Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sanskrit University

സംസ്കൃത വാഴ്സിറ്റിയിൽ കോടികളുടെ അഴിമതി; മുൻ വിസി ഉൾപ്പെടെയുള്ളവർക്കെതിരെ സേവ് യൂണി. കമ്മിറ്റി

തിരുവനന്തപുരം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ കഴിഞ്ഞ 15 വർഷമായി വ്യാപകമായ സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന ഗൗരവകരമായ ആരോപണവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. മുൻ വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് ഉൾപ്പെടെയുള്ളവർ സാമ്പത്തിക തിരിമറികളിൽ പങ്കാളികളാണെന്ന് കമ്മിറ്റി ഗവർണർക്കും നിലവിലെ വിസിക്കും നൽകിയ നിവേദനത്തിൽ വ്യക്തമാക്കുന്നു.

സംസ്കൃത ഭാഷാ വികസനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ പ്രൊജക്റ്റുകളിൽ നിന്നാണ് തട്ടിപ്പ് നടക്കുന്നത്. ലക്ഷങ്ങൾ അഡ്വാൻസ് കൈപ്പറ്റിയ ശേഷം ബില്ലുകളോ വൗച്ചറുകളോ ഹാജരാക്കാതെ തുക സാധൂകരിച്ചെടുക്കുന്ന രീതിയാണ് ഇവിടെ നിലനിൽക്കുന്നത്. മുൻ വിസി ഡോ. ധർമ്മരാജ് അടാട്ട് 2,44,600 രൂപ മതിയായ രേഖകളില്ലാതെ ചെലവഴിച്ചതായി കമ്മിറ്റി ആരോപിക്കുന്നു.

സ്വന്തം സത്യവാംഗ്‌മൂലത്തിന്‍റെ അടിസ്ഥാനത്തിൽ ഈ തുക സർവ്വകലാശാല സാധൂകരിച്ച് നൽകുകയായിരുന്നു. സമാനമായ രീതിയിൽ നിരവധി ഇടത് അനുകൂല അധ്യാപകർക്കും അനധ്യാപകർക്കും അവിഹിതമായി തുക അനുവദിച്ചിട്ടുണ്ട്. ബിഎഫ്എ പരീക്ഷ തോറ്റ വിദ്യാർത്ഥികൾക്ക് എംഎഫ്എ പ്രവേശനം നൽകി പാസാക്കുന്ന തരത്തിലുള്ള അക്കാദമിക് തട്ടിപ്പുകളും സർവ്വകലാശാലയിൽ നടക്കുന്നുണ്ടെന്ന് ആരോപണമുണ്ട്.

സിപിഎം അനുകൂല അധ്യാപക സംഘടനയുടെ ഒത്താശയോടെയാണ് ഈ സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നതെന്നും, ഇതിനെതിരെ നിലവിലെ വിസി പ്രൊഫ. സിസ തോമസ് അന്വേഷണം ആരംഭിച്ചതോടെ മുൻ വിസിയുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്യുകയാണെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 15 വർഷത്തിനിടയിൽ സർവകലാശാലയിൽ നടന്ന എല്ലാ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും, ക്രമവിരുദ്ധമായി അഡ്വാൻസുകൾ സാധൂകരിച്ചു നൽകിയ ഉത്തരവുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇത്തരം തട്ടിപ്പുകൾക്ക് വഴിയൊരുക്കുന്നതെന്നും സേവ് യൂണിവേഴ്സിറ്റി ക്യാന്പയിൻ ആരോപിച്ചു.

 

Kerala

സംസ്കൃത സർവകലാശാല- അധ്യാപക നിയമനങ്ങൾ ഗവർണർ തടഞ്ഞു

തിരുവനന്തപുരം : സംസ്കൃത സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ തടഞ്ഞ് ഗവർണർ രാജേന്ദ്ര ആർലേക്കർ. തിരക്കിട്ട് നിയമനം നടത്തുവാനുള്ള തീരുമാനം മരവിപ്പിക്കാൻ സർവകലാശാലയുടെ താൽക്കാലിക വിസി ഡോ. ഗീതാകുമാരിക്ക് ഗവർണർ നിർദേശം നൽകി.

ഈ സർക്കാരിന്‍റെ കാലാവധിയ്‌ക്കുള്ളിൽ നിയമനം നടത്താനുള്ള ഇടതുപക്ഷ നീക്കത്തിന് ഇതോടെ തിരിച്ചടിയേറ്റു. 2021 ൽ വിജ്ഞാപനം ചെയ്തിരുന്ന തസ്തികകളിലായിരുന്നു നിയമനശ്രമം ഉണ്ടായത്. സംസ്കൃത സർവകലാശാലയിൽ അധ്യാപകരുടെ എണ്ണം കൂടുതലാണെന്ന ഓഡിറ്റ് റിപ്പോർട്ട് മറച്ച് വച്ചായിരുന്നു നിയമനനീക്കം.

പ്രൊഫസർമാരുടെയും ഗസ്റ്റ് അധ്യാപകരുടെയും എണ്ണം വിദ്യാർത്ഥി-അധ്യാപക അനുപാതത്തേക്കാൾ വളരെ കൂടുതലാണെന്നും, വിദ്യാർഥികൾ കുറഞ്ഞ യൂണിവേഴ്സിറ്റിയുടെ പ്രാദേശിക സെന്‍ററുകൾ അടച്ചുപൂട്ടണമെന്നുമുള്ള അക്കൗണ്ടന്‍റ് ജനറലിന്‍റെ കഴിഞ്ഞ വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് മറച്ചുവച്ചായിരുന്നു അധ്യാപകരെ നിയമിക്കാൻ ശ്രമിച്ചത്.

2021ൽ വിജ്ഞാപനം ചെയ്ത അധ്യാപക തസ്തികകളിൽ സ്ഥിരം നിയമനങ്ങൾ നടത്താൻ വിസിയും സിപിഎം സിൻഡിക്കേറ്റ് അംഗങ്ങളും നടത്തുന്ന നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റിയും സിൻഡിക്കേറ്റിലെ ബിജെപി അംഗങ്ങളും ഗവർണർക്ക് നിവേദനം നൽകിയിരുന്നത് പരിഗണിച്ചാണ് ഗവർണർ നിയമന നടപടികൾ നിർത്തി വയ്ക്കാൻ വിസിക്ക് നിർദേശം നൽകിയത്.

 

Education

സംസ്കൃത സർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രഫസര്‍ ഒഴിവുകള്‍

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ വിവിധ പഠന വകുപ്പുകളില്‍ അദര്‍ എലിജിബിള്‍ കമ്യൂണിറ്റീസിനായി സംവരണം ചെയ്തിരിക്കുന്ന അസിസ്റ്റന്‍റ് പ്രഫസര്‍ തസ്തികകളില്‍ യോഗ്യരായവരില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.

ഹിന്ദി, ഹിസ്റ്ററി, സൈക്കോളജി, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, തിയറ്റര്‍, മോഹിനിയാട്ടം എന്നീ പഠന വകുപ്പുകളിലാണ് ഒഴിവുകള്‍. 2018ലെ യുജിസി റെഗുലേഷന്‍സ് പ്രകാരം യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷ ഫീസ് 2,000 രൂപ. എസ്‌സി-എസ്ടി-പിഎച്ച് വിഭാഗക്കാര്‍ക്ക് 500 രൂപ മതിയാകും. അപേക്ഷ ഫീസ് ഓണ്‍ലൈനായി അയയ്ക്കണം. അവസാന തീയതി 21. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.

Kerala

ഷിജു അലക്സിന് സംസ്കൃത സർവകലാശാലയുടെ മാതൃഭാഷാ പുരസ്കാരം

കാലടി: മാതൃഭാഷയുടെ സംരക്ഷണത്തിനും വികാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏർപ്പെടുത്തിയിട്ടുള്ള പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാപുരസ്കാരത്തിന് ഗ്രന്ഥപ്പുരയുടെ സ്ഥാപകന്‍ ഷിജു അലക്സ് അർഹനായതായി വൈസ് ചാൻസലർ പ്രഫ. കെ.കെ. ഗീതാകുമാരി അറിയിച്ചു. പതിനായിരം രൂപയും ശിലാഫലകവുമാണ് പുരസ്കാരം.

കേരളവുമായി ബന്ധപ്പെട്ട്, എല്ലാ ഭാഷകളിലും ലിപികളിലുമുള്ള കൈയെഴുത്ത് രേഖകൾ, അച്ചടി പുസ്തകങ്ങൾ, ചിത്രങ്ങൾ, ഓഡിയോ, വീഡിയോ തുടങ്ങിയവ ശേഖരിച്ച് ഡിജിറ്റൈസ് ചെയ്ത് പൊതുവായി പങ്കുവയ്ക്കുന്ന പദ്ധതിയാണ് ഷിജു അലക്സ് നേതൃത്വം നൽകുന്ന ഗ്രന്ഥപ്പുര.

പാലക്കാട് ജില്ലയിലെ പനയംപാടം സ്വദേശിയായ ഷിജു അലക്സ്, ഒരാൾ സ്വമേധയാ നിർമിച്ച പുസ്തകങ്ങളുടെയും രേഖകളുടെയും ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ആർക്കൈവ് എന്നാണ് ഗ്രന്ഥപ്പുരയെ കണക്കാക്കുന്നത്. ഗ്രന്ഥപ്പുരയിലൂടെയുള്ള കേരള ഡിജിറ്റൈസേഷൻ പ്രവൃത്തികൾ ഇപ്പോൾ പതിനഞ്ച് വർഷം പിന്നിട്ടിരിക്കുകയാണ്.

Latest News

Corehub Up