National
ന്യൂഡൽഹി: വിശുദ്ധവാരത്തിനു പിന്നാലെ ഏപ്രിൽ ഒന്‍പതിന് വോട്ടെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ സമീപനം ദുരൂഹമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
വിശുദ്ധ വാരം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതാണെന്നും ദുഃഖവെള്ളി പോലുള്ള ദിവസങ്ങളിൽ പ്രത്യേകിച്ചു ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിൽ അന്നേദിവസങ്ങളിൽ തെരഞ്ഞെടുപ്പു പ്രവർത്തനം സാധ്യമല്ലെന്നും ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വേണുഗോപാൽ ചൂണ്ടിക്കാട്ടി.
മേയ് നാലിനു മാത്രമാണ് ഫലപ്രഖ്യാപനം എന്നിരിക്കെ ഇത്ര തിടുക്കപ്പെട്ട് വോട്ടെടുപ്പ് നടത്തേണ്ട ആവശ്യമില്ലെന്നും വേണുഗോപാൽ പറഞ്ഞു.
പരസ്യപ്രചാരണത്തിനുള്ള ദിനങ്ങളിൽ വിശുദ്ധവാരം കടന്നുവരുന്നതുകൊണ്ടുതന്നെ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിക്കുശേഷം സ്ഥാനാർഥികൾക്ക് പൂർണമായിട്ടുള്ള പ്രചാരണത്തിന് കഷ്ടിച്ച് പത്തു ദിവസം പോലും ലഭിക്കില്ല.
കോണ്‍ഗ്രസ് നിർണായക ശക്തികളായ ആസാം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലാണു ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുകയെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരും തിരുവിതാകൂർ ദേവസ്വം ബോർഡും അടിക്കടി നിലപാട് മാറ്റുന്നുവെന്ന് ശബരിമല കർമസമിതി.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണു വിമർശനം. ഇടയ്ക്കിടെ നിലപാട് മാറ്റുന്നത് നിയമപ്രക്രിയയുടെ ദുരുപയോഗമാണെന്നും വിമർശിച്ചു.
സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ഇരട്ടത്താപ്പിൽ കേന്ദ്രസർക്കാർ ഇടപെടേണ്ട സമയം അതിക്രമിച്ചിട്ടും മൗനം തുടരുകയാണെന്നും കർമസമിതി ആരോപിച്ചു.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ കക്ഷികളിൽനിന്നു സുപ്രീംകോടതി പ്രതികരണം തേടിയിരുന്നു.
Kerala
കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന നടന് ദിലീപിനെ പിന്തുണച്ച യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ നിലപാടില്‍ അദ്ഭുതപ്പെടാനില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്.
രാഹുല്‍ മാങ്കൂട്ടത്തിലിനെ അവസാനംവരെ സംരക്ഷിച്ച പാര്‍ട്ടിയാണു കോണ്‍ഗ്രസ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ രക്ഷിക്കാനും ഒളിവില്‍ പോകാനും കോണ്‍ഗ്രസ് ഒത്താശ ചെയ്തു. നില്ക്കക്കള്ളി ഇല്ലാതായപ്പോഴാണ് രാഹുലിനെ പുറത്താക്കിയത്.
ഇതേ ക്രൂരമുഖമാണ് അതിജീവിതയുടെ കാര്യത്തിലും യുഡിഎഫ് എടുക്കുന്നത്. എല്‍ഡിഎഫ് എപ്പോഴും അതിജീവിതയ്ക്ക് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു.