Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stance

കാന്തപുരത്തിന്‍റെ നിലപാടില്‍ വൈരുധ്യം; ഈജിപ്തിലെ മര്‍ക്കസ് നോളജ് സിറ്റി പരിപാടിയില്‍ സ്ത്രീകള്‍, ചിത്രങ്ങള്‍ പുറത്ത്

മലപ്പുറം: പൊതുവേദിയിൽ സ്ത്രീകൾ എത്തുന്നതിനെ എതിർക്കുന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ സ്ത്രീകൾക്കൊപ്പം പൊതുപരിപാടിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ‌ പുറത്തുവന്നു. ഈജിപ്തിലെ മര്‍ക്കസ് നോളജ് സിറ്റി പരിപാടിയില്‍ സ്ത്രീകൾക്കൊപ്പം പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുറച്ച് വർഷങ്ങൾക്ക് മുന്പാണ് സമ്മേളനം നടന്നത്.

മൂന്ന് വർഷങ്ങൾക്ക് മുന്പ് മർകസ് നോളജ് സിറ്റി തന്നെ സംഘടിപ്പിച്ച അന്താരാഷ പരിസ്ഥിതി കോൺഫറൻസിലും സ്ത്രീകൾ സജീവമായി പങ്കെടുത്തിരുന്നു. ആ കോൺഫറസിന്‍റെ വിവരങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

നബിദിനാഘോഷ റാലികളിൽ പെൺകുട്ടികളേയും സ്ത്രീകളേയും പങ്കെടുപ്പിച്ചതിന് പിന്നാലെയാണ് സ്ത്രീകൾ പൊതുനിരത്തിലും പൊതുവേദിയിലും അന്യപുരുഷന്മാർക്കൊപ്പം പ്രത്യക്ഷപ്പെടരുതെന്ന നിർദേശവുമായി കാന്തപുരം വിഭാഗം സർക്കുലർ പുറത്തിറക്കിയത്. ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും വിവാദങ്ങളും ഉയർന്നിരുന്നു.

എന്നാൽ, ഇത്തരം വിമർശനങ്ങളെയൊന്നും തങ്ങൾ ഭയപ്പെടുന്നില്ലെന്നും പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നുമാണ് കാന്തപുരത്തിന്‍റെ നിലപാട്‌. സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്നുമുള്ള വിവാദ നിലപാട് കാന്തപുരം ആവർത്തിക്കുകയും ചെയ്തു.

സ്ത്രീകൾ പൊതുരംഗത്തേക്ക് വരുന്നത് തടയുന്നത് അവരോടുള്ള ബഹുമാനംകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ ഹുബ്ബുറസൂൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സ്ത്രീകൾ രംഗത്തിറങ്ങിയാൽ നാശമുണ്ടാകുമെന്നതിനാലാണ് ഇസ്‌ലാം അവർക്ക് പർദ സമ്പ്രദായം നിശ്ചയിച്ചിട്ടുള്ളത്. ഖുർആൻ പഠിപ്പിക്കുന്നതും അങ്ങനെയാണ്. ബുദ്ധിപരമായി ആലോചിച്ചാലും ഇതുതന്നെയാണ് ഏറ്റവും വലിയ സംഗതി. തങ്ങൾക്ക് ഈകാര്യങ്ങൾ പറയാൻ എന്ത് അധികാരമെന്ന് മറ്റു സംഘടനകളോ ആളുകളോ ചോദിച്ചാൽ, തങ്ങളുടെ അധികാരം മതത്തെ സംബന്ധിച്ച് പഠിച്ചവരാണ് എന്നതാണെന്നും അതുകൊണ്ട് സമുദായത്തോട് ഇതു പറയൽ തങ്ങളുടെ നിർബന്ധ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

 

 

National

തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നിലപാട് ദുരൂഹമെന്ന് വേണുഗോപാൽ

ന്യൂഡൽഹി: വിശുദ്ധവാരത്തിനു പിന്നാലെ ഏപ്രിൽ ഒന്പതിന് വോട്ടെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്‍റെ സമീപനം ദുരൂഹമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.

വിശുദ്ധ വാരം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതാണെന്നും ദുഃഖവെള്ളി പോലുള്ള ദിവസങ്ങളിൽ പ്രത്യേകിച്ചു ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിൽ അന്നേദിവസങ്ങളിൽ തെരഞ്ഞെടുപ്പു പ്രവർത്തനം സാധ്യമല്ലെന്നും ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വേണുഗോപാൽ ചൂണ്ടിക്കാട്ടി.

മേയ് നാലിനു മാത്രമാണ് ഫലപ്രഖ്യാപനം എന്നിരിക്കെ ഇത്ര തിടുക്കപ്പെട്ട് വോട്ടെടുപ്പ് നടത്തേണ്ട ആവശ്യമില്ലെന്നും വേണുഗോപാൽ പറഞ്ഞു.

പരസ്യപ്രചാരണത്തിനുള്ള ദിനങ്ങളിൽ വിശുദ്ധവാരം കടന്നുവരുന്നതുകൊണ്ടുതന്നെ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിക്കുശേഷം സ്ഥാനാർഥികൾക്ക് പൂർണമായിട്ടുള്ള പ്രചാരണത്തിന് കഷ്‌ടിച്ച് പത്തു ദിവസം പോലും ലഭിക്കില്ല.

കോണ്‍ഗ്രസ് നിർണായക ശക്തികളായ ആസാം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലാണു ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുകയെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.

National

ശബരിമല യുവതീ പ്രവേശനം;സർക്കാരും ദേവസ്വം ബോർഡും അടിക്കടി നിലപാട് മാറ്റുന്നുവെന്ന് ശബരിമല കർമസമിതി

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരും തിരുവിതാകൂർ ദേവസ്വം ബോർഡും അടിക്കടി നിലപാട് മാറ്റുന്നുവെന്ന് ശബരിമല കർമസമിതി.

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണു വിമർശനം. ഇടയ്ക്കിടെ നിലപാട് മാറ്റുന്നത് നിയമപ്രക്രിയയുടെ ദുരുപയോഗമാണെന്നും വിമർശിച്ചു.

സർക്കാരിന്‍റെയും ദേവസ്വം ബോർഡിന്‍റെയും ഇരട്ടത്താപ്പിൽ കേന്ദ്രസർക്കാർ ഇടപെടേണ്ട സമയം അതിക്രമിച്ചിട്ടും മൗനം തുടരുകയാണെന്നും കർമസമിതി ആരോപിച്ചു.

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ കക്ഷികളിൽനിന്നു സുപ്രീംകോടതി പ്രതികരണം തേടിയിരുന്നു.

Kerala

അടൂര്‍ പ്രകാശിന്‍റെ നിലപാടില്‍ അദ്ഭുതപ്പെടാനില്ല: ടി.പി. രാമകൃഷ്ണന്‍

കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപിനെ പിന്തുണച്ച യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്‍റെ നിലപാടില്‍ അദ്ഭുതപ്പെടാനില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍.

രാഹുല്‍ മാങ്കൂട്ടത്തിലിനെ അവസാനംവരെ സംരക്ഷിച്ച പാര്‍ട്ടിയാണു കോണ്‍ഗ്രസ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ രക്ഷിക്കാനും ഒളിവില്‍ പോകാനും കോണ്‍ഗ്രസ് ഒത്താശ ചെയ്തു. നില്‍ക്കക്കള്ളി ഇല്ലാതായപ്പോഴാണ് രാഹുലിനെ പുറത്താക്കിയത്.

ഇതേ ക്രൂരമുഖമാണ് അതിജീവിതയുടെ കാര്യത്തിലും യുഡിഎഫ് എടുക്കുന്നത്. എല്‍ഡിഎഫ് എപ്പോഴും അതിജീവിതയ്ക്ക് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

Latest News

Corehub Up