Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Senegal

ആദിവാസി പെൺകുട്ടിയെ മാതാപിതാക്കൾ സെനഗലിൽ കൊണ്ടുപോയി വിറ്റതായി പരാതി

ചിക്കമഗളൂരു(കർണാടക): ഇരുപതുകാരിയായ ആദിവാസി പെൺകുട്ടിയെ മാതാപിതാക്കൾ പശ്ചിമാഫ്രിക്കൻ രാജ്യമായ സെനഗലിൽ കൊണ്ടുപോയി വില്പന നടത്തിയതായി പരാതി. സെനഗൽ സ്വദേശിയായ ഒരാളിൽനിന്നു പണം കൈപ്പറ്റിയശേഷം പെൺകുട്ടിയെ അയാൾക്ക് കൈമാറിയതായാണു പറയുന്നത്.

ആദിവാസി സംഘടനകൾ നൽകിയ പരാതിയെത്തുടർന്ന് സെനഗലിലെ ഇന്ത്യൻ എംബസി ഇടപെട്ട് പെൺകുട്ടിയെ രക്ഷപ്പെടുത്തി പ്രാദേശിക ഭരണസംവിധാനത്തിന്‍റെ സംരക്ഷണത്തിലേക്കു മാറ്റി. കുട്ടിയെ ഇന്ത്യയിലേക്കു തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

ചിക്കമഗളൂരു മല്ലനഹള്ളിയിലെ ആദിവാസി പാരമ്പര്യവൈദ്യ കുടുംബത്തിൽപ്പെട്ട പെൺകുട്ടിയെയാണു സെനഗൽ സ്വദേശിക്കു കൈമാറിയത്. ഹക്കി-പിക്കി എന്നപേരിലറിയപ്പെടുന്ന ഇവരുടെ ഗോത്രം ഗുജറാത്തിൽനിന്നു കർണാടകയിലേക്ക് കുടിയേറിയവരും സാമാന്യം ഉന്നതനിലയിൽ കഴിയുന്നവരുമാണ്.

പെൺകുട്ടിയുടെ അച്ഛൻ രാജശേഖരനും അമ്മ ക്രാന്തിയും മരുന്നുകളുടെ വില്പനയുമായി ബന്ധപ്പെട്ട് കുടുംബസമേതം ഇടയ്ക്കിടെ ആഫ്രിക്കൻ രാജ്യങ്ങളിലേക്കു പോകാറുണ്ട്. കഴിഞ്ഞമാസം ഇത്തരത്തിൽ ഒരു യാത്ര കഴിഞ്ഞു തിരികെയെത്തിയപ്പോൾ മകൾ കൂടെയുണ്ടായിരുന്നില്ല. പിന്നീട് പെൺകുട്ടി സമൂഹമാധ്യമങ്ങളിലൂടെ നാട്ടിലുള്ള ചില ബന്ധുക്കളും സുഹൃത്തുക്കളുമായി ബന്ധപ്പെടുകയും തന്നെ അമ്മ ഒരു സെനഗൽ സ്വദേശിക്കു കൈമാറിയതായും അയാളുടെ വീട്ടിൽ താൻ കടുത്ത പീഡനങ്ങൾക്കിരയാകുകയാണെന്നും അറിയിക്കുകയായിരുന്നു.

ഏതാനും വീഡിയോകളും അയച്ചുനൽകി. ഇതിനുപിന്നാലെ സ്ഥലത്തെ ആദിവാസിസംഘടനകൾ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ അമ്മ സെനഗൽ സ്വദേശിയിൽനിന്നു പണം വാങ്ങി പെൺകുട്ടിയെ വില്പന നടത്തിയതാണെന്നു വിവരം ലഭിച്ചത്.

തുടർന്ന് ചിക്കമഗളൂരു ഹക്കി-പിക്കി ആദിവാസി ഫോറം പ്രസിഡന്‍റ് ആർ. പുനീത് കുമാറിന്‍റെ നേതൃത്വത്തിൽ പോലീസിൽ പരാതി നൽകുകയും പെൺകുട്ടിയെ രക്ഷിക്കുന്നതിനായി അടിയന്തരമായി സെനഗലിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയുമായിരുന്നു.

ഇന്ത്യൻ എംബസിയുടെ ഇടപെടലിനെത്തുടർന്ന് സെനഗലിലെ പോലീസ് ഇടപെട്ട് പെൺകുട്ടിയെ ഉടമയിൽനിന്നു രക്ഷപ്പെടുത്തി. ഇപ്പോൾ സെനഗലിലെ പ്രാദേശിക ഭരണകൂടത്തിന്‍റെ സംരക്ഷണത്തിൽ കഴിയുന്ന പെൺകുട്ടിയെ രണ്ടു ദിവസത്തിനുള്ളിൽ ഇന്ത്യയിലെത്തിക്കുമെന്ന് ചിക്കമഗളൂരു ജില്ലാ പോലീസ് മേധാവി ജിതേന്ദ്രകുമാർ ദയാമ അറിയിച്ചു.

കുട്ടിയുടെ അമ്മ ക്രാന്തിയെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തുവരികയാണ്. സംഭവത്തിൽ അച്ഛന്‍റെ പങ്കും അന്വേഷിക്കുന്നുണ്ട്. പെൺകുട്ടി നാട്ടിലെത്തിയാലുടൻ മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തുമെന്നും മാതാപിതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി.

Sports

ലോകകപ്പ് സന്നാഹ മത്സരം: യുഎസ്എയ്ക്ക് ആവേശ ജയം

വാഷിംഗ്ടൺ: ഫിഫ ലോകകപ്പ് സന്നാഹമത്സരത്തിൽ യുഎസ്എയ്ക്ക് ആവേശ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ സെനഗലിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾ‌ക്ക് തോൽപ്പിച്ചു.

യുഎസ്എയ്ക്ക് വേണ്ടി സെർജിനോ ഡെസ്റ്റും ക്രിസ്റ്റ്യൻ പു‌ലിസിച്ചും ഫോളാരിൻ ബലോഗണും ആൺ ഗോളുകൾ നേടിയത്. ഡെസ്റ്റ് ആറാം മിനിറ്റിലും പുലിസിച്ച് 19-ാം മിനിറ്റിലും ബലാഗൺ 62-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.

സാഡിയോ മാനെയാണ് സെനഗലിന് വേണ്ടി രണ്ട് ഗോളുകളും നേടിയത്. 43,51 എന്നീ മിനിറ്റുകളിലാണ് മാനെ ഗോളുകൾ കണ്ടെത്തിയത്.

Sports

ആഫ്രിക്ക കപ്പില്‍ അടിപിടി

റബത്ത് (മൊറോക്കോ): 2025 ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ഫുട്‌ബോള്‍ ചാമ്പ്യനെച്ചൊല്ലി അടിപിടി. ഈ വര്‍ഷം ജനുവരി 18നു നടന്ന ഫൈനലില്‍ ആതിഥേയരായ മൊറോക്കോയെ അധിക സമയത്തെ ഗോളില്‍ 1-0നു കീഴടക്കി സാദിയൊ മാനെയുടെ സെനഗല്‍ ചാമ്പ്യന്മാരായിരുന്നു.

എന്നാല്‍, ഫൈനലില്‍ സെനഗല്‍ ടീമിന്‍റെ അസ്വാഭാവിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആഫ്രിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍റെ അപ്പീല്‍ ബോര്‍ഡ് മൊറോക്കോയെ ജേതാക്കളായി ഇന്നലെ പ്രഖ്യാപിച്ചു. മൊറോക്കോ ഫൈനലില്‍ 3-0ന് സെനഗലിനെ കീഴടക്കി എന്നാണ് ദ കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്‌ബോള്‍ (കാഫ്) പ്രസ്താവിച്ചത്.

എന്നാല്‍, കോണ്‍ഫെഡറേഷന്‍റെ നടപടിക്കെതിരേ സാനിയോ മാനെ അടക്കമുള്ളവര്‍ രംഗത്തെത്തി. രാജ്യാന്തര തര്‍ക്കപരിഹാര കോടതിയിയെ സമീപിക്കുമെന്ന് സെനഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. സെനഗല്‍ സര്‍ക്കാര്‍ ഈ നീക്കത്തിനു പിന്തുണയേകി.

ഫൈനലിന്‍റെ സ്റ്റോപ്പേജ് ടൈമില്‍ മൊറോക്കോയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. പെനാല്‍റ്റി വിധിക്കുന്നതിനു മിനിറ്റുകള്‍ക്കു മുമ്പ് സെനഗലിന്‍റെ ഗോള്‍ റഫറി നിഷേധിച്ചിരുന്നു. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തില്‍ സെനഗല്‍ ടീം പ്രതിഷേധിച്ച് മൈതാനംവിട്ടു. കാണികള്‍ കയ്യാങ്കളി നടത്തി.

വിവിധ ചര്‍ച്ചകള്‍ക്കൊടുവില്‍ 15 മിനിറ്റ് വൈകി സെനഗല്‍ ടീം കളത്തിലെത്തി. മൊറോക്കന്‍ ഫോര്‍വേഡായ ബ്രാഹിം ഡിയസ് എടുത്ത പനേങ്ക സ്റ്റൈല്‍ പെനാല്‍റ്റി കിക്ക് സെനഗല്‍ ഗോള്‍ കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡി രക്ഷപ്പെടുത്തി. അതോടെ മത്സരം അധിക സമയത്തേക്ക്. അധിക സമയത്തെ ഗോളില്‍ സെനഗല്‍ ചാമ്പ്യന്മാരായി.

അപക്വമായ പെരുമാറ്റത്തിന് ഇരുടീമിലെയും താരങ്ങള്‍ക്ക് കാഫ് വിലക്കും പിഴയും ചുമത്തിയിരുന്നു.

Sports

ആഫ്രിക്കൻ നേഷൻസ് കപ്പില്‍ മുത്തമിട്ട് സെനഗൽ

റബാത്ത് (മൊറോക്കോ): ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് സെനഗൽ. ആതിഥേയരായ മൊറോക്കോയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. സെനഗൽ ഫുട്ബോൾ ചരിത്രത്തിലെ രണ്ടാം നേഷൻസ് കപ്പ് കിരീടമാണിത്. നേരത്തേ 2021ലാണ് സെനഗൽ ആദ്യമായി കിരീടം സ്വന്തമാക്കിയത്.

റബാത്തിൽ നടന്ന മത്സരത്തിൽ മികച്ച പോരാട്ടം നടത്തിയ ഇരു ടീമിനും അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. ഗോൾരഹിത സമനിലയിൽ അവസാനിച്ചതിനെത്തുടർന്ന് മത്സരം അധിക സമയത്തേക്ക് നീണ്ടു. അധിക സമയത്തിന്‍റെ നാലാം മിനിറ്റിൽ പാപെ ഗുയെയിലൂടെയാണ് സെനഗൽ വിജയഗോൾ നേടിയത്.

ഫൈനൽ നാടകം

മത്സരത്തിന്‍റെ 90 മിനിറ്റുകൾക്ക് ശേഷമുള്ള അധിക സമയം നാടകീയതകളുടേതായിരുന്നു. 90+2 മിനിറ്റിൽ സെനഗലിന്‍റെ സെക് നേടിയ ഗോൾ, ഹക്കിമിയെ ഫൗൾ ചെയ്തു എന്ന കാരണത്താൽ റഫറി നിഷേധിച്ചു.

ഇതിന് തൊട്ടുപിന്നാലെ 90+8 മിനിറ്റിൽ മൊറോക്കോയുടെ ബ്രാഹിം ഡിയാസിനെ ഡിഒൗഫ് ഫൗൾ ചെയ്തതിന് മൊറോക്കോയ്ക്ക് അനുകൂലമായി പെനാൽറ്റി അനുവദിച്ചു. ഈ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് കോച്ച് സെനഗൽ ടീമിനോട് കളി മതിയാക്കി തിരികെ കയറാൻ ആവശ്യപ്പെട്ടു.

സെനഗൽ താരങ്ങൾ മൈതാനം വിട്ടു പുറത്തുപോയി. ഏകദേശം പത്ത് മിനിറ്റോളം കളി തടസപ്പെട്ടു. ഒടുവിൽ നായകൻ സാദിയോ മാനെയുടെ ഇടപെടലിനെത്തുടർന്നാണ് താരങ്ങൾ വീണ്ടും കളത്തിലേക്ക് തിരിച്ചെത്തിയത്.

സ്വന്തം ആരാധകർക്കു മുന്നിൽ അരനൂറ്റാണ്ടിനുശേഷം കിരീടം വീണ്ടെടുക്കാമെന്ന മൊറോക്കോയുടെ ആഗ്രഹം സഫലമായില്ല. 1976ലായിരുന്നു അവരുടെ ഏക കിരീടനേട്ടം.

Sports

ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ്: സെമി പോരാട്ടങ്ങൾ ഇന്ന്

റബാത്ത്: ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫുട്ബോളിലെ സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. ഇന്ത്യൻ സമയം രാത്രി 10.30ന് നടക്കുന്ന ആദ്യ സെമിയിൽ സെനഗൽ ഈജിപ്തിനെ നേരിടും. ടാൻഗയറിലെ ഇബ്ന്ബത്തൂത്ത സ്റ്റേഡിയമാണ് വേദി.

രണ്ടാം സെമിയിൽ മൊറോക്കോ നൈജീരിയയെ നേരിടും. ഇന്ത്യൻ സമയം രാത്രി 1.30 നാണ് മത്സരം. റബാത്തിലാണ് സെമി പോരാട്ടം നടക്കുക.

ഞായറാഴ്ചയാണ് ഫൈനൽ മത്സരം നടക്കുക. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.

Sports

ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ്; സെനഗൽ സെമിയിൽ

ടാൻഗയർ: ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ സെമിയിൽ കടന്ന് സെനഗൽ. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ മാലിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് സെനഗൽ സെമിയിലെത്തിയത്.

സെനഗലിന് വേണ്ടി ലിമാൻ എൻ‌ഡയായെ ആണ് ഗോൾ നേടിയത്. മത്സരത്തിന്‍റെ 27-ാം മിനിറ്റിൽ ആണ് ലിമാൻ ഗോൾ സ്കോർ ചെയ്തത്.

ഇതോടെ ഇത്തവണത്തെ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ സെമിയിലെത്തുന്ന ആദ്യ ടീമായി സെനഗൽ. രണ്ടാം ക്വാർട്ടറിൽ മൊറോക്കോ കാമറൂണിനെ നേരിടും.

Latest News

Corehub Up