Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rishabh Pant

സമ്മർദം, ബ്രേക്ക്: പന്ത്

ലക്നൗ: ഐപിഎല്ലിൽ തുടർച്ചയായ അഞ്ചാം തോൽവിയും വഴങ്ങി പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് വീണതിന് പിന്നാലെ ടീമിൽ വലിയ സമ്മർദമുണ്ടെന്നും താരങ്ങൾക്ക് വിശ്രമം അനിവാര്യമാണെന്നും ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്ത്.

കോൽക്കത്തയ്ക്കെതിരായ മത്സരത്തിൽ പന്ത് എടുത്ത ചില തീരുമാനങ്ങൾ പാളിയതിനെതിരേ വിമർശനം ശക്തമാകുന്നതിനിടയിലാണ് ക്യാപ്റ്റന്‍റെ തുറന്നുപറച്ചിൽ.

ഞങ്ങൾക്ക് തീർച്ചയായും ഒരു ബ്രേക്ക് ആവശ്യമാണ്. ടീമിന് ഒന്ന് റിഫ്രഷ് ആകണം. ബ്രേക്കിന് ശേഷം തീർച്ചയായും പോസിറ്റീവ് കാര്യങ്ങൾ ഉണ്ടാകുമെന്ന് കരുതുന്നു.

ഓരോ താരവും ഉത്തരവാദിത്വം ഏറ്റെടുക്കണം. ഒന്നോ രണ്ടോ പേരെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാനാകില്ല- പന്ത് പറഞ്ഞു.

Sports

ലീഡ്സിൽ ചരിത്രം കുറിച്ച് ഇന്ത്യ, മറ്റൊരു രാജ്യത്തിന് എതിരേയും ഈ നേട്ടം സ്വന്തമാക്കിയിട്ടില്ല..!

ലീഡ്സ്: ഇംഗ്ലണ്ടിന് എതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ടീം. ലീഡ്സിലെ ഹെഡിംഗ്‌ലിയിൽ നടക്കുന്ന ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സിലുമായി അഞ്ച് സെഞ്ചുറി കുറിച്ചാണ് ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റ് ചരിത്രത്തില്‍ ഏതെങ്കിലും ഒരു ടീമിനെതിരേ ഇന്ത്യ ഒരു മത്സരത്തില്‍ അഞ്ച് സെഞ്ചുറി നേടുന്നത് ആദ്യം. ലീഡ്‌സ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ യശസ്വി ജയ്‌സ്വാള്‍ (101), ശുഭ്മാന്‍ ഗില്‍ (147), ഋഷഭ് പന്ത് (134) എന്നിവരും രണ്ടാം ഇന്നിംഗ്‌സില്‍ കെ.എല്‍. രാഹുല്‍ (137), ഋഷഭ് പന്ത് (118) എന്നിവരും സെഞ്ചുറി സ്വന്തമാക്കി. എന്നാൽ, മറ്റു ബാറ്റർമാർ നിരാശപ്പെടുത്തിയപ്പോൾ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 96 ഓവറിൽ 364 റൺസിൽ അവസാനിച്ചു. ആദ്യ ഇന്നിംഗ്സിലെ ആറ് റൺസ് ലീഡും ചേർത്താൽ, ഇംഗ്ലണ്ടിനു മുന്നിൽ ഇന്ത്യവച്ചത് 371 റൺസിന്‍റെ വിജയ ലക്ഷ്യം.
രണ്ടാം ഇന്നിംഗ്സിനായി ക്രീസിൽ എത്തിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സ് എടുത്തു നിൽക്കേ നാലാംദിനത്തിലെ മത്സരം അവസാനിച്ചു. 12 റണ്‍സുമായി സാക്ക് ക്രൗളിയും 9 റണ്‍സുമായി ബെൻ ഡക്കറ്റുമാണ് ക്രീസിൽ. അവസാന ദിനമായ ഇന്ന് ഇംഗ്ലണ്ടിന് ജയിക്കാൻ 350 റണ്‍സ് കൂടി വേണം

ക്ലാസിക് രാഹുല്‍, പന്താക്രമണം

രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ നാലാംദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് പുനരാരംഭിച്ചത്. 47 റണ്‍സുമായി കെ.എല്‍. രാഹുലും ആറ് റണ്‍സുമായി ശുഭ്മാന്‍ ഗില്ലുമായിരുന്നു ക്രീസില്‍. സ്‌കോര്‍ 92ല്‍ നില്‍ക്കുമ്പോള്‍ ഗില്‍ (8) മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയ ഋഷഭ് പന്തിനൊപ്പം ചേര്‍ന്ന് കെ.എല്‍. രാഹുല്‍ നാലാം വിക്കറ്റില്‍ 195 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. നേരിട്ട 202-ാം പന്തില്‍ രാഹുല്‍ സെഞ്ചുറിയിലെത്തി. രാഹുലിന്‍റെ എട്ടാം ടെസ്റ്റ് സെഞ്ചുറി. 247 പന്ത് നേരിട്ട് 18 ഫോറിന്‍റെ സഹായത്തോടെ 137 റൺസ് നേടിയ രാഹുലിനെ ബ്രൈഡൻ കാഴ്സ് ക്ലീൻ ബൗൾഡാക്കി.
നേരിട്ട 130-ാം പന്തിലായിരുന്നു പന്തിന്‍റെ എട്ടാം ടെസ്റ്റ് സെഞ്ചുറി. ഷൊയ്ബ് ബഷീറിന്‍റെ പന്തില്‍ സാക്ക് ക്രൗളിക്കു ക്യാച്ച് നല്‍കിയാണ് പന്ത് മടങ്ങിയത്.

വാലറ്റം തവിടുപൊടി

ആദ്യ ഇന്നിംഗ്സിൽനിന്ന് കാര്യമായ മാറ്റം ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിലും ഇല്ലായിരുന്നു. ആദ്യ ഇന്നിംഗ്സിൽ യശസ്വി ജയ്സ്വാൾ , ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത് എന്നിവരുടെ സെഞ്ചുറി മാറ്റിനിർത്തിയാൽ രണ്ടക്കം കണ്ടത് കെ.എൽ. രാഹുലും (42), രവീന്ദ്ര ജഡേജയും (11) മാത്രം. രണ്ടാം ഇന്നിംഗ്സിൽ രാഹുൽ (137), പന്ത് (118) എന്നിവർക്കു പുറമേ രണ്ടക്കം കണ്ടത് സായ് സുദർശൻ (30), കരുൺ നായർ (20), രവീന്ദ്ര ജഡേജ (25 നോട്ടൗട്ട് ) എന്നിവർ മാത്രമാണ്. രണ്ടാം ഇന്നിംഗ്സിൽ നാലിന് 333 എന്ന നിലയിൽനിന്ന് 364ന് ഇന്ത്യ പുറത്തായി. 31 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്കു നഷ്ടപ്പെട്ടത് ആറ് വിക്കറ്റ്.

Sports

ഈ റിക്കാർഡ് കുറിക്കുന്ന ആദ്യ ഇന്ത്യക്കാരൻ പന്ത്; ലോകത്തിലെ രണ്ടാമൻ, ഏഷ്യയിൽ ഒന്നാമൻ...

ലീഡ്‌സ്: ടെസ്റ്റ് ചരിത്രത്തില്‍ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പർ എന്ന ചരിത്രം കുറിച്ച് ഋഷഭ് പന്ത്. ലോകത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമതു വിക്കറ്റ് കീപ്പറും. സിംബാബ്‌വെയുടെ ആന്‍ഡി ഫ്ലവറാണ് രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയ ആദ്യ വിക്കറ്റ് കീപ്പര്‍.

2001ല്‍ ഹരാരെയില്‍വച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 142, 199 നോട്ടൗട്ട് എന്നതായിരുന്നു ആന്‍ഡി ഫ്‌ളവറിന്‍റെ സ്‌കോറുകള്‍. ഇംഗ്ലണ്ടില്‍ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടവും പന്ത് കുറിച്ചു.

ലീഡ്സിൽ നടക്കുന്ന ഇംഗ്ലണ്ടിന് എതിരായ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറി തികച്ചതോടെയാണ് പന്തിന്‍റെ ഈ നേട്ടം. നേരിട്ട 130-ാം പന്തിലായിരുന്നു പന്തിന്‍റെ എട്ടാം ടെസ്റ്റ് സെഞ്ചുറി. ഇംഗ്ലണ്ടില്‍ പന്തിന്‍റെ നാലാം സെഞ്ചുറിയാണ്. 140 പന്തിൽ 15 ഫോറും മൂന്നു സിക്സും അടക്കം 118 റൺസ് നേടിയ ഋഷഭ് പന്ത്, ഷൊയ്ബ് ബഷീറിന്‍റെ പന്തില്‍ സാക്ക് ക്രൗളിക്കു ക്യാച്ച് നല്‍കിയാണ് പന്ത് മടങ്ങിയത്.

ആദ്യ ഇന്നിംഗ്‌സില്‍ 134 റണ്‍സ് നേടി, ഇന്ത്യക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി (7) സ്വന്തമാക്കുന്ന വിക്കറ്റ് കീപ്പര്‍ എന്നതടക്കമുള്ള റിക്കാര്‍ഡ് പന്ത് സ്വന്തമാക്കിയിരുന്നു. ഗ്ലൗ അണിഞ്ഞപ്പോള്‍, വിക്കറ്റിനു പിന്നില്‍ 150 ക്യാച്ച് പൂര്‍ത്തിയാക്കുന്ന മൂന്നാമത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തിലും പന്ത് എത്തി.

രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടുന്ന ഏഴാമത് ഇന്ത്യൻ താരം

ഒരു ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്‌സിലും ഇന്ത്യക്കുവേണ്ടി സെഞ്ചുറി നേടുന്ന ഏഴാമത് താരമാണ് ഋഷഭ് പന്ത്. വിജയ് ഹസാരെ, സുനില്‍ ഗാവസ്‌കര്‍, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ എന്നിവരാണ് മുമ്പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍.

ഇതില്‍ സുനില്‍ ഗാവസ്‌കര്‍ മൂന്നു പ്രാവശ്യവും രാഹുല്‍ ദ്രാവിഡ് രണ്ടു പ്രാവശ്യവും ഒരു ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയിട്ടുണ്ട്.

ടെസ്റ്റിൽ ഋഷഭ് പന്തിന്‍റെ എട്ടാം സെഞ്ചുറിയാണ് ലീഡ്സിൽ നാലാംദിനം പിറന്നത്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയുള്ള ഏഷ്യൻ വിക്കറ്റ് കീപ്പർ എന്ന റിക്കാർഡും പന്ത് സ്വന്തമാക്കി. ഏഴ് സെഞ്ചുറിയുള്ള ശ്രീലങ്കൻ മുൻ വിക്കറ്റ് കീപ്പർ കുമാർ സംഗക്കാരുടെ റിക്കാർഡാണ് പന്ത് പഴങ്കഥയാക്കിയത്.

Sports

ഋഷഭ് പന്ത്; ഈ നേട്ടത്തിലെത്തുന്ന ലോകത്തിലെ ആദ്യ വിക്കറ്റ് കീപ്പർ..!

ലീഡ്സ്: ഇംഗ്ലണ്ടിനെതിരേ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന വിക്കറ്റ് കീപ്പര്‍ എന്ന റിക്കാര്‍ഡ് ഋഷഭ് പന്ത് സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരേ പന്തിന്‍റെ നാലാം സെഞ്ചുറിയാണ് ലീഡ്സ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ പിറന്നത്. 178 പന്തില്‍ 12 ഫോറും ആറ് സിക്‌സും അടക്കം 134 റണ്‍സ് നേടിയാണ് പന്ത് പുറത്തായത്. ജോഷ് ടോങിന്‍റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരേ ഏറ്റവും കൂടുതൽ സെഞ്ചുറിയുള്ള വിക്കറ്റ് കീപ്പർ എന്നതിൽ, ഓസീസ് സൂപ്പര്‍ താരങ്ങളായ ആദം ഗില്‍ക്രിസ്റ്റ്, ഇയാന്‍ ഹീലി, ബ്രാഡ് ഹാഡിന്‍, ന്യൂസിലന്‍ഡിന്‍റെ ടോം ബ്ലണ്ടെല്‍ എന്നിവര്‍ക്കൊപ്പം (മൂന്നു സെഞ്ചുറി) റിക്കാര്‍ഡ് പങ്കിടുകയായിരുന്നു പന്ത്.
ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന (മൂന്ന്) വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും പന്തിനു സ്വന്തം. ഇംഗ്ലണ്ടില്‍ മറ്റൊരു വിക്കറ്റ് കീപ്പറിനും ഒന്നിലധികം സെഞ്ചുറി നേടാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

ഇന്ത്യക്കായി ഏഴ് സെഞ്ചുറിയുള്ള ആദ്യ വിക്കറ്റ് കീപ്പർ

ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന വിക്കറ്റ് കീപ്പര്‍ എന്ന റിക്കാര്‍ഡ് ഇനി ഋഷഭ് പന്തിനു സ്വന്തം. ലീഡ്‌സില്‍ പന്ത് നേടിയത് ടെസ്റ്റിലെ ഏഴാം സെഞ്ചുറി. 44-ാം ടെസ്റ്റ് കളിക്കുന്ന പന്ത്, 76-ാം ഇന്നിംഗ്‌സിലാണ് ഏഴാം സെഞ്ചുറി കുറിച്ചത്. 90 ടെസ്റ്റില്‍നിന്നായി 144 ഇന്നിംഗ്‌സില്‍ ആറ് സെഞ്ചുറി നേടിയ എം.എസ്. ധോണി, 39 ടെസ്റ്റിലെ 54 ഇന്നിംഗ്‌സില്‍നിന്ന് മൂന്നു സെഞ്ചുറി നേടിയ വൃദ്ധിമാന്‍ സാഹ എന്നിവരാണ് പട്ടികയില്‍ പന്തിനു പിന്നിലുള്ളത്.

ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ എം.എസ്. ധോണിയുടെ മൂന്നു റിക്കാര്‍ഡ് ഋഷഭ് പന്ത് ഇന്നലത്തെ ഇന്നിംഗ്‌സിനിടെ തകര്‍ത്തു. സേന (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ) രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍, ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍, ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ വിക്കറ്റ് കീപ്പര്‍ എന്നീ റിക്കാര്‍ഡുകളാണ് ഒറ്റദിവസംകൊണ്ട് ധോണിയില്‍നിന്നു റാഞ്ചിയത്. 78 സിക്‌സായിരുന്നു ധോണിയുടെ റിക്കാര്‍ഡ്. ടെസ്റ്റില്‍ ആറ് സെഞ്ചുറിയും സേന രാജ്യങ്ങളില്‍ 1731 റണ്‍സുമായിരുന്നു ധോണിക്ക് ഉണ്ടായിരുന്നത്. ഇതെല്ലാം പന്ത് പഴങ്കഥയാക്കി.

 

Sports

വൺ, ടു, ത്രീ; ധോണിയുടെ മൂന്നു റിക്കാര്‍ഡ് തകര്‍ത്ത് ഋഷഭ് പന്തിന്‍റെ മിന്നൽ സെഞ്ചുറി

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്‍റെ ഫന്‍റാസ്റ്റിക് ബാറ്റിംഗ്. യശസ്വി ജയ്‌സ്വാള്‍ (101), ശുഭ്മാന്‍ ഗില്‍ (147) എന്നിവര്‍ക്കു പിന്നാലെ ഋഷഭ് പന്തും (134) സെഞ്ചുറി സ്വന്തമാക്കി.
ഇന്ത്യക്കുവേണ്ടി ഋഷഭ് പന്ത് തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ചവച്ചു. നേരിട്ട 146-ാം പന്തില്‍ ഋഷഭ് പന്ത് സെഞ്ചുറിയില്‍. ടെസ്റ്റ് കരിയറില്‍ പന്തിന്‍റെ ഏഴാം സെഞ്ചുറി. 178 പന്തില്‍ 12 ഫോറും ആറ് സിക്‌സും അടക്കം 134 റണ്‍സ് നേടിയാണ് പന്ത് പുറത്തായത്. ജോഷ് ടോങിന്‍റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു.
ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ എം.എസ്. ധോണിയുടെ മൂന്നു റിക്കാര്‍ഡ് ഋഷഭ് പന്ത് തകര്‍ത്തു. സേന (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ) രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍, ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍, ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ വിക്കറ്റ് കീപ്പര്‍ എന്നീ റിക്കാര്‍ഡുകളാണ് ഒറ്റദിവസംകൊണ്ട് ധോണിയില്‍നിന്നു റാഞ്ചിയത്. 78 സിക്‌സായിരുന്നു ധോണിയുടെ റിക്കാര്‍ഡ്. ടെസ്റ്റില്‍ ആറ് സെഞ്ചുറിയും സേന രാജ്യങ്ങളില്‍ 1731 റണ്‍സുമായിരുന്നു ധോണിക്ക് ഉണ്ടായിരുന്നത്. ഇതെല്ലാം പന്ത് പഴങ്കഥയാക്കി.
ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗത്തില്‍ 3000 റണ്‍സ് തികയ്ക്കുന്ന ഏഷ്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഒന്നാം സ്ഥാനവും പന്തിനു സ്വന്തം.

ഗില്‍-പന്ത് 209 റൺസ് കൂട്ടുകെട്ട്

52.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് എന്ന നിലയിലാണ് ശുഭ്മാന്‍ ഗില്ലും ഋഷഭ് പന്തും ക്രീസില്‍ ഒന്നിച്ചത്. തുടര്‍ന്ന് ആദ്യദിനത്തില്‍ 85 ഓവര്‍വരെയും രണ്ടാം ദിനമായ ഇന്നലെ 16.5 ഓവറും ഗില്‍-പന്ത് കൂട്ടുകെട്ട് ക്രീസില്‍ തുടര്‍ന്നു. 127 റണ്‍സുമായി രണ്ടാംദിനം ക്രീസിലെത്തിയ ഗില്‍, 20 റണ്‍സ്‌കൂടി ചേര്‍ത്തു. ഷൊയ്ബ് ബഷീറിന്‍റെ പന്തില്‍ കൂറ്റനടിക്കു ശ്രമിച്ച ശുഭ്മാന്‍ ഗില്ലിനെ, ഡീപ് ബാക്ക് വേഡ് സ്‌ക്വയര്‍ ലെഗില്‍ ജോഷ് ടോങ് കൈപ്പിടിയില്‍ ഒതുക്കി. 227 പന്തില്‍ ഒരു സിക്‌സും 19 ഫോറും അടക്കം 147 റണ്‍സുമായി ഗില്‍ പുറത്ത്. 301 പന്ത് നീണ്ട, 209 റണ്‍സിന്‍റെ ഗില്‍-പന്ത് നാലാം വിക്കറ്റ് കൂട്ടുകെട്ടും അതോടെ അവസാനിച്ചു.
ഗില്‍ പുറത്തായതോടെ ആറാം നമ്പറായി കരുണ്‍ നായര്‍ ക്രീസില്‍. 3006 ദിനങ്ങളുടെ ഇടവേളയ്ക്കുശേഷം ഇന്ത്യയുടെ ടെസ്റ്റ് പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെട്ട കരുണ്‍ നായറിന് (0) അക്കൗണ്ട് തുറക്കാന്‍ സാധിച്ചില്ല. നേരിട്ട നാലാം പന്തില്‍ ബെന്‍ സ്റ്റോക്‌സിനു വിക്കറ്റ് നല്‍കി കരുണ്‍ മടങ്ങി. അരങ്ങേറ്റക്കാരനായ സായ് സുദര്‍ശനെയും നാലാം പന്തില്‍ ബെന്‍ സ്റ്റോക്‌സ് പൂജ്യത്തിനു പുറത്താക്കിയിരുന്നു. അരങ്ങേറ്റക്കാരനും തിരിച്ചുവരവുകാരനും നിരാശപ്പെടുത്തിയെന്നു ചുരുക്കം.

41 റൺസിനിടെ ഏഴ് വിക്കറ്റ് നഷ്ടപ്പെട്ടു

സ്‌കോര്‍ ബോര്‍ഡില്‍ 453 റണ്‍സുള്ളപ്പോള്‍ ഋഷഭ് പന്തും 454 റണ്‍സുള്ളപ്പോള്‍ ഷാര്‍ദുള്‍ ഠാക്കൂറും (1) പുറത്ത്. ഉച്ചഭക്ഷണത്തിനുശേഷം തിരിച്ചെത്തിയപ്പോള്‍ ആദ്യം മടങ്ങിയത് ജസ്പ്രീത് ബുംറ (0). പിന്നാലെ രവീന്ദ്ര ജഡേജയും (11) പ്രസിദ്ധ് കൃഷ്ണയും (1) പുറത്ത്. അതോടെ 113 ഓവറില്‍ 471 റണ്‍സിന് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് അവസാനിച്ചു. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 430 എന്ന നിലയില്‍നിന്നാണ് 471ന് ഇന്ത്യ പുറത്തായത്. 41 റണ്‍സ് എടുക്കുന്നതിനിടെ ഇന്ത്യയുടെ അവസാന ഏഴ് വിക്കറ്റ് നിലംപൊത്തി. ജയ്‌സ്വാള്‍, ഗില്‍, പന്ത് എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ രണ്ടക്കം കണ്ടത് കെ.എല്‍. രാഹുല്‍ (42), രവീന്ദ്ര ജഡേജ (11) എന്നിവര്‍ മാത്രമാണ്.
ഇംഗ്ലണ്ടിനുവേണ്ടി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും (4/66) ജോഷ് ടോങും (4/86) നാലു വിക്കറ്റ് വീതം വീഴ്ത്തി.

Latest News

Corehub Up