Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Policy

എൽഡിഎഫ് മദ്യനയം: ഞാൻ എതിര്‍ത്തിരുന്നു

കോട്ടയം: എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് മദ്യനയത്തില്‍ മാറ്റം വരുത്തിയപ്പോള്‍ താന്‍ എതിര്‍ത്തില്ലെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ പൂര്‍ണമായും തെറ്റാണെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സബ്ജക്ട് കമ്മിറ്റിയില്‍ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനത്തെ താന്‍ അന്നുതന്നെ ശക്തമായി എതിര്‍ത്തിരുന്നുവെന്ന് അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഐടി ഹബ്ബുകളില്‍ ഉള്‍പ്പെടെ ബാര്‍ ലൈസന്‍സ് അനുവദിക്കാനുള്ള തീരുമാനത്തെയും ചൂതാട്ടം പ്രോത്സാഹിപ്പിക്കാനുള്ള നീക്കത്തെയും അന്നും ഇന്നും താന്‍ ഒരുപോലെ എതിര്‍ക്കുന്നുവെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. ഈ വിഷയങ്ങളില്‍ വിയോജിപ്പില്ലെന്നു കാട്ടി അന്ന് സബ്ജക്ട് കമ്മിറ്റി മിനിറ്റ്‌സ് തയാറാക്കിയപ്പോഴാണ് താന്‍ നേരിട്ട് ഇടപെട്ട് വിയോജിപ്പ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്.

സബ്ജക്ട് കമ്മിറ്റിയിലേക്ക് രണ്ടു ഫയലുകളാണ് വന്നത്. എനിക്ക് എതിര്‍പ്പില്ലെന്ന് മിനിട്‌സ് എഴുതിയപ്പോഴാണ് മനസിലായത്. അന്നുതന്നെ എന്‍റെ എതിര്‍പ്പ് എഴുതിക്കൊടുത്തു.

ജോണിവാക്കറിന് നികുതി കുറയ്ക്കണം എന്ന ഫയലും സബ്ജക്ട് കമ്മിറ്റി യോഗത്തില്‍ വന്നിരുന്നു. അതേ യോഗത്തില്‍തന്നെ അതിനെ എതിര്‍ത്തു. യോഗം തീരുന്നതിനുമുമ്പു തന്നെ ഞാന്‍ ഇറങ്ങിപ്പോന്നിരുന്നു. ഇറങ്ങിപ്പോകുന്ന സമയത്ത് തനിക്ക് എതിര്‍പ്പില്ലെന്ന് അവര്‍ രേഖപ്പെടുത്തുകയായിരുന്നു.

പിന്നീടാണ് ആ മിനിട്‌സ് കൈയില്‍ കിട്ടിയത് അപ്പോള്‍ തന്നെ മന്ത്രി ബാലഗോപാലിനെ വിളിച്ച് തിരുത്താന്‍ ആവശ്യപ്പെട്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് മദ്യനയം ചര്‍ച്ച ചെയ്ത സബ്ജക്ട് കമ്മിറ്റിയില്‍ താന്‍ എതിര്‍പ്പ് രേഖപ്പെടുത്തിയില്ലെന്ന രീതിയില്‍ ഇപ്പോള്‍ വ്യാപകമായ വ്യാജപ്രചാരണമാണ് നടക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ ഏതാണെന്ന് വ്യക്തമാണെന്നും അന്നും ഇന്നും മദ്യനയത്തില്‍ തനിക്ക് ഒരേ നിലപാട് മാത്രമാണുള്ളതെന്നും സ്പീക്കര്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു

National

വിബി-ജി റാം ജി നിയമത്തിനെതിരേ നയസംവാദം നടത്തി എംപിമാർ

ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് നിയമത്തിനു പകരം വന്ന വിബി-ജി റാം ജി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഏഴ് രാഷ്‌ട്രീയ കക്ഷികളിലെ എംപിമാർ.

കാർഷിക, ഗ്രാമീണ തൊഴിലാളികളുടെ സംയുക്ത പ്ലാറ്റ്ഫോമും എൻആർഇജിഎ സംഘർഷ് മോർച്ചയും നടത്തിയ നയസംവാദ പരിപാടിയിലാണ് കോണ്‍ഗ്രസ്, സിപിഎം, സിപിഐ, സിപിഐ (എംഎൽ), ആർജെഡി, ഡിഎംകെ, ഭാരത് ആദിവാസി പാർട്ടി എന്നീ പാർട്ടികളിലെ എംപിമാർ നിലപാടറിയിച്ചത്.

തൊഴിലുറപ്പ് നിയമം തങ്ങൾക്ക് വേതനം നൽകിയിരുന്നുവെന്നും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മരുന്നിനും ആഹാരത്തിനുമായി ആ വേതനമാണ് ഉപയോഗിച്ചിരുന്നതെന്നും വിവിധ സംസ്ഥാനങ്ങളിൽനിന്നു വന്ന വനിതാ തൊഴിലാളികൾ പറഞ്ഞു.

സംസ്ഥാനങ്ങളുടെയും പഞ്ചായത്തുകളുടെയും ഗ്രാമസഭകളുടെയും പങ്കിനെ പുതിയ നിയമം ഗണ്യമായി ദുർബലപ്പെടുത്തുകയാണെന്നും തൊഴിലാളികൾ ചൂണ്ടിക്കാട്ടി.

ഗ്രാമീണ കുടുംബത്തിന് 200 തൊഴിൽ ദിനങ്ങളെങ്കിലും ഉറപ്പുനൽകുക, പണപ്പെരുപ്പത്തിന് അനുസൃതമായി പ്രതിവർഷം 700 രൂപയുടെ കുറഞ്ഞ വേതനം ഉറപ്പാക്കുക, ഹാജർ, വേതന പേയ്മെന്‍റുകൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന സാങ്കേതിക സംവിധാനങ്ങൾക്ക് തൊഴിലാളികളെ ഒഴിവാക്കുന്ന സ്വഭാവമുള്ളതിനാൽ ഇവ പിൻവലിക്കുക ഗ്രാമീണ തൊഴിൽ പദ്ധതികളുടെ ആസൂത്രണം, നിർവഹണം, നിരീക്ഷണം എന്നിവയിൽ കേന്ദ്രപങ്കാളികളായി ഗ്രാമസഭകളുടെ പങ്ക് പുനഃസ്ഥാപിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നിവയാണ് സംയുക്ത പ്ലാറ്റ്ഫോമിന്‍റെ ആവശ്യങ്ങൾ.

ഡി. രാജ, ശിവദാസൻ, ജ്യോതിമണി, ശശികാന്ത് സെന്തിൽ, മനോജ് ഝാ, അമ്ര റാം, രാജ്കുമാർ റൗട്ട്, അരുണ്‍ നെഹ്റു, സഞ്ജയ് യാദവ്, രാജാ റാം സിംഗ് എന്നിവർ പ്രസംഗിച്ചു.

Latest News

Corehub Up