Kerala
കൊച്ചി: മദ്യശാലകളുടെ എണ്ണവും പ്രവർത്തനസമയവും കൂട്ടിയതിനു പിന്നാലെ കൊച്ചിയുടെ പരിഷ്കൃത ഗതാഗത സംവിധാനമായ മെട്രോ റെയിലിന്റെ സ്റ്റേഷനുകളിലും ഇനി മദ്യം സുലഭമാക്കും. തിരക്കേറിയ വൈറ്റില, തൃപ്പൂണിത്തുറ വടക്കേക്കോട്ട സ്റ്റേഷനുകളിലാണ് ബിവറേജസ് കോർപറേഷന്റെ വില്പനശാല തുറക്കുന്നത്.
വൈറ്റില മെട്രോ സ്റ്റേഷനിൽ 4,000 ചതുരശ്ര അടി വിസ്തീർണത്തിലാണു ബെവ്കോ പ്രീമിയം മദ്യവില്പനശാല തുറക്കുന്നത്. ഔട്ട്ലെറ്റിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി. ഇന്നുമുതൽ മദ്യവില്പന ആരംഭിക്കുമെന്ന് ബെവ്കോ അധികൃതർ വ്യക്തമാക്കി.
മദ്യവില്പനയ്ക്ക് മെട്രോ സ്റ്റേഷനുകളിൽ സ്ഥലം നൽകുന്നതിനെതിരേ മദ്യവിരുദ്ധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. മദ്യം സുലഭമാക്കുന്ന അപകടകരമായ സർക്കാർ നയത്തിന്റെ ഭാഗമാണു മെട്രോ സ്റ്റേഷനിലും മദ്യശാല ആരംഭിക്കുന്നതെന്ന് മദ്യനിരോധന ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാധാകൃഷണൻ കടവുങ്കൽ പറഞ്ഞു.
കൊച്ചിയിലെത്തുന്നവർക്ക് സൗകര്യപ്രദമായ യാത്രാമാർഗമാണു മെട്രോ. എന്നാൽ മെട്രോ ട്രെയിനുകളിലും ഇനി മദ്യപരുടെ ശല്യം പ്രതീക്ഷിക്കാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മെട്രോ സ്റ്റേഷനുകളിലെ ഒഴിവുള്ള ഏരിയകൾ വ്യാപാരശാലകൾക്കും സ്ഥാപനങ്ങൾക്കും നൽകാൻ നേരത്തേ കെഎംആർഎൽ തീരുമാനിച്ചിരുന്നു. വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് കെഎംആർഎൽ അധികൃതർ പറഞ്ഞു. വിവിധ കച്ചവടശാലകൾ മെട്രോ സ്റ്റേഷനുകളിൽ തുറന്നിട്ടുണ്ട്. എന്നാൽ മദ്യശാലയ്ക്കായി മെട്രോ സ്റ്റേഷന്റെ സ്ഥലം വിട്ടുനൽകുന്നത് ആദ്യമാണ്.
Kerala
കൊച്ചി: തൃപ്പൂണിത്തുറ നഗരസഭയിൽ ബിജെപിക്ക് തിരിച്ചടിയായി എൽഡിഎഫ്-യുഡിഎഫ് കൂട്ടുകെട്ട്. ഇന്ന് നടന്ന സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ എൽഡിഎഫ്-യുഡിഎഫ് കൂട്ടുകെട്ടിൽ ബിജെപി ഭരണസമിതിക്ക് വൻ തിരിച്ചടിയാണ് നേരിട്ടത്.
നഗരസഭ ഭരണം പിടിച്ചെടുക്കാനായെങ്കിലും നിർണായകമായ ആറ് സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ അഞ്ചും ബിജെപിക്ക് നഷ്ടമായി. എൽഡിഎഫ്-യുഡിഎഫ് മുന്നണികളാണ് സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ആറിൽ അഞ്ചും നേടിയത്.
വികസനം, ക്ഷേമം, വിദ്യാഭ്യാസം എന്നീ സ്റ്റാൻഡിംഗ് കമ്മിറ്റികൾ എൽഡിഎഫ് നേടിയപ്പോൾ, പൊതുമരാമത്ത്, ആരോഗ്യം എന്നീ കമ്മിറ്റികൾ യുഡിഎഫ് സ്വന്തമാക്കി. ബിജെപിക്ക് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി മാത്രമാണ് ലഭിച്ചത്.
ജനവിധിയെ ഇരു മുന്നണികളും ചേർന്ന് അവഹേളിക്കുകയാണെന്നും ജനാധിപത്യവിരുദ്ധമായ നീക്കമാണ് നഗരസഭയിൽ നടക്കുന്നതെന്നും ബിജെപി പ്രതികരിച്ചു.
District News
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭാ കൗൺസിലിൽ എൻഡിഎ മുന്നണിയെ ഒഴിവാക്കി ഭരണം പിടിക്കാനുള്ള എൽഡിഎഫ് - യുഡിഎഫ് നീക്കങ്ങൾ മന്ദഗതിയിലായി. തങ്ങളുടെ ബാന്ധവത്തെ ജനങ്ങൾ എങ്ങനെ നോക്കിക്കാണുമെന്ന സംശയത്തിലാണ് ഇരുമുന്നണികളും. യുഡിഎഫ് നേതൃത്വം ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് കെപിസിസിയുടെ നിർദേശങ്ങൾക്കായി കാത്തിരിക്കുകയാണ്.
ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയെ നിർത്തുമെന്ന് സിപിഎം നേതാക്കൾ അറിയിച്ചു. അതേസമയം എൻഡിഎ മുന്നണി ചെയർപേഴ്സൺ സ്ഥാനാർഥിയെ നിർത്തി ഭരണം നേടിയെടുക്കാനുള്ള തന്ത്രങ്ങളുമായി മുന്നോട്ടു പോകുകയാണ്.
കൗൺസിലിൽ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമില്ലാതെ വന്നതോടെയാണ് നഗരസഭാ ഭരണത്തിന്റെ കാര്യത്തിൽ മുന്നണികൾ സന്ദേഹത്തിലായത്. ആകെയുള്ള 53 സീറ്റുകളിൽ എൻഡിഎ 21, എൽഡിഎഫ് 20, യുഡിഎഫ് 12 എന്നതാണ് കക്ഷിനില.