Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PV ANVAR

  ബെഡ് റസ്റ്റിലാണ്; സത്യപ്രതിജ്ഞയ്ക്ക് എത്താനാവാത്തതിന്‍റെ വിഷമം പങ്കുവച്ച് പി.വി.അൻവർ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്താൻ കഴിയാത്തതിന്‍റെ വിഷമം പങ്കുവച്ച് പി.വി.അൻവർ. ദിവസങ്ങൾക്ക് മുമ്പ് തന്നെ തിരുവനന്തപുരത്ത് എത്തിയെങ്കിലും അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തെത്തുടർന്ന് ഡോക്‌ടർമാർ തനിക്ക് ബെഡ് റെസ്റ്റ് നിർദേശിച്ചിരിക്കുകയാണെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു.

ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിൽ കടുത്ത നിരാശയിലാണ്. നിലവിൽ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ വിശ്രമത്തിലാണ് താൻ മീഡിയ വഴി ചടങ്ങ് കാണുക മാത്രമാണ് ഏക വഴിയെന്നും അൻവർ കുറിച്ചു. പുതിയ സർക്കാരിനും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അൻവർ ആശംസകൾ നേർന്നു.

Kerala

ആരുടെ വോട്ടും സ്വീകരിക്കും; എസ്ഡിപിഐ വോട്ട് വിഷയത്തിൽ നിലപാട് വ്യക്തമാക്കി പി.വി. അൻവർ

കോഴിക്കോട്: എസ്ഡിപിഐ വോട്ട് വിഷയത്തിൽ നിലപാട് വ്യക്തമാക്കി ബേപ്പൂരിലെ യുഡിഎഫ് സ്വതന്ത്രൻ‌ പി.വി. അൻവർ. ആരുടെ വോട്ടും സ്വീകരിക്കുമെന്ന് പി.വി. അൻവർ പറഞ്ഞു. എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അൻവർ.

പിണറായിസത്തിനും മരുമോനിസത്തിനുമെതിരെ ആര് വോട്ട് തന്നാലും സ്വീകരിക്കുമെന്ന് പി.വി. അൻവർ വ്യക്തമാക്കി. കള്ളപ്പണ ഇടപാട് കേസിലെ ഇഡിയുടെ റിപ്പോർട്ട് ആശ്വാസം നൽകുന്നതാണെന്നും പി.വി. അൻവർ അറിയിച്ചു.

കേസുകൾ ഉയർത്തി തന്നെ വ്യക്തിഹത്യ നടത്തി. വികസനം ഉയർത്തിയപ്പോൾ വ്യക്തിഹത്യയാണ് നടത്തിയത്. രാഷ്ട്രീയപോരാട്ടത്തിന് എത്തിയ താൻ വൈകാരികമായി പ്രതികരിക്കേണ്ടി വന്നു. ബേപ്പൂരിലേക്ക് കെഎസ്ആർടിസി ബസ് പോലുമില്ലെന്നും പി.വി. അൻവർ കൂട്ടിച്ചേർത്തു.

Kerala

സ്വത്ത് വിവരങ്ങളും ക്രിമിനല്‍ കേസും പത്രികയിൽ മറച്ചുവച്ചു; പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

 

കോഴിക്കോട്: ബേപ്പുരിലെ യുഡിഎഫ് സ്ഥാനാർഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ക്രിമിനല്‍ കേസും സ്വത്ത് വിവരങ്ങളും നാമനിർദേശപത്രികയിൽ മറച്ചുവച്ചെന്നാണ് പരാതി.

കൊല്ലം സ്വദേശിയും വ്യവസായിയുമായി മുരുഗേഷ് നരേന്ദ്രനാണ് പരാതി നല്‍കിയത്. ഫോണ്‍ ചോർത്തലിൽ അൻവറിനെതിരെ മലപ്പുറം പോലീസ് കേസെടുത്തത് മുരുഗേഷിന്റെ പരാതിയിലായിരുന്നു.

മലപ്പുറം കൂമംകുളത്ത് അന്‍വറിന്‍റെ പേരിലുള്ള അഞ്ച് കെട്ടിടങ്ങളുടെ വിവരവും അന്‍വറിന്‍റെ ആദ്യ ഭാര്യ ഷീജയുടെ പേരിലുള്ള എട്ട് കെട്ടിടങ്ങളുടെ വിവരങ്ങളും മറച്ചുവച്ചതായും പരാതിയിൽ ആരോപണമുണ്ട്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, സംസ്ഥാന ഇലക്ടറല്‍ ഓഫീസർ, ബേപ്പുര്‍ നിയോജകമണ്ഡലം റിട്ടേണിംഗ് ഓഫീസര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. മുഹമ്മദ് റിയാസ് ആണ് ബേപ്പുരിലെ എൽഡിഎഫ് സ്ഥാനാർഥി.

Kerala

പിണറായിസം അവസാനിക്കാൻ പോകുന്നു; കൂടുതൽ സിപിഎം നേതാക്കൾ കോൺഗ്രസിലെത്തും: പി.വി. അൻവർ

കോഴിക്കോട്: കേരളത്തിൽ പിണറായിസം അവസാനിക്കാൻ പോകുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.വി. അൻവർ. ഐഷാ പോറ്റിക്ക് പിന്നാലെ കൂടുതൽ സിപിഎം നേതാക്കൾ കോൺഗ്രസിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു.

പിണറായിയുടെ തകർച്ചയുടെ കാരണം മുഹമ്മദ് റിയാസ് ആണ്. മരുമോനിസമാണ് കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ നടപ്പാകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധത പൂർണമായി പ്രകടമായിട്ടില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് യുഡിഎഫിന് ലഭിക്കുമെന്നും അൻവർ
പറഞ്ഞു.

സംസ്ഥാനത്ത് എവിടെയും മത്സരിക്കാൻ തൃണമൂൽ കോൺഗ്രസ് തയാറാണെന്നും അൻവർ അറിയിച്ചു. യുഡിഎഫിൽ ഒരു സീറ്റും ആവശ്യപ്പെട്ടിട്ടില്ലെന്നും തനിക്ക് ഒരു ഉപാധിയുമില്ലെന്നും പറഞ്ഞ അൻവർ എല്ലാം യുഡിഎഫ് നേതൃത്വത്തിന് തീരുമാനിക്കാമെന്നും വ്യക്തമാക്കി.

Kerala

പി.വി. അൻവറിന്‍റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ്

മലപ്പുറം: തൃണമൂൽ‌ കോൺഗ്രസ് നേതാവ് പി.വി. അൻവറിന്‍റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. അൻവറിന്‍റെ മലപ്പുറത്തെ വീട്ടിലും മഞ്ചേരി പാർക്കിലും സഹായി സിയാദിന്‍റെ വീട്ടിലും ഇഡി പരിശോധന നടക്കുന്നുണ്ട്.

ഇന്നു രാവിലെ 6.30യോടെയാണ് അൻവറിന്‍റെ വീട്ടിലെ പരിശോധന തുടങ്ങിയത്. ചെന്നൈ, കോഴിക്കോട്, കൊച്ചി യൂണിറ്റുകളാണ് പരിശോധന നടത്തുന്നത്.

2015 ലാണ് അൻവറും സഹായി സിയാദും ചേര്‍ന്ന് 12 കോടി രൂപ
കെഎഫ്‌സി(കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍)യില്‍നിന്ന് കടമെടുത്തത്. ഈ കേസ് നിലവിൽ വിജിലൻസും അന്വേഷിക്കുന്നുണ്ട്.

അൻവറിന്‍റെ സിൽസില പാ‍ർക്കിൽ കഴിഞ്ഞ ദിവസം വിജിലൻസ് പരിശോധന നടന്നിരുന്നു. മതിയായ രേഖകളില്ലാതെയാണ് അൻവർ മലപ്പുറത്തെ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും ലോണെടുത്തത്. ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയാണ് വായ്പയെടുത്തെന്നാണ് ആക്ഷേപം.

ഇക്കാലയളവിൽ അൻവർ എൽഡിഎഫിനൊപ്പം ചേർന്നായിരുന്നു പ്രവർത്തിച്ചിരുന്നത്. ഭരണസ്വാധീനം ഉപയോഗിച്ച് വായ്പയെടുത്തെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. അഞ്ചു കോടിയുടെ മുകളിലേക്കുള്ള സാമ്പത്തിക തിരിമറി ആയതിനാലാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത്.

Latest News

Corehub Up