Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Poisoning

കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം; ഗൃഹനാഥനും മരിച്ചു

കോട്ടയം: കൂരോപ്പട ലാക്കാട്ടൂരിൽ വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കുടുംബനാഥൻ തോമസ് എബ്രഹാമും (50) മരണത്തിന് കീഴടങ്ങി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.

തോമസിന്‍റെ ഭാര്യയും മൂത്ത മകളും ശനിയാഴ്ച മരിച്ചിരുന്നു. മകൻ നിലവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ചിറപ്പുറത്ത് തോമസ് എബ്രഹാം, ഭാര്യ ജോസ്ന, മൂത്ത മകൾ മരിയ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് മരിയ മരിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതിന് പിന്നാലെ വൈകുന്നേരത്തോടെ അമ്മ ജോസ്നയും മരിച്ചു. ഇവരുടെ സംസ്കാരം പിന്നീട് നടക്കും.

കഴിഞ്ഞ ജൂലൈ 13-നായിരുന്നു നാടിനെ നടുക്കിയ സംഭവം. അന്ന് ഉച്ചയ്ക്ക് ശേഷം ജോസ്നയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് കുടുംബാംഗങ്ങളെ അവശനിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ കളനാശിനിയുടെ കുപ്പി കണ്ടെത്തിയിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ നാലുപേരെയും ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കുക എന്ന തീരുമാനത്തിലേക്ക് കുടുംബത്തെ നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കർഷകനായ തോമസും, പ്രാദേശിക സഹകരണ ബാങ്കിൽ താൽക്കാലിക ജീവനക്കാരിയായ ജോസ്നയും ചേർന്നാണ് കുടുംബം പുലർത്തിയിരുന്നത്. മരിച്ച മരിയ മാറ്റക്കര എച്ച്എസ്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു.

ജീവിതത്തിലെ വിഷമഘട്ടങ്ങളിൽ ആത്മഹത്യയല്ല പരിഹാരം. ഏത് വലിയ മാനസിക സമ്മർദ്ദങ്ങളെയും അതിജീവിക്കാൻ വഴികളുണ്ട്. സഹായം ആവശ്യമുള്ളപ്പോൾ ബന്ധപ്പെടുക. ടോൾ ഫ്രീ നമ്പർ: 1056

Kerala

മക്കൾക്ക് വിഷം നൽകി പിതാവ് ജീവനൊടുക്കി; കുട്ടികൾ ഗുരുതരാവസ്ഥയിൽ

ആലപ്പുഴ: മാന്നാറിൽ രണ്ടു കുട്ടികൾക്ക് വിഷം നൽകിയ ശേഷം പിതാവ് ജീവനൊടുക്കി. മാന്നാർ ശിവശൈലം വെള്ളിക്കിഴക്കേതിൽ മനോജ് (45) ആണ് മരിച്ചത്.

കുട്ടികൾക്ക് വിഷം നൽകിയ ശേഷം സ്വയം വിഷം കഴിച്ചാണ് മനോജ് മരിച്ചത്. മക്കൾ ശിവഗംഗ, ശിവ കീർത്തന എന്നിവർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

സ്‌കൂളില്‍ നിന്ന് വിളിച്ചുകൊണ്ടു വരുന്ന വഴിയാണ് മനോജ് കുട്ടികൾക്ക് വിഷം നൽകിയത്. സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.

കാറിൽ അബോധാവസ്ഥയിൽ പാലത്തിനരികിൽ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ജ്യൂസിലാണ് പെൺകുട്ടികൾക്ക് അച്ഛൻ വിഷം കലക്കി നൽകിയത്.

വിഷമാണെന്ന് അറിയാതെയാണ് മക്കൾ ജ്യൂസ് കുടിച്ചതെന്നും പോലീസ് പറഞ്ഞു. ശിവഗംഗ ആറാം ക്ലാസിലും ശിവ കീർത്തന രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്.

District News

 വിഴിഞ്ഞത്തെ ഭക്ഷ്യവിഷബാധ:ചതിച്ചത് മീൻമുട്ടയെന്ന് സംശയം; ചികിത്സ തേടിയവർ നിരവധി

വിഴിഞ്ഞം: വിഴിഞ്ഞത്തെ ഭക്ഷ്യവിഷബാധ മീൻമുട്ടയിൽ നിന്നാകാമെന്ന് അധികൃതർ. രണ്ടു പേർ മരിക്കുകയും നിരവധി പേർ ചികിത്സതേടുകയും ചെയ്ത സംഭവം ഏറെ ഗൗരവമായി കാണുന്നതായി പറയുന്ന ആരോഗ്യവിഭാഗവും പോലീസും മരിച്ചവരിൽനിന്നു ശേഖരിച്ച വസ്തുക്കളുടെ ശാസ്ത്രീയ പരിശോധനാ ഫലവും കാത്തിരിക്കുകയാണ്.

വിഴിഞ്ഞത്തെ സീ ഫുഡ് റസ്റ്റ റന്‍റായ അസ്മാക്കിൽനിന്നു ഭക്ഷണം കഴിച്ചു രണ്ടുപേർ മരിച്ചതിനുപരി ഒന്പതുപേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇവരിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം മുതൽ ചൊവ്വാഴ്ച പുലർച്ചെവരെ കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ നിന്നായി നാന്നൂറോളം പേർ ഭക്ഷണം കഴിക്കാൻ ഇവിടെ എത്തിയിരുന്നു. മീൻമുട്ടയും കൊഞ്ചും കഴിച്ചവരെയാണ് ഗുരുതരമായി വിഷം ബാധിച്ചത്. ഇവരിൽ എത്ര പേർ ചികിത്സ തേടിയെന്നതിനെക്കുറിച്ച് അധികൃതർക്ക് വ്യക്തതയില്ല.

തിരുവനന്തപുരം മെഡിക്കൽ കോളജ് ഉൾപ്പെടെ തലസ്ഥാനത്തെ വൻകിട ആശുപത്രികളിൽ എത്തിയവരുടെ കണക്കു മാത്രമാണ് നിലവിലുള്ളതെന്നും ചെറുകിട ആശുപത്രികളിലും നിരവധിപേർ ചികിത്സ തേടിയിരിക്കാമെന്നും അധികൃതർ പറയുന്നു. സംഭവദിവസം മരിച്ച കൊ ല്ലം നിലമേൽ സ്വദേശി റഷീദ ബീവിയുടെ മകൾ സജിമോളുടെ മൊഴി ചടയമംഗലം സിഐ എൻ. സുനീഷിന്‍റെ നേതൃത്വത്തിൽ ഇന്നലെ രേഖപ്പെടുത്തി. ആശുപത്രിയിൽ പ്ര വേശിപ്പിച്ചവരിൽ ജയിൽ ജീവനക്കാരന്‍റെ നില ഗുരുതരമായി തുടരുമ്പോൾഅവശനിലയിലായിരുന്ന റിട്ട. എസ്ഐയുടെ നില മെച്ചപ്പെട്ടതായും അധികൃതർ അറിയിച്ചു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന വാഴമുട്ടം സ്വദേശിയും തൃക്കാക്കര ജയിലിലെ വീവിംഗ് ഇൻസ്പെക്ടറുമായ എസ്. അരുൺരാജിന്‍റെ (39) നിലയാണ് ഗുരുതരമായി തുടരുന്നത്. അരുൺരാജിനൊപ്പം ഭാര്യ പൂജാ ദിലീപ്, അഞ്ചുവയസുള്ള മകൻ അയാൻ അരുൺ, ബന്ധുവായ പത്തു വയസുകാരി ദിയാ ഗിരീഷ് എന്നിവരും ഭക്ഷണം കഴിച്ചിരുന്നെങ്കിലും ഇവർക്കൊന്നും കാര്യമായ പ്രശ്നങ്ങൾ ഇല്ലാത്തതും ആശ്വാസമായി.

ഭക്ഷ്യ വിഷബാധയുടെ ലക്ഷണങ്ങളുമായി എത്തുന്നവർക്ക് അടിയന്തര സാഹചര്യത്തിൽ ചികിത്സ നൽകുന്നതിനുള്ള സൗകര്യം മെഡിക്കൽ കോളജിൽ സജ്ജമാക്കിയിട്ടുണ്ട്.

മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കൊട്ടാരക്കര പട്ടാഴി സ്വദേശികളായ ശ്രീജയയും മകൾ ആർച്ചയും ശനിയാഴ്ച നിർബന്ധിത ഡിസ്‌ചാർജ് വാങ്ങിപ്പോയി. നിലവിൽ മരണമടഞ്ഞവരുടെ ബന്ധുക്കൾ ചടയമംഗലം സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം തുടരുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമല്ലാത്തതിനാൽ ശാസ്ത്രീയ പരിശോധനാഫലത്തിൽ കണ്ണുംനട്ടിരിക്കുകയാണ് പോലീസും ആരോഗ്യ വകുപ്പധികൃതരും.

മരിച്ചവരും ആശുപത്രിയിലുള്ളവരും ഏതുതരം ഭക്ഷണമാണു കഴിച്ചത് എന്നുള്ളകാര്യത്തിൽ അധികൃതർക്ക് ഇപ്പോഴും വ്യക്തതയില്ല. സംഭവമറിഞ്ഞ് പരിശോധനക്കെത്തിയ ആരോഗ്യ വകുപ്പധികൃതർക്ക് ഭക്ഷണാവശിഷ്ടം ശേഖരിക്കാനാകാത്തതും തിരിച്ചടിയായി.

വൈകുന്നേരം മുതൽ പുലർച്ചെവരെ നടന്ന കച്ചവടശേഷം സ്ഥാപനം വൃത്തിയാക്കി ജീവനക്കാർ മടങ്ങിയ ശേഷമാണ് മരണമുൾപ്പെടെയുള്ള സംഭവങ്ങൾ പുറംലോകമറിയുന്നത്. വിഴിഞ്ഞം പോലീസ് എത്തി റസ്റ്ററന്‍റ് പൂട്ടി സീൽവച്ചെങ്കിലും സാമ്പിൾ ശേഖരണം പാളിയിരുന്നു.

Latest News

Corehub Up