Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suriya

സൂര്യയ്ക്കൊപ്പം നസ്രിയ; ജീത്തു മാധവൻ ചിത്രം പൂർത്തിയായി

സൂര്യയെ നായകനാക്കി ‌ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ 47 ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. ഴഗരം സ്റ്റുഡിയോസ് ബാനറിൽ നടി ജ്യോതിക ആണ് ചിത്രം നിർമിക്കുന്നത്. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്‌ലനും നിർണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത് നസ്രിയ നസിം ആണ്.

കഴിഞ്ഞ വർഷം അവസാനമാണ് ചെന്നൈയിൽ നടന്ന പൂജ ചടങ്ങുകളോടെ ഈ ചിത്രം ആരംഭിച്ചത്. ചിത്രത്തിന് കേരളത്തിലും ചിത്രീകരണം ഉണ്ടായിരുന്നു. വമ്പൻ ബഡ്ജറ്റിൽ വൻ കാൻവാസിലാണ് ഈ മാസ് എന്‍റർടെയ്നെർ ചിത്രം ഒരുങ്ങുന്നത്. സൂര്യ ആരാധകരും തെന്നിന്ത്യൻ സിനിമാ പ്രേമികളും ഏറെ ആവേശത്തോടെയാണ് ഈ ചിത്രം കാത്തിരിക്കുന്നത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് സുഷിൻ ശ്യാം ആണ്. സുഷിൻ ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്.

രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ജോൺ വിജയ്, ആനന്ദ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന്‍റെ താരനിര, സാങ്കേതിക നിര എന്നിവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള അപ്‌ഡേറ്റുകൾക്കായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ഛായാഗ്രഹണം -വിനീത് ഉണ്ണി പാലോട്, സംഗീതം -സുഷിൻ ശ്യാം, എഡിറ്റിംഗ് -അജ്മൽ സാബു, പ്രൊഡക്ഷൻ ഡിസൈൻ -അശ്വിനി കാലേ, സംഘട്ടനം -ചേതൻ ഡിസൂസ, പിആർഒ -ശബരി

Movies

സൂര്യ-തൃഷ ചിത്രം കറുപ്പിന് പ്രത്യേക ഷോയ്ക്ക് അനുമതി നല്‍കി മുഖ്യമന്ത്രി വിജയ്  

സൂര്യയും തൃഷയും പ്രധാനവേഷത്തിലെത്തുന്ന ചിത്രം കറുപ്പിന് രാവിലെ പ്രത്യേക ഷോയ്ക്ക് അനുമതി നല്‍കി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ചിത്രത്തിന് രാവിലെ ഒൻപത് മണിക്കുള്ള ഷോയ്ക്ക് അനുമതി ലഭിച്ചതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

മറ്റ് സംസ്ഥാനങ്ങളിൽ രാവിലെ ഒൻപതു മണി ഷോകൾ സാധാരണമാണെങ്കിലും, സൂപ്പർതാരങ്ങളുടെ ആരാധകർക്കിടയിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ തമിഴ്‌നാട്ടിലെ തിയേറ്ററുകൾ അതിരാവിലെ ഷോകൾ ഒഴിവാക്കാറാണ് പതിവ്.

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള വിജയ്‌യുടെ ഫോട്ടോ പങ്കിട്ടാണ് ഡ്രീം വാരിയര്‍ പിക്ചേഴ്സ് പോസ്റ്റ് പങ്കിട്ടിരിക്കുന്നത്.

കറുപ്പിന്, രാവിലെ ഒൻപത് മണിക്ക് നടക്കുന്ന ഷോകൾക്ക് പ്രത്യേക അനുമതി നല്‍കിയ ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രിക്ക് നന്ദിയെന്നും കുറിപ്പിലുണ്ട്. കറുപ്പിന്‍റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ മേയ് 14 രാവിലെ 9 മണിക്ക് ആരംഭിക്കുമെന്നും പോസ്റ്റില്‍ പറയുന്നു.

2023-ലെ പൊങ്കൽ റിലീസിനിടെയുണ്ടായ ദുരന്തത്തെത്തുടർന്നാണ് പുലർച്ചെ നാല് മണി പോലുള്ള അതിരാവിലെ ഷോകൾക്ക് സംസ്ഥാന അധികൃതർ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.

അന്ന് അജിത്തിന്‍റെ തുനിവ്, വിജയ്‌യുടെ വാരിസ് എന്നീ വൻകിട ചിത്രങ്ങൾ ഒരേസമയം റിലീസ് ചെയ്തപ്പോൾ പുലർച്ചെ 4 മണിക്കും രാത്രി ഒരു മണിക്കും ഷോകൾ ഉണ്ടായിരുന്നു.

തുനിവ് ആഘോഷങ്ങൾക്കിടയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരണപ്പെട്ടതിനെത്തുടർന്ന് ഡിഎംകെ സർക്കാർ അതിരാവിലെ ഷോകൾ നിരോധിക്കുകയും പ്രത്യേക അനുമതിയോടെ മാത്രം 9 മണി മുതൽ ഷോകൾ അനുവദിക്കുകയും ചെയ്തു.

സൂര്യയുടെ കംഗുവ, വിജയ്‌യുടെ ലിയോ തുടങ്ങിയ ചുരുക്കം ചില ചിത്രങ്ങൾക്ക് മാത്രമേ ഇതിനുമുമ്പ് ഇളവ് നൽകിയിട്ടുള്ളൂ. ലിയോ റിലീസ് ചെയ്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ പ്രത്യേക അനുമതി റദ്ദാക്കിയിരുന്നു.

ഇതിനെതിരെ നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും സർക്കാർ നിലപാടിൽ ഉറച്ചുനിന്നു.

Movies

സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു; കറുപ്പ് ട്രെയിലർ

സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് എന്ന ചിത്രത്തിന്‍റെ ട്രെയിലർ എത്തി. ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്‍റെ നിർമാണത്തിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ തൃഷയാണ് നായിക.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്‍റെ പ്രധാന ആകർഷണം. സംവിധായകനായ ആർജെ. ബാലാജി തന്നെ സൂര്യയ്ക്ക് വില്ലനായി എത്തുന്നു.

ഇന്ദ്രൻസ്, സ്വാസിക, അനഘ മായ രവി, ശിവദ, നാട്ടി, സുപ്രീത് റെഡ്ഡി എന്നിവരാണ് കറുപ്പിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കലൈവാനൻ എഡിറ്റിംഗും അന്‍പറിവ്, വിക്രം മോർ എന്നിവർ ചിത്രത്തിന്‍റെ ആക്ഷനും ഒരുക്കുന്നു.

സൗത്ത് ഇന്ത്യൻ സെൻസേഷൻ ആയ സായ് ആഭ്യങ്കർ ആണ് സംഗീതം. ഛായാഗ്രഹണം ജി.കെ. വിഷ്ണു. മലയാളിയായ അരുൺ വെഞ്ഞാറമൂടാണ് കറുപ്പിന്‍റെ സെറ്റ് ഡിസൈൻ ചെയ്യുന്നത്. പിആർഓ: പ്രതീഷ് ശേഖർ. ചിത്രം മേയ് 14-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തും

Movies

ആവേശം സംവിധായകന്‍റെ ഭാര്യയുടെ ചിത്രം; പൂജയ്ക്കെത്തി സൂര്യയും നസ്രിയയും

തിയേറ്റർ ഓഫ് ഡ്രീംസ്, അനന്തു എൻറ‍‍ർടെയ്ൻമെന്‍റ്സ് എന്നീ ശ്രദ്ധേയ പ്രൊഡക്ഷൻ കമ്പനികൾ സംയുക്തമായി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ പൂജ ചടങ്ങുകൾ പ്രൗഢഗംഭീരമായി നടന്നു.

തമിഴ് താരം സൂര്യ, ബി. ഉണ്ണികൃഷ്ണൻ, ഷാജി കൈലാസ്, എസ്.എൻ സ്വാമി, നസ്രിയ, റംലത്ത്, കൃഷ്ണമൂർത്തി, ഷിഫിന, ജിത്തു മാധവൻ, ആൽബി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി.

രോമാഞ്ചം, ആവേശം എന്നീ ഹിറ്റ് ചിത്രങ്ങളിൽ അസിസ്റ്റന്‍റ് ആയി പ്രവർത്തിച്ച ഷിഫിന ബബിൻ പാക്കർ ആണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്.

ഡോ. അനന്തു എസ്., ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ക്യാമറ പൂജ, സ്വിച്ച് ഓൺ ക‍ർമം എന്നിവ ഷൈജു ഖാലിദ് നിർവഹിച്ചു. ക്ലാപ്പ് സൂര്യയും സ്ക്രിപ്റ്റ് കൈമാറ്റം അൻവർ റഷീദും നിർവഹിക്കുകയുണ്ടായി. പൂജ ചടങ്ങിൽ സിനിമയിലെ അണിയറപ്രവർത്തകരും സിനിമാ രംഗത്തെ പ്രമുഖരും പങ്കെടുത്തു. ഏപ്രിൽ ആറിന് കൊടുങ്ങല്ലൂരിൽ ചിത്രത്തിന്‍റെ ഔദ്യോഗിക ചിത്രീകരണം ആരംഭിക്കും.

ചിത്രത്തിന്‍റെ സാങ്കേതിക നിരയിൽ മലയാളത്തിലെ മുൻനിര പ്രവർത്തകരാണ് അണിനിരക്കുന്നത്. ഛായാഗ്രഹണം: ആൽബി, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ബിബിൻ അശോക്, ഗാനരചന: വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, ആ‍ർട്ട് ഡയറക്ടർ: ദിലീപ് നാഥ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മഷർ ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മൻസൂർ റഷീദ്, അസ്സോസിയേറ്റ് ഡയറക്ട‍ർ: ജോമി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാംജിത്ത് പ്രഭാത്, നൃത്തസംവിധാനം: ഷെരീഫ് മാസ്റ്റർ, സുമേഷ് മാസ്റ്റർ, സംഘട്ടനം: അഷറഫ് ഗുരുക്കൾ, സിങ്ക് സൗണ്ട്: വൈശാഖ്, സ്റ്റിൽസ്: ഷെയ്ൻ, പിആർഒ: ആതിര ദിൽജിത്ത്.

Movies

40കാരനെ പ്രണയിക്കുന്ന 20കാരി, സൂര്യയോട് മമിതയ്ക്ക് കടുത്ത പ്രണയം; വിശ്വനാഥ് ആൻഡ് സൺസ് ടീസർ  

സൂര്യയെ നായകനാക്കി വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന പുതിയ ചിത്രം വിശ്വനാഥ് ആൻഡ് സൺസിന്‍റെ ടീസർ പുറത്ത്. മമിത ബൈജുവാണ് മറ്റൊരു കഥാപാത്രം. സൂര്യയുടെ കഥാപാത്രത്തേക്കാൾ ഇരുപതു വയസ് കുറഞ്ഞ പെൺകുട്ടിക്ക് തോന്നുന്ന പ്രണയത്തിന്‍റെ സൂചനയും ടീസർ തരുന്നുണ്ട്.

ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് മേല്‍ സൂര്യ ആരാധകര്‍ക്കും പ്രതീക്ഷ ഏറെയാണ്.

Movies

'സൂര്യ ജ്യോതിക പ്രണയത്തിന് വഴിയൊരുക്കിയത് രാധിക, സൂര്യയുടെ അമ്മയ്ക്ക് ഈ പ്രണയം എതിർപ്പായിരുന്നു'

ജ്യോതികയും സൂര്യയും തമ്മിലുള്ള പ്രണയത്തിന് വഴിയൊരുക്കിയതിന്‍റെ കഥ പറഞ്ഞ് നടി രാധിക ശരത്കുമാറും സൂര്യയുടെ പിതാവ് ശിവകുമാറും. ആദ്യ കാലത്ത് രാധികയ്ക്കൊപ്പം അഭിനയിച്ച നടനായിരുന്നു സൂര്യയുടെ അച്ഛൻ ശിവകുമാർ. 

ഇപ്പോഴിതാ സൂര്യയുടെയും ജ്യോതികയുടെയും പ്രണയത്തിന് വഴിയൊരുക്കിയത് രാധികയാണെന്ന് പറയുകയാണ് ശിവകുമാർ. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

സെറ്റിൽ സൂര്യ വളരെ സൈലന്‍റാണ്. അടങ്ങിയിരിക്കും. സൂര്യാ, നീയിങ്ങനെ ഇരിക്കരുത്, ധൈര്യമായിരിക്കൂ, നന്നായി ചിരിക്കൂ എന്നെല്ലാം ഞാൻ പറയും. ആ സിനിമയില്‍ ജ്യോതികയാണ് നായിക. ഒരു മൂലയില്‍ ജ്യോതികയും ശാന്തമായിരിക്കും. ജ്യോതികയോട് പോയി സംസാരിക്കൂ എന്ന് സൂര്യയോട് ഞാൻ പറയും.

ചിട്ടി എന്ന സീരിയലില്‍ ഞാൻ അഭിനയിക്കുന്ന കാലത്ത് സൂര്യ- ജ്യോതിക പ്രണയം വലിയ വിഷയമാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ ശിവകുമാർ സാറിന്‍റെ അടുത്ത് അതേക്കുറിച്ച്‌ മാത്രമേ ഞാൻ ചോദിക്കൂ.

സൂര്യ എന്നെ ഫോണ്‍ ചെയ്ത് അപ്പ എന്ത് പറയുകയാണെന്ന് ചോദിക്കുമായിരുന്നെന്നും രാധിക ഓർത്തെടുത്തു. ഇതേക്കുറിച്ച്‌ ശിവകുമാറും തമാശയായി സംസാരിച്ചു. "വെറുതേ ഇരുന്ന സൂര്യയോട് സംസാരിക്ക് സംസാരിക്ക് എന്ന് പറഞ്ഞ് ജ്യോതികയുമായി ചേര്‍ത്ത് വച്ചത് ഈ അയോഗ്യപ്പയലാണ്.

അവർ ചുമ്മാതിരുന്നേനെ. ഇവള്‍ അവരെ ഇളക്കി വിട്ടു. ഇന്നവന്‍ രണ്ട് കുട്ടികളുടെ അച്ഛനായി. ശിവകുമാർ പറഞ്ഞു. ‌എനിക്കൊപ്പം അഭിനയിച്ച നായികമാരോടൊപ്പം എത്ര സിനിമകളില്‍ ഞാൻ ക്ലോസ് ആയി അഭിനയിച്ചു എന്ന് എനിക്കു തന്നെ അറിയില്ല. പക്ഷേ സൂര്യ ഡീസന്‍റാണ്. പ്രണയ രംഗങ്ങളില്‍ പോലും നായികയെ തൊടാതെയാണ് സൂര്യ അഭിനയിക്കുന്നത്.

അത്രയധികം പരിധികള്‍ സൂര്യ സൂക്ഷിക്കും. തന്നെ സംബന്ധിച്ച് സൂര്യയോട് ജ്യോതികയെ വിവാഹം ചെയ്യരുത് എന്ന് പറയാനുള്ള ഒരു അവകാശവും ഇല്ലായിരുന്നു. പ്രശ്‌നം എല്ലാം സൂര്യയുടെ അമ്മയ്ക്കായിരുന്നു. നാല് നാലര വര്‍ഷം അവര്‍ പ്രണയിച്ചു, സത്യസന്ധമായ പ്രണയത്തിന് മുന്നില്‍ ഞങ്ങള്‍ സല്യൂട്ട് അടിച്ച് മുട്ടുമടക്കി. ശിവകുമാര്‍ കൂട്ടിച്ചേർത്തു.

Movies

ജീത്തു മാധവന്‍റെ ചിത്രത്തിൽ സൂര്യ; ഒപ്പം നസ്രിയയും നസ്ലിനും

ആവേശം സംവിധായകൻ ജിത്തു മാധവന്‍റെ പുതിയ ചിത്രത്തിൽ സൂര്യ നായകൻ. ചിത്രത്തിന്‍റെ പൂജ ചടങ്ങുകൾ നടന്നു. നസ്രിയയാണ് നായിക. മറ്റൊരു പ്രധാന കഥാപാത്രമായി നസ്ലിനുമുണ്ട്.

സൂര്യയുടെ 47ാം ചിത്രമാണ് ജിത്തു മാധവന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്നത്. സുഷിൻ ശ്യാമാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്. പൂജ ചടങ്ങിൽ നിന്നുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ചിത്രത്തിൽ സൂര്യ പൊപോലീസ് ഓഫിസറായാണ് എത്തുന്നത് എന്ന് റിപ്പോർ‌ട്ടുണ്ട്. മാസ് എന്‍റർടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന.

Movies

ഗജനി റഫറൻസുമായി വീണ്ടും സൂര്യ; കറുപ്പ് ടീസർ

സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് സിനിമയുടെ ടീസർ എത്തി. നടന്‍റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ റിലീസ്.

ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്‍റെ നിർമാണത്തിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ തൃഷയാണ് നായിക. ഇന്ദ്രൻസ്, സ്വാസിക, അനഘ മായ രവി, ശിവദ, നാട്ടി, സുപ്രീത് റെഡ്ഡി എന്നിവരാണ് കറുപ്പിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കലൈവാനൻ എഡിറ്റിംഗും അന്‍പറിവ്, വിക്രം മോർ എന്നിവർ ചിത്രത്തിന്‍റെ ആക്ഷനും ഒരുക്കുന്നു.

Movies

ഇപ്പോഴും അതേ പ്രണയം; അവധി ആഘോഷത്തിന്‍റെ വീഡിയോയുമായി ജ്യോതിക;

നടി ജ്യോതികയുടെയും സൂര്യയുടെയും അവധി ആഘോഷത്തിന്‍റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയം. കുട്ടികളെ കൂട്ടാതെ സൂര്യയും ജ്യോതികയും മാത്രമാണ് അവധി ആഘോഷത്തിനെത്തിയത്. 

നടി ജ്യോതികയുടെയും സൂര്യയുടെയും അവധി ആഘോഷത്തിന്‍റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയം. കുട്ടികളെ കൂട്ടാതെ സൂര്യയും ജ്യോതികയും മാത്രമാണ് അവധി ആഘോഷത്തിനെത്തിയത്. 

 

Latest News

Corehub Up