീവന പ്രതിസന്ധികള്‍ അതീവ ശ്രദ്ധ അര്‍ഹിക്കുന്ന ഒന്നാണ്. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരിക്കേണ്ട കാര്‍ഷിക മേഖല അത്യന്തം ഗുരുതരമായ അതിജീവന പ്രതിസന്ധി നേരിടുന്നു. കാര്‍ഷിക മേഖലകളില്‍ വനം വകുപ്പിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന ഭീഷണികള്‍, വന്യമൃഗ ശല്യം, മലയോര മേഖലകളില്‍ അവശ്യ നിർമിതികള്‍ക്കു പോലും നിയമതടസം തുടങ്ങിയ പ്രതിസന്ധികളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്നും മെത്രാൻ സമിതി ആവശ്യപ്പെട്ടു.

കേരളകത്തോലിക്കാ മെത്രാന്‍ സമിതിയുടെ വര്‍ഷകാലസമ്മേളനം കഴിഞ്ഞ രണ്ടു മുതലാണ് കേരളകത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ നടന്നത്. കെസിബിസി പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളത്തിലെ സിറോ മലബാര്‍, സിറോ മലങ്കര, ലത്തീന്‍ രൂപതകളിലെ മെത്രാന്മാര്‍ പങ്കെടുത്തു. ലെയോ പതിനാലാമന്‍ പാപ്പ പ്രഖ്യാപിച്ച ഫ്രാന്‍സിസ്‌കന്‍ വര്‍ഷാചരണത്തിന്‍റെ പശ്ചാത്തലത്തിൽ മെത്രാന്മാര്‍ സാമൂഹികവും സഭാപരവുമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

Kerala

രാസലഹരിയുമായി മൂന്നുപേർ അറസ്റ്റിൽ

കൽപ്പറ്റ: രാസലഹരി വസ്തുക്കളുമായി മൂന്നു യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. തോല്‍പ്പെട്ടി ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിൽ മലപ്പുറം തിരൂരങ്ങാടി സ്വദേശി കൊടശേരി അലിയുള്‍ താഹിര്‍(29), ന്യൂ മാഹി മണിയൂര്‍ എം. സഫനിദ് (32), തിരൂര്‍ പെരുമണ്ണ വട്ടപ്പറമ്പില്‍ വി.വി. സെയ്ഫുദ്ദീന്‍(35) എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽ നിന്ന് 88.141 ഗ്രാം മെത്താംഫിറ്റാമിൻ പിടിച്ചെടുത്തു. ബംഗളൂരു ആസ്ഥാനമായി നടത്തുന്ന തുണിക്കച്ചവടത്തിന് മറവില്‍ വന്‍ തോതില്‍ മയക്കുമരുന്നു കടത്തി കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ഭാഗങ്ങളില്‍ ചില്ലറ വില്‍പ്പനക്കാര്‍ക്ക് എത്തിക്കുന്നയാളാണ് അലിയുള്‍ താഹിറെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ബംഗളൂരുവിലും പരപ്പനങ്ങാടിയിലും ഇയാള്‍ക്കെതിരേ കേസുണ്ട്. സംഭവത്തിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്താൻ എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു.

Kerala

ലഹരി പാര്‍ട്ടി: കെവിനു ലഹരി കിട്ടിയ ഉറവിടം തേടി പോലീസ്

കൊച്ചി: കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നടന്ന ലഹരിപാര്‍ട്ടിയിലെ സ്രോതസിലേക്ക് എത്തിയത് കൃത്യമായ അന്വേഷണത്തെ തുടര്‍ന്നാണെന്നു കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍. തൊടുപുഴ സ്വദേശി കെവിന്‍ ആണ് കഴിഞ്ഞ ദിവസം എറണാകുളം വാഴക്കാലയില്‍ നിന്ന് എംഡിഎംഎ, മെത്താഫെറ്റമിന്‍ തുടങ്ങിയ രാസലഹരികളുമായി പിടിയിലായത്.

ക്രൂയിസ് ഷിപ്പില്‍ നടന്ന പാര്‍ട്ടി കഴിഞ്ഞ് ഒരു ഹോട്ടലില്‍ മുറിയെടുത്തു പാര്‍ട്ടി നടത്തുന്നുവെന്ന വിവരം കിട്ടിയതിനു പിന്നാലെയാണ് മൂന്നു സ്ത്രീകളടക്കമുള്ള ആള്‍ക്കാരെ അന്നു പിടിച്ചത്. മൂന്നാഴ്ച കഴിഞ്ഞാണ് അതിന്‍റെ സ്രോതസിലേക്ക് എത്താന്‍ കഴിഞ്ഞത്. അവര്‍ കസ്റ്റഡിയിലുണ്ട്, ഇവര്‍ക്ക് എവിടെനിന്നാണ് ലഹരി ലഭിച്ചത് എന്ന അന്വേഷണം മുന്നോട്ടു പോവുകയാണെന്ന് കമ്മീഷണര്‍ പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ച് 28ന് ആണ് കടവന്ത്രയിലെ ആഡംബര ഹോട്ടലില്‍നിന്നു ഡോക്ടറും അഭിഭാഷകരും ഉള്‍പ്പെടെ എട്ടു പേരെ കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് ഹൈബ്രിഡ് കഞ്ചാവ്, എക്സ്റ്റസി പിൽസ്, കൊക്കെയ്ൻ, മെത്താഫെറ്റാമിൻ തുടങ്ങിയവ പിടിച്ചെടുത്തു. കുറഞ്ഞ അളവിലാണ് പിടിച്ചെടുത്തത് എന്നതിനാൽ ഇവർക്കു ജാമ്യം ലഭിച്ചു. തുടര്‍ന്ന് ലഹരി മാഫിയക്കെതിരെ കൊച്ചി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ കഴിഞ്ഞ ദിവസം തൃക്കാക്കര പോലീസ് ആണ് കെവിനെ പിടികൂടിയത്.

ആഡംബര ഹോട്ടലില്‍ നടന്ന ഡ്രഗ് പാര്‍ട്ടിയില്‍ ലഹരി എത്തിച്ചു കൊടുത്തതു കെവിന്‍ എന്നായിരുന്നു സൂചന. കെവിന് എവിടെനിന്നാണ് ലഹരി ലഭിച്ചതെന്ന അന്വേഷണം നടക്കുകയാണ്. നേരത്തെ പിടിയിലായ പ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെങ്കില്‍ വിളിച്ചു വരുത്തുമെന്നും കമ്മിഷണര്‍ അറിയിച്ചു.

District News

ലഹരിമരുന്നുമായി സിവിൽ എൻജിനിയർ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

ബേക്കൽ: പള്ളിക്കരയിൽ സിവിൽ എൻജിനിയർ ഉൾപ്പെടെ മൂന്നുപേർ ലഹരിമരുന്നുമായി പിടിയിൽ. നിരോധിത ലഹരിവസ്തുവായ മെത്താഫിറ്റമിനുമായാണ് കല്ലിങ്കാലിൽ സിവിൽ എൻജിനിയറിംഗ് സ്ഥാപനം നടത്തുന്ന പള്ളിക്കര തൊട്ടി സ്വദേശി പി.എം. ഫൈസൽ (38), ചട്ടഞ്ചാൽ കുന്നാറ സ്വദേശി അബ്ബാസ് അറാഫത്ത് (26), മുട്ടത്തൊടി സന്തോഷ് നഗറിലെ മുഹമ്മദ് അമീൻ (21) എന്നിവർ എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. 4.813 ഗ്രാം മെത്താഫിറ്റമിനും മെത്താഫിറ്റമിൻ കലർന്ന 618 ഗ്രാം വെള്ളവും മയക്കുമരുന്ന് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇവരിൽനിന്ന് പിടിച്ചെടുത്തു. പ്രതികളുടെ ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു.

കെട്ടിടങ്ങളുടെ പ്ലാൻ തയാറാക്കുന്ന സ്ഥാപനമാണ് ഫൈസൽ കല്ലിങ്കാലിൽ നടത്തുന്നത്. ഇവിടെ ലഹരിമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെതുടർന്നാണ് ചൊവ്വാഴ്ച രാത്രി എക്സൈസ് സ്പെഷൽ സ്ക്വാഡ് സ്ഥലത്തെത്തിയത്. എക്സൈസ് സംഘം എത്തിയതറിഞ്ഞ് പ്രതികൾ മുറിയുടെ വാതിലടയ്ക്കുകയും കൈയിലുണ്ടായിരുന്ന മെത്താഫിറ്റമിൻ വെള്ളത്തിൽ കലക്കി തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

അസി. എക്സൈസ് കമ്മീഷണർ പി.പി. ജനാർദനൻ, എക്സൈസ് സിഐ പ്രസന്നകുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ സി.കെ.വി. സുരേഷ്, പ്രിവന്‍റീവ് ഓഫീസർ ദിനേശൻ കുണ്ടത്തിൽ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Kerala

എക്സൈസ് സംഘത്തെ കണ്ട് മെത്താഫെറ്റമിൻ വിഴുങ്ങി; യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെ കണ്ട് മെത്താഫെറ്റമിൻ വിഴുങ്ങി യുവാവ്. തലയാട് കലാട് വാളക്കണ്ടിയിൽ റഫ്സിൻ (26) ആണ് പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെ കണ്ട് മെത്താഫെറ്റമിൻ വിഴുങ്ങിയത്.

ഇതേ തുടർന്ന് യുവാവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 0.20 മെത്ത ഫെറ്റമിൻ ഇയാൾ വിഴുങ്ങിയതായാണ് പ്രാഥമിക നിഗമനം.

ഇതുകൂടാതെ ഇയാളിൽ‌ നിന്ന് 0.544 ഗ്രാം മെത്താഫ്റ്റമിൻ എക്സൈസ് സംഘം കണ്ടെടുത്തു. മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവാവ് ചികിത്സയിൽ തുടരുകയാണ്.

 

Latest News

Corehub Up