Kerala
വാഷിംഗ്ടൺ: സമാധാനപരമായ പ്രതിഷേധങ്ങൾ അടിച്ചമർത്തിയെന്ന് ആരോപിച്ച് ഇറാന്റെ ഉദ്യോഗസ്ഥർക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തി. ഇതോടൊപ്പം ഇറാനിലെ സാമ്പത്തിക ശൃംഖലകൾക്കുമെതിരെയും ഉപരോധം ഏർപ്പെടുത്തി.
സമാധാനപരമായ പ്രതിഷേധങ്ങൾ അക്രമാസക്തമായ രീതിയിൽ അടിച്ചമർത്തുകയും കോടിക്കണക്കിന് എണ്ണ വരുമാനം വെട്ടിക്കുറയ്ക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് നടപടി. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് നടപടികൾ പ്രഖ്യാപിച്ചത്.
ഉപരോധം നേരിടുന്നവരിൽ ഇറാന്റെ ദേശീയ സുരക്ഷക്കായുള്ള സുപ്രീം കൗൺസിൽ സെക്രട്ടറി അലി ലാരിജാനി ഉൾപ്പെടുന്നുണ്ട്. അടിച്ചമർത്തൽ ഏകോപിപ്പിച്ചതായും പ്രതിഷേധക്കാർക്കെതിരെ ബലപ്രയോഗത്തിന് ആഹ്വാനം ചെയ്തതുമായുള്ള കുറ്റങ്ങളാണ് അദ്ദേഹത്തിനുമേലുള്ളത്.
ലോറെസ്റ്റാൻ, ഫാർസ് പ്രവിശ്യകളിലെ അടിച്ചമർത്തലിൽ പങ്കെടുത്തതിന് ഇറാന്റെ ലോ എൻഫോഴ്സ്മെന്റ് ഫോഴ്സിന്റെയും റെവല്യൂഷണറി ഗാർഡിന്റെയും നാല് പ്രാദേശിക കമാൻഡർമാർക്കും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കുമേൽ സമ്മർദം വർധിപ്പിക്കാനായി അമേരിക്ക കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചു.
മഡുറോയുടെ പത്നി സീലിയ ഫ്ലോറസിന്റെ ഏഴു ബന്ധുക്കളെക്കൂടി ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റ് അറിയിച്ചു. മഡുറോയുടെ മയക്കുമരുന്ന് സംഘടനയ്ക്ക് ഇവർ കൂട്ടുനിൽക്കുന്നതായി ബസന്റ് ആരോപിച്ചു.
മഡുറോയുടെ ബന്ധുക്കൾക്കും അടുത്ത വൃത്തങ്ങൾക്കും മേൽ ഈ മാസം തന്നെ അമേരിക്ക ഉപരോധം ചുമത്തിയിരുന്നു. വെനസ്വേലയിൽനിന്ന് എണ്ണ കയറ്റിയ ടാങ്കർ കപ്പൽ അമേരിക്കൻ സേന പിടിച്ചെടുത്തു. വെനസ്വേലയിൽ ഉടൻതന്നെ കരയാക്രമണം ഉണ്ടാകുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറഞ്ഞിരിക്കുന്നത്.
International
ന്യൂയോർക്ക്/വാഷിംഗ്ടൺ: റഷ്യയുമായി വ്യാപാരബന്ധത്തിൽ ഏർപ്പെടുന്ന ഏതൊരു രാജ്യവും കടുത്ത ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.
റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിന് മേൽ സമ്മർദം ചെലുത്താനുള്ള നിയമനിർമാണം നടത്തേണ്ടത് ആവശ്യമല്ലേയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് “റിപ്ലബ്ലിക്കന്മാർ അത് ചെയ്യുന്നുണ്ട്..റഷ്യയുമായി വ്യാപാരം നടത്തുന്നവർക്കു മേൽ കടുത്ത ഉപരോധമുണ്ടാകും.
ഇറാനെയും പട്ടികയിൽ ഉൾപ്പെടുത്തിയേക്കും..ഞാനാണ് അത് നിർദേശിച്ചത്” എന്നായിരുന്നു ട്രംപിന്റെ മറുപടി. റഷ്യൻ എണ്ണ വാങ്ങി മറിച്ചുവിൽക്കുന്നവർക്ക് 500 ശതമാനം താരിഫ് ചുമത്തുന്ന വ്യവസ്ഥയാണ് സെനറ്റർ ലിൻഡ്സേ ഗ്രഹാം അവതരിപ്പിച്ച ബില്ലിൽ ഉള്ളത്.
ഗ്രഹാമും മറ്റൊരു സെനറ്ററായ റിച്ചാർഡ് ബ്ലുമെന്തലും ചേർന്ന് അവതരിപ്പിച്ച ‘സാങ്ക്ഷനിംഗ് റഷ്യ അക്ട് 2025’ വിഭാവനം ചെയ്യുന്നത് റഷ്യയുടെ യുക്രെയ്ൻ യുദ്ധത്തിനുഫണ്ട് ചെയ്യുന്ന രാജ്യങ്ങൾക്കുമേൽ അധിക തീരുവയും ഉപരോധവും ഏർപ്പെടുത്തുകയെന്നതാണ്.
സെനറ്റിൽ ഈ നിയമത്തിന് 85 സഹ സ്പോൺസർമാരുണ്ട്. യുദ്ധം നിർത്താൻ വേണ്ടത് ചൈന, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങൾക്കുമേൽ തീരുവ ഏർപ്പെടുത്തുക എന്നതാണെന്ന് ജൂലൈ മാസം ബ്ലുമെന്തലും ഗ്രഹാമും സംയുക്ത പ്രസ്താവനയിൽ അറിയിച്ചിരുന്നു.
International
വാഷിംഗ്ടൺ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ പുടിൻ തയാറാകാത്തതിനെത്തുടർന്ന് റഷ്യക്കുമേൽ കടത്ത നടപടികളുമായി അമേരിക്ക. റഷ്യയുടെ ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തി.
റോസ്നെഫ്റ്റ്, ലുക്കോയിൽ എന്നിവയ്ക്കും ഇവയുടെ അനുബന്ധകമ്പനികൾക്കും എതിരേയാണ് ഉപരോധം ഏർപ്പെടുത്തിയത്. കൊലപാതകങ്ങൾ അവസാനിപ്പിക്കാനും വെടിനിർത്തൽ നടപ്പാക്കാനുമുള്ള സമയമാണിതെന്ന് ഉപരോധം പ്രഖ്യാപിച്ചുകൊണ്ട് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു.
കൂടുതൽ ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക തയാറാണെന്നും അദ്ദേഹം പറഞ്ഞു. ട്രംപുമായി കൂടിക്കാഴ്ച നടത്താൻ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റട്ടെ വാഷിംഗ്ടണിൽ എത്തിയപ്പോഴായിരുന്നു പ്രഖ്യാപനം.
കഴിഞ്ഞ ദിവസം യുക്രെയ്നിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ യുവതിയും ഇവരുടെ രണ്ട് പെൺകുഞ്ഞുങ്ങളുമുൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച വരെ തുടർച്ചയായി ആക്രമണം നടന്നു.
എട്ട് യുക്രെയ്ൻ നഗരങ്ങളെയും തലസ്ഥാനമായ കീവിലെ ഒരു ഗ്രാമത്തെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഖാർകീവിലെ കിന്റർഗാർട്ടനുനേർക്കും ആക്രമണമുണ്ടായി. കുട്ടികൾ കെട്ടിടത്തിലായിരുന്നപ്പോഴാണ് ആക്രമണം നടന്നതെന്ന് മേയർ ഇഹോർ തെരേഖോവ് പറഞ്ഞു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
എന്നാൽ കുട്ടികൾ സുരക്ഷിതരായിരുന്നു. കീവ് ലക്ഷ്യമാക്കി 405 ഡ്രോണുകളും 28 മിസൈലുകളും പ്രയോഗിച്ചതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു. സമയം കളയാനില്ലാത്തതുകൊണ്ട് പുടിനുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
യൂറോപ്യൻ യൂണിയൻ, അമേരിക്ക, ജി-7 കൂട്ടായ്മ എന്നിവ റഷ്യയെ ചർച്ചയുടെ മേശയിലേക്ക് എത്തിക്കാൻ സമ്മർദം ചെലുത്തണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ആവശ്യപ്പെട്ടു.
സ്റ്റോക്ക്ഹോമിലെത്തിയ സെലൻസ്കി സ്വീഡൻ പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സണുമായി ഗ്രിപെൻ യുദ്ധവിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കരാറിൽ ഒപ്പിട്ടു. 150 ഗ്രിപെൻ യുദ്ധവിമാനങ്ങൾ വാങ്ങാനാണ് കരാർ. ഇതിനകം അമേരിക്കൻ നിർമിത എഫ്-16 വിമാനങ്ങളും ഫ്രഞ്ച് മിറാഷ് യുദ്ധവിമാനങ്ങളും ലഭിച്ചിട്ടുണ്ട്.
International
വാഷിംഗ്ടൺ: ക്യൂബയോടുള്ള യുഎസ് നയം പുനഃപരിശോധിക്കണമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മന്ത്രിസഭയിലെ ഉന്നത ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. നിലവിലെ ഉപരോധങ്ങൾ പരിശോധിക്കാനും അവ കർക്കശമാക്കാനുള്ള മാർഗങ്ങൾ 30 ദിവസത്തികം നിർദേശിക്കാനുമാണ് ഉത്തരവ്. വിമതരോടുള്ള ക്യൂബയുടെ സമീപനവും നയങ്ങളും പരിശോധിക്കണമെന്നും നിർദേശത്തിലുണ്ട്. ക്യൂബൻ സർക്കാർ, സൈന്യം, ഇന്റലിജൻസ്, സുരക്ഷാ ഏജൻസികൾ എന്നിവയ്ക്ക് അളവില്ലാതെ പ്രയോജനം ലഭിക്കുന്ന സാന്പത്തിക ഇടപാടുകൾ നിയന്ത്രിക്കാനും പദ്ധതിയുണ്ട്. ക്യൂബയിലേക്കുള്ള ടൂറിസം തടയാനുള്ള മാർഗങ്ങളും പരിശോധിക്കപ്പെടും. അമേരിക്കൻ പൗരന്മാർ നടത്തുന്ന പഠനയാത്രകൾ മാത്രമേ അനുവദിക്കാവൂ എന്നും ഉത്തരവിൽ പറയുന്നു.
മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമയും ജോ ബൈഡനും അയവുവരുത്തിയ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കുമെന്ന് ട്രംപ് നേരത്തേയും പറഞ്ഞിരുന്നു. ട്രംപ് ഭരണകൂടം ക്യൂബൻ സന്ദർശകർക്കു മേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുകയും നാടുകടത്തലിനെതിരേ രാജ്യത്തെ പൗരന്മാർക്കുണ്ടായിരുന്ന സംരക്ഷണം എടുത്തുമാറ്റുകയും ചെയ്തിരുന്നു.
ക്യൂബൻ ആരോഗ്യദൗത്യവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു വീസ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇത്തരം പ്രവർത്തനങ്ങളെ നിർബന്ധിത ജോലിയെന്നാണു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിശേഷിപ്പിച്ച