Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ThalapathyVijay

Kouthukam

"ഡ്യൂട്ടി ഡബിൾ സ്പെഷ്യലായി'; എയർ ഹോസ്റ്റസിന്‍റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് തരംഗമാകുന്നു

വിമാനയാത്രയ്ക്കിടയിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കൊപ്പം എടുത്ത ചിത്രം പങ്കുവെച്ച് എയർ ഹോസ്റ്റസ് രംഗത്തെത്തിയത് സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറുന്നു.

പ്രമുഖ ക്യാബിൻ ക്രൂ അംഗവും ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ആരാധകരുള്ള ഇൻഫ്ലുവൻസറുമായ ഉമ മീനാക്ഷിയാണ് 'ദളപതി' വിജയ്‌ക്കൊപ്പമുള്ള ഈ അപൂർവ്വ നിമിഷം ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്.

മുഖ്യമന്ത്രി വിമാനത്തിലുണ്ടായിരുന്നതിനാൽ തന്‍റെ അന്നത്തെ ജോലി സമയം ഏറെ സവിശേഷമായി മാറിയെന്ന് ചിത്രത്തിനൊപ്പം ഉമ മീനാക്ഷി കുറിച്ചു.

തന്‍റെ പതിവ് ശൈലിയിലുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമൽ വസ്ത്രം ധരിച്ച് ലളിതമായ പുഞ്ചിരിയോടെ നിൽക്കുന്ന വിജയ്‌യുടെ ചിത്രം ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

ഇതൊരു അത്യപൂർവ്വ ഭാഗ്യമാണെന്ന് പലരും കമന്‍റ് ചെയ്തപ്പോൾ, വിജയ്‌യുടെ ശാന്തവും വിനയപൂർവ്വവുമായ പെരുമാറ്റത്തെ പ്രശംസിക്കാനും സോഷ്യൽ മീഡിയ മറന്നില്ല.

തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ്‌യുടെ ആദ്യ ഔദ്യോഗിക ഡൽഹി സന്ദർശനത്തിന് ശേഷമുള്ള മടക്കയാത്രയ്ക്കിടയിലാണ് ഈ ചിത്രം പകർത്തിയിട്ടുള്ളത്.

ഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്നിവരുമായി സംസ്ഥാനത്തിന്‍റെ വികസന കാര്യങ്ങളെക്കുറിച്ച് വിജയ് ചർച്ചകൾ നടത്തിയിരുന്നു.

ദേശീയ രാഷ്ട്രീയത്തിൽ പുതിയ ചുവടുവെപ്പുകൾ നടത്തുന്ന വിജയ്‌യുടെ ഈ കൂടിക്കാഴ്ചകൾ രാഷ്ട്രീയ നിരീക്ഷകരും ഏറെ പ്രാധാന്യത്തോടെയാണ് വീക്ഷിച്ചത്.

അതേസമയം, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച നടക്കാതിരുന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

എന്നാൽ ഇരുവിഭാഗത്തിന്‍റെയും മുൻകൂട്ടിയുള്ള മറ്റ് തിരക്കുകൾ കാരണം കൂടിക്കാഴ്ച താൽക്കാലികമായി മാറ്റിവെക്കുക മാത്രമാണ് ചെയ്തതെന്ന് കോൺഗ്രസ് എം.പി ക്രിസ്റ്റഫർ തിലക് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

ഡൽഹിയിലെ ഔദ്യോഗിക പരിപാടികൾ പൂർത്തിയാക്കി പ്രത്യേക വിമാനത്തിൽ ചെന്നൈയിലേക്ക് മടങ്ങുന്ന വഴിയാണ് ഉമ മീനാക്ഷിക്ക് തമിഴ്‌നാടിന്‍റെ പ്രിയ നേതാവിനൊപ്പം ചിത്രം പകർത്താൻ അവസരം ലഭിച്ചത്.

സിനിമ വിട്ട് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ശേഷവും വിജയ്‌യുടെ ഓരോ പൊതുവേദികളും ചിത്രങ്ങളും വലിയ രീതിയിലാണ് ഇന്‍റർനെറ്റിൽ ട്രെൻഡിംഗ് ആയി മാറുന്നത്.

 

Viral

വിവാദങ്ങളിൽ മൗനം പാലിച്ച് വിജയ്; വിജയ്‌യെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്ത് തൃഷ

തമിഴ് സിനിമാ ലോകത്തെയും രാഷ്ട്രീയ മേഖലയെയും ഒരുപോലെ ഉലച്ചുകൊണ്ടാണ് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌യുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവരുന്നത്.

വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം. കഴിഞ്ഞ 25 വർഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് ചെങ്ങൽപട്ട് കുടുംബ കോടതിയിൽ സംഗീത ഹർജി നൽകിയതായാണ് വിവരം.

വിജയ്‌യുടെ വ്യക്തിജീവിതത്തിലെ അസ്വാരസ്യങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ നേരത്തെയും ഉയർന്നിരുന്നെങ്കിലും, കോടതിയിൽ ഹർജി ഫയൽ ചെയ്തെന്ന പുതിയ വാർത്തകൾ ആരാധകരെയും സഹപ്രവർത്തകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

വിവാഹമോചന ഹർജിയിൽ വിജയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സംഗീത ഉന്നയിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വിജയ്‌ക്ക് മറ്റൊരു നടിയുമായി അവിഹിത ബന്ധമുണ്ടെന്നും ഇത് തന്‍റെ കുടുംബജീവിതത്തിൽ വലിയ മാനസിക പ്രയാസങ്ങൾക്കും തകർച്ചയ്ക്കും കാരണമായെന്നുമാണ് സംഗീതയുടെ വാദം.

ഈ ആരോപണങ്ങൾക്ക് പിന്നാലെ തെന്നിന്ത്യൻ താരം തൃഷ കൃഷ്ണനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്. വിജയ്‌യുടെ കുടുംബം തകരാൻ കാരണം തൃഷയാണെന്ന് ആരോപിച്ച് പലരും നടിക്കെതിരെ തിരിഞ്ഞതോടെ വിഷയം കൂടുതൽ വഷളായി.

ഇതിനിടെ തൃഷ വിജയ്‌യെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തതും പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടു. വിജയ്‌യുടെ പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ആശംസയും ചിത്രവും ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും ഫോളോവിംഗ് ലിസ്റ്റിൽ വിജയ് ഇല്ലാത്തത് പല സംശയങ്ങൾക്കും ഇടനൽകുന്നു.

എന്നാൽ തൃഷ നേരത്തെയും വിജയ്‌യെ ഫോളോ ചെയ്തിരുന്നില്ലെന്ന് ഒരു വിഭാഗം ആരാധകർ വാദിക്കുന്നുണ്ട്. വിവാഹമോചന വാർത്തകൾക്ക് പിന്നാലെ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയും പിതാവിനെ സോഷ്യൽ മീഡിയയിൽ നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ടുകളുണ്ട്.

തന്‍റെ അമ്മ നേരിടുന്ന വിഷമങ്ങളിൽ പ്രതിഷേധിച്ചാണ് സഞ്ജയ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്ന സഞ്ജയ് അച്ഛനുമായി അകൽച്ചയിലാണെന്ന സൂചനകൾ ആരാധകർക്കിടയിൽ വലിയ ചർച്ചയാണ്.

ഇതിനിടെ രാഷ്ട്രീയ രംഗത്തുനിന്നും വിജയ്‌ക്കെതിരെ വ്യക്തിപരമായ പരാമർശങ്ങൾ ഉയർന്നിരുന്നു. തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ വിജയ്‌യെയും തൃഷയെയും ബന്ധപ്പെടുത്തി നടത്തിയ വിവാദ പരാമർശങ്ങൾ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

അന്ന് നടി തൃഷ നിയമനടപടികളുമായി മുന്നോട്ട് പോയെങ്കിലും വിജയ് ഈ വിഷയത്തിൽ മൗനം പാലിക്കുകയാണുണ്ടായത്.

Movies

പൊങ്കൽ കളറാക്കാൻ വിജയ്‌യും പ്രഭാസും; ജനുവരി ഒൻപതിന് ജനനായകനും രാജാ സാബും എത്തും

പ്രേക്ഷക ലക്ഷങ്ങളെ ആവേശം കൊള്ളിച്ച് പൊങ്കൽ ആഘോഷമാക്കാൻ ഇത്തവണ തീയറ്ററുകളിലെത്തുന്നത് രണ്ട് ബിഗ്ബജറ്റ് ചിത്രങ്ങൾ‌.

ഇളയദളപതി വിജയ് നായകനാകുന്ന ജനനായകനും പ്രഭാസിന്‍റെ ദ് രാജാ സാബും ആണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങൾ. വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമാണ് ജനനായകൻ.

ജനനായകൻ

വിജയ്‌യുടെ ജനനായകനെ സ്വീകരിക്കാൻ തമിഴ്മക്കൾ ഒരുങ്ങിക്കഴിഞ്ഞു. രാഷ്ട്രീയത്തിലേക്കു പ്രവേശിച്ച വിജയ്‌യുടെ അവസാനചിത്രമായിരിക്കും ജനനായകൻ.

ചിത്രത്തിന്‍റെ ട്രെയിലർ സൂപ്പർ ഹിറ്റാകുകയും വൻ ചർച്ചയ്ക്കു വഴിയൊരുക്കുകയും ചെയ്തു. ദളപതി വെട്രി കൊണ്ടൻ ഐപിഎസ് എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് വിജയ് വെള്ളിത്തിരയിലെത്തുന്നത്.

എച്ച്. വിനോദിന്‍റെ സംവിധാനത്തിലൊരുങ്ങിയ പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമയിൽ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വസുദേവ് മേനോൻ തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്.

കേരളത്തിൽ പുലർച്ചെ ആറിന് ആദ്യ ഷോ ആരംഭിക്കും. തമിഴ്നാട്ടിൽ രാവിലെ ഒൻപതിനാണ് പ്രദർശനം ആരംഭിക്കുക.

Latest News

Corehub Up