Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RoadAccident

America

ലിസി തോമസ് വാഹനാപകടത്തിൽ അന്തരിച്ചു

ഹൂസ്റ്റൺ: ഷുഗർലാൻഡ് നിവാസിയായ ലിസി തോമസ് വാഹനാപകടത്തിൽ അന്തരിച്ചു. പതിവുപോലെ നടക്കാൻ ഇറങ്ങിയ ലിസിയെ ഒരു വാഹനം വന്നിടിക്കുകയായിരുന്നു.

ഉടൻതന്നെ ലൈഫ് ഫ്ലൈറ്റ് വഴി ലോക്കൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും താമസിയാതെ മരണമടയുകയായിരുന്നു. ഷുഗർലാൻഡ് പോലീസ് അന്വേഷണം തുടരുകയാണ്.

ലിസിയെ വന്നിടിച്ച വാഹനത്തിന്‍റെ ഡ്രൈവർ സ്ഥലത്ത് തന്നെ നിന്ന് അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നുണ്ട്. ഷുഗർലാൻഡിലെ ന്യൂടെറിറ്റോറിയിലുള്ള ഹോംവാർഡുവെ റോഡിൽ വച്ചാണ് അപകടം സംഭവിച്ചത്.

നാട്ടിൽ രാമപുരം സ്വദേശിയായ അഗസ്റ്റിൻ തോമസിന്‍റെ ഭാര്യയാണ് ലിസി. ഹൂസ്റ്റണിലെ ബ്രൈറ്റ് ഓട്ടോ സ്ഥാപനത്തിന്‍റെ ഉടമ ബിജു ജോർജ് സഹോദരനാണ്.

ലിസി ഹൂസ്റ്റൺ വിഎ ഹോസ്പിറ്റൽ എംപ്ലോയി ആണ്. ഇവിടത്തെ സെന്‍റ് ജോസഫ് സീറോമലബാർ കത്തോലിക്കാ ദേവാലയത്തിലെ ഒരു സജീവ പ്രവർത്തകയാണ് ലിസി തോമസ്.

അവരുടെ മനോഗുണ പ്രവർത്തനങ്ങൾ കൊണ്ട് ഏവരുടെയും സ്നേഹാദരങ്ങൾ ലിസി ആർജിച്ചിരുന്നു. അവരുടെ വേർപാട് സ്വന്തം വീട്ടുകാർക്ക് മാത്രമല്ല മറ്റ് അനേകം സഹപ്രവർത്തകരെയും മലയാളികളെയും ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്.

കൂടുതൽ വിവരങ്ങൾ പിന്നീട്.

Viral

മംഗളൂരുവിൽ വാഗൺആർ കാർ നിയന്ത്രണം വിട്ട് വീടിന്‍റെ മുകളിലൂടെ മുറ്റത്തേക്ക് പതിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കർണാടകയിലെ മംഗളൂരുവിനടുത്തുള്ള മാരക്കടയിൽ പുതുവർഷ ദിനത്തിൽ അരങ്ങേറിയ ഞെട്ടിക്കുന്ന വാഹനാപകടത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

നീരുഡെയിൽ നിന്നും ബോണ്ടലിലേക്ക് സഞ്ചരിക്കുകയായിരുന്ന വാഗൺആർ കാർ അപ്രതീക്ഷിതമായി നിയന്ത്രണം വിട്ട് ഒരു വീടിന്‍റെ മുറ്റത്തേക്ക് പറന്നുകയറുകയായിരുന്നു.

ജനുവരി ഒന്നിനാണ് നാടിനെ നടുക്കിയ ഈ സംഭവമുണ്ടായത്. അമിതവേഗതയിൽ സഞ്ചരിക്കുകയായിരുന്ന കാറിന്‍റെ ഒരു ടയർ പെട്ടെന്ന് പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചത്.

നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ട വാഹനം റോഡരികിലെ മതിലും കടന്ന് വീടിന്‍റെ മുറ്റത്തേക്ക് അതിശക്തമായി ഇടിച്ചു വീഴുകയായിരുന്നു.

പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ കാർ അന്തരീക്ഷത്തിൽ ഉയർന്നുപൊങ്ങി വീടിന്‍റെ മുകളിലൂടെയെന്നവണ്ണം മുറ്റത്തേക്ക് പതിക്കുന്നത് വ്യക്തമായി കാണാം.

അപകടത്തിന് ശേഷം കാർ ഭാഗികമായി തലകീഴായി മറിഞ്ഞു കിടക്കുന്ന അവസ്ഥയിലായിരുന്നുവെങ്കിലും വാഹനത്തിന്‍റെ ചക്രങ്ങൾ കറങ്ങിക്കൊണ്ടിരുന്നത് അപകടത്തിന്‍റെ തീവ്രത വെളിവാക്കുന്നു.

വലിയ ശബ്ദം കേട്ട് പരിഭ്രാന്തരായി ഓടിയെത്തിയ നാട്ടുകാരാണ് ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അവർ വാഹനം നേരെയാക്കുകയും ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുക്കുകയും ചെയ്തു.

കാറിനുള്ളിൽ ഉണ്ടായിരുന്നവർക്ക് നിസാര പരിക്കുകൾ മാത്രമാണുള്ളതെന്നും അവർ അത്ഭുതകരമായി രക്ഷപ്പെട്ടെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ടയറുകളുടെ ഗുണനിലവാരവും വാഹനത്തിന്‍റെ വേഗതയും സുരക്ഷയിൽ എത്രത്തോളം പ്രധാനമാണെന്ന് ഓർമ്മിപ്പിക്കുന്ന ഒന്നായി ഈ അപകടം മാറിയിരിക്കുകയാണ്.

Viral

കേരളത്തിലെ റോഡുകളിൽ വീണ്ടും ഭീതിയുടെ ദൃശ്യങ്ങൾ; ലോറി ഡിവൈഡർ തകർത്ത് പാഞ്ഞുകയറി, വീഡിയോ പുറത്ത്

കേരളത്തിലെ തിരക്കേറിയ ഹൈവേയിൽ അമിതവേഗതയും അശ്രദ്ധമായ ഓവർടേക്കിംഗും സൃഷ്ടിക്കുന്ന ഭീകരാവസ്ഥ വെളിപ്പെടുത്തി പുതിയൊരു വീഡിയോ പുറത്തുവന്നു.

ഡിസംബർ 28-ന് നടന്ന ഈ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ മറ്റൊരു വാഹനത്തിലെ ഡാഷ്ബോർഡ് ക്യാമറയിലാണ് പതിഞ്ഞത്.

ഹൈവേയുടെ വലതുവശത്തെ വരിയിലൂടെ നീങ്ങുകയായിരുന്ന ലോറിയെ മറികടക്കാൻ കെഎസ്ആർടിസി ബസ് നടത്തിയ സാഹസിക ശ്രമമാണ് കുഴപ്പങ്ങൾക്കും കാരണമായത്.

ലോറിയെ മറികടന്ന ഉടൻ തന്നെ ബസ് ഡ്രൈവർ വളരെ പെട്ടെന്ന് ഇടത്തോട്ട് വെട്ടിച്ചുകയറ്റുകയും ഇത് ലോറി ഡ്രൈവറുടെ നിയന്ത്രണം തെറ്റിക്കുകയും ചെയ്തു.

പരിഭ്രാന്തനായ ലോറി ഡ്രൈവർ വണ്ടി വെട്ടിച്ചതോടെ, വാഹനം റോഡ് ഡിവൈഡർ തകർത്ത് എതിർദിശയിലുള്ള പാതയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

ആ സമയം മറുവശത്തുകൂടി മറ്റൊരു ലോറി വരുന്നുണ്ടായിരുന്നുവെങ്കിലും രണ്ട് വാഹനങ്ങളും കൂട്ടിയിടിക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

വൻ ദുരന്തത്തിന് വഴിയൊരുക്കിയ ബസ് ഡ്രൈവർ വാഹനം നിർത്താതെ പോയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇത്തരത്തിൽ നിരുത്തരവാദപരമായി വാഹനമോടിക്കുന്നവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ആവശ്യം.

ബസ് ഡ്രൈവറുടെ പിഴവിനൊപ്പം തന്നെ, വേഗത കുറഞ്ഞ വാഹനങ്ങൾ ഹൈവേയിലെ ഫാസ്റ്റ് ട്രാക്ക് കൈവശപ്പെടുത്തുന്നതും ഇത്തരം അപകടങ്ങൾക്ക് പരോക്ഷമായി കാരണമാകുന്നുവെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.

കൃത്യമായ പരിശീലനമില്ലാതെ ലൈസൻസ് നൽകുന്ന ഉദ്യോഗസ്ഥരെയും നിയമം ലംഘിക്കുന്ന ഡ്രൈവർമാരെയും ഒരുപോലെ വിമർശിച്ചുകൊണ്ട് വലിയ രീതിയിലുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

Viral

കണ്മുന്നിൽ ഒരു നിമിഷം, പിന്നെ എല്ലാം തകർന്നു; ഹൈവേയിൽ ബൊലേറോയെ ചതച്ചരച്ച് വൈക്കോൽ ലോറി

ഉത്തർപ്രദേശിലെ റാംപൂരിൽ നൈനിറ്റാൾ ഹൈവേയെ സ്തംഭിപ്പിച്ചുകൊണ്ട് നടന്ന ദാരുണമായ വാഹനാപകടം റോഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനങ്ങളെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം പഹാഡി ഗേറ്റിന് സമീപമുള്ള പവർ ഹൗസിന് അടുത്തുവെച്ചാണ് വൈക്കോൽ കയറ്റിയ ലോറി നിയന്ത്രണം വിട്ട് ബൊലേറോ കാറിന് മുകളിലേക്ക് മറിഞ്ഞത്.

ഈ ഭീകരമായ അപകടത്തിൽ വൈദ്യുതി വകുപ്പിലെ സബ് ഡിവിഷണൽ ഓഫീസറുടെ ഡ്രൈവറായ 54 വയസുകാരൻ ഫിറാസത്ത് തൽക്ഷണം മരണമടഞ്ഞു.

ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ഗുജർ ടോള സ്വദേശിയായ ഫിറാസത്ത്, ഉദ്യോഗസ്ഥനെ സബ്സ്റ്റേഷനിൽ ഇറക്കി മടങ്ങുന്നതിനിടെയാണ് മരണത്തിലേക്ക് വണ്ടി ഓടിച്ചു കയറിയത്.

സിസിടിവി ദീശ്യങ്ങളിൽ പതിഞ്ഞ അപകടത്തിന്‍റെ ദൃശ്യങ്ങൾ അത്യന്തം ഭീതിജനകമാണ്. ഹൈവേയിലെ ഒരു കട്ടിലൂടെ പെട്ടെന്ന് വാഹനം തിരിക്കാൻ ശ്രമിച്ച ബൊലേറോയെ ഇടിക്കാതിരിക്കാൻ ലോറി ഡ്രൈവർ പരമാവധി ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

എന്നാൽ വണ്ടി വെട്ടിച്ചപ്പോൾ ലോറിയുടെ മുൻചക്രം ഡിവൈഡറിൽ കയറുകയും അമിതമായി വൈക്കോൽ കയറ്റിയിരുന്നതിനാൽ ലോറിക്ക് തുലനാവസ്ഥ നഷ്ടപ്പെടുകയുമായിരുന്നു.

നിമിഷങ്ങൾക്കകം ബൊലേറോയെ പൂർണമായും ചതച്ചരച്ചുകൊണ്ട് ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു. ലോറിയുടെ ഭാരത്തിനടിയിൽ പെട്ട കാർ തിരിച്ചറിയാൻ പോലുമാകാത്ത വിധം തകർന്നുപോയി.

സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസും സ്ഥലത്തെത്തിയെങ്കിലും ചതഞ്ഞരഞ്ഞ കാറിനുള്ളിൽ നിന്ന് ഫിറാസത്തിനെ പുറത്തെടുക്കുക എന്നത് ദുഷ്കരമായ ദൗത്യമായിരുന്നു.

നാല് വലിയ ക്രെയിനുകളും രണ്ട് ബുൾഡോസറുകളും ജെസിബിയും ഉപയോഗിച്ച് അരമണിക്കൂറിലധികം പരിശ്രമിച്ച ശേഷമാണ് ലോറി ഉയർത്തി മാറ്റാൻ സാധിച്ചത്.

ഈ സമയമത്രയും ഫിറാസത്ത് വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ തലയ്ക്കും നട്ടെല്ലിനും ഏറ്റ ഗുരുതരമായ പരിക്കുകളാണ് മരണകാരണമെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.

അപകടത്തെത്തുടർന്ന് ഡൽഹി-നൈനിറ്റാൾ ഹൈവേയിൽ കിലോമീറ്ററുകളോളം ഗതാഗതം തടസപ്പെടുകയും ചെയ്തു. അപകടത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധവും വിമർശനവുമാണ് ഉയരുന്നത്.

തിരക്കേറിയ സമയങ്ങളിൽ അമിതഭാരം കയറ്റിയ ലോറികൾ നഗരത്തിനുള്ളിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഡ്രൈവർമാരുടെ അശ്രദ്ധയും റോഡ് നിയമങ്ങളോടുള്ള ബഹുമാനമില്ലായ്മയുമാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് പലരും അഭിപ്രായപ്പെട്ടു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ ലോറി ഡ്രൈവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. എസ്പി വിദ്യാസാഗർ മിശ്ര നേരിട്ട് സ്ഥലത്തെത്തി അന്വേഷണ പുരോഗതി വിലയിരുത്തുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയക്കുകയും ചെയ്തു.

District News

വിഴിഞ്ഞത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർഥികൾ മരിച്ച അപകടം; കാർ ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. പൊഴിയൂർ സ്വദേശി ഷാബു(44) ആണ് അറസ്റ്റിലായത്.

വിഴിഞ്ഞം കോട്ടപ്പുറം നിർമലാ ഭവനിൽ ജയിംസ്- മോളി ദമ്പതിമാരുടെ മകൻ ജെയ്സൻ(17), പുതിയതുറ ഉരിയരിക്കുന്നിൽ ഷാജി-ട്രീസ ദമ്പതിമാരുടെ മകൾ ടി.ഷാനു(16) എന്നിവരാണ് മരിച്ചത്. മറ്റൊരു വിദ്യാർഥിനി പുതിയതുറ സ്വദേശിനി സ്റ്റെഫാനി(16) ഗുരുതര പരുക്കേറ്റു ചികിത്സയിലാണ്.

അഭിഭാഷകനായ ഷാബുവിനെതിരെ മദ്യലഹരിയിൽ വാഹനമോടിച്ചതനുസരിച്ചുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മനപ്പൂർവമുളള നരഹത്യയ്ക്കാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

ഞായറാഴ്ച വൈകുന്നേരം മുല്ലൂർ ഭദ്രകാളിക്ഷേത്രത്തിനു മുന്നിലാണ് അപകടമുണ്ടായത്. വിഴിഞ്ഞത്ത് നിന്ന് പുതിയതുറ ഭാഗത്തേക്ക് പോകുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച സ്കൂട്ടറും ചൊവ്വര ഭാഗത്തു നിന്നു വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.

Latest News

Corehub Up