National
അഹമ്മദാബാദ്: ഗുജറാത്തിൽ കിണറിനുള്ളിൽ കുടുങ്ങിയ സിംഹത്തെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ രക്ഷപെടുത്തി. ഉന താലൂക്കിലെ നവബന്ധറിലെ വനപ്രദേശത്തിന് സമീപം 15 അടി താഴ്ചയുള്ള കിറണിനുള്ളിലാണ് സിംഹം കുടുങ്ങിയത്.
ഇര തേടിയിറങ്ങിയ സിംഹം അബദ്ധത്തിൽ വെള്ളം നിറഞ്ഞ കിണറ്റിൽ വീഴുകയായിരുന്നു. പുറത്ത് കടക്കാൻ പറ്റാതെ കിണറ്റിൽ കുടുങ്ങിയ സിംഹത്തെ പ്രദേശവാസികൾ കണ്ടു. തുടർന്ന് വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് ജസധർ വനം വകുപ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കുൽദീപ് ചൗഹാന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പ്രദേശത്ത് ധാരാളം ജനക്കൂട്ടവും തടിച്ചുകൂടിയിരുന്നു.
ശരീരത്ത് കയർ കുടുക്കിട്ടാണ് സിംഹത്തെ കിണറ്റിൽ നിന്നും പുറത്തെടുത്തത്. രക്ഷാപ്രവർത്തനം ഏകദേശം 30 മിനിട്ടോളം നീണ്ടു.
National
ഗാങ്ടോക്ക്: സിക്കിമിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ 1,321 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. മംഗൻ ജില്ലയിലെ ലാച്ചനിലാണ് കഴിഞ്ഞ ഞായറാഴ്ച വിനോദസഞ്ചാരികൾ കുടുങ്ങിയത്.
മണ്ണിടിച്ചിലിൽ ഇവിടേക്കുള്ള റോഡ് പൂർണമായി തകർന്നതാണു സഞ്ചാരികൾ കുടുങ്ങാൻ കാരണം.
ദിവസങ്ങളായി വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്താനായത്. രക്ഷപ്പെട്ടവരിൽ 1,321 വിനോദസഞ്ചാരികളും 84 പ്രദേശവാസികളും ഉൾപ്പെടുന്നുണ്ടെന്ന് മംഗൻ ജില്ലാ കളക്ടർ അനന്ത് ജെയിൻ പറഞ്ഞു.
സൈന്യം, പോലീസ്, ദുരന്തനിവാരണ സേന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Kerala
വാൽപ്പാറ: വാട്ടർ ടാങ്കിൽ വീണ കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തി. വില്ലോളി എസ്റ്റേറ്റിലെ ജീവനക്കാർക്കു കുടിവെള്ളം സംഭരിക്കുന്ന 12 അടി താഴ്ചയുള്ള ടാങ്കിലാണ് ആനക്കുട്ടി വീണത്. ഇന്നലെ രാവിലെ ആറിനാണു സംഭവം.
കാട്ടാനക്കൂട്ടത്തോടൊപ്പം പോകുമ്പോൾ ആനക്കുട്ടി ടാങ്കിലേക്കു വീഴുകയായിരുന്നു. ഇതോടെ അമ്മയാന ടാങ്കിനരികിൽത്തന്നെ നിലയുറപ്പിച്ചു. കുട്ടിയാന തനിയെ കയറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
വിവരമറിഞ്ഞെത്തിയ തമിഴ്നാട് വനം വകുപ്പ് അധികൃതർ മണ്ണിമാന്തിയന്ത്രം ഉൾപ്പെടെ ഉപയോഗിച്ച് ആറുമണിക്കൂറോളം പണിപ്പെട്ടാണു കുട്ടിയാനയെ കരയ്ക്കുകയറ്റിയത്.
National
ജംഷഡ്പുർ: രണ്ടാഴ്ചമുമ്പ് തട്ടിക്കൊണ്ടുപോയ വ്യവസായിയുടെ മകനെ ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽനിന്നു പോലീസ് രക്ഷപ്പെടുത്തി. ജംഷഡ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായി ദേവാംഗ് ഗാന്ധിയുടെ മകൻ കൈരവിനെയാണ് (24) പോലീസ് രക്ഷപ്പെടുത്തിയത്.
ഹസരിബാഗിലെ ബർഹിയിൽനിന്നാണ് യുവാവിനെ പോലീസ് കണ്ടെടുത്തത്. സെരായികെല-ഖർസ്വാൻ ജില്ലയിലെ ആദിത്യപുർ വ്യവസായ മേഖലയിൽനിന്നും 13നാണ് കൈരവിനെ തട്ടിക്കൊണ്ടുപോയത്.
പോലീസ് പിന്തുടരുന്നതായി മനസിലാക്കി പ്രതികൾ കൈരവിനെ ഹസാരിബാഗിലെ ചൗപരൻ-ബർഹി റോഡിൽ ഇറക്കിവിട്ടശേഷം രക്ഷപ്പെടുകയായിരുന്നു.
സംഭവം നടന്ന രാത്രിയിൽ ദേശീയപാത 33ലെ കണ്ടർബേഡ പ്രദേശത്തുനിന്ന് കൈരവിന്റെ കാർ പോലീസ് കണ്ടെത്തിയിരുന്നു. പ്രതികൾക്കായി പോലീസ് അന്വേഷണം നടത്തിവരികയാണ്.
District News
വെള്ളറട : പുഴയിൽ ചാടിയ പ്ലസ്ടു വിദ്യാർഥിനിയെ രക്ഷപ്പെടുത്തി. ഒറ്റശേഖരമംഗലത്തെ ഒരു ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ഇന്നലെ രാവിലെ മണ്ഡപത്തിന്‍കടവ് പാലത്തിലെ കൈവരിയുടെ മുകളില്‍കയറി പുഴയിലേക്കു ചാടിയത്.
നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന സമയമായതുകൊണ്ടും കുട്ടി ചാടുന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍ പെട്ടതുകൊണ്ടും നാട്ടുകാര്‍ വേഗത്തില്‍ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. വെള്ളത്തില്‍നിന്നു കരകയറ്റുന്നതിനുള്ളില് ധാരാളം വെള്ളം കുട്ടി കുടിച്ച കുട്ടി അവശനിലയിലായി. തുടര്‍ന്നു കുട്ടിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്യങ്കോട് സ്വദേശിനിയാണ് വിദ്യാർഥിനിയെന്ന് അറിയുന്നു.
ആര്യങ്കോടില്നിന്നും ബസ് കയറി ഒറ്റശേഖരമംഗലത്ത് ഇറങ്ങുന്നതിനുപകരം ഒരു കിലോമീറ്റര്‍ അകലെ മണ്ഡപത്തിന്‍കടവ് ജംഗ്ഷനില്‍ എത്തിയ ശേഷമാണ് നെയ്യാര്‍ റിസര്വേയറില്നിന്നു വരുന്ന പുഴയില്‍ വിദ്യാർഥിനി ചാടിയത്. വെള്ളം കൂടുതലും ആഴവുമുള്ള സ്ഥലത്താണു കുട്ടി ചാടിയതെങ്കിലും നാട്ടുകാരുടെ അവസരോചിത ഇടപെടല്‍കൊണ്ട് അപകടം ഇല്ലാതെ രക്ഷപെട്ടു. സ്കൂളില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് അധികൃതര്‍ പറഞ്ഞു. വീട്ടുകാരുമായുള്ള അഭിപ്രായവ്യത്യാസമാ കാം ഇതിനി പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ അപകടനില തരണം ചെയ്തു.
Kerala
കൊച്ചി: തൃക്കാക്കര പോലീസ് സ്റ്റേഷനിൽ നിന്നും മെഡിക്കലിന് എത്തിച്ച പ്രതി രക്ഷപ്പെട്ടു. കളമശേരി മെഡിക്കൽ കോളജിൽ മെഡിക്കലിന് എത്തിച്ച പ്രതിയാണ് ചാടിപോയത്.
അസദുള്ള എന്ന പ്രതിയാണ് രക്ഷപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. മോഷണക്കേസ് പ്രതിയാണ് രക്ഷപ്പെട്ടത്.
നിരവധി മോഷണ കേസുകളിലെ പ്രതിയാണ് അസദുള്ള. പോലീസ് പ്രതിക്കായി ശക്തമായ അന്വേഷണം ആരംഭിച്ചു.