Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Perambra

പേരാമ്പ്രയിൽ കാറിന് തീപിടിച്ച സംഭവം; സോനയുടെ ഭര്‍ത്താവ് രജിന്‍ലാലും മരിച്ചു

കോഴിക്കോട്: പേരാന്പ്രയിലെ ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് മരിച്ച സോനയുടെ‌ ഭർത്താവ് രജിൻലാലും മരിച്ചു. ഗുരുതരമായി പൊള്ളേലേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് രജിന്‍ലാലിന്‍റെ മരണം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം ഞായറാഴ്ച നടത്തും.

സോനയുടേത് ആത്മഹത്യയാണെന്നുള്ള നിഗമനത്തിലായിരുന്നു പോലീസ്. കാറിന് തീപിടിച്ചതില്‍ രജിന്‍ലാലിന് പങ്കില്ലെന്നായിരുന്നു പോലീസിന്‍റെ നിഗമനം. രജിനുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മനംനൊന്ത് സോന ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.

മരണത്തിന് തൊട്ട് മുന്‍പും താന്‍ അനുഭവിച്ച പീഡനങ്ങള്‍ സഹോദരിയോട് സോന പറഞ്ഞിരുന്നു. ഇതേദിവസം വൈകിട്ട് സഹോദരിക്കൊപ്പം പേരാമ്പ്രയില്‍ എത്തിയ സോന കന്നാസില്‍ പെട്രോള്‍ വാങ്ങുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.

മെയ് പതിനഞ്ചിന് രാത്രി ഒന്‍പതോടെയാണ് സംഭവം നടന്നത്. ബന്ധുവീട്ടില്‍ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു കാറിന് തീപിടിച്ചത്. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട രജിന്‍ലാല്‍ ഉടന്‍ തന്നെ കാറില്‍ നിന്ന് പുറത്തിറങ്ങി പിന്‍സീറ്റില്‍ ഇരുന്നിരുന്ന സോനയെ കാറില്‍ നിന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും ഡോര്‍ ലോക്കായതിനാല്‍ സാധിച്ചില്ല.

അപ്പോഴേക്കും രജിന്‍റെ ശരീരത്തില്‍ തീ ആളിപ്പടര്‍ന്നു. ഇതോടെ രജിന്‍ തൊട്ടടുത്തുള്ള തോട്ടിലേക്ക് ചാടി. കാറില്‍ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടന്‍ തന്നെ നാട്ടുകാര്‍ സംഭവ സ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. ഉടന്‍ തന്നെ സോനയേയും രജിനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സോന മരിച്ചിരുന്നു.

പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടല്ല തീപിടിക്കാന്‍ കാരണമെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സോന പെട്രോള്‍ വാങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു.

കാറില്‍ പെട്രോളിന്‍റെ ഗന്ധം ഉണ്ടായിരുന്നതായി ചികിത്സയില്‍ കഴിയുന്നതിനിടെ രജിൻ മൊഴി നല്‍കുകയും ചെയ്തിരുന്നു. അതിനിടെ സോനയെ കൊലപ്പെടുത്തിയതാണെന്നായിരുന്നു കുടുംബം പറഞ്ഞത്. പോലീസിന്‍റെ പ്രത്യേക അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

District News

വികസന മുരടിപ്പിൽനിന്ന് പേരാമ്പ്രയെ മോചിപ്പിക്കും: ഫാത്തിമ തഹ്‌ലിയ

ചക്കിട്ടപാറ: ഡോ. കെ.ജി. അടിയോടിക്കു ശേഷമുള്ള നീണ്ട 50 വർഷത്തെ വികസന മുരടിപ്പിന്‍റെ അന്ധകാരത്തിൽ നിന്ന് പേരാമ്പ്ര നിയോജക മണ്ഡലത്തിനു മോചനമുണ്ടാകണമെന്ന് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയ.

കഴിഞ്ഞ ദിവസം ചക്കിട്ടപാറയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പര്യടന സമാപന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. ജോർജ് മുക്കള്ളിൽ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മിനി വട്ടക്കണ്ടി, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്‍റ് മോളി തോമസ്, വൈസ് പ്രസിഡന്‍റ് ജിതേഷ് മുതുകാട്, നേതാക്കളായ കെ. ബാലനാരായണൻ, സത്യൻ കടിയങ്ങാട്, രാജൻ മരുതേരി, കെ.എ. ജോസ്‌ കുട്ടി, രാജീവ് തോമസ്, മൂസ കോത്തമ്പ്ര, ആവള ഹമീദ്, റെജി കോച്ചേരി, ബാബു കൂനന്തടം, ബിന്ദു ബാലകൃഷ്ണൻ, ഇ.പി.നുസൃത്ത്, പാപ്പച്ചൻ കൂനന്തടം, ജെയിൻ ജോൺ, രാജൻ വർക്കി എന്നിവർ പ്രസംഗിച്ചു.

 

Kerala

പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മുതുവണ്ണാച്ച വെള്ളപ്പാലന്‍കണ്ടി നിതിന്‍ ആനന്ദ്(38), മീത്തലെ പാറക്കലില്‍ പ്രജീഷ് കുമാര്‍(45) എന്നിവര്‍ ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസമാണ് സിപിഎം പ്രവര്‍ത്തകനായ കുനീമ്മല്‍ ദിനേശന് വെട്ടേറ്റത്. രാത്രിയില്‍ വീട്ടിലേക്കു പോകുമ്പോഴായിരുന്നു ആക്രമണം. ബൈക്കില്‍ വെളുത്തപറമ്പത്ത് നിന്ന് മുതുവണ്ണാച്ചക്കുള്ള റോഡിലൂടെ പാറക്കെട്ടിലെ വീട്ടിലേക്ക് പോകുമ്പോള്‍ വഴിയില്‍വച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ദിനേശൻ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് പേരാണ് ദിനേശനെ ആക്രമിച്ചത്. അതില്‍ ഒരാളെ കൂടി ഇനി പിടികൂടാനുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പ്രതികളെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും.

District News

പേരാമ്പ്ര ടൗണിലെ സീബ്രാ ലൈനുകൾ മാഞ്ഞു; കാൽനട യാത്രക്കാർ അപകട ഭീഷണിയിൽ

പേരാമ്പ്ര: കാൽനട യാത്രക്കാർക്ക് തിരക്കേറിയ പേരാമ്പ്ര ടൗണിലെ പ്രധാന റോഡുകൾ മുറിച്ചുകടക്കാൻ സ്ഥാപിച്ച സീബ്രാ ലൈനുകൾ മാഞ്ഞു.

ചീറിപ്പാഞ്ഞ് വരുന്ന വാഹനങ്ങൾക്കിടയിലൂടെ ജീവൻ പണയം വച്ചാണ് യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്നത്.ബസ് സ്റ്റാൻഡ് പരിസരത്താണ് യാത്രക്കാർ കൂടുതൽ ബുദ്ധിമുട്ടുന്നത്‌. ഹോം ഗാർഡുകളുടെ സഹായം കൊണ്ടാണ് പലപ്പോഴും കുട്ടികളും വൃദ്ധരും അടക്കമുള്ളവർ ഇവിടെ ആശ്വാസത്തോടെ സഞ്ചരിക്കുന്നത്. അത് എപ്പോഴും ലഭിക്കണമെന്നില്ല.


സീബ്രാ ലൈൻ മാഞ്ഞതിനാൽ വാഹനമോടിക്കുന്നവർ സ്പീഡ് കുറയ്ക്കാതെയാണ് പോകുന്നത്. പ്രശ്നത്തിന് സത്വര പരിഹാരമുണ്ടാക്കണമെന്നാണ് പൊതു ആവശ്യമുയരുന്നത

 

District News

പേരാമ്പ്ര താലൂക്ക്‌ ആശുപത്രി കെട്ടിടനിർമാണം ‌2027ൽ പൂർത്തീകരിക്കും: ടി.പി. രാമകൃഷ്ണൻ

പേരാമ്പ്ര: ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന പേരാമ്പ്ര താലൂക്ക്‌ ആശുപത്രി കെട്ടിടനിർമാണം 2027ൽ പൂർത്തീകരിക്കുമെന്ന് ടി.പി. രാമകൃഷ്ണൻ എംഎൽഎ. ആശുപത്രി കെട്ടിടനിർമാണം വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യ ഘട്ട പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത്. കെട്ടിടം നിർമിക്കാനായി പൈലിംഗ് നടക്കുകയാണ്. ഏഴ് നിലകളിൽ ഒരുക്കുന്ന കെട്ടിടത്തിൽ ആദ്യ നാല് നിലകളിൽ ഓപറേഷൻ തിയേറ്റർ, ഗൈനക്കോളജി വിഭാഗം, സ്കാനിംഗ്, ഇസിജി, ലാബ്, എക്സ്റേ സംവിധാനവും അനുബന്ധ കെട്ടിടത്തിൽ മോർച്ചറി സംവിധാനവുമൊരുക്കും. 77 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് കിഫ്ബിയിൽനിന്ന് അനുവദിച്ച 56 കോടി രൂപ വകയിരുത്തിയാണ് നിർമാണം തുടങ്ങിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിയാണ് കരാറുകാർ.

Kerala

പേരാമ്പ്രയിൽ കുഴിച്ചിട്ട നിലയിൽ വാഷ് കണ്ടെത്തി

കോഴിക്കോട്: പേരാമ്പ്രയിൽ എക്സൈസ് പരിശോധനയിൽ കുഴിച്ചിട്ട നിലയിൽ അഞ്ച് ബാരൽ വാഷ് കണ്ടെത്തി. പെരുവണ്ണാമൂഴി ഡാമിന് സമീപത്താണ് ചാരായ നിര്‍മാണത്തിനായുള്ള വാഷ് കണ്ടെത്തിയത്.

ഡാം റിസര്‍വോയറിന് സമീപം ഉടമസ്ഥനില്ലാതെ കിടന്നിരുന്ന അഞ്ച് ബാരലുകളിലായിരുന്നു വാഷ്. തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിലാണ് പേരാമ്പ്ര എക്‌സൈസ് സര്‍ക്കിളിലെ ഉദ്യോഗസ്ഥര്‍ ഇവ കണ്ടെത്തിയത്.

District News

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്ക് പൗരസ്വീകരണം

പേരാമ്പ്ര: ആര്‍ദ്ര കേരള പുരസ്‌ക്കാരവും കായകല്‍പ് മെഡിറ്റേഷന്‍ അവാര്‍ഡും സ്വഛതാഹി സേവാ കാമ്പയിനില്‍ ജില്ലയില്‍ മികച്ച ബ്ലോക്ക് പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത പേരാമ്പ്ര ബ്‌ളോക്ക് പഞ്ചായത്തിന് പൗര സ്വീകരണം നല്‍കി.

ചടങ്ങില്‍ കെ.കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ എ.കെ..പത്മനാഭന്‍ പുരസ്‌കാര സമര്‍പ്പണം നടത്തി. പഞ്ചായത്ത് പ്രസിഡന്‍റുമാരായ വി.കെ.പ്രമോദ്, സി.കെ. ശശി, കെ.കെ.ബിന്ദു, പേരാമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എം.റീന, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എസ്.കെ. സജിഷ്, പി.കെ.എം ബാലകൃഷ്ണന്‍,

എന്‍.എം. അഷറഫ്, ബേബി കാപ്പുകാട്ടില്‍, എന്‍. ആലിക്കുട്ടി, പി.ടി. അഷറഫ്, ഗിരിജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.പി.ബാബു, വൈസ്പ്രസിഡന്‍റ് സി.കെ പാത്തുമ്മ, മെമ്പര്‍മാരായ കെ. സജീവന്‍, ശശികുമാര്‍ പേരാമ്പ്ര, പി.കെ രജിത, മെഡിക്കല്‍ ഓഫീസര്‍ ഡോ.ദിവ്യ എന്നിവര്‍ പ്രസംഗിച്ചു.

സ്വഛതാഹി സേവാ കാമ്പയിന്‍റെ ഭാഗമായി ജില്ലയിലെ മികച്ച കോ ഓര്‍ഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട വി.പി. ഷൈനിയെ ചടങ്ങില്‍ ആദരിച്ചു. ഘോഷയാത്രയും സംഘടിപ്പിച്ചു.

District News

പേരാമ്പ്രയിൽ കുടിവെള്ള പരിശോധന കേന്ദ്രം സ്ഥാപിക്കണമെന്ന്

പേരാമ്പ്ര: പേരാമ്പ്രയിൽ കുടിവെള്ള പരിശോധന കേന്ദ്രം സ്ഥാപിക്കണമെന്ന് കേരളാ കോൺഗ്രസ്‌ പേരാമ്പ്ര നിയോജക മണ്ഡലം നേതൃ യോഗം ആവശ്യപ്പെട്ടു. പേരാമ്പ്രയിലെ പത്ത് പഞ്ചായത്തുകളിലെയും പൊതു ജനങ്ങളും സ്ഥാപന ഉടമകളും ശുദ്ധ ജല പരിശോധനക്കായി അതാത് പ്രദേശങ്ങളിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർ സാമ്പിളുകളുമായി പെരുവണ്ണാമൂഴിയിലെ വാട്ടർ അഥോറിറ്റിയുടെ ഓഫീസിൽ കൊണ്ടു പോയി കൊടുക്കുകയാണിപ്പോൾ ചെയ്യുന്നത്.

പെരുവണ്ണാമൂഴിയിൽ നിന്നും ഈ സാമ്പിളുകൾ വടകരയോ, കോഴിക്കോടോ ഉള്ള ലാബുകളിലേക്ക്‌ അയച്ചു കൊടുത്ത് പരിശോധന ഫലത്തിന് വേണ്ടി ദിവസങ്ങൾ കാത്തിരിക്കണം. പരിശോധന നിരക്കുകൾ ഇപ്പോൾ മൂന്ന് മുതൽ ആറ് ഇരട്ടി വരെ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ വർധിപ്പിച്ച അമിത ചാർജ് പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കേരളാ കോൺഗ്രസ് സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം രാജീവ്‌ തോമസ് യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് സുരേഷ് വാളൂർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി.പി. ചന്ദ്രൻ, നാസർ മുളിയങ്ങൽ, ടി.എൻ.കെ. കല്ലൂർ, കെ.എം. ഗോപാലൻ, ചന്ദ്രൻ നാളൂർ, ഹമീദ് ആയിലാണ്ടി, കെ.സി. റഷീദ്, കെ കെ. മണി എന്നിവർ പ്രസംഗിച്ചു.

District News

പേരാമ്പ്രയിൽ കർഷക പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്തിന്‍റെ ജനകീയാസൂത്രണ പദ്ധതിയിൽ ഫണ്ട് വകയിരുത്തി ആരംഭിച്ച കർഷക പരിശീലന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എൻ.പി. ബാബു നിർവഹിച്ചു.

ബ്ലോക്ക് തല വിജ്ഞാന കേന്ദ്രത്തിന്‍റെ കീഴിൽ അത്യാധുനിക സംവിധാനങ്ങളോടെയാണ് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ പരിശീലന കേന്ദ്രം പ്രവർത്തനമാരംഭിച്ചത്. നാച്ചുറൽ മിഷൻ ഓൺ നാച്ചുറൽ ഫാമിംഗ് പദ്ധതിയുടെ ഭാഗമായി കർഷകർക്ക് പ്രകൃതി കൃഷി വിഷയത്തിൽ പരിശീലന പരിപാടിയും സംഘടിപ്പിച്ചു.

ജില്ലാ കൃഷിത്തോട്ടം ഓഫീസർ പി. മുബീന ക്ലാസ് നയിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. സജീവൻ അധ്യക്ഷനായി. വൈസ് പ്രസിഡന്‍റ് സി.കെ. പാത്തുമ്മ, കൃഷി അസിസ്റ്റന്‍റ് ഡയറക്ടർ ടി.കെ. നസീർ, കൃഷി ഓഫീസർ ജിജോ ജോസഫ്, ബ്ലോക്ക് സെക്രട്ടറി സുജീന്ദ്രൻ, ജോയിന്‍റ് സെക്രട്ടറി സുജീഷ് തുടങ്ങിയവർ പങ്കെടുത്തു.

Kerala

പേരാമ്പ്ര സംഘർഷം: സ്‌ഫോടകവസ്തു എറിഞ്ഞതാര്‍? പരിശോധനയുമായി ഫോറന്‍സിക് വിദഗ്ധരും

പേരാമ്പ്ര (കോഴിക്കോട്): യുഡിഎഫ്- എല്‍ഡിഎഫ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് സ്‌ഫോടക വസ്തു എറിഞ്ഞതുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നതിനിടെ സംഭവസ്ഥലത്ത് പരിശോധനയുമായി ഫോറന്‍സിക് വിദഗ്ധരും.

ഒക്ടോബർ 10ന് വൈകുന്നേരം നടന്ന യുഡിഎഫ് പ്രകടനം പോലീസ് തടഞ്ഞതോടെ ഉടലെടുത്ത സംഘർഷാവസ്ഥ ഉടലെടുത്ത സ്ഥലത്ത് പുറകിൽ നിന്ന് ആരോ സ്ഫോടക വസ്തു എറിഞ്ഞതായുള്ള സിപിഎം ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പരിശോധന.

ഇവിടെ വെച്ച് ഷാഫി പറമ്പിൽ എംപി ക്ക് പോലീസ് ലാത്തിചാര്‍ജില്‍ മൂക്കിന് പരുക്കേൽക്കുകയും ചെയ്തിരുന്നു. പോലീസിന് നേരെ സ്ഫോടക വസ്തു അക്രമണം യുഡിഎഫ് പ്രവർത്തകർക്കിടയിൽ നിന്നാണ് ഉണ്ടായത് എന്നാണ് ആരോപണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതിഷേധ മാർച്ച് തടയുകയും സ്ഫോടക വസ്തു എറിഞ്ഞതായി പറയപ്പെടുകയും കണ്ണീർ വാതകവും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്ത മെയിൻ റോഡിലെ ചേനോളി റോഡ് ജംഗ്ഷന് സമീപമാണ് ഇന്നലെ ഫോറൻസിക് പരിശോധന നടത്തിയത്. കോഴിക്കോട് റൂറൽ പോലീസ് സുപ്രണ്ടിന് കീഴിലുള്ള ഫോറൻസിക് വിഭാഗമാണ് പരിശോധന നടത്തിയത്.

പേരാമ്പ്ര ഡിവൈഎസ്പി എൻ. സുനിൽകുമാർ, കേസ് അന്വേഷിക്കുന്ന പേരാമ്പ്ര പോലീസ് ഇൻസ്പക്ടർ പി. ജംഷീദ് എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധന. സികെജി കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് വിജയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങൾ ഉണ്ടായി. തുടർന്ന് ഹർത്താലും, പഞ്ചായത്ത് ഓഫീസിൽ സംഘർഷാവസ്ഥയുമുണ്ടായി. ഇരു മുന്നണികൾ പ്രതിഷേധ പ്രകടനങ്ങളും തുടർന്ന് പോലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിക്കേണ്ടി വന്നിരുന്നു.

Kerala

പേരാമ്പ്രയിലെ യുഡിഎഫ് പ്രതിഷേധ സംഗമം: 325 പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്ക് ലാത്തിച്ചാര്‍ജിൽ പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിനെതിരേ കേസെടുത്ത് പേരാമ്പ്ര പോലീസ്. യുഡിഎഫ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 325 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

അഞ്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും കണ്ടാലറിയാവുന്ന 320 പേര്‍ക്കെതിരെയുമാണ് കേസ്. അന്യായമായി സംഘം ചേർന്നെന്നും പോലീസിനെതിരേ പ്രകോപന മുദ്രാവാക്യങ്ങൾ വിളിച്ചെന്നുമാണ് എഫ്ഐആര്‍.

Kerala

യുഡിഎഫ് പ്രതിഷേധത്തിനിടെ പേരാമ്പ്രയിൽ വീണ്ടും സംഘർഷാവസ്ഥ

കോഴിക്കോട്: പേരാമ്പ്രയിൽ വീണ്ടും സംഘർഷാവസ്ഥ. യുഡിഎഫിന്‍റെ പ്രതിഷേധ സദസിനിടെ പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രതിഷേധ സദസ് നടക്കുന്ന പേരാമ്പ്ര ബസ് സ്റ്റാൻഡിൽ ആണ് വാക്കേറ്റമുണ്ടായത്.

യുഡിഎഫ് പരിപാടി നടക്കുന്ന സ്ഥലത്തുനിന്ന്‌ പോലീസ് പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് ഏകപക്ഷീയമായി യുഡിഎഫ് പ്രവർത്തകരെ മർദ്ദിച്ചു എന്ന ആരോപണം പ്രവർത്തകർ ഉന്നയിക്കുന്നുണ്ട്. ഇതാണ്‌ വാക്കേറ്റത്തിലേക്ക് നയിച്ചത്.

സംഘർഷം കൂടുതൽ കൈയാങ്കളിയിലേക്ക് പോകാതിരിക്കാൻ പ്രാദേശിക നേതാക്കന്മാർ ഇടപെട്ട് പ്രവർത്തകരെ അനുനയിപ്പിച്ചു. ഷാഫി പറമ്പിൽ എംപിയെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് പ്രതിഷേധ സദസ് സംഘടിപ്പിച്ചത്.

Latest News

Corehub Up