Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rescue Operation

ഇന്തോനേഷ്യൻ ഭൂകമ്പം: മരണം 51 ആയി

ജക്കാർത്ത: ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 51 ആയി ഉയർന്നു. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. ദുരന്തനിവാരണ ഏജൻസി (ബിഎൻപിബി) നൽകുന്ന വിവരങ്ങൾ അനുസരിച്ച് മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.

സിക്ക, മാംഗരൈ, ഈസ്റ്റ് മാംഗരൈ എന്നീ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പലയിടത്തും ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കിഴക്കൻ ഇന്തോനേഷ്യൻ തീരത്തുനിന്ന് ഏകദേശം 68 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നത്.

ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രികളിൽ ചികിത്സയിലായിരുന്ന രോഗികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ പരിക്കേൽക്കുമെന്ന ഭയത്താൽ പരിഭ്രാന്തരായി ഉയർന്ന പ്രദേശങ്ങളിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.

Kerala

വയനാട് തുരങ്കപാത നിർമാണ മേഖലയ്ക്കു സമീപം മണ്ണിടിച്ചിൽ; വൻ ദുരന്തം

മാനന്തവാടി: വയനാട് തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപം മണ്ണിടിഞ്ഞു. കള്ളാടിയിലെ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.

നിരവധി ആളുകൾ മണ്ണിടിനടിയിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയിക്കുന്നുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. മൂന്ന് പേരെ രക്ഷിച്ചതായാണ് വിവരം.

വാഹനങ്ങളും മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ട്. എന്‍ഡിആര്‍എഫ് ടീം സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. മണ്ണ് വലിയതോതിൽ ഇടിഞ്ഞ് പാലത്തിലേക്ക് വീണു എന്നാണ് വിവരം. പാലം അപകടാവസ്ഥയിലാണ്. സമീപത്തെ വീട്ടുകാരെ ഒഴിപ്പിക്കുന്നുണ്ട്.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് മേപ്പാടി - ചൂരൽമല റോഡിൽ ഗതാഗത തടസം ഉണ്ടായി. അപകടത്തിന് പിന്നാലെ മന്ത്രി ടി. സിദ്ദിഖ് മുഖ്യമന്ത്രിയുമായി രക്ഷപ്രവർത്തനം സംബന്ധിച്ച് ചർച്ച നടത്തി.

രക്ഷപ്രവർത്തനം വേഗത്തിലാക്കാൻ മന്ത്രി ടി. സിദ്ദിഖ് നിർദേശം നൽകിയിട്ടുണ്ട്. മേപ്പാടിയിൽ തിങ്കളാഴ്ച അതിതീവ്ര മഴയാണ് പെയ്തത്.

International

‘ഓപ്പറേഷൻ അമിസ്റ്റാഡ്’: ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയ്ക്ക് രക്ഷാഹസ്തവുമായി ഇന്ത്യ; 41 അംഗ ആർമി മെഡിക്കൽ സംഘം കാരക്കാസിലെത്തി

കാരക്കാസ്: അതിശക്തമായ ഇരട്ട ഭൂചലനം കടുത്ത നാശം വിതച്ച വെനസ്വേലയ്ക്ക് അടിയന്തര സഹായവുമായി ഇന്ത്യ. 'ഓപ്പറേഷൻ അമിസ്റ്റാഡ്' എന്ന് പേരിട്ടിരിക്കുന്ന അടിയന്തര രക്ഷാദൗത്യത്തിന്‍റെ ഭാഗമായി ഇന്ത്യൻ ആർമിയുടെ 41 അംഗ വിദഗ്ധ മെഡിക്കൽ സംഘം വെനസ്വേലയിലെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറാണ് ഇന്ത്യയുടെ ഈ രക്ഷാദൗത്യത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചത്. സ്പാനിഷ് ഭാഷയിൽ 'അമിസ്റ്റാഡ്' എന്നാൽ 'സൗഹൃദം' എന്നാണ് അർത്ഥം. വെനസ്വേലയിൽ ഭൂകമ്പത്തെത്തുടർന്നുള്ള മരണസംഖ്യ നിലവിൽ 1,430 ആയി ഉയർന്നിട്ടുണ്ട്. 

ഇന്ത്യൻ വ്യോമസേനയുടെ രണ്ട് കൂറ്റൻ സി-17 ഗ്ലോബ്‌മാസ്റ്റർ വിമാനങ്ങളിലാണ് ഇന്ത്യൻ സംഘം കാരക്കാസിലെത്തിയത്. ഇന്ത്യൻ ആർമിയുടെ പ്രശസ്തമായ '60 പാരാ ഫീൽഡ് ഹോസ്പിറ്റലിൽ' നിന്നുള്ള 9 മെഡിക്കൽ ഓഫീസർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരടങ്ങുന്നതാണ് ഈ വിദഗ്ധ സംഘം. ഇതോടൊപ്പം 35 ടണ്ണിലധികം വരുന്ന അടിയന്തര ജീവൻരക്ഷാ മരുന്നുകൾ, അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ, താത്കാലിക  അഭയകേന്ദ്രങ്ങൾ ഒരുക്കാനുള്ള സാമഗ്രികൾ എന്നിവയും ഇന്ത്യ എത്തിച്ചിട്ടുണ്ട്. ദുരന്തമുഖങ്ങളിൽ മിനിറ്റുകൾക്കകം സജ്ജീകരിക്കാൻ കഴിയുന്ന രണ്ട് അത്യാധുനിക പോർട്ടബിൾ മൊബൈൽ ആശുപത്രി യൂണിറ്റുകളും ഈ ദൗത്യത്തിന്‍റെ ഭാഗമാണ്.

അതിനിടെ, ഭൂകമ്പത്തിൽ വെനസ്വേലയിലെ ലാ ഗ്വയ്റയിൽ ഉൾപ്പെടെ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും നൂറുക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. എഴുപതിനായിരത്തോളം പേരെ കാണാതായതായും സൂചനയുണ്ട്. പ്രാദേശിക രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന ആക്ഷേപങ്ങൾ ഉയരുന്നതിനിടയിലാണ് ഇന്ത്യൻ സംഘത്തിന്‍റെ ഈ നിർണായക ഇടപെടൽ. 

Kerala

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അന്വേഷണ സംഘത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ഗ്രേഡ് എസ്.ഐമാർ; എസ്ഐടി പുതിയ റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം: നവകേരള യാത്രക്കിടെ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ എസ്ഐടി പുതിയ റിപ്പോർട്ട് സമർപ്പിച്ചു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പായാണ് റിപ്പോർട്ട് സമർപ്പിച്ചത്.

കോടതി കഴിഞ്ഞതവണ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് കൊടുത്തത്. കേസ് ഡയറി തിരുത്തിയെഴുതാൻ സമ്മർദമുണ്ടായിരുന്നെന്ന് എസ്ഐമാർ മൊഴി വെള്ളിയാഴ്ച മൊഴി നൽകിയിരുന്നു.

ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ അജിത് കുമാറിന്‍റെ ഓഫീസിൽ ജോലി ചെയ്തിരുന്ന രണ്ട് എസ്ഐ മാരുടെ മൊഴിയാണ് ഇന്നലെ എസ്ഐ ടി രേഖപ്പെടുത്തിയത്.

കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകവെ ഗ്രേഡ് എസ്.ഐമാർ പൊട്ടിക്കരഞ്ഞു. തങ്ങൾ ഉന്നത ഉദ്യോഗസ്ഥന്റെ നിർദ്ദേശങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്നും, ഇതിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നും ഇവർ അന്വേഷണ സംഘത്തോട് പറഞ്ഞു. നിർണായക മൊഴി ലഭിച്ചതോടെ കൂടുതൽ അന്വേഷണത്തിലേക്ക് കടക്കാനാണ് എസ്ഐടിയുടെ നീക്കം.

Kerala

ഗൺമാൻമാരുടെ രക്ഷാപ്രവർത്തനം ചട്ടവിരുദ്ധം; റിപ്പോർട്ട് ഉടൻ കൈമാറും

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാന്മാർ മർദ്ദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നിർണായക കണ്ടെത്തൽ. ഗൺമാന്മാരുടെ നടപടി ചട്ടവിരുദ്ധമാണെന്ന് എസ്‌ഐടി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഉടൻ തന്നെ കൈമാറും.

എ.ഡി. തോമസ് എംഎൽഎ, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവർക്കാണ് ഗൺമാന്മാരിൽ നിന്നും ക്രൂരമായ മർദ്ദനമേറ്റത്. കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ അനിൽകുമാർ, സുരക്ഷാസംഘത്തിലെ സന്ദീപ് എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. 2023 ഡിസംബർ 15ന് ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ വെച്ചായിരുന്നു വിവാദമായ മർദ്ദനം അരങ്ങേറിയത്.

അന്ന് പ്രതിപക്ഷ പ്രതിഷേധത്തിന് നേരെ നടന്ന മർദ്ദനത്തെ രക്ഷാപ്രവർത്തനം എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി ബൈജു കെ. പൗലോസ് കൂടി എത്തിയ ശേഷം പ്രതികളായ ഗൺമാന്മാരെ ചോദ്യം ചെയ്യാനായി ആലപ്പുഴയിലേക്ക് വിളിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

ഇതിന് ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് സമർപ്പിക്കുക. സംഭവത്തില്‍ പുനരന്വേഷണത്തിനായി കഴിഞ്ഞ ദിവസമാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സംസ്ഥാന പോലീസ് മേധാവി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

 

Kerala

പഴയങ്ങാടിയിലെ "രക്ഷാപ്രവർത്തനം’ അന്വേഷണം വേഗത്തിലാക്കാൻ മുഖ്യമന്ത്രിയെ സമീപിക്കും

കണ്ണൂർ: ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കോൺഗ്രസ് പ്രവർത്തകരെ ഗൺമാന്മാർ മർദിച്ചതിൽ പുനരന്വേഷണം നടത്താൻ യുഡിഎഫിന്‍റെ ആദ്യമന്ത്രിസഭാ യോഗം തീരുമാനിച്ച പശ്ചാത്തലത്തിൽ പഴയങ്ങാടിയിലെ മർദനത്തിന്‍റെ അന്വേഷണം വേഗത്തിലാക്കാൻ മുഖ്യമന്ത്രിയെ കാണാൻ യൂത്ത് കോൺഗ്രസ്കെഎസ്‌യു പ്രവർത്തകർ.

യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് സുധീഷ് വെള്ളച്ചാലിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകരാണ് മുഖ്യമന്ത്രിയെ കാണുന്നത്.

2023 നവംബർ 20 നായിരുന്നു സംഭവം. പഴയങ്ങാടിയിൽവച്ച് നവകേരള സദസിന്‍റെ ഭാഗമായി സഞ്ചരിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ അവിടെയുണ്ടായിരുന്ന സിപിഎംഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധക്കാരെ ഹെൽമെറ്റും കമ്പിവടികളും ചെടിച്ചട്ടികളും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.

ഇവരുടെ ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റ് സുധീഷ് വെള്ളച്ചാൽ, കെഎസ്‌യു നേതാവ് സഞ്ജു എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവർ ഇപ്പോഴും മംഗളൂരുവിൽ ചികിത്സ തേടുന്നുണ്ട്.

നവംബർ 21 ന് മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിൽ ഡിവൈഎഫ്ഐയുടെ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് വിശേഷിപ്പിച്ചത് "രക്ഷാപ്രവർത്തന’മെന്നാണ്.

ചലിക്കുന്ന വണ്ടിക്കു മുന്നിലേക്ക് പ്രതിഷേധക്കാർ ചാടിവീണപ്പോൾ അവരുടെ ജീവൻ രക്ഷിക്കാനാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ശ്രമിച്ചതെന്ന് ന്യായീകരിച്ച മുഖ്യമന്ത്രി വണ്ടിയിടിച്ച് അപകടം ഉണ്ടാകാതിരിക്കാൻ പ്രതിഷേധക്കാരെ തള്ളിമാറ്റുകയായിരുന്നുവെന്നും ഇത് ഒരു "രക്ഷാപ്രവർത്തനം’ആണെന്നുമാണ് വിശേഷിപ്പിച്ചത്.

ഇത്തരം മാതൃകാപരമായ രക്ഷാപ്രവർത്തനങ്ങൾ ഇനിയും മുന്നോട്ട് കൊണ്ടുപോകണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ആറ് യൂത്ത് കോൺഗ്രസ്കെഎസ്യു പ്രവർത്തകർക്കെതിരേ പോലീസ് കേസെടുക്കുകയും കേസ് കോടതിയിൽ എത്തിയപ്പോൾ പിഴയടച്ച് ഒത്തുതീർപ്പിലെത്തുകയും ചെയ്തിരുന്നു.

എന്നാൽ, "രക്ഷാപ്രവർത്തനം’നടത്തിയ സിപിഎംഡിവൈഎഫ്ഐ പ്രവർത്തകരിൽ അഞ്ചുപേരെ മാത്രമാണ് പോലീസ് പിടികൂടിയത്. ഇവർ കുറച്ചു ദിവസം ജയിലിൽ കിടന്നെങ്കിലും ഇപ്പോൾ പുറത്താണ്. മറ്റ് പ്രതികളെ ഇനിയും പിടികൂടിയിട്ടില്ലെന്നും സുധീഷ് പറയുന്നു.

പഴയങ്ങാടി പോലീസ് സംഭവത്തിൽ 14 സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Kerala

മുണ്ടത്തിക്കോട്ട് വീണ്ടും പൊട്ടിത്തെറി; ആളുകളെ ഒഴിപ്പിച്ചു

തൃശൂര്‍: തൃശൂർപൂരത്തിന്‍റെ വെ‌ടിക്കെട്ട് നിർമാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ മരണ സംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം പതിമൂന്നായി. അതേസമയം സ്ഫോടനമുണ്ടായ മുണ്ടത്തിക്കോട് രാത്രി വൈകി വീണ്ടും പൊട്ടിത്തെറിയുണ്ടായി.

ഇതോ‌ടെ സമീപത്ത് നിന്നും ആളുകളെ ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. അപകടം നടന്ന പ്രദേശത്ത് ശാരീരിക അസ്വാസ്ഥ്യം നേരിടുന്നവർ ഉണ്ടെങ്കിൽ108 നമ്പരിൽ ബന്ധപ്പെടണമെന്നും സ്ഥലത്ത് ആംബുലൻസുകൾ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.

തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്‍റെ വെടിക്കെട്ട് പുരയിലാണ് ചൊവ്വാഴ്ച വൈകുന്നേരം 3.30ന് അപകടമുണ്ടായത്. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ സമീപത്തെ കുളത്തിൽ പോലീസിന്‍റെയും ഫയർഫോഴ്സിന്‍റെയും നേതൃത്വത്തിൽ പരിശോധന തുടരുകയാണ്.

മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനും സ്ഫോടക വസ്തുക്കൾ പരിശോധിക്കാനുമായി കെടാവർ നായ്ക്കളെ എത്തിക്കാനും നടപടികൾ ആരംഭിച്ചു. സ്ഫോടനം നടന്ന പാടത്തിന് സമീപത്തെ വീടുകൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. പല വീടുകളുടെയും ജനലുകൾ തകർന്നു.

തീയണഞ്ഞിട്ടും പൊട്ടാതെ നിരവധി സാമഗ്രികൾ ഇപ്പോഴും പലഭാഗത്തായി ചിന്നിചിതറി കിടക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. മൃതദേഹ ഭാഗങ്ങളും ഇപ്പോഴും പ്രദേശത്തുണ്ട്. അപകടം പൂർണമായും ഒഴിവായിട്ടില്ലെന്നും ജാഗ്രത പാലിക്കണമെന്നും ഫയർഫോഴ്സ് അധികൃതർ വ്യക്തമാക്കി.

International

ഇറേനിയന്‍ കപ്പലിലെ രക്ഷാപ്രവര്‍ത്തനം;ഇന്ത്യന്‍ നാവികസേനയും രംഗത്ത്

കൊച്ചി: ശ്രീലങ്കന്‍ തീരത്ത് അമേരിക്കൻ അന്തർവാഹിനിയുടെ ആക്രമണത്തിൽ തകര്‍ന്ന ഇറേനിയന്‍ യുദ്ധക്കപ്പലായ ഐആര്‍ഐഎസ് ഡേനയിലെ രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ നാവികസേനയും രംഗത്ത്. അപകടവിവരം ലഭിച്ചയുടന്‍ ഇന്ത്യന്‍ നാവികസേന രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്ന് നാവികസേന പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

കഴിഞ്ഞ നാലിനു പുലര്‍ച്ചെയാണ് ഐആര്‍ഐഎസ് ഡേനയില്‍നിന്നുള്ള അപായ സന്ദേശം കൊളംബോയിലെ മാരിടൈം റസ്‌ക്യൂ കോ-ഓര്‍ഡിനേഷന്‍ സെന്‍ററില്‍ ലഭിച്ചത്. ശ്രീലങ്കയുടെ സെര്‍ച്ച് ആന്‍ഡ് റസ്‌ക്യൂ മേഖലയില്‍, ഗാലെ തീരത്തിന് 20 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറു മാറിയാണ് കപ്പല്‍ ഉണ്ടായിരുന്നത്.

തകര്‍ന്ന കപ്പലിലെ ജീവനക്കാരെ കണ്ടെത്തുകയെന്ന മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍ നാവികസേന ഈ ദൗത്യത്തില്‍ പങ്കുചേരുന്നതെന്നും രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ അധികൃതരുമായുള്ള ഏകോപനം തുടരുകയാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

ശ്രീലങ്കയുടെ നേതൃത്വത്തില്‍ നടക്കുന്ന തെരച്ചിലിനായി നാലിനു രാവിലെ പത്തിന് ഇന്ത്യന്‍ നാവികസേന ദീര്‍ഘദൂര സമുദ്രനിരീക്ഷണ വിമാനം വിന്യസിച്ചു. ജീവന്‍രക്ഷാ ബോട്ടുകളുമായി മറ്റൊരു വിമാനത്തെയും അടിയന്തര സാഹചര്യത്തിനായി സജ്ജമാക്കിയിട്ടുണ്ട്. ഇതിനു പുറമെ അപകടമുണ്ടായ സ്ഥലത്തിനു സമീപമുണ്ടായിരുന്ന ഐഎന്‍എസ് തരംഗിണിയെ ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചു.

നാലിന് വൈകുന്നേരം നാലോടെ കപ്പല്‍ തെരച്ചില്‍ മേഖലയിലെത്തി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കുന്നതിന് കൊച്ചിയില്‍നിന്ന് ഐഎന്‍എസ് ഇക്ഷക് പുറപ്പെടുകയും നിലവില്‍ ആ പ്രദേശത്തു തെരച്ചില്‍ തുടരുകയും ചെയ്യുന്നുവെന്നും നാവികസേന വ്യക്തമാക്കി.

National

ഖനി സ്ഫോടനം: രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു

ഷില്ലോംഗ്: 30 പേരുടെ മരണത്തിനിടയാക്കിയ മേഘാലയയിലെ അനധികൃത കൽക്കരി ഖനിയിലെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു.

ഇനിയുള്ള തെരച്ചിലിൽ കാര്യമായ പുരോഗതിയുണ്ടാവില്ലെന്ന വിലയിരുത്തലിലാണ് അധികൃതർ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്. ഈമാസം അഞ്ചിനാണ് ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ കൽക്കരി ഖനിയിൽ സ്ഫോടനമുണ്ടായത്.

അപകടത്തിൽ മരിച്ച 30 പേരിൽ 26 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാലു മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പരിക്കേറ്റ ആറു പേർ ഷില്ലോംഗിലും ആസാമിലെ സിൽച്ചാറിലും ചികിത്സയിലാണ്.

Kerala

വാഗമണ്ണിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപെടുത്തി

ഇടുക്കി: വാഗമണ്ണിന് സമീപം ചാത്തൻപാറയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപെടുത്തി.തൊടുപുഴ വെങ്ങല്ലൂർ സ്വദേശി അരുൺ.എസ്.നായരാണ് അപകടത്തിൽപെട്ടത്. സാരമായി പരിക്കേറ്റ വിഷ്ണുവിനെ തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി.

അധികം താഴ്ചയിലേക്ക് പതിക്കുന്നതിന് മുൻപ് യുവാവ് പുല്ലിൽ പിടിച്ചു നിൽക്കുകയായിരുന്നു. തൊടുപുഴ ,മൂലമറ്റം യൂണിറ്റുകളിലെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ എത്തിയാണ് യുവാവിനെ സാഹസികമായി പുറത്തെത്തിച്ചത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എറണാകുളം സ്വദേശിയായ റിട്ടയേഡ് കെഎസ്ഇബി എൻജിനീയർ ഇതേ സ്ഥലത്ത് വീണ് മരിച്ചിരുന്നു.

Latest News

Corehub Up