x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബങ്കിപ്പൂർ ഉപതെരഞ്ഞെടുപ്പ്: ബിജെപിക്കും പ്രശാന്ത് കിഷോറിനും അഭിമാനപ്പോരാട്ടം

ഓൺലൈൻ ഡെസ്ക്
Published: July 26, 2026 05:28 PM IST | Updated: July 26, 2026 05:28 PM IST

ബങ്കിപ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് ജൂലൈ 30-ന് (പ്രതീകാത്മക ചിത്രം)

പാറ്റ്ന: ജൂലൈ 30-ന് നടക്കാനിരിക്കുന്ന ബങ്കിപ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് ബിഹാറിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ പോരാട്ടങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ബിജെപിയുടെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജ്യസഭാംഗമായ നിതിൻ നബീൻ രാജിവെച്ച ഒഴിവിലേക്കാണ് ഈ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി സ്ഥാനാർത്ഥി നീരജ് കുമാർ സിൻഹ, കന്നി മത്സരത്തിനിറങ്ങുന്ന 'ജൻ സുരാജ്' പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ, ആർജെഡി സ്ഥാനാർത്ഥി രേഖ ഗുപ്ത എന്നിവർ തമ്മിൽ ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്.

കാലങ്ങളായി ബിജെപിയുടെ ഉറച്ച കോട്ടയാണ് ബങ്കിപ്പൂർ. 2025-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിതിൻ നബീൻ 62 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് ഈ സീറ്റിൽ നിന്ന് വിജയിച്ചത്. എന്നാൽ, പ്രശാന്ത് കിഷോർ നേരിട്ട് മത്സരരംഗത്തേക്ക് ഇറങ്ങിയതോടെയാണ് ഇവിടുത്തെ പോരാട്ടം കൂടുതൽ ആവേശകരമായത്. പാറ്റ്ന സർവകലാശാല, എൻഐടി പാറ്റ്ന തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള മണ്ഡലത്തിലെ ആകെയുള്ള 3.79 ലക്ഷം വോട്ടർമാരിൽ മൂന്നിലൊന്നും 18 നും 29 നും ഇടയിൽ പ്രായമുള്ളവരാണ്. അതുകൊണ്ട് തന്നെ രാജ്യവ്യാപകമായി നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ യുവവോട്ടർമാരുടെ നിലപാട് ഈ തെരഞ്ഞെടുപ്പിൽ നിർണായകമാകും.

ബിജെപിയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ശക്തമായ കോട്ട നിലനിർത്തുക എന്നത് അഭിമാനപ്രശ്നമാണ്. മറുഭാഗത്ത്, തന്‍റെ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായതിനാൽ പ്രശാന്ത് കിഷോറിനും ഇത് ജീവന്മരണ പോരാട്ടമാണ്. ബിജെപി വോട്ടുകൾ വിഭജിക്കപ്പെടുകയാണെങ്കിൽ തങ്ങൾക്ക് നേട്ടമുണ്ടാക്കാമെന്നാണ് ആർജെഡി കണക്കുകൂട്ടുന്നത്. ഉയർന്ന ജാതിക്കാർക്കും മധ്യവർഗത്തിനും വ്യക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ വിദ്യാഭ്യാസം, തൊഴിലില്ലായ്മ, സ്ത്രീ സുരക്ഷ, ഗതാഗതക്കുരുക്ക് തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ചയാകുന്നത്. ഓഗസ്റ്റ് മൂന്നിനാണ് വോട്ടെണ്ണൽ.

Tags : Bankipur Patna Nitin Nabin Prashant Kishor Gen Z Latest News Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up