Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Owner

ആറന്മുളയിൽ എയർ സ്ട്രിപ്പ് മാത്രം ലക്ഷ്യമെന്ന് മൗണ്ട് സിയോൺ ഗ്രൂപ്പ് ഉടമ

പത്തനംതിട്ട: ആറന്മുളയിൽ എയർ സ്ട്രിപ്പ് മാത്രമാണ് മൗണ്ട് സിയോൺ ഗ്രൂപ്പ് ലക്ഷ്യമിട്ടിരുന്നതെന്ന് ചെയർമാൻ ഡോ. ഏബ്രഹാം കലമണ്ണിൽ.

മൗണ്ട് സിയോൺ എൻജിനിയറിംഗ് കോളജിൽ എയർ ക്രാഫ്റ്റ് എൻജിനിയറിംഗ് കോഴ്സ് നിലവിലുള്ള സാഹചര്യത്തിൽ കുട്ടികൾക്ക് പരിശീലനത്തിനായാണ് എയർ സ്ട്രിപ്പ് ലക്ഷ്യമിടുന്നത്.

ഇതേ ലക്ഷ്യത്തിലാണ് ആറന്മുളയിൽ എയർ സ്ട്രിപ്പ് സ്ഥാപിക്കുന്നതിനായി 2004ൽ നടപടികൾ ആരംഭിച്ചത്. പിന്നീട് ഇത് വിമാനത്താവളം പദ്ധതിയായി പരിണമിക്കുകയായിരുന്നു. വില കൊടുത്തു വാങ്ങിയ സ്ഥലമാണ് ആറന്മുളയിലേത്.

ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അടിസ്ഥാനമില്ല. ഇനി സർക്കാരിന് ഇവിടെ വിമാനത്താവളം സ്ഥാപിക്കണമെങ്കിൽ ഭൂമി വിട്ടുനൽകാൻ തയാറാണെന്നും ഏബ്രഹാം കലമണ്ണിൽ പറഞ്ഞു.

Kerala

കൊച്ചിയിൽ ഹോട്ടലുടമ മരിച്ച നിലയിൽ

കൊച്ചി: എറണാകുളത്ത് ഹോട്ടലുടമയെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ മുടക്കുഴ കോടമ്പുറം കെ.കെ. രാജനാണ് മരിച്ചത്. കാക്കനാട് കെകെആർ. ബേക്സ് ആന്‍റ് ജ്യൂസസ് സ്ഥാപന ഉടമയാണ്.

പാചകവാതക ക്ഷാമം മൂലം ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു. ഈ വർഷം ജനുവരി ഒന്ന് മുതലാണ് രാജൻ ഹോട്ടൽ ആരംഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കിയതിന് കാരണമെന്നാണ് കുടുംബം പറയുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Kerala

വാടകയ്ക്കു നല്‍കിയ വസ്തുവില്‍ ഉടമയ്ക്കുപോലും നിയമവിരുദ്ധമായി പ്രവേശിക്കാനാകില്ല: കോടതി

കൊച്ചി: മറ്റൊരാള്‍ക്ക് വാടകയ്ക്കു നല്‍കിയ വസ്തുവില്‍ ഉടമയ്ക്കുപോലും ഒരു കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ നിയമവിരുദ്ധമായി പ്രവേശിക്കാന്‍ കഴിയില്ലെന്നു ഹൈക്കോടതി.

വാടകക്കാരന്‍റെ മുറിയില്‍ അതിക്രമിച്ചു കയറി വീട് നശിപ്പിച്ച വീട്ടുടമസ്ഥനെതിരേയുള്ള കുറ്റം ശരിവച്ചാണ് ജസ്റ്റീസ് ജോബിന്‍ സെബാസ്റ്റ്യന്‍റെ ഉത്തരവ്.

വിചാരണക്കോടതിയും അപ്പീല്‍ക്കോടതിയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കാസര്‍ഗോഡ് സ്വദേശി ദാമോദരന്‍ സമര്‍പ്പിച്ച പുനഃപരിശോധനാഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

എന്നാല്‍, കേസിന്‍റെ സ്വഭാവം വീട്ടുടമസ്ഥനും വാടകക്കാരനും തമ്മിലുള്ള തര്‍ക്കമായതിനാലും ഹര്‍ജിക്കാരനു ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ലാത്തതിനാലും ശിക്ഷയില്‍ ഇളവ് വരുത്തുന്നത് ഉചിതമാണെന്ന് കോടതി വിലയിരുത്തി.

National

കോക്ക്പിറ്റിലിരുന്ന് ഉറങ്ങുന്ന ഉടമ, ഗുരുതര ആരോപണവുമായി അജിത് പവാറിന്‍റെ മകൻ

മുംബൈ: ബാരാമതിയിൽ ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പടെ അഞ്ച് പേർ മരിക്കാനിടയായ ലിയർജെറ്റ് 45 എക്‌സ്‌ആർ വിമാനം പ്രവർത്തിപ്പിച്ച വിഎസ്ആർ വെഞ്ചേഴ്‌സ് എന്ന കമ്പനിക്കെതിരെ ഗുരുതര ആരോപണവുമായി അജിത് പവാറിന്‍റെ മകൻ ജയ് പവാർ.

വിമാനത്തിന്‍റെ കോക്പിറ്റിലെ പൈലറ്റ് സീറ്റിൽ ഇരുന്ന് വിഎസ്ആർ കമ്പനി ഉടമ രോഹിത് സിംഗ് ഉറങ്ങുന്നതിന്‍റെ വീഡിയോ ജയ് പവാർ പങ്കുവച്ചു.

എനിക്ക് എന്‍റെ പിതാവിനെ നഷ്ടപ്പെട്ടുവെന്നും ഈ വേദന ജീവിതകാലം മുഴുവൻ എന്നോടൊപ്പമുണ്ടാകുമെന്നും വിഡിയോയ്ക്കൊപ്പം ജയ് പവാർ കുറിച്ചു. ഡിജിസിഎ ഈ വിഷയത്തിൽ അടിയന്തര നടപടി എടുക്കണമെന്നും അന്വേഷണം പൂർത്തിയാകുന്നത് വരെ വിഎസ്ആർ കമ്പനിയുടെ എല്ലാ വിമാനങ്ങളും സർവീസ് നടത്തുന്നത് തടയണമെന്നും രോഹിത് സിംഗിനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അജിത് പവാറിന്‍റെ അനന്തരവൻ രോഹിത് പവാറും ഈ വിഡിയോ പങ്കുവച്ചു. രോഹിത് സിംഗിനു കേന്ദ്രമന്ത്രിമാരുമായും ഉന്നത നേതാക്കളുമായും അടുത്ത ബന്ധമുണ്ടെന്നും അതുകൊണ്ടാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കെ. രാമോഹൻ നായിഡു രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Kerala

സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത് സംഭവം; നടന്നത് ക്വട്ടേഷനെന്ന് ഉടമ

പത്തനംതിട്ട: തിരുവല്ലയിലെ സ്പാ സെന്‍ററിലെ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ ഗുരുതര ആരോപണവുമായി സ്പാ ഉടമ ഡോ. സഞ്ജയ്.

സംഭവത്തിന് പിന്നിൽ ക്വട്ടേഷനാണെന്നും ക്വട്ടേഷൻ നൽകിയത് തിരുവല്ലയിലെ മറ്റൊരു സ്പാ ഉടമയാണെന്നും തന്‍റെ ബിസിനസ് തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നും ഡോ. സഞ്ജയ് പറഞ്ഞു.

മരണ സുബിനും സംഘവും നടപ്പാക്കിയത് എതിർ ബിസിനസ് ഗ്രൂപ്പിന്‍റെ ക്വട്ടേഷനാണ്. ഗുണ്ടാപിരിവ് നൽകാത്തതിലുള്ള അതിക്രമമല്ല നടന്നതെന്നും സഞ്ജയ് പറഞ്ഞു. ഗുണ്ടാപിരിവ് വിരോധം പോലീസിന്‍റെ കഥയാണെന്നും പോലീസും ഗുണ്ടകളും തമ്മിൽ അവിശുദ്ധ കൂട്ടുക്കെട്ട് ഉണ്ടെന്നും പെോലീസ് തന്‍റെ മൊഴി എടുത്തിട്ടില്ലെന്നും സഞ്ജയ് പറഞ്ഞു.

Kerala

മലപ്പുറത്ത് മിനി ലോറി ദേഹത്ത് കയറി ഉടമ മരിച്ചു

മലപ്പുറം: മിനി ലോറി ദേഹത്ത് കയറി ഉടമ മരിച്ചു. തോണിക്കൈ സ്വദേശി ഷിജു (കുട്ടന്‍ 48) ആണ് മരിച്ചത്.

മലപ്പുറം എടക്കരയിൽ വ്യാഴാഴ്ച രാത്രിയാണ് അപകടം. ഇറക്കത്തിൽ നിര്‍ത്തിയിട്ട സ്വന്തം മിനി ലോറി ഉരുണ്ട് വന്ന് ദേഹത്ത് കയറിയാണ് അപകടം ഉണ്ടായത്. വാഹനത്തിന്‍റെ ഡ്രൈവറും ഷിജു തന്നെയാണ്.

വീടിന് സമീപം ചെറിയ ഇറക്കത്തിലുളള വഴിയിലാണ് മിനി ലോറി ഷിജു നിര്‍ത്തിയിട്ടത്. നിര്‍ത്തിയ വാഹനത്തിൽ നിന്നും വീട്ടു സാധനങ്ങള്‍ എടുത്ത് വഴിയിലൂടെ മുന്നോട്ടു നടക്കുന്നതിനിടയിൽ വാഹനം ഉരുണ്ടു വന്ന് ദേഹത്ത് തട്ടുകയായിരുന്നു.

വഴിയിലേക്ക് വീണ ഷിജുവിന്‍റെ കഴുത്തിലൂടെ വാഹനം കയറിയിറങ്ങി. സംഭവസ്ഥലത്തുവച്ചു തന്നെ ഷിജു മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Kerala

കൊച്ചി നഗരത്തെ വിറപ്പിച്ച് പിറ്റ്ബുൾ; ഉടമയ്ക്കായി തിരച്ചില്‍

കൊച്ചി: എറണാകുളം സുഭാഷ് പാര്‍ക്കില്‍ അപകടകാരിയായ വളര്‍ത്തുനായയെ പിടികൂടി. ഒരു ലക്ഷത്തോളം രൂപ വില വരുന്ന പിറ്റ്ബുള്‍ ഇനത്തില്‍ പെട്ട നായയെയാണ് ആനിമല്‍ റെസ്‌ക്യൂ സംഘമെത്തി പിടികൂടിയത്. രണ്ടു ദിവസമായി ഈ പിറ്റ്ബുള്‍ കൊച്ചി നഗരത്തില്‍ അലഞ്ഞു നടക്കുകയായിരുന്നു. ഞായറാഴ്ചയാണ് നായ സുഭാഷ് പാര്‍ക്കില്‍ എത്തിയത്.

പാര്‍ക്ക് അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചതോടെയാണ് നായയെ പിടികൂടിയത്. നായയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. എങ്ങനെയാണ് നായ ഇവിടെ എത്തിയതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. നായയെ ഉപേക്ഷിച്ചയാളെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയാണ്.

തെരുവുനായ ശല്യം എറണാകുളത്ത് വര്‍ധിക്കുന്ന സാഹചര്യത്തിനിടെയാണ് അപകടകാരിയായ വളര്‍ത്തു നായയും പൊതുവിടത്തില്‍ എത്തുന്നത്. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ച ഇനമാണ് പിറ്റ്ബുള്‍.

District News

ബസ് ഉടമ കുഴഞ്ഞുവീണു മരിച്ചു

തൃശൂർ: നെടുപുഴ പള്ളിക്ക് സമീപം സ്വകാര്യബസിൽ കണ്ടക്ടർ കൂടിയായ ബസ് ഉടമ കുഴഞ്ഞുവീണു മരിച്ചു. ചിയ്യാരം മടുപ്പിലാവ് റോഡിൽ സൈന്തമഠത്തിൽ കണ്ണന്‍റെ മകൻ മനോജ് ബാബു(54) വാണ് ബസിൽ കുഴഞ്ഞുവീണത്.

തൃശൂർ-നെടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന വട്ടപ്പിനി ബസിലാണ് സംഭവം. ബസ് രാവിലെ ആദ്യ സർവീസിന് ഇറക്കിയവേളയിൽ രാവിലെ 6.10 നാണ് സംഭവം.

ഈ സമയം ബസിൽ മറ്റു യാത്രക്കാരുണ്ടായിരുന്നില്ല. മനോജ് കുഴഞ്ഞുവീണയുടനെ ഡ്രൈവർ ബസിൽ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംസ്കാരം ഇന്നു രാവിലെ 11.30ന് വടൂക്കര എസ്എൻഡിപി ശ്മശാനത്തിൽ. അമ്മ: വിജയലക്ഷ്മി. ഭാര്യ: രാധിക. മക്കൾ: അഞ്ജന, അരുണ്‍കുമാർ.

National

ഗോവയിലെ നിശാക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ന്യൂഡൽഹി: ഗോവ നിശാ ക്ലബ്ബിലെ തീപിടിത്തത്തിന് പിന്നാലെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പ്രമോദ് സാവന്ത്.

ക്ലബ്ബിന്‍റെ ഉടമയെയും ജനറൽ മാനേജരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവർക്കെതിരെ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ലബ്ബിൽ അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും നിർമാണ മാനദണ്ഡങ്ങൾ പാലിച്ചാണോ നിർമിച്ചതെന്നും കണ്ടെത്തേണ്ടതുണ്ടെന്ന് വാർത്താ ഏജൻസിയായ എഎൻഐയോട് സാവന്ത് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് ഗോവ സർക്കാർ നഷ്ടപരിഹാരം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അപകടത്തിൽ 25 പേർ മരിച്ചെന്നും പരിക്കേറ്റ ആറു പേരുടെ നില തൃപ്തികരമാണെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.

ഗോവയിലെ അർപോറ ബാഗയിലെ ബിർച്ച് ബൈ റോമിയോ ലേൻ എന്ന ക്ലബ്ബിലാണ് അഗ്നിബാധയുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ.

 

National

പൊട്ടിത്തെറിച്ച കാർ രജിസ്റ്റർ ചെയ്തത് ഹരിയാനയിൽ; മുൻ ഉടമസ്ഥൻ പിടിയിലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാർ രജിസ്റ്റർ ചെയ്തത് ഹരിയാനയിൽ. നദീം എന്നയാളുടെ പേരിലാണ് ഐ20 കാർ രജിസ്റ്റർ ചെയ്തത്.

പൊട്ടിത്തെറിച്ച കാറിന്‍റെ മുൻ ഉടമസ്ഥൻ അറസ്റ്റിലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൽമാൻ എന്നയാളാണ് പിടിയിലായത്. സൽമാൻ ആണ് ഈ കാർ ഇപ്പോഴുള്ള ഉടമസ്ഥന് വിറ്റത്.

അതേസമയം, ആഭ്യന്തരമന്ത്രി അമിത്ഷാ അപകടസ്ഥലം സന്ദർശിക്കുകയാണ്. ഫൊറൻസിക് വിദഗ്ധരുടെയും എൻഎസ്ജിയുടെയും പരിശോധനാഫലം വരുന്നതുവരെ സ്ഫോടനത്തിന്‍റെ കാരണത്തെക്കുറിച്ച് പറയാൻ സാധിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു.

Latest News

Corehub Up