ന്യൂഡൽഹി: നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ (യുഎപിഎ) പ്രകാരമുള്ള കേസുകളിൽ സ്വഭാവിക ജാമ്യത്തിനുള്ള പരിധി 90 ദിവസമല്ല 180 ദിവസമായി തുടരുന്നുവെന്ന് ഡൽഹി ഹൈക്കോടതി.
കഴിഞ്ഞവർഷം നവംബറിലെ ചെങ്കോട്ട ഭീകരാക്രമണക്കേസിലെ പ്രതി ജസീർ ബിലാൽ വാനി സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണു ജസ്റ്റീസുമാരായ പ്രതിഭ എം. സിംഗ്, വികാസ് മഹാജൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
നിലവിൽ വന്ന സാഹചര്യത്തിൽ യുഎപിഎ നിയമത്തിൽ മാറ്റങ്ങൾ വരുത്താത്തതിനാൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ജാമ്യത്തിന് അർഹതയുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.