Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Patna

ബങ്കിപ്പൂർ ഉപതെരഞ്ഞെടുപ്പ്: ബിജെപിക്കും പ്രശാന്ത് കിഷോറിനും അഭിമാനപ്പോരാട്ടം

പാറ്റ്ന: ജൂലൈ 30-ന് നടക്കാനിരിക്കുന്ന ബങ്കിപ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് ബിഹാറിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ പോരാട്ടങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ബിജെപിയുടെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജ്യസഭാംഗമായ നിതിൻ നബീൻ രാജിവെച്ച ഒഴിവിലേക്കാണ് ഈ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി സ്ഥാനാർത്ഥി നീരജ് കുമാർ സിൻഹ, കന്നി മത്സരത്തിനിറങ്ങുന്ന 'ജൻ സുരാജ്' പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ, ആർജെഡി സ്ഥാനാർത്ഥി രേഖ ഗുപ്ത എന്നിവർ തമ്മിൽ ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്.

കാലങ്ങളായി ബിജെപിയുടെ ഉറച്ച കോട്ടയാണ് ബങ്കിപ്പൂർ. 2025-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിതിൻ നബീൻ 62 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് ഈ സീറ്റിൽ നിന്ന് വിജയിച്ചത്. എന്നാൽ, പ്രശാന്ത് കിഷോർ നേരിട്ട് മത്സരരംഗത്തേക്ക് ഇറങ്ങിയതോടെയാണ് ഇവിടുത്തെ പോരാട്ടം കൂടുതൽ ആവേശകരമായത്. പാറ്റ്ന സർവകലാശാല, എൻഐടി പാറ്റ്ന തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള മണ്ഡലത്തിലെ ആകെയുള്ള 3.79 ലക്ഷം വോട്ടർമാരിൽ മൂന്നിലൊന്നും 18 നും 29 നും ഇടയിൽ പ്രായമുള്ളവരാണ്. അതുകൊണ്ട് തന്നെ രാജ്യവ്യാപകമായി നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ യുവവോട്ടർമാരുടെ നിലപാട് ഈ തെരഞ്ഞെടുപ്പിൽ നിർണായകമാകും.

ബിജെപിയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ശക്തമായ കോട്ട നിലനിർത്തുക എന്നത് അഭിമാനപ്രശ്നമാണ്. മറുഭാഗത്ത്, തന്‍റെ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായതിനാൽ പ്രശാന്ത് കിഷോറിനും ഇത് ജീവന്മരണ പോരാട്ടമാണ്. ബിജെപി വോട്ടുകൾ വിഭജിക്കപ്പെടുകയാണെങ്കിൽ തങ്ങൾക്ക് നേട്ടമുണ്ടാക്കാമെന്നാണ് ആർജെഡി കണക്കുകൂട്ടുന്നത്. ഉയർന്ന ജാതിക്കാർക്കും മധ്യവർഗത്തിനും വ്യക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ വിദ്യാഭ്യാസം, തൊഴിലില്ലായ്മ, സ്ത്രീ സുരക്ഷ, ഗതാഗതക്കുരുക്ക് തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ചയാകുന്നത്. ഓഗസ്റ്റ് മൂന്നിനാണ് വോട്ടെണ്ണൽ.

National

ബിഹാറിൽ ഉദ്ഘാടനത്തിന് മുൻപ് റോപ് വേ തകർന്നുവീണു

പാട്ന: ബിഹാറിൽ 13 കോടി രൂപ ചെലവഴിച്ച് നിർമിച്ച റോപ് വേ ഉദ്ഘാടനത്തിന് മുൻപ് തകർന്നുവീണു. റോഹ്‌താസ്‌ഗഡ് കോട്ടയെയും രോഹിതേശ്വർ ധാം ക്ഷേത്രത്തെയും ബന്ധിപ്പിക്കുന്ന റോപ് വേ ആണ് തകർന്നുവീണത്.

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പുതുവത്സരത്തിന് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് റോപ് വേ തകർന്നുവീണത്. റോപ് വേയുടെ ആദ്യ ട്രയൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. എന്നാൽ രണ്ടാം ട്രയലിൽ തകർന്നു വീഴുകയായിരുന്നു.

റോപ് വേ പൊട്ടിവീണതിന് പിന്നാലെ തൂണുകളും തകർന്നുവീണിരുന്നു. 2019ൽ മുഖ്യമന്ത്രി നിതീഷ് കുമാർ തറക്കല്ലിട്ടതാണ് പദ്ധതി. 2020 ഫെബ്രുവരിയിലാണ് നിർമാണം ആരംഭിച്ചത്. 70 കിലോമീറ്റർ യാത്ര മിനിറ്റുകളായി കുറയ്ക്കുന്നതായിരുന്നു പദ്ധതി.

National

പാറ്റ്നയിൽ വൃദ്ധനെ വെടിവച്ചുകൊന്നു; ജനക്കൂട്ടം ആക്രമികളെ തല്ലിക്കൊന്നു

പാറ്റ്ന: ബിഹാറിലെ പാറ്റ്നയിൽ വീടിന് പുറത്തിരിക്കുകയായിരുന്ന വൃദ്ധനെ വെടിവച്ച് കൊന്ന് ആക്രമികൾ. സംഭവത്തിന് പിന്നാലെ അക്രമാസക്തരായ ജനക്കൂട്ടം ആക്രമികളായ രണ്ടുപേരെ മർദിച്ചു കൊന്നു.

മികച്ച ഭരണം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി നിതീഷ് കുമാർ വീണ്ടും അധികാരത്തിൽ വന്നതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. ഗോപാൽപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദൊമ്മൻചക് ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പാറ്റ്ന പോലീസ് സൂപ്രണ്ട് (ഈസ്റ്റ്) പരിചയ് കുമാർ പറഞ്ഞു.

ദൊമ്മൻചക് ഗ്രാമത്തിലെ അഷർഫി റായി (80) എന്നയാളെയാണ് ബൈക്കിലെത്തിയ രണ്ടുപേർ വെടിവച്ചു കൊലപ്പെടുത്തി‍യത്. സംഭവത്തിന് ശേഷം ആക്രമികൾ സ്ഥലത്ത് നിന്നും രക്ഷപെട്ടു. എന്നാൽ പിന്തുടർന്നെത്തിയ ജനക്കൂട്ടം ഇരുവരെയും തല്ലിക്കൊന്നു.

വെടിയേറ്റ അഷർഫി റായിയെ പാറ്റ്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണംസംഭവിച്ചു.

ആദ്യം കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഫൊറൻസിക് സംഘം നിർവീര്യമായ വെടിയുണ്ടകൾ കണ്ടെടുത്തു. രണ്ടാമത്തെ സ്ഥലത്ത് നിന്നും ഇഷ്ടികകൾ, കല്ലുകൾ, വടികൾ എന്നിവയും കണ്ടെടുത്തു. സമീപ പ്രദേശങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

ജനക്കൂട്ടത്തിന്‍റെ മർദനമേറ്റ് മരിച്ചവരെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് മൃതദേഹങ്ങളും പോസ്റ്റുമോർട്ടം ചെയ്യും.

National

ബിഹാറിൽ എൻഡിഎയ്ക്ക് വിജയമെന്ന് എക്സിറ്റ് പോൾ പ്രവചനം; 501 കിലോ ലഡു തയാറാക്കി ബിജെപി പ്രവർത്തകർ

പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ ആയിരിക്കും വിജയിക്കുകയെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെ ആഘോഷത്തിന് തയാറെടുത്ത് ബിജെപി പ്രവർത്തകർ. വെള്ളിയാഴ്ചത്തേയ്ക്ക് വേണ്ടി 501 കിലോ ലഡുവാണ് പ്രവർത്തകർ തയാറാക്കിയിരിക്കുന്നത്.

പാറ്റ്നയിൽ ഒത്തുച്ചേർന്ന പ്രവർത്തകരാണ് ലഡു തയാറാക്കിയിരിക്കുന്നത്. വൻ ഭൂരിപക്ഷത്തോടെയായിരിക്കും ഇത്തവണ എൻഡിഎ വിജയിക്കുകയെന്ന് പ്രവർത്തകർ പറഞ്ഞു. എക്സിറ്റ് പോളുകൾ അത് തന്നെയാണ് സൂചിപ്പിക്കുന്നതെന്നും അവർ പറഞ്ഞു. ഭരണ തുടർച്ചയ്ക്ക് വേണ്ടി വോട്ട് ചെയ്ത ജനങ്ങൾക്ക് വെള്ളിയാഴ്ച ലഡു വിതരണം ചെയ്യുമെന്നും പ്രവർത്തകർ അറിയിച്ചു.

ജെഡി-യുവിന്‍റെ പാർട്ടി ഓഫീസുകളിലും സമാനമായ രീതിയിൽ ആഘോഷത്തിനുള്ള ഒരുക്കൾ നടക്കുന്നുണ്ട്. എക്സിറ്റ് പോൾ ഫലങ്ങൾ വന്നതിന് ശേഷം എൻഡിഎ പ്രവർത്തകരെല്ലാം ആവേശത്തിലാണ്. എന്നാൽ എക്സിറ്റ് പോളുകളെ തള്ളുകയാണ് മഹാസഖ്യം. ശരിക്കുള്ള ഫലം വെള്ളിയാഴ്ച മാത്രമാണ് പുറത്തുവരുകയെന്നുമാണ് മഹാസഖ്യത്തിലെ നേതാക്കൾ പറഞ്ഞത്.

രണ്ട് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിൽ 66.91% പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ബിഹാറിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണിത്.

National

ബിഹാറിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു; കനത്ത സുരക്ഷയിൽ പോളിംഗ് ബൂത്തുകൾ

ന്യൂഡൽഹി: ബിഹാറിൽ രണ്ടാംഘട്ട പോളിംഗ് ആരംഭിച്ചു. രാവിലെ ഏഴ് മുതൽ ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം അഞ്ചു വരെ തുടരും. ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തെ തുടർന്ന് കനത്ത സുരക്ഷയാണ് പോളിംഗ് ബൂത്തുകളിൽ ഒരുക്കിയിരിക്കുന്നത്.

20 ജില്ലകളിലായി 122 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 45,339 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുത്. 1302 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. 3.7 കോടി വോട്ടർമാർ വിധിയെഴുതും.

ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 64.66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. നവംബർ 14ന് ആണ് തെരഞ്ഞെടുപ്പ് ഫലം.

 

Latest News

Corehub Up