Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PAMPA

America

ഫൊക്കാന തെരഞ്ഞെടുപ്പ്: ടീം എംപവറിന് കരുത്തായി പമ്പയുടെ പ്രതിനിധികളായ ജോർജ് ഓലിക്കലും സുധ കർത്തയും

ഫിലഡൽഫിയ: വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ പാനലുകൾ പ്രചാരണം ശക്തമാക്കി.

ഓഗസ്റ്റ് ഏഴിന് ഫൊക്കാന കൺവൻഷനോടനുബന്ധിച്ച് നടക്കുന്ന തെരഞ്ഞെടുപ്പിൽ ലീല മരേട്ട് നയിക്കുന്ന ടീം എംപവർ സജീവ പ്രചാരണവുമായി മുന്നേറുകയാണ്.

ടീം എംപവറിന്‍റെ ജനറൽ സെക്രട്ടറി സ്ഥാനാർഥിയായി മത്സരിക്കുന്ന ജോർജ് ഓലിക്കലും ട്രസ്റ്റി ബോർഡ് സ്ഥാനാർഥിയായ സുധ കർത്തയും പമ്പയുടെ അംഗീകൃത പ്രതിനിധികളാണ്. ഇരുവരുടെയും സംഘടനാ രംഗത്തെ ദീർഘകാല പ്രവർത്തനപരിചയവും ഫൊക്കാനയിലെ മുൻകാല സേവനങ്ങളും പ്രവർത്തകർക്കിടയിൽ ശ്രദ്ധ നേടുന്നുണ്ട്.

ഫൊക്കാനയുടെ വിവിധ പദ്ധതികളിലും പ്രവർത്തനങ്ങളിലും മുൻപ് സജീവമായി പങ്കെടുത്തിട്ടുള്ള ജോർജ് ഓലിക്കലും സുധ കർത്തയും സംഘടനയുടെ വളർച്ചയ്ക്കും വികസനത്തിനും സംഭാവന നൽകിയവരാണെന്ന് അവരുടെ അനുയായികൾ ചൂണ്ടിക്കാട്ടുന്നു.

ഭരണപരമായ അനുഭവം, സംഘടനാ ഏകോപനശേഷി, സമൂഹവുമായി അടുത്ത ബന്ധം എന്നിവയാണ് ഇരുവരുടെയും പ്രധാന ശക്തികളായി വിലയിരുത്തപ്പെടുന്നത്. ടീം എംപവർ വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ചകൾ നടത്തി പ്രചാരണം ഊർജിതമാക്കിയിരിക്കുകയാണ്.

യുവജന പങ്കാളിത്തം വർധിപ്പിക്കൽ, അംഗസംഘടനകൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കൽ, സാംസ്കാരിക-സാമൂഹിക പ്രവർത്തനങ്ങൾ വിപുലീകരിക്കൽ, സംഘടനയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യതയും ഐക്യവും ഉറപ്പാക്കൽ എന്നിവയാണ് ടീം മുന്നോട്ടുവയ്ക്കുന്ന പ്രധാന ലക്ഷ്യങ്ങൾ.

പമ്പയുടെ അംഗീകൃത പ്രതിനിധികളായ ജോർജ് ഓലിക്കലിനും സുധ കർത്തയ്ക്കും വിവിധ മലയാളി സംഘടനകളിലെ നേതാക്കളുടെയും പ്രതിനിധികളുടെയും പിന്തുണ ലഭിക്കുന്നതായി ടീം എംപവർ വൃത്തങ്ങൾ അവകാശപ്പെടുന്നു.

അനുഭവസമ്പന്നരായ സ്ഥാനാർഥികൾ ഫൊക്കാനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് കരുത്താകുമെന്ന് പമ്പ പ്രസിഡന്‍റ് അലക്സ് തോമസ് പ്രത്യാശ പ്രകടിപ്പിച്ചു.

പെൻസിൽവേനിയയിലെ പോക്കണോസിലുള്ള കലഹാരി റിസോർട്ടിൽ നടക്കുന്ന ഫൊക്കാന കൺവൻഷനോടനുബന്ധിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അംഗീകൃത പ്രതിനിധികളുടെ വോട്ടുകളിലൂടെയാണ് സംഘടനയുടെ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുക.

District News

പമ്പ കോളജിലെ രാജ്യാന്തര കോൺഫറൻസ് സമാപിച്ചു

മാന്നാർ: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പരുമല ഡിബി പമ്പ കോളജിൽ നടന്നുവന്ന രാജ്യാന്തര കോൺഫറൻസ് സമാപിച്ചു. സുവോളജി ബോട്ടണി വകുപ്പുകളുടെ നേതൃത്വത്തിൽ കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്‍റെ സഹകരണത്തോടെ നടന്ന കോൺഫറസിന്‍റെ സമാപന സമ്മേളനം കുസാറ്റ് രജിസ്ട്രാർ പ്രഫ. എ.യു. അരുൺ ഉദ്ഘാടനം ചെയ്തു.


പ്രിൻസിപ്പൽ പ്രഫ. എസ്. സുരേഷ് അധ്യക്ഷനായിരുന്നു. ചടങ്ങിൽ മുൻ പ്രിൻസിപ്പൽ ഡോ. എസ്. ശ്രീകല., ഡോ. എസ്. വാണി , ഡോ. വി.കെ. ജയിംഷ റാണി, ഡോ. ടി.എസ്. ജിൻസി, സെനറ്റ് അംഗം എം.എസ്. ഉണ്ണി, ഡോ. എസ്. സത്യജിത്ത്, കെ.കെ.ഹരിലാൽ, ജി. കാവ്യ എന്നിവർ പ്രസംഗിച്ചു. 102 പ്രബന്ധങ്ങൾ അവതരിപ്പിച്ച കോൺഫറസ് വൻ വിജയവും മാതൃകാപരവുമാണെന്ന് കുസാറ്റ് രജിസ്ട്രാർ അഭിപ്രായപ്പെട്ടു. മികച്ച പ്രബന്ധാ വതരണത്തിനുള്ള പുരസ്കാരം പ്രഫ. എ.യു. അരുൺ നിർവഹിച്ചു.

Kerala

ശബരിമലയിൽ ഭക്തജന പ്രവാഹം; പത്തു ലക്ഷം പേർ ദര്‍ശനം നടത്തി

പത്തനംതിട്ട: മണ്ഡല മകരവിളക്ക് പൂജയോടനുബന്ധിച്ച് ശബരിമലയിൽ ഭക്തജന പ്രവാഹം. ഇതുവരെ ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം പത്തു ലക്ഷം പിന്നിട്ടു.

തീര്‍ഥാടനം ആരംഭിച്ച് 12-ാം ദിനമായ വ്യാഴാഴ്ച വൈകുന്നേരം ഏഴു വരെ 79707 പേരാണ് മലകയറിയത്. കൃത്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നതിനാല്‍ സുഖദര്‍ശനം ലഭിച്ചതിന്‍റെ സന്തോഷത്തോടെയാണ് തീര്‍ഥാടകര്‍ മലയിറങ്ങുന്നത്.

പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ടാല്‍ അധികനേരം കാത്തുനില്‍ക്കാതെ തന്നെ എല്ലാ ഭക്തര്‍ക്കും ദര്‍ശനം ഉറപ്പാക്കാന്‍ കഴിയുന്നുണ്ട്.

Kerala

ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പാ തീരം aagola ayya

 

പന്പാ: ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പാ തീരം. ശനിയാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഗോള അയ്യപ്പ സംഗമത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കും. സഹകരണ-തുറമുഖ-ദേവസ്വം മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനാകും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ, സാമുഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ, വിവിധ സംഘടനാപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

മൂന്ന് പ്രധാന കേന്ദ്രങ്ങളിൽ പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ ജർമൻ ഹാങ്ങർ പന്തൽ തയാറായി. പമ്പ മണപ്പുറത്തെ 43,000 ചതുരശ്രയടിയുള്ള പ്രധാന വേദിയിലാണ് ഉദ്ഘാടന, സമാപന സമ്മേളനം. വിവിധ രാജ്യങ്ങളിൽ നിന്നുൾപ്പെടെ 3,000 പ്രതിനിധികൾക്ക് ഇവിടെയാണ് ഇരിപ്പിടം. തറനിരപ്പിൽ നിന്ന് നാലടി ഉയരത്തിൽ 2,400 ചതുരശ്രയടിയിലാണ് സ്റ്റേജ്. ഇതിനോട് ചേർന്ന് ഗ്രീൻ റൂമുമുണ്ട്. മീഡിയ റൂമുൾപ്പെടെ പ്രധാന വേദിയോട് ചേർന്നാണ്.

പമ്പയുടെ പവിത്രത കാത്തുസൂക്ഷിച്ച് മണപ്പുറത്തിന്‍റെ സ്വാഭാവിക ഘടനയ്ക്ക് ദോഷം വരാതെ പൂർണമായും ഹരിത ചട്ടം പാലിച്ചാണ് പന്തൽ നിർമിച്ചത്. തറയിൽ നിന്ന് ഒരടി ഉയരത്തിൽ പ്ലൈവുഡിലാണ് പ്ലാറ്റ്‌ഫോം. ഹിൽടോപ്പിൽ രണ്ട് പന്തലുണ്ട്. പാനൽ ചർച്ചയ്ക്കായി 4,500 ചരുരശ്രയടിയിലും ഭക്ഷണം കഴിക്കാനായി 7,000 ചതരുശ്രയടിയിലുമാണ് ഇവിടെ പന്തൽ.

പമ്പ തീരത്തും ഭക്ഷണ സൗകര്യമുണ്ട്. ഇതിനായി 7,000 ചതുരശ്രയടിയിൽ ജർമൻ ഹാങ്ങർ പന്തൽ നിർമിച്ചിട്ടുണ്ട്. കൂടാതെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പ്രദർശന മേള സംഘടിപ്പിക്കാനായി 2,000 ചതുരശ്രയടിയിൽ മറ്റൊരു പന്തലുമുണ്ട്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് കൺസ്ട്രക്ഷനാണ് നിർമാണ ചുമതല. മാലിന്യ നിർമാർജനമടക്കം ഇവർ നിർവഹിക്കും. സംഗമത്തിനുശേഷം പന്തൽ പൂർണമായും അഴിച്ചുമാറ്റും. പമ്പയിലെ ശുചിമുറികളുടേതടക്കം അറ്റകുറ്റപണി പൂർത്തിയായി.

സംഗമത്തിൽ മൂന്ന് സമാന്തര സെഷനും നടക്കും. ഓരോ സെഷനും ശബരിമലയുടെ വികസനത്തിലെ പ്രധാന വിഷയങ്ങളെ കേന്ദ്രീകരിച്ചാകും. ആദ്യ സെഷൻ ശബരിമല മാസ്റ്റർപ്ലാനിനെ കുറിച്ചാണ്. ഹൈപവർ കമ്മിറ്റി അംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ, നയരൂപീകരണ വിദഗ്ധർ തുടങ്ങിയവർ ഇതിൽ പങ്കെടുക്കും.

അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സംരക്ഷണം, തീർഥാടകരുടെ ക്ഷേമം തുടങ്ങിയ ദീർഘകാല പദ്ധതികളെ കുറിച്ച് സെഷനിൽ ചർച്ച ചെയ്യും. ആധുനിക സൗകര്യങ്ങൾ ഒരുക്കികൊണ്ട് ക്ഷേത്രത്തിന്‍റെ പാരമ്പര്യം നിലനിർത്തുന്ന സുസ്ഥിരമായ കാഴ്ചപ്പാട് രൂപപ്പെടുത്തുകയാണ് ലക്ഷ്യം.

രണ്ടാമത്തെ സെഷൻ "ആത്മീയ ടൂറിസം സർക്യൂട്ടുകൾ' എന്ന വിഷയത്തെക്കുറിച്ചാണ്. കേരളത്തിലെ മറ്റ് സാംസ്‌കാരിക, ആത്മീയ കേന്ദ്രങ്ങളുമായി ശബരിമലയെ എങ്ങനെ ബന്ധിപ്പിക്കാം എന്ന് ഇതിൽ ചർച്ച ചെയ്യും. ടൂറിസം-വ്യവസായ മേഖലയിലെ പ്രമുഖർ തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും, പ്രാദേശിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും, ചുറ്റുമുള്ള പ്രദേശങ്ങൾക്ക് സാമൂഹിക-സാമ്പത്തിക നേട്ടങ്ങൾ നൽകുന്നതിനുമുള്ള വഴികൾ അവതരിപ്പിക്കും.

മൂന്നാമെത്ത സെഷൻ "ശബരിമലയിലെ തിരക്ക് നിയന്ത്രണവും സജ്ജീകരണങ്ങളും' എന്ന വിഷയമാണ്. പ്രമുഖ പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ വിദഗ്ധർ, സാങ്കേതിക പങ്കാളികൾ തുടങ്ങിയവർ പങ്കെടുക്കും.

എല്ലാ വർഷവും ശബരിമല സന്ദർശിക്കുന്ന ലക്ഷക്കണക്കിന് തീർഥാടകർക്ക് എങ്ങനെ മെച്ചപ്പട്ട സൗകര്യങ്ങൾ ഒരുക്കാമെന്നതാകും ഈ സെഷനിൽ വിശദീകരിക്കുക. നിരീക്ഷണ സംവിധാനങ്ങൾ, ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം എന്നിവയിലെ പുതിയ സാങ്കേതിക വിദ്യകൾ ചർച്ച ചെയ്യും.

രാവിലെ ആറിന് പ്രതിനിധികളുടെ രജിസ്‌ട്രേഷൻ ആരംഭിക്കും. രാവിലെ ഒമ്പത് മുതൽ 11 വരെ ഉദ്ഘാടന സമ്മേളനം. തുടർന്നാണ് സമാന്തര സെഷനുകൾ. ഉച്ചഭക്ഷണത്തിന് ശേഷം ഗായകൻ വിജയ് യേശുദാസ് നയിക്കുന്ന സംഗീത പരിപാടി. വൈകിട്ട് 3.20 ന് ചർച്ചകളുടെ സമാഹരണം. തുടർന്ന് സമാപന സമ്മേളനം. പ്രതിനിധികൾക്ക് ശബരിമല ദർശനത്തിനും അവസരമുണ്ട്.

NRI

പമ്പ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന എഐ സെമിനാർ 13ന്

ഫിലഡല്‍ഫിയ: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (നിർമിത ബുദ്ധി) എന്ന വിഷയത്തിൽ സെമിനാറും ചർച്ചയും ക്ലാസും പമ്പ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്നു. 13ന് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ നാല് വരെ പമ്പ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്‍ററിലാണ്(9726 ബസൽറ്റൺ അവന്യൂ, യൂണിറ്റ് 1) സെമിനാർ നടക്കുന്നത്.

നിർമിത ബുദ്ധി എന്താണ്, അത് എങ്ങനെ പ്രവർത്തിക്കുന്നു, അനുദിന ജീവിതത്തിൽ എഐ കൊണ്ടുള്ള പ്രയോജനങ്ങൾ, ഈ സാങ്കേതിക വിദ്യ ഉത്തരവാദിത്തത്തോടെ എങ്ങനെ ഉപയോഗിക്കാം, ഇതിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ എന്നിവ സെമിനാറിൽ അവതരിപ്പിക്കും.

ഡോ. ഈപ്പൻ ഡാനിയേൽ, മോഡി ജേക്കബ്, ഡേവിഡ് ഫിലിപ്പ് എന്നിവരാണ് സെമിനാറിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: ജോൺ പണിക്കർ (പ്രസിഡന്‍റ്) - 215 605 5109, ജോർജ് ഓലിക്കൽ (ജനറൽ സെക്രട്ടറി) - 215 873 4365, സുമോദ് നെല്ലിക്കാല (ട്രഷറർ) - 267 322 8527.

Latest News

Corehub Up