x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'സൂര്യ ജ്യോതിക പ്രണയത്തിന് വഴിയൊരുക്കിയത് രാധിക, സൂര്യയുടെ അമ്മയ്ക്ക് ഈ പ്രണയം എതിർപ്പായിരുന്നു'


Published: February 14, 2026 11:01 AM IST | Updated: February 14, 2026 11:01 AM IST

ജ്യോതികയും സൂര്യയും തമ്മിലുള്ള പ്രണയത്തിന് വഴിയൊരുക്കിയതിന്‍റെ കഥ പറഞ്ഞ് നടി രാധിക ശരത്കുമാറും സൂര്യയുടെ പിതാവ് ശിവകുമാറും. ആദ്യ കാലത്ത് രാധികയ്ക്കൊപ്പം അഭിനയിച്ച നടനായിരുന്നു സൂര്യയുടെ അച്ഛൻ ശിവകുമാർ. 

ഇപ്പോഴിതാ സൂര്യയുടെയും ജ്യോതികയുടെയും പ്രണയത്തിന് വഴിയൊരുക്കിയത് രാധികയാണെന്ന് പറയുകയാണ് ശിവകുമാർ. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

സെറ്റിൽ സൂര്യ വളരെ സൈലന്‍റാണ്. അടങ്ങിയിരിക്കും. സൂര്യാ, നീയിങ്ങനെ ഇരിക്കരുത്, ധൈര്യമായിരിക്കൂ, നന്നായി ചിരിക്കൂ എന്നെല്ലാം ഞാൻ പറയും. ആ സിനിമയില്‍ ജ്യോതികയാണ് നായിക. ഒരു മൂലയില്‍ ജ്യോതികയും ശാന്തമായിരിക്കും. ജ്യോതികയോട് പോയി സംസാരിക്കൂ എന്ന് സൂര്യയോട് ഞാൻ പറയും.

ചിട്ടി എന്ന സീരിയലില്‍ ഞാൻ അഭിനയിക്കുന്ന കാലത്ത് സൂര്യ- ജ്യോതിക പ്രണയം വലിയ വിഷയമാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ ശിവകുമാർ സാറിന്‍റെ അടുത്ത് അതേക്കുറിച്ച്‌ മാത്രമേ ഞാൻ ചോദിക്കൂ.

സൂര്യ എന്നെ ഫോണ്‍ ചെയ്ത് അപ്പ എന്ത് പറയുകയാണെന്ന് ചോദിക്കുമായിരുന്നെന്നും രാധിക ഓർത്തെടുത്തു. ഇതേക്കുറിച്ച്‌ ശിവകുമാറും തമാശയായി സംസാരിച്ചു. "വെറുതേ ഇരുന്ന സൂര്യയോട് സംസാരിക്ക് സംസാരിക്ക് എന്ന് പറഞ്ഞ് ജ്യോതികയുമായി ചേര്‍ത്ത് വച്ചത് ഈ അയോഗ്യപ്പയലാണ്.

അവർ ചുമ്മാതിരുന്നേനെ. ഇവള്‍ അവരെ ഇളക്കി വിട്ടു. ഇന്നവന്‍ രണ്ട് കുട്ടികളുടെ അച്ഛനായി. ശിവകുമാർ പറഞ്ഞു. ‌എനിക്കൊപ്പം അഭിനയിച്ച നായികമാരോടൊപ്പം എത്ര സിനിമകളില്‍ ഞാൻ ക്ലോസ് ആയി അഭിനയിച്ചു എന്ന് എനിക്കു തന്നെ അറിയില്ല. പക്ഷേ സൂര്യ ഡീസന്‍റാണ്. പ്രണയ രംഗങ്ങളില്‍ പോലും നായികയെ തൊടാതെയാണ് സൂര്യ അഭിനയിക്കുന്നത്.

അത്രയധികം പരിധികള്‍ സൂര്യ സൂക്ഷിക്കും. തന്നെ സംബന്ധിച്ച് സൂര്യയോട് ജ്യോതികയെ വിവാഹം ചെയ്യരുത് എന്ന് പറയാനുള്ള ഒരു അവകാശവും ഇല്ലായിരുന്നു. പ്രശ്‌നം എല്ലാം സൂര്യയുടെ അമ്മയ്ക്കായിരുന്നു. നാല് നാലര വര്‍ഷം അവര്‍ പ്രണയിച്ചു, സത്യസന്ധമായ പ്രണയത്തിന് മുന്നില്‍ ഞങ്ങള്‍ സല്യൂട്ട് അടിച്ച് മുട്ടുമടക്കി. ശിവകുമാര്‍ കൂട്ടിച്ചേർത്തു.

Tags : Radhika suriya jyothika

Recent News

Corehub Up