Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pampa

America

അമേരിക്കൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച് പമ്പ

ഫിലഡൽഫിയ: അമേരിക്കയുടെ 250 -ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളീസ് ഫോർ പ്രോസ്പെരിറ്റി ആൻഡ് അഡ്വാൻസ്മെന്‍റ് (പമ്പ) ഫിലഡൽഫിയയിലെ ഗാലേറിയ ബാങ്ക്വറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടി വിപുലമായ ജനപങ്കാളിത്തത്തോടെയും ഗംഭീരമായ ചടങ്ങുകളോടെയും നടന്നു.

അമേരിക്കൻ സ്വാതന്ത്ര്യത്തിന്‍റെ 250 വർഷത്തെ മഹത്തായ പൈതൃകത്തെയും ഇന്ത്യൻഅമേരിക്കൻ സമൂഹത്തിന്‍റെ സംഭാവനകളെയും ഒരുപോലെ ആദരിച്ച ഈ ആഘോഷത്തിൽ നഗര, സംസ്ഥാന തലങ്ങളിലെ ജനപ്രതിനിധികളും പൊതുസുരക്ഷാ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ ദേശീയപ്രാദേശിക സംഘടനകളുടെ നേതാക്കളും സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.

അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം സംഘടിപ്പിക്കപ്പെടുന്ന പരിപാടികളിൽ ശ്രദ്ധേയമായ ഒന്നായിരുന്നു പമ്പയുടെ ഈ ആഘോഷം. സാമൂഹിക സൗഹൃദ സമ്മേളനത്തോടെയും സംഗീതവിരുന്നോടെയും ആരംഭിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സുമോദ് നേതൃത്വം നൽകി.

ജോയിന്‍റ് സെക്രട്ടറി അഭിലാഷ് ജോൺ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷണിച്ചു. പമ്പ പ്രസിഡന്‍റ് അലക്സ് തോമസ്, പെൻസിൽവാനിയ സ്റ്റേറ്റ് സെനറ്റർ ഷരീഫ് സ്ട്രീറ്റ്, ഫിലഡൽഫിയ സിറ്റി കൗൺസിൽ അംഗങ്ങളായ ഡോ. നീന അഹമ്മദ്, മൈക്കൽ ഡ്രിസ്കോൾ, ഫിലഡൽഫിയ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ മൈക്ക് ക്രാം, ആഘോഷ കമ്മിറ്റി ചെയർമാൻ ജോർജ് ഓലിക്കൽ, ട്രഷറർ ജോയ് തട്ടാരുകുന്നേൽ, ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ സുധ കർത്ത, ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ ലെനോ സ്കറിയ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.

റവ. എം. കെ. കുര്യാക്കോസ് അമേരിക്കയുടെ 250 വർഷത്തെ യാത്രയ്ക്ക് നന്ദി അർപ്പിച്ച പ്രാർഥനയ്ക്ക് നേതൃത്വം നൽകി. അമേരിക്കൻ ദേശീയഗാനം ഏയ്ഞ്ചൽ മേരി റേച്ചൽ തോമസും ഇന്ത്യൻ ദേശീയഗാനം സൗമ്യ തോമസും ആലപിച്ചു.

ആഘോഷ കമ്മിറ്റി ചെയർമാൻ ജോർജ് ഓലിക്കൽ സ്വാഗതപ്രസംഗത്തിൽ അമേരിക്കൻ ജനാധിപത്യത്തിന്‍റെ മൂല്യങ്ങളെയും മലയാളി സമൂഹത്തിന്‍റെ സാമൂഹിക ഉത്തരവാദിത്വത്തെയും എടുത്തുപറഞ്ഞു.

പമ്പ പ്രസിഡന്‍റ് അലക്സ് തോമസ് അധ്യക്ഷ പ്രസംഗത്തിൽ അമേരിക്ക നൽകിയ അവസരങ്ങൾക്ക് നന്ദി രേഖപ്പെടുത്തുകയും സമൂഹ ഐക്യവും പൊതുസേവനവും ശക്തിപ്പെടുത്താൻ എല്ലാവരും കൈകോർക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

ഡോ. ഈപ്പൻ ഡാനിയേൽ അവതരിപ്പിച്ച "അമേരിക്കയുടെ 250 വർഷങ്ങൾ' ഡോക്യുമെന്‍ററി അമേരിക്കയുടെ സ്വാതന്ത്ര്യ സമരചരിത്രവും ഭരണഘടനാപരമായ വളർച്ചയും ജനാധിപത്യ പാരമ്പര്യവും സവിശേഷമായി അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രശംസ നേടി.

തുടർന്ന് പൊതുസുരക്ഷാ വിഭാഗത്തിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മൈക്ക് ക്രാം, ഫിലഡൽഫിയ സിറ്റി കൗൺസിൽ അംഗം ഡോ. നീന അഹമ്മദ് എന്നിവരെ ആദരിച്ചു.

ഫിലഡൽഫിയയിലെ മലയാളി സമൂഹത്തിന്‍റെ വളർച്ചയ്ക്ക് നിർണായക സംഭാവന നൽകിയ പയനിയർ സമൂഹനേതാവ് പി. ടി. മാത്യുവിനെ പ്രത്യേക ആദരവോടെ അനുമോദിച്ചു. ഈ ആദരിക്കൽ ചടങ്ങിന്‍റെ ഏകോപനം ജോർജ് ഓലിക്കൽ നിർവഹിച്ചു.

പരിപാടിയുടെ ഏറ്റവും ശ്രദ്ധേയമായ ഭാഗമായിരുന്നു 1998 മുതൽ 2026 വരെ പമ്പയെ നയിച്ച മുൻ പ്രസിഡന്‍റുമാരെ ആദരിച്ച ചടങ്ങ്. സംഘടനയുടെ വളർച്ചയ്ക്കും ഫിലഡൽഫിയയിലെ മലയാളി സമൂഹത്തിന്‍റെ ഐക്യത്തിനും നൽകിയ വിലമതിക്കാനാവാത്ത നേതൃത്വത്തിനുള്ള അംഗീകാരമായി മുൻ പ്രസിഡന്‍റുമാർക്ക് പ്രത്യേക സ്മാരക ഫലകങ്ങൾ സമ്മാനിച്ചു.

ഈ പ്രത്യേക ആദരിക്കൽ ചടങ്ങിന്‍റെ ഏകോപന ചുമതല തോമസ് പോളും സെലിൻ ഓലിക്കലും നിർവഹിച്ചു. ഫിലഡൽഫിയ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ മൈക്ക് ക്രാംയും ഫിലഡൽഫിയ സിറ്റി കൗൺസിൽ അംഗം ഡോ. നീന അഹമ്മദും ചേർന്നാണ് മുൻ പ്രസിഡന്‍റുമാർക്ക് ആദരസൂചക ഫലകങ്ങൾ വിതരണം ചെയ്തത്.

പൊതുസുരക്ഷാ വിഭാഗത്തിൽ സേവനം അനുഷ്ടിക്കുന്നവരെ ആദരിക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി കമ്മീഷണർ മൈക്ക് ക്രാം, ക്യാപ്റ്റൻ ടി. ജെ. തോമസൺ, സർജന്‍റ് ബ്ലെസൺ മാത്യു എന്നിവർക്ക് പൊതുസുരക്ഷാ രംഗത്തെ മാതൃകാപരമായ സേവനത്തിന് പ്രത്യേക അംഗീകാര ഫലകങ്ങൾ സമ്മാനിച്ചു.

ഈ ആദരിക്കൽ ചടങ്ങിന്‍റെ ഏകോപന ചുമതല ഡോ. ഈപ്പൻ ഡാനിയേൽ, ജോയ് തട്ടാരുകുന്നേൽ എന്നിവർ നിർവഹിച്ചു.

Kerala

ശബരിമലയിൽ ഭക്തജന പ്രവാഹം; പത്തു ലക്ഷം പേർ ദര്‍ശനം നടത്തി

പത്തനംതിട്ട: മണ്ഡല മകരവിളക്ക് പൂജയോടനുബന്ധിച്ച് ശബരിമലയിൽ ഭക്തജന പ്രവാഹം. ഇതുവരെ ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം പത്തു ലക്ഷം പിന്നിട്ടു.

തീര്‍ഥാടനം ആരംഭിച്ച് 12-ാം ദിനമായ വ്യാഴാഴ്ച വൈകുന്നേരം ഏഴു വരെ 79707 പേരാണ് മലകയറിയത്. കൃത്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നതിനാല്‍ സുഖദര്‍ശനം ലഭിച്ചതിന്‍റെ സന്തോഷത്തോടെയാണ് തീര്‍ഥാടകര്‍ മലയിറങ്ങുന്നത്.

പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ടാല്‍ അധികനേരം കാത്തുനില്‍ക്കാതെ തന്നെ എല്ലാ ഭക്തര്‍ക്കും ദര്‍ശനം ഉറപ്പാക്കാന്‍ കഴിയുന്നുണ്ട്.

Kerala

ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പാ തീരം aagola ayya

 

പന്പാ: ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പാ തീരം. ശനിയാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഗോള അയ്യപ്പ സംഗമത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കും. സഹകരണ-തുറമുഖ-ദേവസ്വം മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനാകും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ, സാമുഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ, വിവിധ സംഘടനാപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

മൂന്ന് പ്രധാന കേന്ദ്രങ്ങളിൽ പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ ജർമൻ ഹാങ്ങർ പന്തൽ തയാറായി. പമ്പ മണപ്പുറത്തെ 43,000 ചതുരശ്രയടിയുള്ള പ്രധാന വേദിയിലാണ് ഉദ്ഘാടന, സമാപന സമ്മേളനം. വിവിധ രാജ്യങ്ങളിൽ നിന്നുൾപ്പെടെ 3,000 പ്രതിനിധികൾക്ക് ഇവിടെയാണ് ഇരിപ്പിടം. തറനിരപ്പിൽ നിന്ന് നാലടി ഉയരത്തിൽ 2,400 ചതുരശ്രയടിയിലാണ് സ്റ്റേജ്. ഇതിനോട് ചേർന്ന് ഗ്രീൻ റൂമുമുണ്ട്. മീഡിയ റൂമുൾപ്പെടെ പ്രധാന വേദിയോട് ചേർന്നാണ്.

പമ്പയുടെ പവിത്രത കാത്തുസൂക്ഷിച്ച് മണപ്പുറത്തിന്‍റെ സ്വാഭാവിക ഘടനയ്ക്ക് ദോഷം വരാതെ പൂർണമായും ഹരിത ചട്ടം പാലിച്ചാണ് പന്തൽ നിർമിച്ചത്. തറയിൽ നിന്ന് ഒരടി ഉയരത്തിൽ പ്ലൈവുഡിലാണ് പ്ലാറ്റ്‌ഫോം. ഹിൽടോപ്പിൽ രണ്ട് പന്തലുണ്ട്. പാനൽ ചർച്ചയ്ക്കായി 4,500 ചരുരശ്രയടിയിലും ഭക്ഷണം കഴിക്കാനായി 7,000 ചതരുശ്രയടിയിലുമാണ് ഇവിടെ പന്തൽ.

പമ്പ തീരത്തും ഭക്ഷണ സൗകര്യമുണ്ട്. ഇതിനായി 7,000 ചതുരശ്രയടിയിൽ ജർമൻ ഹാങ്ങർ പന്തൽ നിർമിച്ചിട്ടുണ്ട്. കൂടാതെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പ്രദർശന മേള സംഘടിപ്പിക്കാനായി 2,000 ചതുരശ്രയടിയിൽ മറ്റൊരു പന്തലുമുണ്ട്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് കൺസ്ട്രക്ഷനാണ് നിർമാണ ചുമതല. മാലിന്യ നിർമാർജനമടക്കം ഇവർ നിർവഹിക്കും. സംഗമത്തിനുശേഷം പന്തൽ പൂർണമായും അഴിച്ചുമാറ്റും. പമ്പയിലെ ശുചിമുറികളുടേതടക്കം അറ്റകുറ്റപണി പൂർത്തിയായി.

സംഗമത്തിൽ മൂന്ന് സമാന്തര സെഷനും നടക്കും. ഓരോ സെഷനും ശബരിമലയുടെ വികസനത്തിലെ പ്രധാന വിഷയങ്ങളെ കേന്ദ്രീകരിച്ചാകും. ആദ്യ സെഷൻ ശബരിമല മാസ്റ്റർപ്ലാനിനെ കുറിച്ചാണ്. ഹൈപവർ കമ്മിറ്റി അംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ, നയരൂപീകരണ വിദഗ്ധർ തുടങ്ങിയവർ ഇതിൽ പങ്കെടുക്കും.

അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സംരക്ഷണം, തീർഥാടകരുടെ ക്ഷേമം തുടങ്ങിയ ദീർഘകാല പദ്ധതികളെ കുറിച്ച് സെഷനിൽ ചർച്ച ചെയ്യും. ആധുനിക സൗകര്യങ്ങൾ ഒരുക്കികൊണ്ട് ക്ഷേത്രത്തിന്‍റെ പാരമ്പര്യം നിലനിർത്തുന്ന സുസ്ഥിരമായ കാഴ്ചപ്പാട് രൂപപ്പെടുത്തുകയാണ് ലക്ഷ്യം.

രണ്ടാമത്തെ സെഷൻ "ആത്മീയ ടൂറിസം സർക്യൂട്ടുകൾ' എന്ന വിഷയത്തെക്കുറിച്ചാണ്. കേരളത്തിലെ മറ്റ് സാംസ്‌കാരിക, ആത്മീയ കേന്ദ്രങ്ങളുമായി ശബരിമലയെ എങ്ങനെ ബന്ധിപ്പിക്കാം എന്ന് ഇതിൽ ചർച്ച ചെയ്യും. ടൂറിസം-വ്യവസായ മേഖലയിലെ പ്രമുഖർ തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും, പ്രാദേശിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും, ചുറ്റുമുള്ള പ്രദേശങ്ങൾക്ക് സാമൂഹിക-സാമ്പത്തിക നേട്ടങ്ങൾ നൽകുന്നതിനുമുള്ള വഴികൾ അവതരിപ്പിക്കും.

മൂന്നാമെത്ത സെഷൻ "ശബരിമലയിലെ തിരക്ക് നിയന്ത്രണവും സജ്ജീകരണങ്ങളും' എന്ന വിഷയമാണ്. പ്രമുഖ പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ വിദഗ്ധർ, സാങ്കേതിക പങ്കാളികൾ തുടങ്ങിയവർ പങ്കെടുക്കും.

എല്ലാ വർഷവും ശബരിമല സന്ദർശിക്കുന്ന ലക്ഷക്കണക്കിന് തീർഥാടകർക്ക് എങ്ങനെ മെച്ചപ്പട്ട സൗകര്യങ്ങൾ ഒരുക്കാമെന്നതാകും ഈ സെഷനിൽ വിശദീകരിക്കുക. നിരീക്ഷണ സംവിധാനങ്ങൾ, ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം എന്നിവയിലെ പുതിയ സാങ്കേതിക വിദ്യകൾ ചർച്ച ചെയ്യും.

രാവിലെ ആറിന് പ്രതിനിധികളുടെ രജിസ്‌ട്രേഷൻ ആരംഭിക്കും. രാവിലെ ഒമ്പത് മുതൽ 11 വരെ ഉദ്ഘാടന സമ്മേളനം. തുടർന്നാണ് സമാന്തര സെഷനുകൾ. ഉച്ചഭക്ഷണത്തിന് ശേഷം ഗായകൻ വിജയ് യേശുദാസ് നയിക്കുന്ന സംഗീത പരിപാടി. വൈകിട്ട് 3.20 ന് ചർച്ചകളുടെ സമാഹരണം. തുടർന്ന് സമാപന സമ്മേളനം. പ്രതിനിധികൾക്ക് ശബരിമല ദർശനത്തിനും അവസരമുണ്ട്.

NRI

പമ്പ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന എഐ സെമിനാർ 13ന്

ഫിലഡല്‍ഫിയ: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (നിർമിത ബുദ്ധി) എന്ന വിഷയത്തിൽ സെമിനാറും ചർച്ചയും ക്ലാസും പമ്പ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്നു. 13ന് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ നാല് വരെ പമ്പ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്‍ററിലാണ്(9726 ബസൽറ്റൺ അവന്യൂ, യൂണിറ്റ് 1) സെമിനാർ നടക്കുന്നത്.

നിർമിത ബുദ്ധി എന്താണ്, അത് എങ്ങനെ പ്രവർത്തിക്കുന്നു, അനുദിന ജീവിതത്തിൽ എഐ കൊണ്ടുള്ള പ്രയോജനങ്ങൾ, ഈ സാങ്കേതിക വിദ്യ ഉത്തരവാദിത്തത്തോടെ എങ്ങനെ ഉപയോഗിക്കാം, ഇതിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ എന്നിവ സെമിനാറിൽ അവതരിപ്പിക്കും.

ഡോ. ഈപ്പൻ ഡാനിയേൽ, മോഡി ജേക്കബ്, ഡേവിഡ് ഫിലിപ്പ് എന്നിവരാണ് സെമിനാറിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: ജോൺ പണിക്കർ (പ്രസിഡന്‍റ്) - 215 605 5109, ജോർജ് ഓലിക്കൽ (ജനറൽ സെക്രട്ടറി) - 215 873 4365, സുമോദ് നെല്ലിക്കാല (ട്രഷറർ) - 267 322 8527.

Latest News

Corehub Up