Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Telengana

തെലങ്കാനയിൽ വേപ്പുമരത്തെച്ചൊല്ലി സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു

സൂര്യപേട്ട്: തെലങ്കാനയിൽ വീടിന് സമീപത്തെ വേപ്പുമരത്തെച്ചൊല്ലിയുള്ള ദീർഘകാല തർക്കം സംഘർഷത്തിൽ കലാശിച്ച് രണ്ട് പേർ കൊല്ലപ്പെട്ടു. സൂര്യപേട്ട് ജില്ലയിൽ ആണ് സംഭവം. സംഘർഷം നിയന്ത്രിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.

എറഗഡ്ഡ തണ്ട ഗ്രാമത്തിലാണ് സംഭവം. രണ്ട് കുടുംബങ്ങൾ തമ്മിൽ ഏകദേശം 25 വർഷമായി നിലനിന്നിരുന്ന തർക്കമാണ് ശനിയാഴ്ച രാവിലെ അക്രമത്തിലേക്ക് നീങ്ങിയത്. വീടിന്‍റെ  അതിർത്തിയോട് ചേർന്നുള്ള വേപ്പുമരം മുറിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് തൽക്ഷണ കാരണം.

62കാരനായ മന്ദ വെങ്കടേശ്വർലു യാദവ് തൊഴിലാളികളുമായി എത്തി മരം മുറിക്കാൻ ശ്രമിച്ചതോടെയാണ് എതിർവിഭാഗവുമായി വാക്കേറ്റമുണ്ടായത്. തുടർന്ന് ഇരുകൂട്ടരും കോടാലിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് പരസ്പരം ആക്രമിച്ചതായാണ് പോലീസ്  പറയുന്നത്.

സംഘർഷത്തിനിടെ ഭുക്യ രാമു കോടാലി ഉപയോഗിച്ച് വെങ്കടേശ്വർലുവിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വെങ്കടേശ്വർലു സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
സംഘർഷം തടയാൻ ഇടപെട്ട രാമുവിന്‍റെ പിതാവ് ഭുക്യ സൈദയെയും രാമു ആക്രമിച്ചതായാണ് വിവരം. 58കാരനായ സൈദയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അദ്ദേഹം മരിച്ചു.

രണ്ട് പേർ കൊല്ലപ്പെട്ടതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിയുടെ വീടിന് സമീപം ആളുകൾ തടിച്ചുകൂടിയതോടെ കൂടുതൽ സംഘർഷം ഉണ്ടാകാതിരിക്കാൻ പോലീസ് സ്ഥലത്തെത്തി.

പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ മെല്ലച്ചെരുവു പോലീസ് സ്റ്റേഷൻ എസ്ഐ നവീൻ കുമാറിന് തലയ്ക്ക് പരിക്കേറ്റു. അദ്ദേഹത്തെ ഹുസൂർനഗർ ഏരിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

സംഭവത്തിൽ പ‌ോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കസ്റ്റഡിയിലെടുത്ത രാമുവിനെ ചോദ്യം ചെയ്യുന്നതോടൊപ്പം സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുകയും ദൃക്‌സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു.


സംഭവത്തിന് പിന്നാലെ എറഗഡ്ഡ തണ്ടയിൽ അധിക പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. പ്രതികാര ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് പോലീസ് ശക്തമായ സുരക്ഷ ഏർപ്പെടുത്തി. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പ്രദേശത്തെ സ്ഥിതിഗതികൾ പോലീസ് നിരീക്ഷിച്ചുവരികയാണ്.

National

തെലങ്കാനയിൽ ബസും ലോറിയും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, 36 പേർക്ക് പരിക്ക്

ഹൈദരരാബാദ്: തെലങ്കാനയിലെ ഖമ്മത്ത് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബസിന്‍റെ ക്ലീനർ നിതീഷാണ് മരിച്ചത്.

അപകടത്തിൽ 36 പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

ചന്ദ്രടണ്ട പ്രദേശത്ത് നിർത്തിയിട്ടിരുന്ന ലോറിയിലേയ്ക്ക് ടിജിഎസ്ആർടിസി ബസ് ഇടിച്ചുകയറുകയായിരുന്നു. ഖമ്മത്ത് നിന്ന് ബോദിലേയ്ക്കുള്ള പോകുകയായിരുന്നു ബസ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ക്ലീനർ നിതിൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു.

International

സൗദി ബസ് അപകടം: മൃതദേഹങ്ങൾ‌ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചു

ജിദ്ദ: സൗദിയിൽ ബസും ടീസൽ ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചു. അപകടത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളും തെല്ലങ്കാന സർക്കാർ പ്രതിനിധികളും ഇന്ന് സൗദിയിൽ എത്തും.

മൃതദേഹങ്ങളുടെ സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി അധികൃതർ വ്യക്തമാക്കി. എന്നാൽ ഇതിന്‍റെ പരിശോധന ഫലം പുറത്തുവരാൻ 48 മണിക്കൂർ സമയമെടുക്കും. അപകടത്തിൽ രക്ഷപ്പെട്ട അബ്ദുൽ ഷുഹൈബ് മുഹമ്മദ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഉംറ നിര്‍വഹിച്ച് തിരിച്ച് വരുംവഴി അപകടത്തിൽ 45 തീർഥാടകരാണ് മരിച്ചത്. ബദറിനും മദീനയ്ക്കും ഇടയിലുള്ള മുഫറഹാത്തിൽ ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം. മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേരും ഉൾപ്പെട്ടതായുള്ള റിപ്പോർട്ടുകളുണ്ട്.

ഇതിൽ ഒൻപത് പേരും കുട്ടികളാണ്. ശനിയാഴ്ച തിരികെ എത്തേണ്ടവരായിരുന്നു അപകടത്തിൽപെട്ട തീർഥാടകർ. അപകടത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടുക്കം രേഖപ്പെടുത്തി.

 

 

 

National

ഉപതെരഞ്ഞെടുപ്പ്: വിവിധ സംസ്ഥാനങ്ങളിലായി എട്ട് മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്

ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. എട്ട് മണ്ഡലങ്ങളിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ജമ്മു കാഷ്മീരിലെ ബുഡ്ഗാം, നഗ്രോട്ട എന്നീ മണ്ഡലങ്ങളിലും രാജസ്ഥാനിലെ അന്തയിലും ജാർഖണ്ഡിലെ ഖട്ട്സിലയിലും തെലങ്കാനയിലെ ജൂബിലി ഹിൽസിലും പഞ്ചാബിലെ തരൺ തരൺ മണ്ഡലത്തിലും മിസോറാമിലെ ഡംപയിലും ഒഡീഷയിലെ നുവാപാഡ മണ്ഡലത്തിലേയ്ക്കും ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.

രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച മുഖ്യമന്ത്രി ഒമർ അബ്ദുള്ള രാജിവച്ചതിനെ തുടർന്നാണ്
ബുഡ്ഗാമിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അന്തയിലെ എംഎൽഎ ശ്രീ കൻവർലാലിനെ അയോഗ്യനാക്കിയതിനെ തുടർന്നും ആണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബാക്കി എല്ലാ മണ്ഡലങ്ങളിലെയും സിറ്റിംഗ് എംഎൽഎമാർ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വെള്ളിയാഴ്ചയാണ് എല്ലായിടത്തെയും വോട്ടെണ്ണൽ.

National

തെലുങ്കാന ഫാർമ സ്ഫോടനം: മരണം 40 ആയി

സംഗറെഡ്ഢി: തെലുങ്കാനയിലെ സംഗറെഡ്ഢിയിൽ സിഗാച്ചി ഇൻഡസ്ട്രീസ് ഫാർമ കന്പനിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി.33 പേർക്കാണ് പരിക്കേറ്റത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരുകോടി രൂപ വീതം ധനസഹായം നല്കുമെന്ന് കന്പനി അധികൃതർ ഇന്നലെ അറിയിച്ചു.

റിയാക്ടറിലെ സ്ഫോടനമല്ല അപകടകാരണമെന്ന് കന്പനി അധികൃതർ വിശദീകരിച്ചു. 90 ദിവസത്തിനുശേഷം പ്ലാന്‍റ് പ്രവർത്തനസജ്ജമാകുമെന്നും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപയും പരിക്കേറ്റവർക്ക് പത്തു ലക്ഷം രൂപയും നല്കുമെന്ന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ജില്ലാ പോലീസ് സൂപ്രണ്ട് പരിതോഷ് സന്തോഷ് ആണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റ ഒന്പതു പേരിൽ അഞ്ചു പേർ വെന്‍റിലേറ്ററിലാണ്. മരിച്ചവരിലേറെയും ഒഡീഷ, ബംഗാൾ, ബിഹാർ സംസ്ഥാനക്കാരാണ്.

Latest News

Corehub Up